ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് സച്ചിൻ ബിനു. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു 14.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. 14.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ആർ. മനവിനാണ് സ്വർണം. ആദ്യദിനം കേരളത്തിന് മൂന്ന് മെഡൽ ലഭിച്ചിരുന്നു. വനിതാ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിനായി വി.കെ. ശാലിനി വെള്ളി സ്വന്തമാക്കി. വനിതാ ട്രിപ്പിൾജംപിൽ എൻ.വി. ഷീന വെള്ളിയും ഗായത്രി ശിവകുമാർ വെങ്കലവും ആദ്യദിനം കേരള അക്കൗണ്ടിലെത്തിച്ചു. 13.32 മീറ്ററാണ് ഷീന ക്ലിയർ ചെയ്തത്. 13.08 മീറ്ററോടെ ഗായത്രി വെങ്കലവും സ്വന്തമാക്കി.ആന്ധ്രപ്രദേശിന്റെ അനുഷയ്ക്കാണ് (13.32) സ്വർണം.
Read MoreCategory: Sports
ഫീൽഡിംഗ് തടസപ്പെടുത്തിയ ജഡേജയെ പുറത്താക്കി; ഐപിഎല്ലിൽ നാണക്കേടിന്റെ മൂന്നാം ചരിത്രം
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡിംഗ് തടസപ്പെടുത്തി (ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ്) പുറത്താകുന്ന മൂന്നാമത് ബാറ്റർ എന്ന നാണക്കേട് ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക്. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനിടെയാണ് ഫീൽഡിംഗ് തടസപ്പെടുത്തൽ നിയമപ്രകാരം ജഡേജ പുറത്തായത്. തേർഡ് അന്പയറിന്റെ വിധിയിലൂടെയാണ് ജഡേജ പുറത്തായത്. ആറ് പന്തിൽ അഞ്ച് റണ്‍സ് മാത്രമായിരുന്നു ജഡേജ നേടിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 142 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടരുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിന്റെ അഞ്ചാം പന്ത്. ഡീപ്പ് തേർഡിലേക്ക് പന്ത് തിരിച്ചുവിട്ട് ജഡേജ സിംഗിൾ എടുത്തു. തുടർന്ന് രണ്ടാം റണ്ണിനായി ശ്രമിച്ചു. പകുതിവരെ എത്തിയ ജഡേജയെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചുവിട്ടു. തിരിഞ്ഞോടിയപ്പോൾ ജഡേജ വിക്കറ്റ് മറയ്ക്കുന്ന തരത്തിലായിരുന്നു. ഇതിനിടെ പന്ത് ലഭിച്ച വിക്കറ്റ്…
Read Moreമെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
മോണ്ട്രിയൽ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് മത്സരത്തിനിടെ രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നു. മോണ്‍ട്രിയലിന് എതിരായ എവേ പോരാട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു സംഭവം. മോണ്ട്രിയൽ ഡിഫെൻഡർ ജോർജ് കാംബെലിന്റെ ഫൗളിൽ മെസി നിലത്തുവീണു. തുടർന്ന് മെഡിക്കൽ ടീം മൈതാനത്ത് എത്തി. റഫറി ജോർജ് കാംബെലിന് കാർഡ് നൽകിയില്ല. ഇതോടെയാണ് മെസിക്ക് രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നത്. മെസിയെ ഫൗൾ ചെയ്തതിന് ഇന്റർ മയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മാറ്റിയാസ് റോജസ് (44’) പന്ത് മനോഹരമായി വളച്ച് വലയിലാക്കുകയും ചെയ്തു. എംഎസ്എല്ലിലെ പുതിയ നിയമം അനുസരിച്ച് ഫൗളേറ്റ് വീഴുന്ന താരം 15 സെക്കൻഡിൽ അധികം മൈതാനത്ത് ചെലവഴിക്കുകയും മെഡിക്കൽ സംഘം പരിചരണത്തിനായി കളത്തിൽ എത്തുകയും ചെയ്താൽ രണ്ട് മിനിറ്റ് പുറത്തുപോകണം. ഫൗൾ ചെയ്ത താരത്തിന് കാർഡ് ലഭിച്ചില്ലെങ്കിലാണിത്. രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടവന്ന മെസി…
Read Moreസൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ; ദീക്ഷയ്ക്ക് റിക്കാർഡ്
ലോസ് ആഞ്ചലസ്: മധ്യപ്രദേശുകാരിയായ കെ.എം. ദീക്ഷയ്ക്ക് 1500 മീറ്ററിൽ ദേശീയ റിക്കാർഡ്. ലോസ് ആഞ്ചലസിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ 4:04.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇരുപത്തഞ്ചുകാരിയായ ദീക്ഷ ദേശീയ റിക്കാർഡ് സ്വന്തമാക്കിയത്. ഹീറ്റ് ഒന്നിൽ മത്സരിച്ച ദീക്ഷ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2021ൽ ഹർമിലൻ ബെയിൻസ് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കുറിച്ച 4:05.39 സെക്കൻഡ് ഇതോടെ റിക്കാർഡ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി.
