ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരേ അച്ചടക്ക നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരന്പരയിൽ ഇരുവരെയും പരിഗണിക്കാതിരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ദ്രാവിഡ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കിഷൻ മാനസികപ്രശ്നം ചൂണ്ടിക്കാണിച്ച് ടീമിൽനിന്ന് ഒഴിവായിരുന്നു. ഇത് മാനേജ്മെന്റ് അനുവദിക്കുകയും ചെയ്തു. ഇഷാൻ സ്വയം വിശ്രമം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചുകൊടുക്കുകയായിരുന്നെന്നാണ് കഴിഞ്ഞ ദിവസം ടീം മുഖ്യ പരിശീലകൻ ദ്രാവിഡ് വ്യക്തമാക്കിയത്. ശ്രേയസ് അയ്യരെയും അഫ്ഗാനെതിരേയുള്ള പരന്പരയ്ക്ക് പരിഗണിക്കാത്തതും അച്ചടക്ക നടപടിയുടെ ഭാഗമെന്ന് വാദം ഉയർന്നിരുന്നു. എന്നാൽ അത് വെറും കിംവദന്തിയെന്നാണ് ദ്രാവിഡ് പറഞ്ഞത്
Read MoreCategory: Sports
വനിതാ പ്രീമിയർ ലീഗിനു രണ്ടു വേദി
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് രണ്ടാം സീസണ് മത്സരങ്ങൾക്കു ഡൽഹിയും ബംഗളൂരുവും വേദിയാകും. ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെയാണ് മത്സരങ്ങൾ. മത്സരങ്ങളുടെ ആദ്യ പാദം ബംഗളൂരുവിലും നോക്കൗട്ട് ഉൾപ്പെടെ രണ്ടാം പാദ മത്സരങ്ങൾ ഡൽഹിയിലുമായിട്ട് നടക്കും. അഞ്ചു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാകുക.
Read Moreഎഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും
അൽ റയാൻ( ഖത്തർ): 18-ാമത് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ. നോക്കൗട്ട് പ്രവേശനം ബുദ്ധിമുട്ടാണെങ്കിലും അതു സാധ്യമാണെന്നു തെളിയിക്കാൻ ഇന്ത്യ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കിരീടപ്രതീക്ഷകളായ ഓസ്ട്രേലിയയെ നേരിടും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. കഴിഞ്ഞ രണ്ടു തവണ (2011ലും 2019ലും) ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. ഇത്തവണയും ഗ്രൂപ്പ് ബിയിലുള്ള ഇന്ത്യയുടെ കാര്യങ്ങൾ അത്ര സുഖകരമല്ല. ഫിഫ റാങ്കിംഗിൽ 102-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ മുന്‍പിലുള്ള ഓസ്ട്രേലിയ (25), ഉസ്ബക്കിസ്ഥാൻ (68), സിറിയ (91) ടീമുകളെയാണ് നേരിടേണ്ടത്. ഇന്ന് ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ സമനിലയെങ്കിലും നേടാനായാൽ ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യക്ക് 18ന് ഉസ്ബക്കിസ്ഥാനെയും 23നു സിറിയയെ നേരിടുന്നതിനു മുന്‍പ് ആത്മവിശ്വാസം നേടാനാകും. ഒരു ജയമെങ്കിലും നേടാനായാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ പ്രീക്വാർട്ടറിലെത്താനുള്ള വഴിതുറക്കും. ആറു ഗ്രൂപ്പിലെയും ആദ്യ…
Read Moreഓക്സിജൻ വിതരണം തകരാറിലായി: വിമാനത്തിൽ ബോധരഹിതരായി ഗാംബിയൻ ഫുട്ബോൾ ടീം
ബാന്‍ജുൽ: ആകാശത്ത് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് ഗാംബിയ ഫുട്ബോൾ ടീം. യന്ത്രത്തകരാറിനെത്തുടര്‍ന്നു താരങ്ങളും പരിശീലകരും വിമാനത്തിൽ ബോധരഹിതരായി. വിമാനത്തിലെ ഓക്സിജൻ വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്. പൈലറ്റ് സമയോചിതമായി ഇടപെട്ടു വിമാനം നിലനിര്ത്തിറക്കിയതിനാലാണു വൻ ദുരന്തം ഒഴിവായത്. താരങ്ങളിൽ പലരും മയങ്ങി വീണതിനു പിന്നാലെ ഒന്‍പത് മിനിറ്റിനുശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമാകേണ്ടിയിരുന്ന ഓക്സിജന്‍ മാസ്കുകളും യാത്രക്കാർക്ക് ലഭിച്ചില്ല. ആഫ്കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗാംബിയ ടീം. 50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയർ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം. ഗാംബിയന്‍ ഫുട്ബോൾ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നൽകിയത്. താരങ്ങൾ ബോധരഹിതരായതോടെ ഗാംബിയയുടെ തലസ്ഥാനമായ ബാന്‍ജുലിലേക്ക് വിമാനം തിരികെപോയെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.
