ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ സുമിത് ആന്റിൽ സ്വർണം നേടി. 68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റിക്കാർഡോടെ സ്വർണം സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നെണ്ണവും ലോക റിക്കാർഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങൾ. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് നേരത്തെ സ്വര്‍ണം നേടിയത്.
Read MoreCategory: Sports
പാരാലിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം
ടോക്കിയോ: പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ സ്വർണം നേടിയത്. ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റിക്കാർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്.
Read Moreക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ; കാലുകൾ തളർന്നതായി റിപ്പോർട്ട്
കാൻബറ: ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ന്യൂസിലൻഡ് മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസിന്റെ കാലുകൾ തളർന്നതായി റിപ്പോർട്ട്. ശസ്ത്രക്രിയ യ്ക്കിടെ നട്ടെല്ലിലുണ്ടായ സ്ട്രോക്ക് മൂലമാണിത്. സിഡ്നിയിലെ ആശുപത്രിയിൽനിന്നു കാൻബറയിലെ വീട്ടിലേക്കു മടങ്ങിയെത്തിയ ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒന്നിലേറെ ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തെ കഴിഞ്ഞയാഴ്ച വെൻറിലേറ്ററിൽനിന്നുമാറ്റിയിരുന്നു. ന്യൂസിലൻഡിനായി 62 ടെസ്റ്റും 215 ഏകദിനവും രണ്ട് ട്വന്റി-20 ക്രിക്കറ്റും കളിച്ചു. അന്‍പത്തിയൊന്നുകാരനായ കെയ്ൻസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്. ടെസ്റ്റിൽ 3320 റണ്‍സും 218 വിക്കറ്റും ഏകദിനത്തിൽ 4950 റണ്‍സും 201 വിക്കറ്റും സ്വന്തമാക്കി. എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് കെയ്ൻസ്. 2000ൽ വിസ്ഡണ്‍ പുരസ്കാരം ലഭിച്ചിരുന്നു.
Read Moreപാരാലിന്പിക്സ്; ജപ്പാൻ വീൽചെയറുകാരുടെ സ്വർഗം
വീൽചെയറുകാർക്കു ലോകത്തിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതു ജപ്പാനാണ്. മറ്റൊരു രാജ്യവും നൽകാത്ത അത്ര പരിഗണനയാണ്, വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്നവർക്കു ജപ്പാൻ ഒരുക്കിയിരിക്കുന്നത്. 2020 ടോക്കിയോ പാരാലിന്പിക്സിന്റെ ഭാഗമായാണു ജപ്പാന്റെ ഈ പ്രത്യേക പരിഗണനയെന്നു തെറ്റിദ്ധരിക്കരുത്. വീൽചെയറിന്റെ സഹായത്തോടെ ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ ഭിന്നശേഷിക്കാർ ജീവിക്കുന്നത് ജപ്പാനിലാണ്. ഇത്തവണത്തെ പാരാലിന്പിക്സിനും കാലങ്ങൾക്കു മുന്‍പുതന്നെ തുടങ്ങിയതാണത് . അതുകൊണ്ടുതന്നെ 2020 പാരാലിന്പിക്സിന് ടോക്കിയോ ആതിഥേയത്വം വഹിക്കുന്നത് എന്തുകൊണ്ടും സാധൂകരിക്കപ്പെടുന്നു. പൊതുഇടങ്ങളിലുൾപ്പെടെ വീൽചെയറുകാർക്കു പ്രത്യേക സംവിധാനങ്ങൾ ജപ്പാനിലുണ്ട്; ജാപ്പനീസ് ജനത ഏറ്റവും ആശ്രയിക്കുന്ന ട്രെയിനിൽപ്പോലും. മെട്രോയിലാണെങ്കിലും മാളിലാണെങ്കിലും എസ്കലേറ്റർ ഉണ്ടെങ്കിൽ അതിനു തൊട്ടടുത്തായി എലവേറ്റർ ഉണ്ടായിരിക്കും. ഇനി സ്റ്റെയറുകളാണെങ്കിലോ അടുത്തുതന്നെ സ്റ്റെയർ ലിഫ്റ്റ് ഇല്ലാത്ത ഇടമില്ല. എസ്കലേറ്ററും ലിഫ്റ്റും രണ്ടു ധ്രുവങ്ങളിലെന്ന ഇടപാട് ജപ്പാനിലില്ലെന്നു ചുരുക്കം. ട്രെയിനിൽ ആണെങ്കിൽ വീൽചെയറുകാർക്കു പാർക്ക് ചെയ്യാൻ പ്രത്യേകം ഇടമുണ്ട്. ടിക്കറ്റ് ഗേറ്റുകളാണെങ്കിൽ ഒരു വീൽചെയർ…
Read Moreപാക് താരം നിരപരാധിയെന്ന് നീരജ്
ന്യൂഡൽഹി: ടോക്കിയോ ഒളിന്പിക്സ് ജാവലിൻത്രോ ഫൈനലിനിടെ പാക് താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തതു കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്ര. ഫൈനലിൽ നീരജ് ചോപ്രയുടെ ആദ്യ ഏറിനു മുന്‍പ് പാക് താരം ജാവലിനിൽ കൃത്രിമത്വം കാണിച്ചെന്ന പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു നീരജ്. ആദ്യ ത്രോയ്ക്ക് മുന്‍പ് അർഷാദ് നദീം പരിശീലനത്തിനായാണു തന്റെ ജാവലിൻ എടുത്തതെന്നും ആർക്കുവേണമെങ്കിലും ആരുടെയും ജാവലിൻ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ ഈ സംഭവത്തെ പർവതീകരിച്ച് ചിത്രീകരിക്കുന്നത് കണ്ടതുകൊണ്ടാണു പ്രതികരിക്കുന്നത്. പാക് താരത്തിനെതിരായ ചില പ്രതികരണങ്ങൾ കണ്ടപ്പോൾ തീർത്തും നിരാശനായി. സ്പോർട്സ് ഞങ്ങളെ ഒരുമിച്ചു നിൽക്കാനാണ് പഠിപ്പിച്ചത്- നീരജ് ചോപ്ര പറഞ്ഞു.
Read Moreയുഎസ് ഓപ്പണിന് വില്യംസ് സഹോദരിമാരുമില്ല
ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ നിന്ന് വില്യംസ് സഹോദരിമാർ പിന്മാറി. അമേരിക്കൻ താരങ്ങളായ സെറീനയും വീനസും പരിക്കിനെ തുടർന്നാണ് പിന്മാറുന്നത്. തുടയിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെറീനയുടെ പിന്മാറ്റം. വിംബിള്‍ഡണിന് മുന്നോടിയായി ഉണ്ടായ പരിക്ക് ഭേദമാവാവാന്‍ ഇനിയും സമയമെടുക്കുമെന്നും ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം പരിഗണിച്ചാണ് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതെന്നും സെറീന പറഞ്ഞു. സെറീന ടൂർണമെന്റിൽനിന്നും പിന്മാറിയതിനു പിന്നാലെ വീനസിന്റെ പ്രഖ്യാപനവുമുണ്ടായി. 41 കാരിയായ വീനസ് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിച്ചത്. 2003 ന് ശേഷം ആദ്യമായാണ് വില്യംസ് സഹോദരിമാർ ഇല്ലാതെ യുഎസ് ഓപ്പൺ നടക്കുന്നത്. ആറ് തവണ യുഎസ് ഓപ്പൺ കിരീടം നേടിയിട്ടുള്ള 39കാരിയായ സെറീന പരിക്കുമൂലം ഈ വര്‍ഷം വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പിന്മാറിയിരുന്നു. യുഎസ് ഓപ്പണില്‍ നിന്നും പിന്മാറിയതോടെ 24-ാം ഗ്രാന്സ്ലാം കിരീടമെന്ന റിക്കാർഡ് നേട്ടത്തിനായി സെറീന ഇനിയും…
Read Moreലോകമേ കാണ്ക…!