Read Moreലാ ലിഗ കിരീടം; ചാമ്പ്യൻസ് ആഘോഷം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് കിരീട ആഘോഷം നടത്തി. 36-ാം ലാ ലിഗ കിരീടം ഉറപ്പാക്കിയശേഷം ഗ്രനാഡയ്ക്കെതിരേ ഇറങ്ങിയ റയൽ മാഡ്രിഡ് 4-0ന്റെ എവേ ജയം സ്വന്തമാക്കി. ബ്രാഹിം ഡിയസ് (49’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രാൻ ഗാർസ്യ (38’), അർദ ഗുലർ (45+2’) എന്നിവരും റയലിനായി വലകുലുക്കി. 35-ാം റൗണ്ടിൽ ജയം സ്വന്തമാക്കിയതോടെ റയലിന്റെ പോയിന്റ് സന്പാദ്യം 90ൽ എത്തി. മോഡ്രിച്ചേ പോകല്ലേ… ഗ്രനാഡയ്ക്കെതിരായ ജയത്തിനുശേഷം റയൽ മാഡ്രിഡ് ടീം ലാ ലിഗ ട്രോഫിയുമായി നഗരപ്രദിക്ഷണം നടത്തി. മാഡ്രിഡിൽ ആരാധകരും വൻ ആഘോഷത്തിലായിരുന്നു. ലൂക്ക മോഡ്രിച്ചിനോട് ക്ലബ് വിട്ടുപോകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. 2024 ജൂണ്‍ 30വരെ മാത്രമാണ് മോഡ്രിച്ചിന് റയലുമായി കരാറുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെയെക്കുറിച്ചുള്ള ചോദ്യത്തിന് ചാന്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്…
Read Moreഅന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച് കോളിൻ മണ്‍റോ
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് താരം കോളിൻ മണ്‍റോ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് മണ്‍റോയുടെ വിരമിക്കൽ തീരുമാനം. 2020ൽ ഇന്ത്യക്കെതിരേ നടന്ന ട്വന്റി-20 മത്സരത്തിലാണ് മണ്‍റോ അവസാനമായി കളിച്ചത്. മുപ്പത്തേഴുകാരനായ ഇടംകൈയൻ ബാറ്റർ ദേശീയ ടീമിലേക്കുള്ള വിളിയും കാത്ത് നാല് വർഷമായി കാത്തിരിപ്പിലായിരുന്നു. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ട്വന്റി-20 അരങ്ങേറ്റം. 2018ൽ വെസ്റ്റിൻഡീസിനെതിരേ ഏറ്റവും വേഗറേിയ ന്യൂസിലൻഡ് താരത്തിന്റെ സെഞ്ചുറി നേട്ടം കൊയ്തത് 47 പന്തിൽ. ട്വന്റി-20ൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരവും മണ്‍റോ ആണ്. 2016ൽ ശ്രീലങ്കയ്ക്കെതിരേ 14 പന്തിൽ അർധശതകം തികച്ച മണ്‍റോ വേഗമേറിയ ന്യൂസിലൻഡ് താരത്തിന്റെ അർധശതകമെന്ന റിക്കാർഡും സ്വന്തം പേരിലാക്കി. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.
Read Moreകാൾസനെ തളച്ച് ഗുകേഷ്
വാഴ്സൊ: പോളണ്ടിൽ നടക്കുന്ന റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ഗ്രാൻഡ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി. ഗുകേഷ്. ലോക ചെസ് ചാന്പ്യൻഷിപ്പ് ചലഞ്ചറാണ് ഗുകേഷ്. ആറ് റൗണ്ട് പൂർത്തിയായപ്പോൾ എട്ട് പോയിന്റുമായി കാൾസനാണ് ഒന്നാമത്. ഏഴ് പോയിന്റ് വീതമുള്ള കിറിൽ ഷെവ്ചെങ്കോ, ആർ. പ്രജ്ഞാനന്ദ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ആറ് പോയിന്റുള്ള ഗുകേഷ് ആറാമതാണ്.
