ലണ്ടൻ: വിംബിൾഡണ്‍ ഓപ്പണിൽ പതിനഞ്ചുകാരിയായ കോറി ഗഫ് കുതിപ്പ് തുടരുന്നു. മൂന്നാം റൗണ്ടിൽ സ്ലോവേനിയയുടെ പൊലോനോ ഹെർകോഗിനെ തോൽപ്പിച്ചു. 3-6 7-6 (9-7) 7-5 എന്ന സ്കോറിലാണ് കോറിയുടെ വിജയം.ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് അമേരിക്കൻ കൗമാരതാരം ജയം സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ അടുത്ത രണ്ടു സെറ്റും ടൈബ്രേക്കറിൽ നേടിയെടുത്തു. രണ്ടു മണിക്കൂർ 47 മിനിറ്റ് നീണ്ടുനിന്നു പോരാട്ടം.
Read MoreCategory: Sports
ജയത്തോടെ ഗെയ്ൽ മടങ്ങി
ലീഡ്സ്: ഏകദിന ലോകകപ്പ് ലീഗ് റൗണ്ട് പോരാട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. അഫ്ഗാനിസ്ഥാനെ 23 റണ്‍സിനാണ് വിൻഡീസ് കീഴടക്കിയത്. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ലിന്റെ അവസാന ലോകകപ്പ് മത്സരമായിരുന്നു. ഈ ലോകകപ്പിലെ മികച്ച ക്യാച്ചായി വിലയിരുത്താവുന്ന ഉജ്വല ക്യാച്ചിലൂടെ ഫാബിയൻ അലൻ സയീദ് ഷിർസാദിനെ മടക്കിയതോടെയാണ് മത്സരം അവസാനിച്ചത്. ലോകകപ്പിൽ ഒരു ജയം നേടാതെ അഫ്ഗാൻ മടങ്ങി. ഗെയ്ലിനു റിക്കാർഡ് നഷ്ടം അഫ്ഗാനെതിരായ മത്സരത്തിനിറങ്ങുന്പോൾ 17 റണ്‍സ് കൂടി നേടിയാൽ ക്രിസ് ഗെയ്ലിന് ഏകദിനത്തിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന വെസ്റ്റ് ഇൻഡീസ് താരം എന്ന റിക്കാർഡ് സ്വന്തമാക്കാമായിരുന്നു. എന്നാൽ, ഏഴ് റണ്‍സ് മാത്രമാണ് ഗെയ്ലിന് സ്വന്തമാക്കാൻ സാധിച്ചത്. ബ്രയാൻ ലാറയുടെ (10,348) പേരിലാണ് റിക്കാർഡ്. ഗെയ്ൽ പരാജയപ്പെട്ടെങ്കിലും ഷായ് ഹോപ്പ് (77 റണ്‍സ്), നിക്കോളാസ് പുരാൻ (58 റണ്‍സ്), എവിൻ…
Read Moreവിരാട് കോഹ്ലി സസ്പെൻഷന്റെ വക്കിൽ
ലണ്ടൻ: ആക്രമണോത്സുകതയുള്ള താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നതിൽ തർക്കമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂളായിരുന്നു എം.എസ്. ധോണിയെങ്കിൽ അഗ്രസീവ് ക്യാപ്റ്റനാണ് കോഹ്ലി. ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന 12-ാം ഏകദിന ലോകകപ്പിനിടെ മൈതാനത്ത് കോഹ്ലിയുടെ ആക്രമണോത്സുകത ലോകം ദർശിച്ചതാണ്. എന്നാൽ, ആ ആക്രമണോത്സുകത ഇപ്പോൾ കോഹ്ലിക്ക് വിനയായിരിക്കുന്നു. ഈ ലോകകപ്പിനിടെ അന്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച കോഹ്ലി ഐസിസി ചട്ടലംഘനത്തിലൂടെ രണ്ട് ഡിമെറിറ്റ് പോയിന്റ് വഴങ്ങിയിട്ടുണ്ട്. അമിതമായി അപ്പീൽ ചെയ്തതിനും അന്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിനുമാണിത്. