ക്രിക്കറ്റ് ഡാൻസ്

സിഡ്നി: ഇന്നു മുതൽ ലോക ക്രിക്കറ്റിൽ വനിതകളുടെ ആനന്ദനൃത്ത ദിനങ്ങൾ. ഏഴാമത് ഐസിസി വനിതാ ട്വന്‍റി-20 ലോകകപ്പിന് ഇന്ന് കേളികൊട്ടുണരും. ഇത്തവണത്തെ ഫേവറിറ്റുകളായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പത്ത് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ഗ്രൂപ്പ് ഘട്ടത്തിനാണ് ഇന്നു മുതൽ തുടക്കമാകുക. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും നാല് മത്സരങ്ങൾ വീതമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിയിൽ പ്രവേശിക്കും. മാർച്ച് മൂന്നു വരെയാണ് ഗ്രൂപ്പ് ഘട്ട പോരാട്ടം. തുടർന്ന് മാർച്ച് അഞ്ചിന് സെമിയും ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ഫൈനലും നടക്കും. മെൽബണിലാണ് ഫൈനൽ. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവയാണ് ഫേവറിറ്റുകളുടെ പട്ടിയിലുള്ളത്. ന്യൂസിലൻഡ് കറുത്ത കുതിരകൾ ആകുമെന്നും നിരീക്ഷിക്കപ്പെടുന്നു. ഇതിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ് എന്നിവ ഗ്രൂപ്പ് എയിൽ ആണ്.…

Read More

വെൽഡൺ സഹീർ ഖാൻ

വെല്ലിംഗ്ടണിൽ വിജയപ്പെരുമയൊന്നും ഇന്ത്യക്ക് അവകാശപ്പെടാനില്ലെങ്കിലും പേസർ സഹീർ ഖാന്‍റെ പ്രകടനം വേറിട്ടുനിൽക്കുന്നു. ബാസിൻ റിസർവിൽ മൂന്നു ടെസ്റ്റ് കളിച്ച സഹീർ 17 വിക്കറ്റുകളാണു പിഴുതത്. ഇതു മാത്രമല്ല, വെല്ലിംഗ്ടണിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ വിദേശതാരമെന്ന പദവിയും സഹീറിനാണ്. മൂന്നു തവണയും ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടവും കരസ്ഥമാക്കി. നാലു തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്രിസ് മാർട്ടിൻ മാത്രമാണു സഹീറിനു മുന്നിലുള്ളത്. ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‌ലിക്കും മൂന്നു തവണയാണ് വെല്ലിംഗ്ടണിൽ അഞ്ചു വിക്കറ്റ് നേട്ടമുള്ളത്. മാർട്ടിൻ 14 ടെസ്റ്റും ഹാഡ്‌ലി 12 ടെസ്റ്റുമാണു വെല്ലിംഗ്ടണിൽ കളിച്ചത്. 92 ടെസ്റ്റുകളിൽ 11 തവണ മാത്രം ഒരിന്നിംഗ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സഹീറിന്‍റെ വെല്ലിംഗ്ടണിലെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ 38 ടെസ്റ്റുകളിൽ മൂന്നു തവണ മാത്രം ഒരിന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കിയ സഹീർ ന്യൂസിലൻഡിൽ ഏഴു ടെസ്റ്റുകളിൽ നാലു…

Read More

സൈന ക്വാർട്ടറിൽ

ബാഴ്സലോണ: സ്പയിൻ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ ക്വാർട്ടറിൽ. രണ്ടാം റൗണ്ടിൽ യുക്രെയ്നിന്‍റെ മരിയ യുലിറ്റിനയെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് സൈന ക്വാർട്ടറിൽ കടന്നത്. 21-10, 21-19നായിരുന്നു സൈനയുടെ ജയം. ക്വാർട്ടറിൽ തായ്‌ലൻഡിന്‍റെ ബുസനൻ ഓങ്ബംറൻഫാൻ ആണ് സൈനയുടെ എതിരാളി.പുരുഷ സിംഗിൾസിൽ സമീർ വെർമയും ക്വാർട്ടറിൽ പ്രവേശിച്ചു. മൂന്നാം സീഡായ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് അജയ് ജയറാമും ക്വാർട്ടറിൽ ഇടംപിടിച്ചു. സ്കോർ: 21-6, 21-17. മിക്സഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര – സിക്കി റെഡ്ഡി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ട് കടന്നില്ല.

