വനിത ട്വന്‍റി 20 ലോകകപ്പ്; ഷെഫാലി സ്റ്റാര്‍

മെല്‍ബണ്‍: ആവേശജയത്തോടെ ഇന്ത്യ വനിത ട്വന്‍റി 20 ലോകകപ്പ് സെമി ഫൈനലില്‍. കൗമാര വിസ്മയം ഷെഫാലി വര്‍മയുടെ 34 പന്തില്‍ 46 റണ്‍സും പിന്നെ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവുമായപ്പോള്‍ ഇന്ത്യ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നു റണ്‍സിനു ന്യൂസിലന്‍ഡിനെ കീഴടക്കി. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. മികച്ച തുടക്കത്തിനുശേഷം തകര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സ് എടുത്തു. ഷഫാലി ടോപ് സ്‌കോററായപ്പോള്‍ താനിയ ഭാട്യ 25 പന്തില്‍ 23 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. മധ്യനിര ഒരിക്കല്‍ക്കൂടി തകര്‍ന്നപ്പോള്‍ വാലറ്റത്തെ പ്രകടനമാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനായി ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ന്യൂസിലന്‍ഡിന്‍റെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 129 എന്ന നിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്നാം ജയവും…

Read More

രാഹുലിനെ ഒഴിവാക്കിയത് എന്തിന്: കപിൽ

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിനെത്തുടർന്ന് ടീം സെലക്ടർമാർക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ താരം കപിൽ ദേവ് രംഗത്ത്. സമീപ നാളിൽ ഏകദിനത്തിലും ട്വന്‍റി-20യിലും മികച്ച ഫോമിൽ കളിച്ച കെ.എൽ. രാഹുലിനെ എന്തിനാണ് ടീമിൽനിന്ന് ഒഴിവാക്കിയതെന്നും കപിൽ ദേവ് ചോദിച്ചു. എന്തിനാണ് ടീമിൽ നിരന്തരം മാറ്റം വരുത്തുന്നത്. ടീമിൽ ആരും തന്നെ സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കിൽ അവരുടെ പ്രകടനത്തെയും അത് ബാധിക്കും. ഒരു ടീമിനെ നിർമിക്കുന്പോൾ താരങ്ങൾക്ക് ആത്മവിശ്വാസം നൽകാനാവണം. ഓരോ ഫോർമാറ്റിനും ഓരോ താരങ്ങൾ എന്നാണ് മാനേജ്മെന്‍റ് വിശ്വസിക്കുന്നത്. സമീപകാലത്ത് കെ.എൽ. രാഹുൽ മികച്ച ഫോമിലാണ്, പക്ഷേ, അദ്ദേഹം ടീമിന് പുറത്തും. ഒരു താരം മികച്ച ഫോമിലാണെങ്കിൽ അദ്ദേഹത്തിന് അവസരം നൽകണം എന്നാണ് എന്‍റെ വിശ്വാസം – കപിൽ ദേവ് പറഞ്ഞു.

Read More

തല’ തിരിച്ചെത്തുന്നു

ആരാധകർക്ക് സന്തോഷ വാർത്തയുമായി ഐപിഎൽ സൂപ്പർ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്. സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റനും തലയെന്ന വിളിപ്പേരുമുള്ള എം.എസ്. ധോണി മാർച്ച് രണ്ട് മുതൽ പരിശീലനത്തിനിറങ്ങും. എട്ടു മാസത്തോളമായി സജീവ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ധോണി ഐപിഎലിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. ഇതു സാധൂകരിച്ച് സൂപ്പർ കിംഗ്സ് ട്വീറ്റും ചെയ്തു. ഐപിഎലിന്‍റെ പുതിയ പരസ്യം ധോണി കാണുന്ന ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്തത്. മാർച്ച് 29ന് സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഐപിഎൽ ഉദ്ഘാടന മത്സരം.

Read More

ഖത്തറിന്‍റെ ‘1000’ ദിനാഘോഷം

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ 1000 ദിനങ്ങൾശേഷിക്കുന്നതിന്‍റെ ആഘോഷം നടത്തി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്‍റെ ഇതുവരെയുള്ള മുന്നൊരുക്കങ്ങൾ വിശകലനം ചെയ്തു. മിഡിൽ ഈസ്റ്റിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഖത്തറിൽ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളിൽ രണ്ട് എണ്ണം ഇതിനോടകം തുറന്നു. ശേഷിക്കുന്നതിൽ മൂന്ന് എണ്ണം കൂടി ഈ വർഷം പണിപൂർത്തിയാക്കി തുറക്കും. വിമാനത്താവളത്തിന്‍റെ വലുപ്പം കൂട്ടൽ, മെട്രോയിൽ പുതിയ ലൈനുകൾ, പുതിയ റോഡുകൾ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളിലെ 900 മത്സരങ്ങളിൽ 136ഉം പൂർത്തിയായി. ഖലീഫ ഇന്‍റർനാഷണൽ, അൽ ജനോബ് സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി ഇതിനോടകം തുറന്നിരിക്കുന്നത്. എജ്യൂക്കേഷൻ സിറ്റി, അൽ റയാൻ, അൽ ബത്യ സ്റ്റേഡിയങ്ങളാണ് ഈ വർഷം തുറക്കുക. ലോകകപ്പ് കിക്കോഫിലേക്ക് 1000 ദിനങ്ങൾ ശേഷിക്കേ മുന്പുള്ള…

