മെൽബണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഷെയ്ൻ വോണ്‍. കഴിഞ്ഞ ഒരു വർഷമായുള്ള ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇന്ത്യയാണ്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ ഇന്ത്യ കിരീടം സ്വന്തമാക്കും- വോണ്‍ പറഞ്ഞു. നാലാം മത്സരത്തിൽ വിജയം നേടിയതോടെ ഇന്ത്യ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.
Read MoreCategory: Sports
ട്വന്റി-20 ലോകകപ്പ്: ടീം ഇന്ത്യയെ ഇന്നറിയാം
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. പരിക്കിന്റെ പിടിയിലായ ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദർ ടീമിലെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 15 അംഗ ടീമിനെയും കോവിഡ് സാഹചര്യം പരിഗണിച്ച് റിസർവ് താരങ്ങളെയും ഉൾപ്പെടുത്തിയാകും ടീം പ്രഖ്യാപനം. മുതിർന്ന താരം ശിഖർ ധവാന് ടീമിൽ സ്ഥാനം ലഭിച്ചേക്കില്ല. കെ.എൽ.രാഹുൽ-രോഹിത് ശർമ സഖ്യമാകും ഓപ്പണർമാരായി ടീമിലെത്താൻ സാധ്യത. ഐപിഎല്ലിലും ഇംഗ്ലണ്ട്, ശ്രീലങ്ക പര്യടനങ്ങളിലും തിളങ്ങിയ സൂര്യകുമാർ യാദവ് ടീമിലിടം നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ടീമിലെത്തിയേക്കും. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാകും പേസ് ബൗളിംഗ് നിരയിലുണ്ടാവുക. ദീപക് ചഹറിനെ കൂടി ഈ സംഘത്തിലേക്ക് സെലക്ടർമാർ പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുള്ള ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും ടീമിലിടം ലഭിച്ചേക്കില്ല. വിരാട് കോഹ്ലി തന്നെയാവും ടീമിനെ നയിക്കുന്നത്.
Read Moreഅമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി; കെ.എല്‍ രാഹുലിന് പിഴ
ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. രാഹുൽ ലെവല്‍ വണ്‍ കുറ്റംചെയ്തതയാണ് മാച്ച് റഫറി കണ്ടെത്തിയത്. പിഴയ്ക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും രാഹുലിന്റെ അക്കൗണ്ടിലായി. 24 മാസത്തിനിടെ രാഹുലിന് ആദ്യമായാണ് ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്. ലെവല്‍ വണ്‍ കുറ്റം കണ്ടെത്തിയാല്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ആണ് പരമാവധി ശിക്ഷ. എന്നാല്‍ 24 മാസ കാലയളവിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്റുകളായാല്‍ താരത്തിന് സസ്പെന്ഷന് ലഭിക്കും. രണ്ടാം ഇന്നിംഗ്സിൽ 46 റണ്‍സെടുത്ത രാഹുൽ ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ പിടിച്ചു പുറത്തായി. ഇംഗ്ലണ്ട് റിവ്യൂ ആവിശ്യപ്പെട്ടാണ് രാഹുലിന്റെ വിക്കറ്റ് നേടിയത്. ഫീല്‍ഡ്…
Read Moreബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു
സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്. മാർട്ടിനെസ്, ലോ സെൽസോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീൽ ആരോഗ്യമന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ താരങ്ങൾ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവർ ക്വാറന്റൈൻ നിയമം പാലിച്ചില്ലെന്നുമാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്.
Read Moreടോക്കിയോയിൽ ഇന്ത്യ തിളങ്ങുന്നു; പ്രവീണ്‍ കുമാറിന് വെള്ളി
ടോക്കിയോ: പാരാലിമ്പിക്സിൽ ഹൗജമ്പിൽ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി. ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി. ടി64 വിഭാഗത്തിലായിരുന്നു പ്രവീൺ കുമാർ വെള്ളി നേടിയത്. 18കാരനായ പ്രവീൺ 2.07 മീറ്റര്‍ ചാടി രണ്ടാമനായി. ഏഷ്യൻ റിക്കാർഡ് പുതുക്കിയ പ്രകടനമാണ് പ്രവീൺ നടത്തിയത്. ബ്രിട്ടന്റെ ജൊനാഥൻ എഡ്വാർഡ്സിനാണ് സ്വർണം. ജൊനാഥൻ 2.10 മീറ്റർ ഉയർന്നുചാടി. പോളണ്ടിന്റെ മാക്കിജ് ലെപിയാറ്റോയ്ക്കാണ് (2.04 മീ.) വെങ്കലം.