Read More

ഫെഡറർ ഫ്രഞ്ച് ഓപ്പണിനില്ല

20 തവണ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കിയ സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ഉണ്ടാകില്ല. കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഫെഡറർതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാൽമുട്ടിലെ പരിക്കുമായാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ മത്സരിച്ചത്. അന്ന് സെമിയിൽ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതിനുശേഷം ഫെഡറർ കളത്തിലിറങ്ങിയിട്ടില്ല. ശസ്ത്രക്രിയയെത്തുടർന്ന് ദുബായ്, ഇന്ത്യൻ വെൽസ്, ബൊഗോട്ട, മയാമി എടിപി ടൂർണമെന്‍റുകൾ തനിക്കു നഷ്ടപ്പെടുമെന്നും ഫെഡറർ വ്യക്തമാക്കി.

Read More

തോളിലേറ്റി

സച്ചിൻ തെണ്ടുൽക്കർ, ഈ ഒരു പേരിൽ ഇന്ത്യൻ ക്രിക്കറ്റ് പൂർണം. ഇന്ത്യയിൽ ക്രിക്കറ്റ് ജ്വരം പടർത്തിയതും ലോകത്തിന്‍റെ നെറുകയിലേക്ക് രാജ്യത്തെ തോളിലേറ്റിയതും ആ പേരുകാരൻതന്നെ. കാൽനൂറ്റാണ്ടോളം പകർന്നാടിയ ക്രിക്കറ്റ് വേഷം 2013 നവംബറിൽ അഴിച്ചുവച്ചെങ്കിലും സച്ചിൻ തെണ്ടുൽക്കറിലൂടെ ഇന്ത്യയെ തേടിയെത്തുന്ന കീർത്തിക്ക് ഏറ്റവും ഒടുവിലത്തെ നേർസാക്ഷ്യമാണ് കായിക ലോകത്തെ ഓസ്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരലബ്ധി. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ ജർമൻ തലസ്ഥാനമായ ബെർലിനിൽവച്ചായിരുന്നു ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് ലോറസ് പുരസ്കാരം ലഭിച്ചത്. ലോറസ് പുരസ്കാരത്തിന്‍റെ 20-ാം വാർഷികവേളയിൽ കഴിഞ്ഞ രണ്ട് ദശകത്തിലെ മികച്ച കായിക നിമിഷത്തിനുള്ള അംഗീകാരം സച്ചിൻ തെണ്ടുൽക്കറെ തേടിയെത്തി. പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറാണ് വോട്ടിംഗിൽ വിജയിയായി സച്ചിൻ തെണ്ടുൽക്കറിന്‍റെ പേര് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റീവ് വോയാണ് പുരസ്കാരം സച്ചിനു കൈമാറിയത്. 2011…

Read More

താരങ്ങൾ മെസി, ഹാമിൽട്ടണ്‍, ബൈൽസ്…

ഈ വർഷത്തെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ഫുട്ബോൾ താരം ലയണൽ മെസിയും ഫോർമുല വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണും പങ്കിട്ടു. ലോറസ് പുരസ്കാര ചരിത്രത്തിൽ ആദ്യമായാണ് മികച്ച താരത്തിനുള്ള പുരസ്കാരം രണ്ടു പേർക്കു ലഭിക്കുന്നത്. 2019ൽ ഹാമിൽട്ടൻ ഫോർമുല വണ്ണിൽ ആറാം വട്ടം ചാന്പ്യൻപട്ടം സ്വന്തമാക്കിയിരുന്നു. ഫുട്ബോൾ ലോകത്തെ GOAT (ഗ്രേറ്റസ് ഓഫ് ഓൾ ടൈം) താനാണെന്ന് തെളിയിക്കുന്നതായിരുന്നു ലയണൽ മെസിയുടെ നേട്ടം. ഗോട്ട് ആകാനുള്ള പരസ്പര മത്സരത്തിലാണ് അർജന്‍റീനയുടെ ലയണൽ മെസിയും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടമാണ് മെസി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഫിഫ ദ ബെസ്റ്റ്, ബാലൻ ദി ഓർ, യൂറോപ്യൻ ഗോൾഡൻ ഷൂ, യുവേഫ ക്ലബ് ഫോർവേഡ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് പിന്നാലെയാണ് മെസിക്ക് ലോറസ് ലഭിക്കുന്നത്. പുരസ്കാര ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും…

Read More

സുനിലിനു ചരിത്ര സ്വർണം

ന്യൂഡൽഹി: ഇന്ത്യയുടെ സുനിൽ കുമാറിന് ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഗ്രീക്കോ – റോമൻ പോരാട്ടത്തിൽ സ്വർണം. 87 കിലോഗ്രാം വിഭാഗത്തിൽ കിർഗിസ്ഥാന്‍റെ അസാത് സാലിഡിനോവിനെ ഫൈനലിൽ 5-0നു കീഴടക്കിയാണ് സുനിൽ കുമാർ സ്വർണം കരസ്ഥമാക്കിയത്. ചാന്പ്യൻഷിപ്പിൽ ഈ വിഭാഗത്തിൽ 27 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം സ്വർണത്തിൽ മുത്തമിടുന്നത്.