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും എതിരായ മത്സരങ്ങളിലാണ് കോഹ്ലി ഡിമെറിറ്റ് പോയിന്റ് വഴങ്ങിയത്. ഇതോടെ 2018 ജനുവരിക്കുശേഷം കോഹ്ലിയുടെ പേരിൽ മൂന്ന് ഡിമെറിറ്റ് പോയിന്റായി. രണ്ട് വർഷത്തിനുള്ളിൽ നാല് ഡിമെറിറ്റ് പോയിന്റ് ഒരു കളിക്കാരനു ലഭിച്ചാൽ രണ്ട് ഏകദിനത്തിലോ ഒരു ടെസ്റ്റിലോ വിലക്ക് ലഭിക്കും. നാല് ഡിമെറിറ്റിലേക്ക് കോഹ്ലിക്ക് ഉള്ളത് ഒരെണ്ണത്തിന്റെ ദൂരം മാത്രമാണ്.…
Read Moreവിംബിൾഡൺ: കുട്ടിത്താരം വിറപ്പിച്ചുവിട്ടു; സെറീന മൂന്നാം റൗണ്ടിലേക്ക് കടന്നുകൂടി
ലണ്ടൻ: വിംബിൾഡണിൽ ഏഴുതവണ ചാമ്പ്യനായിട്ടുള്ള അമേരിക്കൻ സൂപ്പർ താരം സെറീന വില്യംസ് കൗമാരക്കാരിയോട് വിറച്ചു ജയിച്ചു. ജയത്തോടെ സെറീന മൂന്നാം റൗണ്ടിലേക്കു കടന്നു. സ്ലൊവേനിയയുടെ കാജ യുവാനാണ് സെറീനയെ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. ലോക റാങ്കിംഗിൽ 133 ാം സ്ഥാനത്തുമാത്രമുള്ള പതിനെട്ടുകാരി യുവാൻ അമേരിക്കൻ വെറ്ററൻ താരത്തെ നിഷ്പ്രഭയാക്കി ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടുതവണ സെറീനയുടെ സെർവ് ബ്രേക്ക് ചെയ്യാനും ആദ്യസെറ്റിൽ സ്ലൊവേനിയക്കാരിക്ക് സാധിച്ചു. പതിനൊന്നാം സീഡായ സെറീന രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റിൽ സെറീനയുടെ പരിചയസമ്പത്തിനു മുന്നിൽ പരാജയപ്പെട്ട കൗമാര താരത്തിനു സെറ്റും മത്സരവും നഷ്ടമായി. ഒരുമണിക്കൂറും 36 മിനിറ്റും മത്സരം നീണ്ടുനിന്നു. സ്കോർ: 2-6, 6-2, 6-4.
Read Moreയുവന്റസിന്റെ കാവൽക്കാരനായി ബഫൺ തിരിച്ചെത്തുന്നു
റോം: ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ബഫൺ യുവന്റസിലേക്ക് തിരിച്ചെത്തു. പിഎസ്ജിയിൽനിന്നാണ് 17 വർഷം തന്റെ തട്ടകമായിരുന്ന യുവന്റസിന്റെ കാവൽക്കാരനായി നാൽപ്പത്തിയൊന്നുകാരനായ ബഫൺ തിരിച്ചെത്തുന്നത്. അടുത്ത ഒരു വർഷത്തെ കരാറിലാണ് ബഫണും ടൂറിൻ ക്ലബും ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലാണ് യുവന്റസ് വിട്ട് പാരീസിലേക്ക് ബഫൺ വിമാനം കയറിയത്. ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബഫണ് വിരമിച്ചിരുന്നു. ഇറ്റലിക്കായി 176 മത്സരങ്ങളിലും യുവന്റസിനായി 508 തവണയും കളിച്ചിട്ടുള്ള ബഫണ് 2006ലെ ലോകകപ്പ് ജയത്തിലും പങ്കാളിയായി. എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് ബഫണ് വിലയിരുത്തപ്പെടുന്നത്.