Read Moreമെസി ബഹുമാനമില്ലാത്തവനെന്ന് പിഎസ്ജി ചെയർമാൻ
പാരീസ്: അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസിയെ ബഹുമാനമില്ലാത്തവനെന്നു വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ പിഎസ്ജിയുടെ (പാരീസ് സെന്റ് ജെർമയ്ൻ) ചെയർമാൻ നാസർ അൽ ഖെലൈഫി. “പിഎസ്ജി ക്ലബ്ബിനോട് ബഹുമാനമില്ലാത്തവനാണ് മെസി. അല്ലെങ്കിൽ പുറത്തുപോയശേഷം ക്ലബ്ബിനെ കുറിച്ച് മോശമായി സംസാരിക്കില്ല. എന്നുവച്ച് മെസി മോശക്കാരനല്ല, എനിക്ക് അദ്ദേഹത്തോട് താത്പര്യമില്ല” – ഖെലൈഫി പറഞ്ഞു. സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിൽ എത്തിയെങ്കിലും ക്ലബ്ബിലെ സാഹചര്യത്തോട് പൊരുത്തപ്പെടാൻ മെസിക്ക് സാധിച്ചിരുന്നില്ല. ബാഴ്സലോണയിൽ എല്ലാം മെസിയായിരുന്നു. എന്നാൽ, മെസി വരുന്പോൾ പിഎസ്ജിക്ക് കിലിയൻ എംബപ്പെ, നെയ്മർ എന്നിങ്ങനെ രണ്ട് താരങ്ങൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിഫ 2022 ഖത്തർ ലോകകപ്പ് നേടിയശേഷം ക്ലബ്ബിൽ തിരിച്ചെത്തിയപ്പോൾ ശുഭകരമായ സ്വീകരണം ലഭിച്ചില്ലെന്ന് കഴിഞ്ഞ 2023 സെപ്റ്റംബറിൽ മെസി വെളിപ്പെടുത്തിയിരുന്നു. 2023 ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചശേഷം ഫ്രീഏജന്റായി മെസി അമേരിക്കൻ മേജർ…
Read Moreഐപിഎൽ മാർച്ച് 22 മുതൽ
ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ 2024 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ രാജ്യത്തിന് പുറത്തേക്ക് മാറ്റുമോയെന്ന ആശങ്കകൾക്ക് അവസാനം. വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17- പതിപ്പ് പൂർണമായും ഇന്ത്യയിൽത്തന്നെ നടക്കുമെന്നും മാർച്ച് 22ന് ടൂർണമെന്റ് ആരംഭിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഏകദേശം ഈ സമയത്തുതന്നെയാകും പൊതുതെരഞ്ഞെടുപ്പും നടക്കുക. ന്യായമായ കാരണങ്ങളാൽ, ഏതെങ്കിലും സംസ്ഥാനത്തിന് ആ സമയത്ത് മത്സരം നടത്താൻ താൽപ്പര്യമില്ലെങ്കിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാമെന്നാണ് ബിസിസിഐയിൽനിന്നുള്ള വിവരം. ഐപിഎൽ ടീമുകൾ ഇല്ലാത്ത സംസ്ഥാനങ്ങളിലേക്കു മത്സരം മാറ്റാനുള്ള സാധ്യതകളുണ്ട്. 2009ൽ പൊതു തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. 2014ൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ സീസണിന്റെ ആദ്യ പകുതി യുഎഇയിലും രണ്ടാം പകുതി ഇന്ത്യയിലുമായിട്ടായിരുന്നു. ഇതിനുശേഷം 2019ൽ പൊതു തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിസിസിഐ ഇന്ത്യയിൽത്തന്നെ ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു.
