ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ഇന്ന് മുതൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യയുടെ മത്സരം നാളെ

ബ്ലൂംഫോണ്ടെയ്ൻ: ഇന്നു മുതൽ ക്രിക്കറ്റിലെ കൗമാര ലോകകപ്പ് പോരാട്ടം. 2024 ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഭാവിയിൽ സീനിയർ ടീമിന്‍റെ കുപ്പായമണിയാനുള്ള അവസാന കടന്പകളിൽ ഒന്നാണ് കൗമാര താരങ്ങൾക്കിത്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൗമാര ലോക പോരാട്ടത്തിന്‍റെ ഫൈനൽ ഫെബ്രുവരി 11ന് അരങ്ങേറും. ആതിഥേയരായ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. അയർലൻഡും യുഎസ്എയും ഇന്ന് കളത്തിലുണ്ട്. നാളെ ഇന്ത്യ ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നിലവിലെ ചാന്പ്യന്മാരും ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയ ടീമുമായ ഇന്ത്യയുടെ ആദ്യമത്സരം നാളെയാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. 2023 എസിസി അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യയെ നയിച്ച ഉദയ് സഹാറനാണ് ലോകകപ്പിലും ക്യാപ്റ്റൻ. കഴിഞ്ഞ ഡിസംബർ 15ന്…

Read More

ലോക ചാമ്പ്യനെ കീഴടക്കി പ്രജ്ഞാനന്ദ; ഇന്ത്യയിലെ ചെസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം

ചെന്നൈ: ഫിഡെ ചെസ് ലോക ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. നെതർലൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്‍റിലാണ് പ്രജ്ഞാനന്ദ ലിറനെ അട്ടിമറിച്ചത്. ഇതോടെ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും പ്രജ്ഞാനന്ദയെത്തി. കഴിഞ്ഞ വർഷവും ലിറനെതിരേ പ്രജ്ഞാനന്ദ ജയം നേടിയിരുന്നു. വിശ്വനാഥൻ ആനന്ദിനുശേഷം നിലവിലെ ലോകചാന്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് പ്രജ്ഞാനന്ദ. ഫിഡെ റേറ്റിംഗിൽ 2748.3 പോയിന്‍റാണ് പ്രജ്ഞാനന്ദയ്ക്ക്. വിശ്വനാഥൻ ആനന്ദിന് 2748ഉം. 2780 ആണ് ഡിങ് ലിറന്‍റെ റേറ്റിംഗ് പോയിന്‍റ്.

Read More

ഫിൻ അലീൻ നിറഞ്ഞാടി; കിവീസിന് ജയം, പരമ്പര

ഡുനെഡിൻ: ഓപ്പണർ ഫിൻ അലീന്‍റെ മിന്നുന്ന സെഞ്ചുറി കരുത്തിൽ പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്‍റി-20 യിലും ന്യൂസിലൻഡിന് മിന്നുന്ന ജയം. 45 റൺസ് ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര കിവീസ് സ്വന്തമാക്കി കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ ഫിൻ അലീന്‍റെ അതിവേഗ സെഞ്ചുറിയാണ് കിവീസ് ഇന്നിംഗ്സിന് കരുത്തായത്. 62 പന്തിൽ അഞ്ച് ഫോറും 16 സിക്സറുമായി നിറഞ്ഞാടിയ യുവതാരം 137 റൺസ് അടിച്ചുകൂട്ടി. ഫിൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. കുട്ടിക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സർ എന്ന റിക്കാർഡിന് ഒപ്പമെത്താൻ കിവീസ് ഓപ്പണിംഗ് ബാറ്റർക്ക് കഴിഞ്ഞു. അഫ്ഗാനിസ്ഥാൻ താരം ഹസ്റത്തുല്ല സസായിയാണ് മുൻപ് 16 സിക്സറുകൾ അടിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ട്വന്‍റി- 20 ക്രിക്കറ്റിൽ ന്യൂസിലൻഡ് താരത്തിന്‍റെ…

Read More

തകർന്നടിഞ്ഞ് വിൻഡീസ്; അഡ്‌ലെയ്ഡിൽ ഓസീസിന് മേൽകൈ

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 188 റൺസിനു പുറത്തായി. അർ‌ധ സെഞ്ചുറി (50) നേടിയ കിർക് മക്കെൻസി മാത്രമേ സന്ദർശകനിരയിൽ പൊരുതാൻ മനസ് കാണിച്ചുള്ളൂ. നാലുവിക്കറ്റ് വീതം വീഴ്ത്തിയ നായകൻ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡുമാണ് വിൻഡീസ് ബാറ്റിംഗിന്‍റെ നട്ടെല്ലൊടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് 27 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെയും (13) ടഗ്‌നരെയ്ൻ ചന്ദർപോളിനെയും (ആറ്) നഷ്ടമായി. പാറ്റ് കമ്മിൻസാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയെത്തിയ മക്കൻസി ക്രീസിൽ പിടിച്ചുനിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അലിക് അത്തനാസെ (13), കവെം ഹോഡ്ജ് (12), ജസ്റ്റിൻ ഗ്രീവ്സ് (അഞ്ച്), ജോഷ്വ ഡ സിൽവ (ആറ്), അൽസാരി ജോസഫ് (14), ഗുഡാകേഷ് മോട്ടി (ഒന്ന്), ഷമാർ ജോസഫ് (36) എന്നിവർക്ക് കാര്യമായ സംഭാവന നല്കാനായില്ല. കെമർ റോച്ച്…