Read Moreഐപിഎൽ പോരാട്ടം; സെമി ഫൈനലിലേക്ക് ആരൊക്കെ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കാൻ തീപ്പൊരി പോരാട്ടങ്ങളുമായി ടീമുകൾ രംഗത്ത്. 2024 സീസണിൽ പ്ലേ ഓഫ് സ്വന്തമാക്കുന്ന ആദ്യ ടീമാകാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഇറങ്ങും. പ്ലേ ഓഫ് സാധ്യത അവസാനിച്ച മുംബൈ ഇന്ത്യൻസാണ് ഇന്ന് കോൽക്കത്തയുടെ എതിരാളികൾ. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് ടിക്കറ്റ്. നിലവിൽ പോയിന്റ് നിലയിൽ രാജസ്ഥാൻ റോയൽസുമായി തുല്യതയിലാണെങ്കിലും (16) നെറ്റ് റണ്‍റേറ്റിലെ മുൻതൂക്കത്തോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്താണ്. അകത്താര് ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന 59-ാം മത്സരംവരെ ഒരു ടീമും പ്ലേ ഓഫ് ഉറപ്പാക്കിയിട്ടില്ല. ലീഗ് റൗണ്ടിൽ 70 മത്സരങ്ങളാണ് 2024 സീസണിൽ ഉള്ളത്. 12 മത്സരങ്ങളിൽ 12 പോയിന്റുള്ള ഡൽഹി ക്യാപ്പിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ് വരെയുള്ള ആറ് ടീമുകൾക്കാണ്…
Read Moreവരുന്നൂ…സൂപ്പര്‍ ലീഗ് കേരള; ആദ്യ സീസണില്‍ ആറു ടീമുകൾ
കൊച്ചി: കേരളത്തില്‍ പുതിയ ഫുട്ബോള്‍ ലീഗ് യാഥാര്‍ഥ്യമാകുന്നു. വിദേശ താരങ്ങളടക്കം അണിനിരക്കുന്ന സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണ് വൈകാതെ ആരംഭിക്കും. ടീമുകളുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യ സീസണില്‍ ആറു ടീമുകളുണ്ടാകും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ പ്രതിനിധീകരിച്ചായിരിക്കും ടീമുകള്‍. 40 മുതല്‍ 60 ദിവസത്തിനുള്ളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന തരത്തിലാകും ക്രമീകരണം. ഏവേ രീതിയില്‍ 30 ലീഗ് മത്സരങ്ങള്‍ നടത്തും. ലീഗ് മത്സരങ്ങള്‍ക്കു ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ലീഗില്‍ കളിക്കുന്ന ടീമിന് പരമാവധി നാലു വിദേശ കളിക്കാരെ ഒരേസമയം മൈതാനത്ത് ഇറക്കാനാകും. കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിങ്ങനെ മൂന്നു വേദികളിലായിരിക്കും ആദ്യ സീസണിലെ മത്സരങ്ങള്‍. ഡ്രാഫ്റ്റ് സിസ്റ്റം വഴിയാണ് ടീമുകള്‍ക്ക് കളിക്കാരെ തെരഞ്ഞെടുക്കാനാകുക. ഇതില്‍ കേരളത്തിനകത്തും പുറത്തുംനിന്നുള്ള മലയാളി താരങ്ങളും ഇതരസംസ്ഥാന താരങ്ങള്‍ക്കും പുറമെ വിദേശതാരങ്ങളുടെ…
Read Moreഒളിമ്പിക് ദീപം ഫ്രാൻസിലെത്തി
മാഴ്സെ: 2024 പാരീസ് ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച് മണ്ണിലെത്തി. കനത്ത സുരക്ഷയ്ക്കു നടുവിൽ തെക്കൻ തുറമുഖ നഗരമായ മാഴ്സെയിലാണ് ഒളിന്പിക് ദീപമെത്തിയത്. 128 വർഷം പഴക്കമുള്ള മൂന്നു പായ്മരങ്ങളുള്ള കപ്പലിൽ ഗ്രീസിൽനിന്ന് 12 ദിവസത്തെ യാത്രയ്ക്കുശേഷം ഫ്രാൻസിന്റെ 2012 ലെ ഒളിന്പിക്സിൽ പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ചാന്പ്യൻ ഫ്ലോറന്റ് മാനൗഡുവാണ് ദീപം കരയിലെത്തിച്ചത്. ഇത് റിയോ 2016ലെ 400 മീറ്റർ ചാന്പ്യനായ പാരാലിന്പിക് ട്രാക്ക് അത്ലറ്റ് നാന്റെനിൻ കീറ്റയ്ക്ക് ഇത് കൈമാറി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഉൾപ്പെട്ട ഏകദേശം 150,000 കാണികൾക്കു മുന്നിൽ മാർസെയിൽ ജനിച്ച ഫ്രഞ്ച് റാപ്പർ ജുൽ 2024 ഒളിമ്പിക് വിളക്ക് തെളിച്ചു. ജൂലൈ 26ന് ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങിനുമുന്‍പ് ഒളിന്പിക് ദീപശിഖ ഫ്രാൻസ് ഒന്നടങ്കവും ഫ്രാൻസിനു കീഴിലുള്ള ആറ് പ്രദേശങ്ങളിലും പ്രയാണം നടത്തും.
Read More