1. റിസർവ് ദിനം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ട്. തലേദിവസത്തെ മത്സരത്തുടർച്ചയാണ് റിസർവ് ദിനത്തിൽ ഉണ്ടാകുക. അതായത് ഇന്നലെ നിർത്തിയിടത്തുനിന്ന് ന്യൂസിലൻഡിന്റെ ഇന്നിംഗ് പുനരാരംഭിക്കും. തുടർന്ന് ഇന്ത്യയുടെ ബാറ്റിംഗ്. 2. സൂപ്പർ ഓവർ സെമി, ഫൈനൽ മത്സരങ്ങൾ ടൈ ആയാൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും. 3. സെമി നടന്നില്ലെങ്കിൽ സെമി ഫൈനൽ മത്സരം റിസർവ് ദിനത്തിലും നടന്നില്ലെങ്കിൽ ലീഗ് റൗണ്ടിൽ പോയിന്റ് അധികം നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. ഇന്ത്യക്ക് അനുകൂലമാണിത്. 4. ഫൈനൽ നടന്നില്ലെങ്കിൽ റിസർവ് ദിനത്തിലും ഫൈനൽ പോരാട്ടം നടന്നില്ലെങ്കിൽ കിരീടം പങ്കുവയ്ക്കും. രണ്ട് ഫൈനലിസ്റ്റുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
Read MoreCategory: Sports
വിംബിള്‍ഡണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറിൽ
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിൽ. ഫ്രഞ്ച് താരം യുഗോ ഹംബർട്ടിനെ ജോക്കോവിച്ച് പരാജയപ്പെടുത്തി. സ്കോർ: 6-3, 6-2, 6-3. ബെൽജിയൻ താരം ഡേവിഡ് ഗോഫിനാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.
Read Moreദാദയ്ക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമെന്ന് സച്ചിൻ
ലണ്ടൻ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ദാദയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അണ്ടർ 15 ടീമിൽ ഒരുമിച്ച് കളിച്ച് തുടങ്ങിയതു മുതൽ ഇപ്പോൾ ലോകകപ്പിൽ ഒരുമിച്ച് കമന്ററി പറയുന്നതു വരെ ഗാംഗുലിക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു. അണ്ടർ 15 ടീമിൽ കളിക്കുന്ന സമയത്ത് ഗാംഗുലിക്കൊപ്പം നിൽക്കുന്ന ചിത്രവും സച്ചിൻ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Read Moreബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് സ്റ്റീവ് റോഡ്സിനെ പുറത്താക്കി
ലണ്ടൻ: ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് സ്റ്റീവ് റോഡ്സിനെ പുറത്താക്കി. ലോകകപ്പിൽനിന്നു ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സ്റ്റീവ് റോഡ്സിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയത്. റോഡ്സും ബോര്‍ഡും തമ്മില്‍ സംയുക്തമായ കൈക്കൊണ്ട തീരുമാനമാണ് ഇതെന്നാണ് അറിയുന്നത്. റോഡ്സ് 2020 ട്വിന്റി-20 ലോകകപ്പ് വരെയായിരുന്നു ചുമതലയില്‍ തുടരേണ്ടിയിരുന്നതെങ്കിലും ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് സെമിയില്‍ എത്തുവാന്‍ സാധിക്കാതിരുന്നതോടെ സ്ഥാനം ഒഴിയുകയായിരുന്നു. റോഡ്സിനെ പുറത്താക്കുകയല്ലെന്നും ഇത് സംയുക്തമായ കൈക്കൊണ്ട ഒരു തീരുമാനമാണെന്നും ബംഗ്ലാദേശിന്റെ ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ശ്രീലങ്കന്‍ പര്യടനത്തിന് ടീമിനൊപ്പം റോഡ്സുണ്ടാകില്ലെന്നും നിസ്സാമുദ്ദീന്‍ അറിയിച്ചു.
