തോൽവിയറിയാത്ത പോരാളി: ടെറൻസ് ക്രോഫോർഡ് വിരമിച്ചു

നെബ്രാസ്ക: തോൽവിയറിയാത്ത ലോക സൂപ്പർ മിഡിൽവെയ്റ്റ് ബോക്സിംഗ് ചാന്പ്യൻ ടെറൻസ് ക്രോഫോർഡ് വിരമിക്കൽ പ്രഖ്യാപിച്ചു. 2008 മുതൽ 2025 വരെ ബോക്സിംഗ് റിംഗിൽ മത്സരച്ച നെബ്രാസ്കയിൽ നിന്നുള്ള 38കാരൻ ക്രോഫോർഡ് ഒരിക്കൽ പോലും തോൽവി അറിഞ്ഞിട്ടില്ല. 2014ൽ സ്‌കോട്‌ ലന്‍ഡിന്‍റെ റിക്കി ബേണ്‍സിനെ പരാജയപ്പെടുത്തി തന്‍റെ ആദ്യ ലോക കിരീടമായ ഡബ്ല്യുബിഒ ലൈറ്റ് വെയ്റ്റ് കിരീടം നേടി. പ്രമുഖ ലോക ചാന്പ്യൻഷിപ്പിൽനിന്നായി 18 കിരീട നേട്ടവുമായാണ് തോൽവിയറിയാത്ത താരമെന്ന റിക്കാർഡുമായി താരം വിരിമിക്കൽ പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ ലാസ് വെഗാസിൽ മെക്സിക്കൻ ഇതിഹാസം അൽവാരസിനെ കീഴടക്കി സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നേടിയ താരം സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

Read More

കന്നി കപ്പിനായി ഹരിയാനയും ജാര്‍ഖണ്ഡും നേര്‍ക്കുനേര്‍

പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 കിരീടം ആർക്കെന്ന് ഇന്നറിയാം. മൂന്ന് ആഴ്ച നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ഇന്ന് എംസിഎ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30ന് നടക്കുന്ന ഫൈനലിൽ കന്നി കിരീടത്തിനായി ഹരിയാനയും ജാർഖണ്ഡും മത്സരിക്കും. ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷനിലും ഹരിയാന ക്യാപ്റ്റൻ അങ്കിത് കുമാറിലുമാണ് പ്രതീക്ഷ പുലർത്തുന്നത്. ഇരുവരും ടൂർണമെന്‍റിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ലീഗ് ഘട്ടത്തിലും ജാർഖണ്ഡ് ഒന്പത് മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറി. എന്നാൽ ചൊവ്വാഴ്ച ആന്ധ്രയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഹരിയാന സൂപ്പർ ലീഗിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈയോട് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരേ ആധിപത്യ പ്രകടനം കാഴ്ചവച്ചതോടെ അവർ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

Read More

അഭിഭാഷകന്‍റെ വഞ്ചന; ബോംബെ ഹൈക്കോടതിക്ക് മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി

മുംബൈ: ബോംബെ ഹൈക്കോടതിയുടെ മതിൽക്കെട്ടിനു പുറത്ത് ഇന്നലെ വൈകുന്നേരം നാടകീയ സംഭവങ്ങൾ അരങ്ങേറി. നീതി ലഭിക്കുന്നതിൽ അഭിഭാഷകനുമായുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ഒരു യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി സ്വദേശിയായ പ്രകാശ് സാവന്ത് എന്നയാളാണ് ഈ കടുംകൈ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും അതുവഴി പോയ കാൽനടയാത്രക്കാരും തക്ക സമയത്ത് ഇടപെട്ടു. അവർ ഉടൻ തന്നെ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഗുരുതരമായി പരിക്കേറ്റ സാവന്തിനെ ഉടൻ തന്നെ മുംബൈയിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു.തനിക്ക് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനായി ഒരു അഭിഭാഷകന് സാവന്ത് 80,000 രൂപ നൽകിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