Read More

മെസിയെ കണ്ട പ്രണോയ്

ഫുട്ബോൾ ലോകത്തിലെ തന്‍റെ ഇഷ്ട താരമായ ലയണൽ മെസിയുടെ കളി നേരിൽ കണ്ടതിന്‍റെ ആവേശത്തിലാണ് മലയാളി ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയ്. സ്പാനിഷ് ലാ ലിഗയിൽ ഐബറിനെതിരേ മെസി നാല് ഗോളടിച്ച മത്സരത്തിനാണ് പ്രണോയ് ഗാലറിയിലിരുന്ന് കളിക്കു സാക്ഷ്യംവഹിച്ചത്. രാജ്യത്തിനും ക്ലബ്ബിനുമായി 1000 ഗോളും അസിസ്റ്റും നടത്തുന്ന ആദ്യ താരമെന്ന റിക്കാർഡ് മെസി കുറിച്ച മത്സരമായിരുന്നു അത്. ബാഴ്സലോണയിൽ സ്പെയിൻ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് എത്തിയതായിരുന്നു പ്രണോയ്. ബാഡ്മിന്‍റണ്‍ കോർട്ടിലെ നിരാശകൾ മറക്കുന്നത് ഫുട്ബോൾ കോർട്ടിലെ മെസി മാജിക് കണ്ടാണെന്ന കുറിപ്പോടെ പ്രണോയ് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ന്യൂകാന്പിലെ ഗാലറിയിൽനിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.

Read More

വന്പൻ പോര്

ലണ്ടൻ/നാപ്പോളി: യുവേഫ ചാന്പ്യൻസ് ലീഗിൽ ഇന്നും നാളെയുമായി വന്പൻ പോരാട്ടങ്ങൾ. ക്ലബ് ലോകത്തെ വന്പന്മാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ്, നാപ്പോളി തുടങ്ങിയവയുടെ ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടങ്ങൾ ഇന്നും നാളെയുമായി അരങ്ങേറും. മുൻ ചാന്പ്യന്മാരായ ചെൽസിയും ബയേണ്‍ മ്യൂണിക്കും തമ്മിലും നാപ്പോളിയും ബാഴ്സലോണയും തമ്മിലുമാണ് ഇന്നത്തെ മത്സരങ്ങൾ. ഇന്ത്യൻ സമയം രാത്രി 1.30നാണ് രണ്ട് മത്സരങ്ങളുടെയും കിക്കോഫ്. നാളയാണ് പ്രീക്വാർട്ടറിലെ പോരാട്ടങ്ങളുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന റയൽ മാഡ്രിഡ് x മാഞ്ചസ്റ്റർ സിറ്റി കൊന്പുകോർക്കൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസും നാളെ ഇറങ്ങുന്നുണ്ട്. 2012 ഫൈനൽ ഇംഗ്ലീഷ് സംഘമായ ചെൽസിയും ജർമൻ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലായിരുന്നു 2012ലെ ചാന്പ്യൻസ് ലീഗ് ഫൈനൽ. അന്ന് നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 4-3ന്‍റെ ജയത്തോടെ ചെൽസി കിരീടം…

Read More

നമസ്തേ ഷെഫാലി

പെർത്ത്: ഐസിസി വനിതാ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ കീഴടക്കിയത്. 18 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഷെഫാലി വെർമയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ഇന്ത്യൻ ഓപ്പണറായ ഷെഫാലി 17 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 39 റണ്‍സ് അടിച്ചെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 16 റണ്‍സ് സ്കോർബോർഡിൽ ഉള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റിൽ ഷഫാലിയും ജെമൈമ റോഡ്രിഗസും (37 പന്തിൽ 34) 37 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ടും ഇതായിരുന്നു. സ്കോർ 53ൽ എത്തിയപ്പോൾ ഷെഫാലി പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് (എട്ട്) ഇന്നലെയും തിളങ്ങാനായില്ല. ഏഴാം നന്പറിലെത്തിയ വേദ കൃഷ്ണമൂർത്തി 11 പന്തിൽ 20 റണ്‍സ് അടിച്ചതോടെ…