Read Moreഏകദിന റാങ്കിംഗിൽ ഇന്ത്യൻ പോരാട്ടം; കോഹ്ലിക്കു ഭീഷണിയുയർത്തി രോഹിത്
ദുബായ്: ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിയുടെ ഒന്നാം റാങ്കിനു ഭീഷണിയുയർത്തി രോഹിത് ശർമ. നിലവിൽ 891 പോയിന്റുമായി ഒന്നാം സ്ഥാനത്തു കോഹ്ലിയും 885 പോയിന്റുമായി രോഹിത് രണ്ടാമതുമാണ്. ലോകകപ്പിലെ തകർപ്പൻ പ്രകടനമാണു രോഹിതിന് മികച്ച പോയിന്റ് മുന്നേറ്റം നൽകിയത്. ടൂർണമെന്റിൽ ഇതുവരെ 647 റണ്‍സ് നേടിയ രോഹിത്, അഞ്ചു ശതകങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിലെ ഫോമിൽ ലോകകപ്പ് അവസാനിക്കുന്നതിനു മുന്‍പുതന്നെ രോഹിത് ഒന്നാം റാങ്ക് കോഹ്ലിയിൽനിന്നു പിടിച്ചെടുത്തേക്കും. പാക്കിസ്ഥാന്റെ ബാബർ അസം നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കെത്തി. ഫാഫ് ഡു പ്ലെസി (820), റോസ് ടെയ്ലർ (813) ഡേവിഡ് വാർണർ(803) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തു തുടരും. 814 പോയിന്റാണ് ബുംറയ്ക്കുള്ളത്. ട്രെന്റ് ബോൾട്ടും (758) പാറ്റ് കമ്മിൻസും (698) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മൂന്നാം സ്ഥാനത്തായിരുന്ന അഫ്ഗാനിസ്ഥാൻ…
Read Moreഓറഞ്ചിൽ കണ്ണീർ വീണു; ലോകകിരീടത്തിൽ ചുംബിച്ച് അമേരിക്കൻ പെണ്‍പട
ലിയോണ്‍: തുടർച്ചയായ രണ്ടാംവട്ടവും ലോകഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് അമേരിക്കൻ പെണ്‍പട. ഫ്രാൻസിലെ പാർക് ഒളിന്പിയാക് ലിയോണൈസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോപ്യൻ ചാന്പ്യൻമാരായ ഹോളണ്ടിനെ വീഴ്ത്തിയാണ് അമേരിക്ക കിരീടമുയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു തകർപ്പൻ ഫോമിലുള്ള മേഗൻ റെപീനയാണ് അമേരിക്കയ്ക്കു ലീഡ് നൽകിയത്. റെപീനയുടെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്. 69-ാം മിനിറ്റിൽ റോസെ ലവെല്ലെയുടെ ഗോൾ കൂടിയായതോടെ ഓറഞ്ച് പടയുടെ പതനം പൂർത്തിയായി. ഹോളണ്ട് ഗോൾകീപ്പർ വാൻ വീനെന്ദാലിന്റെ മികവാണ് അമേരിക്കയെ കൂടുതൽ ഗോളുകൾ നേടുന്നതിൽനിന്നു തടഞ്ഞത്. തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഹോളണ്ട് അമേരിക്കയോടു തോൽക്കുന്നത്. അതും 24-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ. അമേരിക്കയുടെ നാലാം ലോകകപ്പ് കിരീടമാണിത്. 1991, 1999, 2015 വർഷങ്ങളിലായിരുന്നു ഇതിനു മുന്‍പുള്ള കിരീടങ്ങൾ.