Read More

ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റണ്‍സ്: സൂര്യകുമാർ യാദവ്

ധരംശാല: തുടർച്ചയായ മോശം പ്രകടനത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ ട്വന്‍റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഞാൻ ഫോം ഒൗട്ട് അല്ലെന്നും ഒൗട്ട് ഓഫ് റണ്‍സ് ആണെന്നും സൂര്യ പറഞ്ഞു. നെറ്റ്സിൽ മനോഹരമായി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ മത്സരത്തിലേക്കെത്തുന്പോൾ അതിന് സാധിക്കുന്നില്ല. റണ്‍സ് വരേണ്ടത് അത്യാവശ്യമാണ്, തീർച്ചയായും റണ്‍സ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്‍റി20യിലും താരത്തിന് തിളങ്ങാനായിരുന്നില്ല. 11 പന്തുകളിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഈ വർഷം കളിച്ച 20 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് വെറും 13.35 ശരാശരിയിൽ 227 റണ്‍സാണ് താരത്തിന്‍റെ ആകെ സന്പാദ്യം.

Read More

റിക്കാർഡ് കുറിച്ച് വരുണ്‍ ചക്രവർത്തി

ധരംശാല: അന്താരാഷ്ട്ര ട്വന്‍റി20ൽ 50 വിക്കറ്റ് തികച്ച് ഇന്ത്യൻ സ്പിന്നർ വരുണ്‍ ചക്രവർത്തി. ട്വി20യിൽ അതിവേഗം 50 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത് ഇന്ത്യൻ താരമെന്ന നേട്ടവും വരുണ്‍ സ്വന്തമാക്കി. 32 മത്സരത്തിൽനിന്ന് 51 വിക്കറ്റുകളാണ് താരത്തിന്‍റെ സന്പാദ്യം ഐസിസി ട്വന്‍റി20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് വരുണ്‍. 30 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റുകൾ തികച്ച കുൽദീപ് യാദവാണ് റിക്കാർഡ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്‍റി20യിൽ ഡോണോവൻ ഫെരെയ്രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ൽ എത്തിച്ചത്.

Read More

റയൽ വിജയവഴിയിൽ: ഗോൾ നേടി എംബപ്പെയും റോഡ്രിഗോയും

സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ഡിപോർട്ടീവോ ആൽവ്സിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പെയും റോഡ്രിഗോയുമാണ് റയലിനായി വല കുലുക്കിയത്. 24-ാം മിനിറ്റിൽ എംബപ്പെയാണ് ആദ്യ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ കാർലോസ് വിസെന്‍റെ ആൽവ്സിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ റയലിനായി റോഡ്രിഗോ വിജയ ഗോൾ നേടി. 17 മത്സരങ്ങളിൽനിന്ന് 12 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 39 പോയിന്‍റുള്ള റയൽ പോയിന്‍റ് പട്ടികയിൽ രണ്ടാമതാണ്. 17 മത്സരങ്ങളിൽ നിന്ന് 43 പോയിന്‍റുള്ള ബാഴ്സലോണയാണ് ഒന്നാമത്. മറ്റ് മത്സരങ്ങളിൽ സെവില്ല എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ ഒവീഡിയോയെയും സെൽറ്റ വിഗോ 2-0ന് അത്‌ലറ്റിക് ക്ലബ്ബിനെയും പരാജയപ്പെടുത്തി. ലവന്‍റെ- വില്ലാറയൽ മത്സരം മാറ്റിവച്ചിരുന്നു.