Read Moreപരിക്ക് വില്ലനായി; ട്വന്റി 20 ലോകകപ്പ് ടീമിൽ തമീം ഇക്ബാൽ ഇല്ല
ധാക്ക: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനായി തമീം ഇഖ്ബാൽ കളിക്കില്ല. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതുമൂലമാണു താരം ടീമിൽ നിന്നു വിട്ടുനിൽക്കുന്നത്. വിശ്വസ്ത ബാറ്റ്സ്മാനും ഓപ്പണറുമായ തമീം കളിക്കാത്തതു ബംഗ്ലാദേശിനു വലിയ തിരിച്ചടിയാണു സമ്മാനിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെയാണു തമീമിനു പരിക്കേൽക്കുന്നത്. തുടർന്ന് സിംബാബ്വെയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരന്പര താരത്തിനു നഷ്ടമായിരുന്നു. “എനിക്ക് ട്വന്റി 20 ലോകകപ്പിൽ കളിക്കാനാകില്ല. പരിക്ക് എന്നെ ബാധിക്കുന്നുണ്ട്. ഇതെന്റെ ഉറച്ച തീരുമാനമാണ്. ഞാൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം അധികൃതരോടു സംസാരിച്ചിട്ടുണ്ട്.’- തമീം പറഞ്ഞു. ഈ വർഷം ഇന്ത്യയിൽവച്ചായിരുന്നു ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് രോഗം പെരുകിയതിനാൽ ലോകകപ്പ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ബംഗ്ലാദേശിനായി 78 ട്വന്റി 20 മത്സരങ്ങൾ കളിച്ച തമീം 1758 റണ്‍സ് നേടിയിട്ടുണ്ട്.
Read Moreചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ; രാജ്യാന്തര ഗോൾ നേട്ടത്തിൽ ലോകറിക്കാർഡ്
ലണ്ടൻ: രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇറാനിയൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോളെന്ന റിക്കാർഡാണ് മറികടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. മത്സരത്തിൽ രണ്ട് ഗോളുകൾ താരം വലയിലാക്കി. നാൽപത്തിയഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ അയർലൻഡിനെ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിൽ പോർച്ചുഗൽ മറികടന്നു. 89,96 മിനിറ്റുകളിലായിരുന്നു ഗോളുകൾ പിറന്നത്. 2003ൽ പതിനെട്ടാം വയസിലാണ് പോർച്ചുഗലിന് വേണ്ടി റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറുന്നത്. അയർലൻഡിനെതിരായ മത്സരത്തോടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന റിക്കാർഡും റൊണാൾഡോ പേരിലാക്കി. സെർജിയോ റാമോസിനെയാണ് പിന്നിലാക്കിയത്.
Read Moreസ്റ്റെയ്ൻ വിരമിച്ചു
ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം, മുപ്പത്തെട്ടുകാരനായ സ്റ്റെയ്ൻ അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് സ്റ്റെയ്ൻ. കോവിഡ് മഹാമാരിയുടെ സമ്മർദവും വിരമിക്കലിനുണ്ടെന്നു സ്റ്റെയ്ൻ വ്യക്തമാക്കി. 16 വർഷം നീണ്ട കരിയറിൽ 93 ടെസ്റ്റും 125 ഏകദിനവും 47 ട്വന്റി-20യും കളിച്ചു. ടെസ്റ്റിൽ 439, ഏകദിനത്തിൽ 196, ട്വന്റി-20യിൽ 64 എന്നിങ്ങനെയാണു വിക്കറ്റ് വേട്ട. 2004 ഡിസംബർ 17-നാണ് ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2008 മുതൽ 2014വരെ തുടർച്ചയായി 263 ആഴ്ച ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന താരമാണ് സ്റ്റെയ്ൻ.
Read Moreഭാര്യയുടെ സ്വർണം വിറ്റും സ്വപ്നത്തിനു പിന്നാലെ
ഷൂട്ടിംഗിലൂടെ ഇന്ത്യക്ക് ഇന്നലെ വെങ്കലം സമ്മാനിച്ചത് ഹരിയാന സ്വദേശിയായ സിംഗ്രാജ് അധാനയായിരുന്നു.അപകടത്തെത്തുടർന്ന് അംഗവൈകല്യം സംഭവിച്ച സിംഗ്രാജ് 216.8 പോയിന്റ് നേടിയായിരുന്നു ടോക്കിയോ പാരാലിന്പിക്സിൽ വെങ്കലമണിഞ്ഞത്. സാധാരണ കുടുംബപശ്ചാത്തലമുള്ള സിംഗ്‍രാജിന് ഷൂട്ടിംഗിനോടുള്ള കന്പമാണ് ഇവിടെവരെ എത്തിച്ചത്. വൻ സാന്പത്തിക മുടക്കുള്ള ഷൂട്ടിംഗ് പരിശീലനത്തിനും മറ്റുമായി ഭാര്യയുടെ സ്വർണം വിറ്റ് പണം കണ്ടെത്തിയ കഥയും സിംഗ്രാജിനുണ്ട്.
Read Moreസ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിനോട് വിടപറഞ്ഞു
ബംഗളൂരു: ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 37 വയസുകാരനായ ബിന്നി 23 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 14 ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി-20 യിലും താരം ഇന്ത്യൻ കുപ്പായം അണിഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ബിന്നിയുടെ പേരിലാണ്. 2014-ൽ ബംഗ്ലാദേശിനെതിരേ മിർപൂരിൽ നാല് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ബിന്നിയെ ശ്രദ്ധേയനാക്കിയത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ബിന്നി ഇടം നേടി. മുൻ ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനായ താരം ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി മികച്ച റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷം നീണ്ട കരിയറിൽ 95 ആഭ്യന്തര മത്സരങ്ങളിൽ താരം കളിച്ചു. 2013-14 സീസണിൽ 443 റണ്‍സും 14 വിക്കറ്റും നേടിയ ബിന്നി കർണാടകയ്ക്ക് രഞ്ജി ട്രോഫി നേടുന്നതിൽ നിർണായക…
Read More