Read Moreസെലക്ഷൻ തോൽവികൾ..! അമ്പാട്ടി റായിഡു വിരമിക്കാൻ കാരണം സെലക്ടർമാരെന്ന് ഗംഭീർ
ന്യൂഡൽഹി: അമ്പാട്ടി റായിഡുവിന്റെ വിരമിക്കലിനു കാരണക്കാർ ഇന്ത്യൻ സെലക്ടർമാരാണെന്ന് തുറന്നടിച്ച് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ നിമിഷമാണിതെന്ന് ഗംഭീർ പറഞ്ഞു. രാജ്യത്തിനായും ഐപിഎലിലും മികച്ച പ്രകടനം നടത്തിയ, മൂന്ന് സെഞ്ചുറികളും 10 അർധസെഞ്ചുറികളും കണ്ടെത്തിയ അദ്ദേഹത്തെപ്പോലുള്ള താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ നിമിഷമാണ്. ഇന്ത്യയുടെ സെലക്ടർമാർ അഞ്ചുപേരുടേയും റൺസുകൾ കൂട്ടിച്ചേർത്താലും റായിഡു തന്റെ കരിയറിൽ നേടിയ റൺസുകൾക്കൊപ്പം എത്തില്ല. ഈ ലോകകപ്പിൽ സെലക്ടർമാർ തീർത്തും നിരാശപ്പെടുത്തി. റായിഡുവിന്റെ വിരമിക്കലിന് അവരാണ് കാരണം- ഗംഭീർ തുറന്നടിച്ചു. ഋഷഭ് പന്തും മായങ്ക് അഗർവാളും ഇന്ത്യൻ ടീമിലെ പരിക്കുകൾ മൂലം ടീമിലെത്തി. റായിഡുവിന്റെ സ്ഥാനത്ത് ആരായാലും ഇത്തരം അവസ്ഥ അവർക്കും ഉണ്ടാകുമായിരുന്നു. ഈ വിരമിക്കലിൽ താൻ പൂർണമായും ദുഖിതനാണെന്നും ഗംഭീർ പറഞ്ഞു.
Read Moreചാന്പ്യൻമാരെ വീഴ്ത്തി; 39 വർഷത്തിനുശേഷം പെറു കോപ്പ അമേരിക്ക ഫൈനലിൽ
പോർട്ടോ അലെഗ്രോ: ചിലിയെ തകർത്ത് പെറു കോപ്പ അമേരിക്ക ഫൈനലിൽ. രണ്ടാം സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പെറുവിന്റെ ജയം. 21-ാം മിനിറ്റിൽ എഡിസണ് ഫ്ളോറസും 38-ാം മിനിറ്റിൽ യോഷമിർ യോടുനുമാണ് പെറുവിനായി ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ പൗലോ ഗുറിയേരോ മൂന്നാം ഗോൾ നേടി. കഴിഞ്ഞ രണ്ടുവട്ടവും കിരീടം നേടിയ ടീമാണ് ചിലി. 1975-നുശേഷം ഇതാദ്യമായാണു പെറു ഫൈനലിൽ എത്തുന്നത്. ഫൈനലിൽ ബ്രസീലാണ് എതിരാളികൾ. ചിരവൈരികളായ അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചാണു ബ്രസീൽ ഫൈനലിൽ കടന്നത്. ഞായറാഴ്ച മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ.