Read Moreരഞ്ജി ക്രിക്കറ്റിൽ പരാഗിന് അതിവേഗ സെഞ്ചുറി
റായ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി സ്വന്തമാക്കി ആസാം ക്യാപ്റ്റൻ റിയൻ പരാഗ്. എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഛത്തീസ്ഡഡിനെതിരേയുള്ള മത്സരത്തിലാണ് പരാഗിന്റെ മിന്നുന്ന സെഞ്ചുറി പിറന്നത്. 56 പന്തിൽനിന്നാണ് ആസാം നായകൻ സെഞ്ചുറി പൂർത്തിയാക്കിയത്. 87 പന്തിൽനിന്ന് 155 റണ്‍സാണു താരം നേടിയത്. 11 ഫോറുകളും 12 സിക്സറുകളും അടങ്ങിയതാണ് ഇന്നിംഗ്സ്. രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയിട്ടുള്ളത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. 2016ൽ ജാർഖണ്ഡിനെതിരേ 48 പന്തിൽ നിന്നാണു പന്ത് സെഞ്ചുറി നേടിയത്. മത്സരത്തിൽ ആസാമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത് പരാഗിന്റെ സെഞ്ചുറി പ്രകടനമാണ്. ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡ് 327 റണ്‍സ് നേടിയപ്പോൾ ആസാം 154 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ചെയ്ത ആസാമിനെ പൊരുതാവുന്ന സ്കോറിലെത്തിക്കുകയായിരുന്നു പരാഗിന്റെ ഒറ്റയാൾ പ്രകടനം. മത്സരത്തിൽ ആസാം…
Read Moreസ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയലുകൾ നാളെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിൽ 2024-25 അധ്യയന വർഷം വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനു വിദ്യാർഥികളെ തെരഞ്ഞെടുക്കുന്ന ടാലന്റ് ഹണ്ട് സെലക്ഷൻ ട്രയൽസ് നാളെ മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജിവി രാജ സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ ആറ്, ഏഴ്, എട്ട്, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ ക്ലാസുകളിലേക്കു നേരിട്ടും ഒന്‍പത്, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയുമാണ് പ്രവേശനം. അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബോക്സിംഗ്, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, വോളിബോൾ, റസ്ലിംഗ് എന്നീ ഇനങ്ങളിലേക്കാണ് പ്രവേശനം. കണ്ണൂരിൽ പോലീസ് പരേഡ് ഗ്രൗണ്ടിലും ഇടുക്കിയിൽ അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലുമാണ് ആദ്യ ദിവസത്തെ സെലക്ഷൻ ട്രയലുകൾ നടക്കുക. പങ്കെടുക്കുന്ന വിദ്യാർഥികൾ രേഖകളുമായി അതാത് കേന്ദ്രങ്ങളിൽ രാവിലെ ഒന്പതിനു ഹാജരാകണം. സെലക്ഷൻ ട്രയൽസ് നടക്കുന്ന കേന്ദ്രങ്ങളും തീയതികളും…
Read Moreകേരളം-ഉത്തർപ്രദേശ് രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ
ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ നടന്ന കേരളം-ഉത്തർപ്രദേശ് രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ കലാശിച്ചു. 383 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടുവിക്കറ്റിന് 72 റണ്‍സ് എന്ന നിലയിൽ നിൽക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. സ്കോർ: യുപി: 302, 323/3 ഡി. കേരളം: 243,72/2 കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുത് ആണ് പ്ലെയർ ഓഫ് ദി മാച്ച്. ഒരു വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് സെഞ്ചുറി നേടിയ ആര്യൻ ജൂയലിനെ (115) തുടക്കത്തിലേ നഷ്ടമായി. സെഞ്ചുറി നേടിയ പ്രിയം ഗാർഗ് (106) പുറത്തായതോടെ യുപി രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് കൃഷ്ണപ്രസാദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും രോഹൻ പ്രേമും നിലയുറപ്പിച്ച് കളിച്ചു.…
Read More2024 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫിക്സ്ചർ പ്രഖ്യാപിച്ചു
ദുബായ്: ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഐസിസി ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ലോകകപ്പിന്റെ ഫിക്സ്ചർ ഇന്നലെ ഐസിസിയാണ് പുറത്തുവിട്ടത്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് പതിവുപോലെ ഈ ഐസിസി പോരാട്ടവേദിയിലെയും ശ്രദ്ധാകേന്ദ്രം. ഇരു ടീമും ഗ്രൂപ്പ് എയിലാണ്. ജൂണ്‍ ഒന്‍പതിന് ന്യൂയോർക്കിലാണ് ഇന്ത്യ x പാക്കിസ്ഥാൻ തീപ്പൊരിപ്പോരാട്ടം. മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമയവുമായി ഒത്തുപോകുന്നതിനാണ് യുഎസ്എ പ്രാദേശിക സമയം അതിരാവിലെ ഇന്ത്യ x പാക് പോരാട്ടം നടത്തുന്നത്. വെസ്റ്റ് ഇൻഡീസും യുഎസ്എയും സംയുക്തമായാണ് 2024 ട്വന്റി-20 ലോകകപ്പ് ആതിഥേയത്വം വഹിക്കുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎസ്എയിലാണ്. സൂപ്പർ 8 നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ടിലേക്ക് യോഗ്യത…
Read More