Read More

രഞ്ജി ട്രോഫി; സമനിലയിൽ സച്ചിൻ താരം

ഗോഹട്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം സമനില. ആസാമിനെതിരേ സമനില വഴങ്ങിയെങ്കിലും അവരെ ഫോളോ ഓണ്‍ ചെയ്യിച്ചു എന്നത് കേരളത്തിനു നേട്ടമായി. സ്കോർ: കേരളം 419, ആസാം 248, 212/3. കേരളത്തിനായി സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് (131) പ്ലെയർ ഓഫ് ദ മാച്ച്. ആസാമിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ റിയാൻ പരാഗും (116) രണ്ടാം ഇന്നിംഗ്സിൽ ഓപ്പണർ രാഹുൽ ഹസരികയും (107) സെഞ്ചുറി നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തി ബേസിൽ തന്പിയും നാല് വിക്കറ്റ് സ്വന്തമാക്കി ജലജ് സക്സേനയുമാണ് ആസാമിനെ ഫോളോ ഓണിലേക്ക് തള്ളിവിട്ടത്.

Read More

സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്സ് തോറ്റു, സെമി സാധ്യത മങ്ങി

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ചരിത്രത്തിൽ ആദ്യമായി പ്രവേശിക്കാമെന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രതീക്ഷ അസ്ഥാനത്ത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പുർ എഫ്സിയോട് 3-2ന് കൊന്പന്മാർ പരാജയപ്പെട്ടു. 29-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമാന്‍റകോസിന്‍റെ ഗോളിൽ ലീഡ് നേടിയശേഷമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ഗോളും ഗ്രീക്ക് താരമായ ഡയമാന്‍റകോസായിരുന്നു (62’ പെനാൽറ്റി) നേടിയത്. സച്ചിന്‍റെ കൈ ചോർന്നു ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്‍റെ കൈ ചോർന്നതാണ് തോൽവിയിൽ നിർണായകമായത്. 1-1 എന്ന നിലയിൽ രണ്ടാം പകുതിക്ക് ഇറങ്ങിയ ജംഷഡ്പുർ 57-ാം മിനിറ്റിൽ ഡാനിയേൽ ചീമയിലൂടെ ലീഡ് നേടി. 33-ാം മിനിറ്റിൽ ജംഷഡ്പുരിന് സമനില നൽകിയതും ചീമയായിരുന്നു. 57-ാം മിനിറ്റിൽ ചീമ തൊടുത്ത ഷോട്ട് തടയാൻ ശ്രമിച്ച സച്ചിൻ സുരേഷിന്‍റെ കൈയിൽനിന്ന് ചോർന്ന് പന്ത് ഗോൾ വര കടക്കുകയായിരുന്നു. 69-ാം മിനിറ്റിൽ മാർക്കൊ…

Read More

എട്ടാമതും ഫിഫ ദ് ബെസ്റ്റ് കിരീടം സ്വന്തമാക്കി മെസി

  ലണ്ടൻ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം അര്‍ജന്‍റീന താരം ലയണല്‍ മെസിക്ക്. അന്തിമപട്ടികയില്‍ ഇടം നേടിയ നോര്‍വെ താരം എര്‍ലിംഗ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം മെസിക്കു സ്വന്തമാക്കാനായത്. മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം എട്ടാമതാണ് മെസി കരസ്ഥമാക്കുന്നത്. സ്പാനിഷ് ഫുഡ്ബോൾ താരം ഐതാന ബോൺമാറ്റിയാണു മികച്ച വനിതാ താരം. ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിയന്‍ ദേശീയ ഫുട്ബോള്‍ ടീം സ്വന്തമാക്കി. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണു പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Read More

പതിനെട്ടുകാരന്‍റെ പോരാട്ടച്ചൂടിൽ ജോക്കോ വിയർത്തു!