Read More

റൊണാൾഡോ കരിയറിൽ 1000 മത്സരം പൂർത്തിയാക്കി

മിലാൻ: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ 1000 മത്സരം പൂർത്തിയാക്കിയ ദിനം ഗോൾ വേട്ടയിൽ റിക്കാർഡ് കുറിച്ചു. രാജ്യത്തിനും ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 1000 മത്സരം തികച്ചത്. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്‍റസിനായി സ്പാലിനെതിരേയായിരുന്നു റൊണാൾഡോയുടെ 1000-ാമത് മത്സരം. റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ 2-1ന് യുവന്‍റസ് ജയിച്ചു. റൊണാൾഡോയ്ക്കൊപ്പം (39) ആരോണ്‍ റാംസിയായിരുന്നു (60) യുവന്‍റസിന്‍റെ മറ്റൊരു ഗോൾ നേട്ടക്കാരൻ. സീരി എയിൽ തുടർച്ചയായ 11-ാം മത്സരത്തിലും ഗോൾ നേടിയതോടെ റൊണാൾഡോ റിക്കാർഡിനൊപ്പമെത്തി. സീരി എയിൽ തുടർച്ചയായി ഏറ്റവും അധികം മത്സരങ്ങളിൽ ഗോൾ നേടിയ മൂന്നാമത് താരമായി റൊണാൾഡോ. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (1994-95ൽ ഫിയോറെന്‍റീനയ്ക്കുവേണ്ടി), ഫാബിയോ ക്വാഗ്ലിയാറെല്ല (2018-19 സീസണിൽ സാംപ്ഡോറിയയ്ക്കുവേണ്ടി) എന്നിവർക്കൊപ്പമാണ് റൊണാൾഡോ ഇപ്പോൾ.

Read More

മോശം ഫോമിനിടെയും കോഹ്‌ലിക്കു നേട്ടം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്‍റെ കരിയറിലെ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ 20 ഇന്നിംഗ്സിലും സെഞ്ചുറി നേടാൻ കോഹ്‌ലിക്കു സാധിച്ചില്ല. വെല്ലിംഗ്ടണ്‍ ടെസ്റ്റിൽ 2, 19 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്കോർ. ഇതിനിടെയും ടെസ്റ്റ് റണ്‍വേട്ടയിൽ മുൻ നായകൻ സൗരവ് ഗാംഗുലിയെ പിന്തള്ളി. ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി ആറാം സ്ഥാനത്ത് എത്തി. ഇന്നലെ 11 റണ്‍സിൽ എത്തിയപ്പോഴായിരുന്നു ഗാംഗുലിയെ കോഹ്‌ലി മറികടന്നത്. ടെസ്റ്റ് റണ്‍വേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗാവസ്കർ, വി.വി.എസ്. ലക്ഷ്മണ്‍, വിരേന്ദർ സെവാഗ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഇപ്പോൾ തുടർച്ചയായ 20 ഇന്നിംഗ്സിലും സെഞ്ചുറി കാണാനാകാത്ത കോഹ്‌ലി സമാന സാഹചര്യത്തിലൂടെ മുന്പും കടന്നു പോയിട്ടുണ്ട്. 2014ൽ തുടർച്ചയായ 25 ഇന്നിംഗ്സിൽ കോഹ്‌‌ലിക്ക് സെഞ്ചുറി നേടാനായിരുന്നില്ല, 2011ൽ 24 ഇന്നിംഗ്സിലും.

Read More

ഗോൾ മേളത്തിൽ സീസൺ അവസാപ്പിച്ച് ബ്ലാസ്റ്റേഴ്സ്

ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിൽ എട്ട് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സമനില പൊരുതി നേടി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണ്‍ അവസാനിപ്പിച്ചു. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും 4-4 സമനിലയിൽ പിരിഞ്ഞു. ഒരു തവണ മുന്നിലെത്തുകയും പിന്നീട് പിന്നിലാകുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിലെ പെനൽറ്റി ഗോളിലൂടെയാണ് സമനിലയിൽ എത്തിയത്. ഒഡീഷയ്ക്കായി മാനുവൽ ഒൻവു ഹാട്രിക്ക് നേടി. ഒന്ന്, 36, 51 മിനിറ്റുകളിലായിരുന്നു ഒൻവുവിന്‍റെ ഗോളുകൾ. 44-ാം മിനിറ്റിൽ മാർട്ടിൻ പെരെസ് ഗ്വേഡസ് പെനൽറ്റിയിലൂടെ ആതിഥേയരുടെ നാലാം ഗോളും സ്വന്തമാക്കി. ആറാം മിനിറ്റിൽ നാരായൻ ദാസിന്‍റെ സെൽഫ് ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനിലയിലെത്തിയത്. 28-ാം മിനിറ്റിൽ മെസി ബൗളിയിലൂടെ മഞ്ഞപ്പട മുന്നിൽ എത്തി. എന്നാൽ, 4-2നു പിന്നിലായ കേരള സംഘത്തെ ഒഗ്ബെച്ചെ (82, 90+4) നേടിയ രണ്ട് പെനൽറ്റി ഗോളാണ് സമനിലയിലെത്തിച്ചത്. 18 മത്സരങ്ങളും പൂർത്തിയായപ്പോൾ…

Read More