ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റർമാരുടെ റാങ്കിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന മൂന്നാമത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഒന്നാം ഏകദിനത്തിലെ 117 റണ്‍സാണ് മന്ദാനയെ മൂന്നിലെത്തിച്ചത്. മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ നതാലി സ്കൈവർ ബ്രേണ്ട് ഒന്നാമതെത്തിയപ്പോൾ ശ്രീലങ്കയുടെ ചാമരി അട്ടപ്പട്ടു രണ്ടാം സ്ഥാനത്തേക്കിറങ്ങി.
Read MoreCategory: Sports
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ; ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരായി കാനഡ
ഫ്ളോറിഡ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിൽ. ദുർബലരായ കാനഡയാണ് ഇന്ത്യയുടെ എതിരാളി. ഇതിനോടകം സൂപ്പർ എട്ട് സ്ഥാനം ഇന്ത്യ ഉറപ്പാക്കിയതാണ്. ഗ്രൂപ്പിൽ സന്പൂർണ ജയമാണ് രോഹിത് ശർമയും സംഘവും പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും ജയം നേടാൻ സാധിച്ചെങ്കിലും ബാറ്റിംഗ് ടീം ഇന്ത്യക്ക് ആശങ്കാജനകമാണ്. ഓപ്പണർ വിരാട് കോഹ്ലിക്ക് മൂന്ന് മത്സരത്തിലും രണ്ടക്കം കാണാൻ സാധിച്ചില്ല. ◄ഓപ്പണിംഗ്, മഴ പ്രശ്നം► രോഹിത് ശർമ-വിരാട് കോഹ്ലി ഓപ്പണിംഗ് ഇതുവരെ ക്ലിക്കായിട്ടില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം സൂപ്പർ എട്ടിലേക്ക് ഇതേ രീതിയിൽ ചെന്നാൽ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽനിന്ന് വഴുതും. ബാറ്റിംഗ് ദുഷ്കരമായ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മത്സരങ്ങൾ. എന്നാൽ, ഇന്ന് കാനഡയ്ക്കെതിരായ മത്സരം ഫ്ളോറിഡയിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ…
Read Moreവിംബിൾഡൺ: നദാൽ ഇല്ല
ലണ്ടൻ: സീസണിലെ ഏക പുൽകോർട്ട് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ വിംബിൾഡണിൽനിന്ന് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറി. ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽത്തന്നെ നദാൽ പരാജയപ്പെട്ട് പുറത്തായിരുന്നു. 22 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളുള്ള നദാൽ, പരിക്കിനെത്തുടർന്ന് പഴയ ഫോമിലേക്ക് എത്താൻ സാധിക്കാതെ വിഷമിക്കുകയാണ്. പാരീസ് ഒളിന്പിക്സിനുവേണ്ടി തയാറെടുക്കാനാണ് വിംബിൾഡണിൽനിന്ന് നദാൽ വിട്ടുനിൽക്കുന്നത്. 2024 പാരീസ് ഒളിന്പിക്സിൽ പുരുഷ ഡബിൾസിൽ നദാലും നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ കാർലോസ് അൽകരാസും ഒന്നിച്ച് ഇറങ്ങും. 2008 ഒളിന്പിക്സിൽ സിംഗിൾസിലും 2016ൽ ഡബിൾസിലും നദാൽ സ്വർണം നേടിയിട്ടുണ്ട്. വിംബിൾഡണ്‍ രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട് നദാൽ. 2024 വിംബിൾഡണ്‍ ജൂലൈ മൂന്ന് മുതൽ 16വരെയാണ്. പാരീസ് ഒളിന്പിക്സ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 11വരെയാണ് അരങ്ങേറുക.