Read More

ഐപിഎൽ: 10 ടീമുകൾ, 350 താരങ്ങൾ, 237.55 കോടി രൂപ; താരലേലം ഇന്ന്

ന്യൂഡല്‍ഹി: ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 350 താരങ്ങൾ ഉൾപ്പെട്ട അന്തിമ ലേലത്തിൽ 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യം. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും. മിനി ലേലത്തിൽ നിരവധി സൂപ്പർ താരങ്ങൾ എത്തുന്നതിനാൽ പോരാട്ടം കടുക്കും. 237.55 കോടിയാണ് മിനി ലേലത്തിൽ ആകെ ഉപയോഗിക്കപ്പെടുക. 10 ടീമുകളും അവസാന സീസണിലെ പിഴവുകൾ നികത്തിയുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുന്നത് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനും (64.30 കോടി) ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിനുമാണ് (2.75 കോടി). ഓരോ ടീമുകളും ലേലത്തിൽ ലക്ഷ്യമിടുന്ന താരങ്ങളും ചെലവഴിക്കാവുന്ന തുകയും ഇപ്രകാരം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ കൈവശമുള്ളത് കോൽക്കത്തയ്ക്കാണ്. 13 താരങ്ങളെ ടീമിലെത്തിക്കാൻ കോൽക്കത്തയ്ക്ക് 64.30 കോടി രൂപ ചെലവഴിക്കാം. ആറ്…

Read More

യുവേഫ ചാമ്പ്യൻസ് ലീഗ്: റയലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി റയലിനെ വീഴ്ത്തിയത്.  നിക്കോ ഒറെയ്‌ലിയും എർലിംഗ് ഹാളണ്ടും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. റോഡ്രിഗോയാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോയിന്‍റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. 13 പോയിന്‍റാണ് സിറ്റിക്കുള്ളത്. 12 പോയിന്‍റുള്ള റയൽ ഏഴാമതാണുള്ളത്.

Read More

സ്മൃതി റിട്ടേണ്‍സ്

വിവാഹം പ്രഖ്യാപിച്ചുകഴിഞ്ഞുള്ള വിവാദങ്ങള്‍ക്കും ട്രോമയ്ക്കും ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന കളത്തിലേക്കു തിരിച്ചെത്തുന്ന പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്നത്. നവംബര്‍ 23നായിരുന്നു സ്മൃതി മന്ദാനയും ഏറെനാളായി പ്രണയത്തിലായിരുന്ന സംഗീതജ്ഞന്‍ പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പലാഷിന്‍റെ വഴിവിട്ട മൊബൈൽ‍ ചാറ്റ് പുറത്തുവന്നതോടെ വിവാഹം മുടങ്ങി. സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനാല്‍ വിവാഹം നീട്ടിവച്ചതായായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. സ്മൃതിയെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനായി സഹതാരം ജെമീമ റോഡ്രിഗസ് ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് വനിതാ ട്വന്‍റി-20 മത്സരങ്ങള്‍ ഉപേക്ഷിച്ചെത്തിയതും വാര്‍ത്തയില്‍ നിറഞ്ഞു. ഒടുവില്‍, വിവാഹം മുടങ്ങിയിരിക്കയാണെന്നും മുന്നോട്ടുപോകേണ്ട സമയമായെന്നും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നുമുള്ള പ്രസ്താവനയോടെ സ്മൃതി കാര്യങ്ങള്‍ക്കു വിരാമമിട്ടു.

Read More

കാള്‍സനെ വീഴ്ത്തി അര്‍ജുന്‍

ജൊഹന്നാസ്ബര്‍ഗ്: ഫ്രീ സ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്‌സ്‌ലാം ഫൈനല്‍സില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി. കാൾസനെ അട്ടിമറിച്ചതോടെ ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും അര്‍ജുനു സാധിച്ചു. ഉസ്ബക്കിസ്ഥാന്‍റെ 20കാരന്‍ ജാവോഖിര്‍ സിന്‍ഡറോവാണ് 5.5 പോയിന്‍റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഗോവയില്‍ സമാപിച്ച 2025 ഫിഡെ ലോകകപ്പില്‍ ജേതാവായി ചരിത്രം കുറിച്ച താരമാണ് ജാവോഖിര്‍. ഫിഡെ ലോകകപ്പ് കിരീടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 19 വയസും 11 മാസവും 18 ദിനവും പ്രായമുള്ള ജാവോഖിര്‍ കുറിച്ചിരുന്നു. അമേരിക്കയുടെ ലെവോണ്‍ അരോണിയനാണ് (5 പോയിന്‍റ്) രണ്ടാം സ്ഥാനം. 4.5 പോയിന്‍റുമായാണ് അര്‍ജുന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Read More