Read Moreറായിഡുവിന്റെ വിരമിക്കൽ തീരുമാനം തെറ്റെന്ന് രാജീവ് ശുക്ല
മുംബൈ: ടീം ഇന്ത്യയുടെ മധ്യനിര ബാറ്റ്സമാനായിരുന്ന അമ്പാട്ടി റായിഡുവിന്റെ വിരമിക്കൽ തീരുമാനത്തെ വിമർശിച്ച് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല.റായിഡുവന് വിരമിക്കാനുള്ള സമയം ഇതായിരുന്നില്ലെന്ന് ശുക്ല പറഞ്ഞു. ഏറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ബാറ്റേന്താൻ ഇനിയുമാകുമായിരുന്നിട്ടും ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭാധനനായ റായിഡുവിന്റെ കഴിവുകൾ മറ്റേതെങ്കിലും തരത്തിൽ കൃത്യമായി ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ടീമിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ബുധനാഴ്ചയാണ് റായിഡു തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പൂർണമായി തഴയപ്പെട്ടതാണ് താരത്തിന്റെ പെട്ടെന്നുള്ള തീരുമാനത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പർ ബാറ്റിംഗ് സ്ഥാനത്തിനായി അമ്പാട്ടി റായുഡു ശക്തമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ടീം പ്രഖ്യാപിച്ചപ്പോൾ ഇടം ലഭിച്ചിരുന്നില്ല. ലോകകപ്പിനിടെ പരിക്കേറ്റ് ഓപ്പണർ ശിഖർ ധവാനും ഓൾ റൗണ്ടർ വിജയ് ശങ്കറും…
Read Moreഗാംഗുലിയെ മറികടന്ന് റിക്കാർഡിൽ സഞ്ചിനോടൊപ്പം രോഹിത്
ഒരു എഡിഷൻ ഏകദിന ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി എന്ന റിക്കാർഡിൽ (നാല് എണ്ണം) ശ്രീലങ്കയുടെ കുമാർ സംഗക്കാരയ്ക്കൊപ്പം രോഹിത് ഇന്നലെ എത്തി. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരേയായിരുന്നു രോഹിത്തിന്റെ മുൻ സെഞ്ചുറികൾ. 2015 ലോകകപ്പിലായിരുന്നു സംഗക്കാര നാല് സെഞ്ചുറി നേടിയത്. ഒരു ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി നേടിയ ഇന്ത്യൻ താരമെന്ന സൗരവ് ഗാംഗുലിയുടെ (2003 ലോകകപ്പിൽ മൂന്ന് സെഞ്ചുറി) റിക്കാർഡും രോഹിത് ഇന്നലെ മറികടന്നു. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തും രോഹിത് എത്തി. ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് രോഹിത് ഇന്നലെ സ്വന്തമാക്കിയത്. ആറ് സെഞ്ചുറി നേടിയ സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലാണ് റിക്കാർഡ്. സൗരവ് ഗാംഗുലി നാല് സെഞ്ചുറി സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം തവണയും ഒരു കലണ്ടർ വർഷത്തിൽ 1000 റണ്‍സ് തികയ്ക്കാനും രോഹിത്തിനായി. സച്ചിൻ തെണ്ടുൽക്കർ…
Read Moreകിരീടമില്ലാതെ വീണ്ടും മെസി;നീലാകാശ ത്തിനു മീതേ പറന്ന് കാനറിപക്ഷികൾ
ബെലൊ ഹോറിസോണ്ട: ഒരിക്കൽ കൂടി തനിക്കും നീലപ്പടയ്ക്കുമായി ആർത്തുവിളിച്ചവരുടെ മുന്നിൽ രാജ്യാന്തര കിരീടത്തിനായുള്ള കാത്തിരിപ്പുമായി മെസിയെന്ന ഫുട്ബോൾ ലോകത്തെ രാജകുമാരന് തലകുനിച്ച് മടങ്ങേണ്ടി വന്നു. അർജന്റീനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് ഇരച്ചെത്തി. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫെര്‍മിനോ എന്നിവരാണ് ബ്രസീലിനായി അർജന്റൈൻ വലകുലുക്കിയത്. മത്സരത്തിന്റെ 19ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി അക്കൗണ്ട് തുറന്നത്. തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധം വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല. ആദ്യ ഗോൾ പിറന്നതിനു ശേഷം ആക്രമണോത്സുക നീക്കങ്ങളുമായി മെസിപ്പട ബ്രസീൽ ഗോൾമുഖത്തേക്ക് പാഞ്ഞു. ഒന്നിലേറെ ഗോളവസരങ്ങൾ തുറന്ന് കിട്ടുകയും ചെയ്തു. എന്നാൽ, അതൊന്നും ഗോളായി മാറിയില്ല. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.
Read More