യുവേഫ ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് ആവേശ ജയം

മിലാൻ‌: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്‍റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്‍റായി. ആദ്യ റൗണ്ടിലെ പോയിന്‍റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.

Read More

ലണ്ടനിലേക്ക് മടങ്ങി കോഹ്‌ലി: ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയിൽ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോഹ്‌ലി ലണ്ടനിലേക്ക് മടങ്ങി. 24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോഹ്‌ലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്‌ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പെട്ടതോടെയാണ് കോഹ്‌ലിയും രോഹിതും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ കോഹ്‌ലി പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സടിച്ച താരമായിരുന്നു. പരന്പരയുടെ താരവും കോഹ്‌ലിയായിരുന്നു.

Read More

സിമ്രാൻപ്രീത് കൗറിന് സ്വർണം

ദോഹ: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗ് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ സിമ്രാൻപ്രീത് കൗർ ബ്രാർ സ്വർണം നേടി. പുരുഷന്മാരുടെ 50 മീറ്റർ 3 പൊസിഷനിൽ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് തോമർ വെള്ളി മെഡൽ നേടി. സ്വർണ നേട്ടത്തോടെ ദക്ഷിണ കൊറിയൻ താരം യാങ് ജിന്നിന്‍റെ ജൂണിയർ ലോക റിക്കാർഡിനൊപ്പം സിമ്രാൻപ്രീത് എത്തി. 2024ൽ 41 പോയിന്‍റ് നേടിയിരുന്നു ഈ ദക്ഷിണ കൊറിയൻ താരം. അതേസമയം പുരുഷ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് 413.3 സ്കോർ നേടിയാണ് വെള്ളി മെഡല്‍ നേടിയത്. ലോക റിക്കാർഡോടെ 414.2 സ്കോറുമായി ചെക്കിന്‍റെ ജിരി പ്രിവ്രാറ്റ്സ്ക്കി സ്വർണം നേടി. ചൈനയുടെ ലിയു യുകുൻ 388.9 സ്കോറുമായി വെങ്കലം നേടി.

Read More

വിടവാങ്ങൽ മത്സരം വേണം: വിരമിക്കൽ തീരുമാനം പിൻവലിച്ച് ഷാക്കിബുള്‍ ഹസൻ

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്‍റെ ഓള്‍റൗണ്ടര്‍ താരമായ ഷാക്കിബുള്‍ ഹസൻ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു. കഴിഞ്ഞ വർഷം ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ഒരുവർഷത്തിലേറെയായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നു. ഒൗദ്യോഗികമായി ഞാൻ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിട്ടില്ല. ബംഗ്ലാദേശിനായി വീണ്ടും കളത്തിലിറങ്ങി ടെസ്റ്റും ഏകദിനവും ട്വന്‍റി20യും ഉൾപ്പെടുന്ന ഒരു പരന്പര കൂടി കളിച്ച് എല്ലാ ഫോർമാറ്റിൽനിന്നും ഒരേസമയം വിരമിക്കാനാണ് എന്‍റെ ആഗ്രഹം- ഷാക്കിബ് പറഞ്ഞു.

Read More

ഈ അധ്യായം ഇവിടെ അവസാനിക്കുന്നു, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി: മനസ് തുറന്ന് സ്മൃതി മന്ദാന

മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയതായി മന്ദാന സ്ഥിരീകരിച്ചു. ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം കുറിച്ചു.

Read More

റയല്‍ വിജയ വഴിയില്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ മൂന്നു സമനിലയ്ക്കുശേഷമാണ് റയല്‍ ജയം സ്വന്തമാക്കിയത്. കിലിയന്‍ എംബപ്പെ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് 3-0ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കി. 7, 59 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. ലീഗില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡ് 36 പോയിന്‍റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. 37 പോയിന്‍റുമായി ബാഴ്‌സലോണയാണ് ഒന്നാമത്

Read More

സൂപ്പര്‍ ഷിന്‍റോ: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക്‌സില്‍ എംജിയുടെ സി.ബി. ഷിന്‍റോമോന് റിക്കാര്‍ഡ് സ്വര്‍ണം

ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക്‌സില്‍ എംജിയുടെ സി.ബി. ഷിന്‍റോമോന് റിക്കാര്‍ഡ് സ്വര്‍ണം. പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്ക് കോളജിലെ ഷിന്‍റോമോന്‍ റിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞത്.ഒന്നാം വര്‍ഷ എംകോം വിദ്യാര്‍ഥിയായ ഷിന്‍റോമോന്‍, ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം. ഇടുക്കി ശാന്തിഗ്രാം ചെമ്പന്‍മാവില്‍ ബിജു രാജന്‍റെയും റീജയുടെയും രണ്ടാമത്തെ മകനാണ്. 14.31 സെക്കന്‍ഡിലാണ് ഷിന്‍റോമോന്‍ ഹര്‍ഡിലുകള്‍ കടന്നെത്തി ഫിനിഷിംഗ് ലൈന്‍ തൊട്ടത്. 2022ല്‍ വി. ഖോഡ്‌കെ കുറിച്ച 14.40 സെക്കന്‍ഡ് എന്ന സമയം ഇതോടെ തിരുത്തപ്പെട്ടു.