Read More

ഡുപ്ലസിസ് നായകസ്ഥാനം ഉപേക്ഷിച്ചു

ജൊഹന്നാസ്ബർഗ്: ഫാഫ് ഡുപ്ലസിസ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങി. എന്നാൽ, ടീമിനായി തുടർന്നും കളിക്കും. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഇക്കാര്യം സ്ഥിരീകരിച്ചു. ഡുപ്ലസിസ് തന്നെയാണ് തന്‍റെ പടിയിറക്കം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി-20 ടീമിൽനിന്ന് ഡുപ്ലസിക്ക് വിശ്രമം അനുവദിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്‍റണ്‍ ഡി കോക്ക് ആയിരുന്നു നായകൻ. അതിനാൽ ടീമിന്‍റെ പുതിയ നായകനായി ക്വിന്‍റണ്‍ ഡികോക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. യുവ താരങ്ങൾക്കായി വഴിമാറിക്കൊടുക്കുകയാണെന്നറിയിച്ചാണ് ഡുപ്ലസിസ് പത്രക്കുറിപ്പ് ഇറക്കിയത്. ഓസ്ട്രേലിയയിൽ ഒക്ടോബറിൽ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്നും മുപ്പത്തഞ്ചുകാരനായ ഡുപ്ലെസി വ്യക്തമാക്കി. ടെസ്റ്റിൽ കഴിഞ്ഞ 14 ഇന്നിംഗ്സിൽ 20.92 ശരാശരി മാത്രമാണ് താരത്തിനുള്ളത്. 65 ടെസ്റ്റും 143 ഏകദിനവും 44 ട്വന്‍റി-20യും ദക്ഷിണാഫ്രിക്കയ്ക്കായി ഡുപ്ലെസി കളിച്ചിട്ടുണ്ട്. അതേസമയം, ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ഡുപ്ലെസിസും…

Read More

സാനിയ ദുബായി ഓപ്പണിന്

ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ഡബിൾസ് പോരാട്ടത്തിനിടെ കാൽ മസിലിനു പരിക്കേറ്റ ഇന്ത്യൻ വനിതാ താരം സാനിയ മിർസ കോർട്ടിലേക്ക് തിരിച്ചെത്തുന്നു. മുപ്പത്തിമൂന്നുകാരിയായ സാനിയ ദുബായ് ഓപ്പണിൽ മത്സരിക്കും. ഫ്രഞ്ചുകാരിയായ കരോളിൻ ഗാർസ്യക്കൊപ്പമാണ് ദുബായ് ഓപ്പണിന് സാനിയ വനിതാ ഡബിൾസ് പോരാട്ടത്തിനിറങ്ങുക. നാളെ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ റഷ്യയുടെ അല കുദ്രാവറ്റ്സേവ – സ്ലോവേനിയയുടെ കാതറിന സ്രെബോട്ട്നിക് സഖ്യമാണ് സാനിയ കൂട്ടുകെട്ടിന്‍റെ എതിരാളി. പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണിനിടെ സാനിയ പിൻവാങ്ങിയിരുന്നു.

Read More

ലോറസ് പുരസ്കാരം രാജ്യത്തിനു സമർപ്പിച്ച് സച്ചിൻ

ബെര്‍ലിന്‍: ലോറസ് സ്‌പോര്‍ടിംഗ് മൊമന്‍റ് പുരസ്കാരം രാജ്യത്തിനു സമർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. 2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മിക്കാറുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. പുരസ്കാരം രാജ്യത്തിനായി സമര്‍പ്പിച്ച സച്ചിനെ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ പ്രശംസിച്ചു. സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിച്ചത് 1992ൽ. ആദ്യമായി ലോക ചാമ്പ്യനായത് ആറാമത്തെ ശ്രമത്തിലും. എങ്കിലും ലോകകപ്പെന്നാൽ 1983 ആണ് ആദ്യം മനസ്സില്‍ വരുന്നതെന്ന് സച്ചിൽ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത സംസ്കാരവും ഉള്ള ഇന്ത്യ ഒറ്റമനസ്സോടെയാണ് 2011ലെ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്. വോട്ടെടുപ്പിൽ ഒന്നാമതെത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും സച്ചിന്‍ വെളിപ്പെടുത്തി. പുരസ്കാരനേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നതിന് പകരം രാജ്യത്തിനായി സമ്മാനിച്ച സച്ചിന്‍ സമാനതകളില്ലാത്ത പ്രതിഭയെന്നായിരുന്നു ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പ്രശംസ.ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ലോറിയസ് പുരസ്കാരം നേടുന്നത്.

Read More