Read Moreഎലിക്കുളം ഗ്രാമത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
എലിക്കുളം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി എലിക്കുളം ഗ്രാമത്തിന് ഇനി അഭിമാനിക്കാം. എലിക്കുളം വഞ്ചിമല കളപ്പുരയ്ക്കൽ കെ.ജെ. ജേക്കബ്-മേഴ്സി ദന്പതികളുടെ മൂത്തമകനായ മുപ്പതുകാരൻ അമൽ ജേക്കബാണ് ഹംഗറിയുടെ ടീമിൽ ഉൾപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകളിൽ പങ്കെടുത്തു തുടങ്ങിയത്. 2023ൽ നാഷണൽ ക്രിക്കറ്റ് ടീമിലേക്കു സെലക്ഷൻ കിട്ടിയ അമൽ ഇസ്രയേൽ, പോർച്ചുഗൽ, റൊമേനിയ എന്നീ രാജ്യങ്ങളുടെ ടീമിനെതിരേ പോരാടി. 2026ൽ നടത്തുന്ന ഐസിസി ട്വന്റി-ട്വന്റി വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ക്വാളിഫൈയിംഗ് മാച്ചുകളിലാണ് ഓൾറൗണ്ടറായി അമൽ കളിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ ശോഭിക്കാനാവുന്ന അമൽ ക്വാളിഫൈയിംഗ് മാച്ചിൽ ഒരു വിക്കറ്റ് നേടുകയും ചെയ്തു. ബാഡ്മിന്റൺ കളിയിൽ നിന്നാണ് ക്രിക്കറ്റ് രംഗത്തേക്ക് അമൽ എത്തുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിടെക് നേടിയ അമൽ ബംഗളൂരു ഐസിസിയിൽ ഐടിമേഖലയിൽ ജോലി ചെയ്യവേ ബാഡ്മിന്റണിലായിരുന്നു ശോഭിച്ചത്. 2019ലാണ് ഹംഗറിയിൽ ഐടി…
Read Moreകീവികളെ എറിഞ്ഞിട്ട് വിൻഡീസ് സൂപ്പർ എട്ടിൽ
സാൻ ഫെർണാണ്ടോ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾക്കു തിരിച്ചടിയായി രണ്ടാം തോൽവി. വെസ്റ്റ് ഇൻഡീസിനെതിരേ 13 റൺസിന് തോൽവി വഴങ്ങിയ കിവീസ് ഗ്രൂപ്പ് സിയിൽ അവസാനസ്ഥാനത്താണ്. തുടർച്ചയായ മൂന്നാം ജയത്തോടെ കരീബിയൻ പട സൂപ്പർ എട്ടിൽ പ്രവേശനം നേടി. നേരത്തേ ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കെയ്ൻ വില്യസണിന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു ന്യൂസിലൻഡിന്റെ തുടക്കം. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസ് ഒരുഘട്ടത്തിൽ 30ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷെർഫെയ്ൻ റുഥർഫോഡ് (39 പന്തിൽ 68) നടത്തിയ ചെറുത്തുനിൽപ്പാണു വിൻഡീസിനെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 149ലെത്തിച്ചത്. ന്യൂസിലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് മൂന്നും ടിം സൗത്തി, ലൂക്കി ഫെർഗൂസൺ എന്നിവർ രണ്ടു വിക്കറ്റും നേടി. 150 റൺസ് വിജയലക്ഷ്യവുമായി…
Read Moreഇന്ത്യ- പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരം നടന്ന നസാവു സ്റ്റേഡിയം പൊളിക്കുന്നു
ന്യൂയോർക്ക്: ഇന്ത്യ- പാക്കിസ്ഥാൻ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരം നടന്ന സ്റ്റേഡിയം പൊളിക്കുന്നു. ന്യൂയോർക്കിലെ നാസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് പൊളിക്കുന്നത്. 34,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരുന്നു സ്റ്റേഡിയം. ഇന്ത്യ- പാക്കിസ്ഥാൻ മത്സരമടക്കം മൂന്നു മത്സരങ്ങളാണ് ഈ ഗ്രൗണ്ടിൽ കളിച്ചത്. ഇന്ത്യ- യുഎസ്എ മത്സരമാണ് ഇവിടെ നടന്ന അവസാന മത്സരം. ആറാഴ്ചകൊണ്ട് പൊളിച്ചു തീർക്കും. അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി താത്കാലികമായി നിർമിച്ച സ്റ്റേഡിയമാണിത്.
Read Moreഇനി യൂറോ ആരവം; പോരാട്ടത്തിന് എത്തുന്നത് 24 ടീമുകൾ