Read More

3-ാം വയസില്‍ ഫിഡെ റേറ്റിംഗ്!

ഭോപാല്‍: മൂന്നാം വയസില്‍ ഫിഡെ റേറ്റിംഗ് സ്വന്തമാക്കി മധ്യപ്രദേശുകാരന്‍ സര്‍വാഗ്യ സിംഗ് കുശ്വാഹ ചരിത്രം സൃഷ്ടിച്ചു. ചെസ് ചരിത്രത്തില്‍ ഫിഡെ റേറ്റിംഗ് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് മൂന്ന് വര്‍ഷവും ഏഴ് മാസവും 20 ദിനവും മാത്രം പ്രായമുള്ള സര്‍വാഗ്യ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കോല്‍ക്കത്തയില്‍നിന്നുള്ള അനീഷ് സര്‍ക്കാര്‍ മൂന്നു വര്‍ഷവും എട്ട് മാസവും 19 ദിനവും പ്രായമുള്ളപ്പോള്‍ കുറിച്ച റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. 1572 ആണ് നഴ്‌സറി വിദ്യാര്‍ഥിയായ സര്‍വാഗ്യയുടെ ഫിഡെ റേറ്റിംഗ്.

Read More

പെണ്‍പടയോട്ടം: ദേശീയ സബ് ജൂണിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിൽ ആദ്യമായി കേരളത്തിന് ഓവറോൾ കിരീടം

ഇന്‍ഡോര്‍: 69-ാമത് ദേശീയ സബ് ജൂണിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിനു ചരിത്രത്തില്‍ ആദ്യമായി ഓവറോള്‍ കിരീടം. നാല് സ്വര്‍ണം, മൂന്നു വെങ്കലം എന്നിങ്ങനെ ഏഴ് മെഡല്‍ നേടിയാണ് കേരളം ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 28 പോയിന്‍റ് കേരളത്തിന്‍റെ അക്കൗണ്ടിലെത്തി. കഴിഞ്ഞ വര്‍ഷം രണ്ട് വെങ്കലം മാത്രമായിരുന്നു കേരളത്തിന്‍റെ സമ്പാദ്യം. ഇത്തവണ ഉജ്വല തിരിച്ചുവരവ് നടത്തി കേരളം ട്രോഫിയുമായി ഇന്‍ഡോറില്‍നിന്നു മടങ്ങി. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളത്തിനാണ് ചാമ്പ്യന്‍ഷിപ്പ്. ഓവറോളിലേക്ക് കേരളത്തിന്‍റെ മുഴുവന്‍ പോയിന്‍റും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. കഴിഞ്ഞ ആഴ്ച നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സിലും കേരളമായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്‍. 10 വര്‍ഷം മുമ്പ് ദേശീയ സ്‌കൂള്‍ മീറ്റ് വിവിധ കാറ്റഗറികളിലായി വേര്‍തിരിച്ചു നടത്താന്‍ തുടങ്ങിയശേഷം ഇക്കാലമത്രയും സബ് ജൂണിയര്‍ വിഭാഗത്തില്‍ കേരളത്തിന് ഓവറോള്‍ ലഭിച്ചിരുന്നില്ല. ഹാട്രിക് ഗോള്‍ഡ് അന്‍വികേരളത്തെ ഓവറോളിലെത്തിച്ച നാല് സ്വര്‍ണത്തില്‍ മുന്നിനും അന്‍വി സുരേഷ് പങ്കാളിയായി.…

Read More

ഐപിഎല്‍: മാക്‌സ്‌വെല്‍, ഡുപ്ലെസി ഇല്ല

മുംബൈ: 2026 സീസണ്‍ ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ട്വന്‍റി-20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെൽ, ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി, ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി എന്നിവരില്ല. ഡുപ്ലെസിയും മൊയീന്‍ അലിയും പാക് സൂപ്പര്‍ ലീഗില്‍ കളിക്കാനായാണ് ഐപിഎല്‍ ഒഴിവാക്കിയത്. ഗ്രീന്‍ 2 കോടി2026 ഐപിഎല്‍ താരലേലത്തില്‍ 45 താരങ്ങള്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ക്ലബ്ബില്‍. കാമറൂണ്‍ ഗ്രീന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, രവി ബിഷ്‌ണോയ്, വെങ്കിടേഷ് അയ്യര്‍, മതീശ പരിതാന, വനിന്ധു ഹസരെങ്ക തുടങ്ങിയവര്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഉള്‍പ്പെടും.16ന് അബുദാബിയിലാണ് ഐപിഎല്‍ താര ലേലം. 10 ടീമുകളിലായി 77 കളിക്കാരുടെ ഒഴിവാണുള്ളത്.

Read More