മെൽബണ്‍: 2024 സീസണ്‍ ഗ്രാൻസ്‌ലാം ടെന്നീസ് ടൂർണമെന്‍റിന് ഓസ്ട്രേലിയൻ ഓപ്പണോടെ ആഘോഷത്തുടക്കം. പുരുഷ സിംഗിൾസിൽ ഒന്നാം സീഡും നിലവിലെ ചാന്പ്യനുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്രൊയേഷ്യൻ കൗമാരതാരമായ ഡിനൊ പ്രിസ്മിക്കിന്‍റെ പോരാട്ടച്ചൂടിൽ വിയർക്കുന്നതിനാണ് ആദ്യദിനം സാക്ഷ്യംവഹിച്ചത്. പതിനെട്ടുകാരനായ പ്രിസ്മിക് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്. സ്കോർ: 6-2, 6-7 (5-7), 6-3, 6-4. കൗമാര താരത്തെ പ്രത്യേകം അഭിനന്ദിക്കുകയും കാണികളോട് കരഘോഷം മുഴക്കാൻ ആംഗ്യത്തിലൂടെ ജോക്കോവിച്ച് ആവശ്യപ്പെടുകയും ചെയ്തെന്നതും ശ്രദ്ധേയം. ലോക ഒന്നാം നന്പറിനെതിരേ ഗ്രാൻസ്‌ലാമിൽ ഒരു സെറ്റ് ജയിക്കുന്ന മൂന്നാമത് ക്രൊയേഷ്യൻ താരമാണ് പ്രിസ്മിക്. ജോക്കോ @ 90 മെൽബണ്‍ പാർക്കിൽ ജോക്കോവിച്ചിന്‍റെ തുടർച്ചയായ 29-ാം ജയമാണ് ഇന്നലെ കണ്ടത്. ഓസ്ട്രേലിയൻ ഓപ്പണിൽ താരത്തിന്‍റെ 90-ാം ജയവും. റോജർ ഫെഡററിനുശേഷം (102) മെൽബണിൽ 90+ ജയമുള്ള രണ്ടാമത് മാത്രം കളിക്കാരനാണ് ജോക്കോവിച്ച്. ഓപ്പണ്‍…

Read More

ചരിത്രം തിരുത്തിക്കുറിക്കാൻ സെമി ടിക്കറ്റിന് ബ്ലാസ്റ്റേഴ്സ്

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ സെമി ഫൈനൽ ഉറപ്പിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കളത്തിൽ. ഗ്രൂപ്പ് ബിയിൽ ജംഷഡ്പുർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. സൂപ്പർ കപ്പിൽ ഇതുവരെ സെമിയിൽ പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഇവാൻ വുകോമനോവിച്ചിന്‍റെ കുട്ടികൾ ഇറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യറൗണ്ട് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഷില്ലോംഗ് ലാജോംഗിനെയും ജംഷഡ്പുർ 2-1ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും കീഴടക്കിയിരുന്നു. ഗ്രൂപ്പ് ചാന്പ്യന്മാരാണ് സെമിയിലേക്ക് മുന്നേറുക. രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ് x ജംഷഡ്പുർ പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോംഗ് ലാജോംഗും ഏറ്റുമുട്ടും. ബഗാനു രണ്ടാം ജയം ഗ്രൂപ്പ് എയിൽ കോൽക്കത്തൻ വന്പന്മാരായ മോഹൻ ബഗാൻ രണ്ടാം ജയം സ്വന്തമാക്കി. 2-1ന് ഹൈദരാബാദ് എഫ്സിയെയാണ് ബഗാൻ കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ ദിമിത്രിയോസ് പെട്രാറ്റോസിന്‍റെ…

Read More

അർധരാത്രിയിൽ ഫിഫ ദ ബെസ്റ്റ്

ലണ്ടൻ: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ ആരാണെന്നു വെളിപ്പെടുത്തുന്ന 2023 ഫിഫ ദ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം ഇന്ന് രാത്രി ഒരു മണി മുതൽ. ഏറ്റവും മികച്ച പുരുഷ താരം, ഏറ്റവും മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച പുരുഷ ടീം പരിശീലകൻ, ഏറ്റവും മികച്ച വനിതാ താരം, മികച്ച വനിതാ ഗോൾ കീപ്പർ, മികച്ച വനിതാ ടീം മാനേജർ, ഏറ്റവും മികച്ച ഗോൾ തുടങ്ങിയ പുരസ്കാരങ്ങളാണ് ചടങ്ങിൽ പ്രഖ്യാപിക്കുക. എല്ലാ വിഭാഗങ്ങളിലെയും അവസാന മൂന്ന് കളിക്കാരെ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഹാലണ്ട്, എംബപ്പെ, മെസി 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20വരെയുള്ള പ്രകടനം വിലയിരുത്തിയാണ് മികച്ച പുരുഷ താരത്തെ തെരഞ്ഞെടുക്കുക. 2023ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള അന്തിമ പട്ടികയിൽ ഇംഗ്ലീഷ് പ്രമീയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ…

Read More