ടോക്കിയോ: ഭൂഗോളം ഒരു കുടക്കീഴിൽ അണിനിരക്കുന്ന മറ്റൊരു കായികപോരാട്ടത്തിനുകൂടി ടോക്കിയോയിൽ തിരി തെളിഞ്ഞു. ഒളിന്പിക്സിന്റെ ആരവം അടങ്ങിയതിനു പിന്നാലെ ടോക്കിയോയിൽ പാരാലിന്പിക്സ് മിഴി തുറന്നു. ഇന്നുമുതൽ 12 ദിനങ്ങളിലായി ടോക്കിയോയുടെ മണ്ണിൽ മിന്നും പോരാട്ടത്തിലൂടെ ലോകഹൃദയത്തിൽ ചേക്കേറാനുള്ള പാരാ കായികതാരങ്ങളുടെ പടപ്പുറപ്പാട് കുറിക്കപ്പെട്ടു. ടോക്കിയോ നാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ 163 രാജ്യങ്ങളുടെ പ്രതിനിധികൾ പതാകയേന്തി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയിലെത്തിയിരിക്കുന്നത്. ഒന്‍പത് കായികയിനങ്ങളിലായി 54 താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ പാരാലിന്പിക്സിൽ മാറ്റുരയ്ക്കും. ഒളിന്പിക്സ് ഉദ്ഘാടനത്തിനു സമാനമായ കലാ, കരിമരുന്ന് പ്രകടനങ്ങളാൽ സന്പന്നമായിരുന്നു പാരാലിന്പിക്സ് ഉദ്ഘാടനവും. ഭിന്നശേഷിക്കാർ അണിനിരന്ന കലാപരിപാടികൾ ഉദ്ഘാടനത്തിന്റെ മാറ്റുകൂട്ടി. മാർച്ച്പാസ്റ്റിൽ ഷോട്ട്പുട്ട് താരം തേക് ചന്ദാണ് ഇന്ത്യൻ പതാകയേന്തിയത്. ഇന്ത്യൻ സംഘത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നു. റിയോ പാരാലിന്പിക്സിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു…
Read Moreകേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഡ്യൂറന്റ് കപ്പിന്
കോല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിന്റെ 130-ാം പതിപ്പില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്നു വരെ കോല്‍ക്കത്തയിലാണ് ടൂര്‍ണമെന്റ്. 1888ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത്. ഐഎസ്എല്ലിനെ അഞ്ച് ക്ലബുകൾ അടക്കം 16 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. ആറു ടീമുകൾ ഇന്ത്യൻ ആംഡ് ഫോഴ്സിൽ നിന്നും മൂന്നു ടീമുകൾ ഐ ലീഗിൽ നിന്നും രണ്ടു ടീമുകൾ ഐ ലീഗ് ഡിവിഷൻ 2-ൽ നിന്നുമാണ് പങ്കെടുക്കുന്നത്. പ്രസിഡന്റ്സ് കപ്പ്, ഡ്യൂറന്റ് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്നു ട്രോഫികൾ ചാമ്പ്യന്മാര്ക്ക് ലഭിക്കും. കോൽക്കത്തയിലെ മൂന്നു ഗ്രൗണ്ടുകളാണ് ടൂർണമെന്റിന് വേദികളാകുന്നത്.
Read Moreകായിക പരിശീലകൻ ഒ.എം നമ്പ്യാർ അന്തരിച്ചു; ഉഷയുടെ പരിശീലകൻ എന്ന പേരിൽ ഏറെ പ്രശസ്തനായിരുന്നു
കോഴിക്കോട്: പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാർ (86) അന്തരിച്ചു. വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. പി.ടി.ഉഷയുടെ പരിശീലകൻ എന്ന നിലയിലായിരുന്നു ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം നമ്പ്യാർ പ്രശസ്തനായത്. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്കി ആദരിച്ചു. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. കായികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നുമാണ് നമ്പ്യാർ പരിശീലക ലൈസൻസ് നേടിയത്. പിന്നീട് അദ്ദേഹം സർവീസസിന്റെ കോച്ചായി ചേർന്നു. കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലേക്കുവന്ന അദ്ദേഹം കേരളാ സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായി. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ അധ്യാപകനായി. 1970-ൽ ഇവിടെ വിദ്യാർഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ…
Read Moreറാങ്കിംഗ്: രാഹുലിനു മുന്നേറ്റം
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലിനു മുന്നേറ്റം.ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ നേടിയ 129 റണ്‍സിന്റെ പ്രകടനമാണു രാഹുലിനു മുന്നേറ്റം സമ്മാനിച്ചത്. കഴിഞ്ഞയാഴ്ച 56-ാം സ്ഥാനത്തായിരുന്ന രാഹുൽ 19 സ്ഥാനം മെച്ചപ്പെട്ട് 37-ാം സ്ഥാനത്തെത്തി.ഇന്ത്യൻ നായകൻ വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തും രോഹിത് ശർമ ആറാമതും ഋഷഭ് പന്ത് ഏഴാമതും തുടരുന്നു. കെയ്ൻ വില്യംസണാണ് ഒന്നാം സ്ഥാനത്ത്. ലോർഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് നാലാം സ്ഥാനത്തുനിന്നു രണ്ടാം സ്ഥാനത്തെത്തി.
Read More