17-ാം പതിപ്പ് യുവേഫ യൂറോപ്യൻ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ജർമനി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് കപ്പിനായി പോരാടുന്നത്. 2006 ലോകകപ്പിനുശേഷം ആദ്യമായാണ് ജർമനി ഒരു പ്രധാന ടൂർണമെന്റിനു വേദിയൊരുക്കുന്നത്. രാജ്യത്തെ പത്ത് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. യൂറോപ്പിലെ പ്രമുഖ ടീമുകളെല്ലാംതന്നെ അണിനിരക്കുന്നുണ്ട്. മൂന്നു തവണ ജേതാക്കളായ ജർമനി, സ്പെയിൻ, രണ്ടു തവണ ജേതാക്കളായ ഇറ്റലി, ഫ്രാൻസ്, ഒരിക്കൽക്കൂടി കപ്പിൽ മുത്തമിടാനെത്തുന്ന പോർച്ചുഗൽ, നെതർലൻഡ്സ്, ആദ്യ യൂറോ കിരീടം തേടി ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങി യൂറോപ്പിലെ എല്ലാ പ്രമുഖരും പോരാട്ടത്തിനുണ്ട്. ജോർജിയയാണ് ടൂർണമെന്റിലെ പുതുമുഖം. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് മ്യൂണിക് ഫുട്ബോൾ അരീനയിൽ ജർമനിയും സ്കോട്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പുകളിലൂടെ ◄ഗ്രൂപ്പ് എ► ടൂർണമെന്റ് ആതിഥേയരായ ജർമനിക്കു വെല്ലുവിളിയായി ഹംഗറി, സ്വിറ്റ്സർലൻഡ്, സ്കോട്ലൻഡ് ടീമുകളാണുള്ളത്. ശക്തരായ ജർമനിയുടെ എതിരാളികൾ മൂന്നും അപ്രതീക്ഷിത…
Read More“എന്നെ ഐ.എം. വിജയൻ ആക്കിയ ചാത്തുണ്ണിസാർ”
വർഷങ്ങൾക്കുമുന്‍പ്… സ്പോർട്സ് കൗണ്‍സിലിന്റെ മൂന്നുവർഷ ഫുട്ബോൾ കോച്ചിംഗ് ക്യാന്പിലേക്കു ഒരല്പം പേടിയോടെയും മടിയോടെയും കടന്നുചെന്നത് ഇന്നലെയെന്നപോലെ ഓർമയുണ്ട്… കോലോത്തുംപാടത്തും തൃശൂരങ്ങാടിയിലും കറങ്ങിയടിച്ചു പന്തുതട്ടി നടന്നിരുന്ന ഞാൻ ഒരു കോച്ചിംഗ് ക്യാന്പിൽ ഫുട്ബോൾ പഠിക്കാൻ പോകുന്നതിന്റെ ചെറിയൊരു ടെൻഷൻ ഉള്ളിലുണ്ട്. പക്ഷേ, ക്യാന്പിൽ ചെന്നപ്പോൾ സമപ്രായക്കാരായ കുട്ടികൾ വേറെയുമുണ്ട്. അവർക്കൊപ്പം കളിചിരിയുമായി നിൽക്കുന്ന ഒരു വലിയ ആളെ ശ്രദ്ധിച്ചു. അതായിരുന്നു ചാത്തുണ്ണിസാർ… വാ…കൂട്… ഇനി ഇതാ നമ്മുടെ വീട്… ചാത്തുണ്ണിസാർ ക്ഷണിച്ചു.ആ ക്ഷണം കേവലം കോച്ചിംഗ് ക്യാന്പിലേക്കായിരുന്നില്ല, കേരള ഫുട്ബോളിലേക്കായിരുന്നു, ഇന്ത്യൻ ഫുട്ബോളിലേക്കായിരുന്നു… കോലോത്തുംപാടത്തെ വിജയനെന്ന പയ്യനെ ഐ.എം. വിജയനെന്ന ഫുട്ബോളറാക്കി രാകിമിനുക്കി വളർത്തിയെടുത്തത് ചാത്തുണ്ണിസാറായിരുന്നു… എല്ലാറ്റിന്റെയും കിക്കോഫ് ആ കോച്ചിംഗ് ക്യാന്പിൽ നിന്നായിരുന്നു. മൂന്നുവർഷം. അന്ന് ചാത്തുണ്ണിസാർ പഠിപ്പിച്ചുതന്ന പാഠങ്ങൾ ലോകത്തിലെ ഏതു ടീമിനോട് ഏറ്റുമുട്ടുന്പോഴും എന്റെ മനസിലും പാദങ്ങളിലുമുണ്ടായിരുന്നു. ഒരിക്കലും കർക്കശക്കാരനായ പരിശീലകനായി അദ്ദേഹം ഞങ്ങളുടെ…
Read Moreഐസിസി ട്വന്റി 20 ലോകകപ്പ്; ഗ്രൂപ്പ് എയിൽ ഇന്ത്യക്കു മൂന്നാം ജയം
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഇന്ത്യക്കു മൂന്നാം ജയം. യുഎസിനെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: യുഎസ് 20 ഓവറിൽ എട്ട് വിക്കറ്റിന് 110 റണ്‍സ്. ഇന്ത്യ 18.2 ഓവറിൽ മൂന്നു വിക്കറ്റിന് 111. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത യുഎസിനെ നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗാണ് തകർത്തത്. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയ്ക്കു വിക്കറ്റൊന്നും നേടാനായില്ല. 23 പന്തിൽ 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ആദ്യ ഓവറിൽ വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി. വൈകാതെ രോഹിത് ശർമയും (മൂന്ന്) പുറത്തായി. ഋഷഭ് പന്ത് (18) പുറത്തായശേഷം ഒരുമിച്ച സൂര്യകുമാർ യാദവും (50*) ശിവം ദുബെയും (31*) ചേർന്നുള്ള 67 റണ്‍സ് കൂട്ടുകെട്ട് ജയത്തിലെത്തിക്കുകയായിരുന്നു. ടോസ്…
Read Moreഇരട്ട ഗോളടിച്ച് റൊണാൾഡോ
ലിസ്ബണ്‍: 2024 യുവേഫ യൂറോ കപ്പിനു മുന്നോടിയായുള്ള പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ. അയർലൻഡിന് എതിരായ മത്സരത്തിൽ 50, 60 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. മത്സരത്തിൽ പോർച്ചുഗൽ 3-0ന് ജയം സ്വന്തമാക്കി. ജാവോ ഫീലിക്സിന്റെ (18’) വകയായിരുന്നു ആദ്യഗോൾ.
Read More