Read Moreസ്വന്തം നാട്ടിൽ കളിച്ചപ്പോഴെല്ലാം കോപ്പ കിരീടം ചൂടി ബ്രസീൽ
റിയോ ഡീ ഷാനെറോ: നീണ്ട 12 വർഷത്തെ കാത്തിരിപ്പിനാണ് പെറുവിനെതിരായ ജയത്തിലൂടെ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീൽ വിരാമമിട്ടത്. ഇതിനു മുൻപ് 2007ലായിരുന്നു ബ്രസീൽ കോപ്പയിൽ ജേതാക്കളായത്. 2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വർഷങ്ങളിലും അവർ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീൽ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ് ബ്രസീൽ സ്വന്തമാക്കിയത്. ഫൈനലിലെത്തിയ രണ്ടുവട്ടവും കോപ്പ കിരീടം നേടിയ പെറുവാകട്ടെ അവരുടെ മൂന്നാം ഫൈനലിൽ തകർന്നടിയുകയും ചെയ്തു. 1939, 1975 വർഷങ്ങളിലാണ് പെറു ഇതിനു മുന്നെ ഫൈനലിൽ എത്തിയത്. 39ൽ ഉറുഗ്വയേയും 75ൽ കൊളംബിയയേയും തറപറ്റിച്ചായിരുന്നു പെറുവിന്റെ രണ്ട് കിരീട നേട്ടങ്ങൾ.
Read Moreടീമംഗങ്ങൾക്കൊപ്പം “തല’യുടെ പിറന്നാൾ ആഘോഷം; ഒപ്പം കുഞ്ഞു സിവയും-വീഡിയോ
ലണ്ടൻ: ഇന്ത്യ ക്രിക്കറ്റ് ടീമിലെ മിസ്റ്റർ കൂളായ എം.എസ്. ധോണിയുടെ 38-ാം പിറന്നാൾ ടീമംഗങ്ങൾക്കൊപ്പം ആഘോഷിച്ചു. കേക്ക് മുറിച്ച് അതിഗംഭീരമായി തന്നെയാണ് ടീം അംഗങ്ങൾ തങ്ങളുടെ പ്രിയ “തല’യുടെ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സാക്ഷിയും മകള്‍ സിവയും ഇതിൽ പങ്കെടുത്തു. ബിസിസിഐയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. #WATCH Leeds, England: Cricketer Mahendra Singh Dhoni cut his birthday cake earlier today. He turned 38 today. #MSDhoni (Video Courtesy- BCCI) pic.twitter.com/r0E6QAouFs — ANI (@ANI) July 7, 2019
Read Moreജയിച്ചിട്ടും ജയിക്കാതെ പാക്കിസ്ഥാൻ; തോറ്റിട്ടും തോൽപ്പിച്ച് ബംഗ്ലാദേശ്
ലണ്ടൻ: ജയിക്കാൻ സാധിച്ചില്ലെങ്കിലും പാക്കിസ്ഥാന്റെ സെമി പ്രവേശത്തെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. അവസാന മത്സരത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനോട് 94 റൺസിനു പരാജയപ്പെട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിനു പുറത്തായി. ഇതോടെ ജയിച്ചെങ്കിലും റൺനിരക്കിൽ ന്യൂസിലൻഡിനെ മറികടക്കാൻ സാധിക്കാതെ പാക്കിസ്ഥാൻ ലോകകപ്പിൽനിന്നും പുറത്താകുകയും ചെയ്തു. ഷഹസീൻ ഷാ അഫ്രീദിയുടെ തീപാറുന്ന പന്തുകളാണ് ജയിച്ചുമടങ്ങാമെന്ന ബംഗ്ലാദേശിന്റെ മോഹങ്ങളെ ഇല്ലാതാക്കിയത്. ഷഹസീൻ ആറു വിക്കറ്റുകൾ വീഴ്ത്തി. ബംഗ്ലാദേശ് നിരയിൽ അർധസെഞ്ചുറി നേടിയ ഷാക്കീബ് അൽ ഹസനുമാത്രമാണ് തിളങ്ങാനായത്. ലിന്റൺ ദാസും (32) ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും മികച്ച പ്രകടനം നടത്താനായില്ല. ടോസ് ഭാഗ്യം തുണച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ ഇമാം ഉൾഹഖ് (100), ബാബർ അസം (96), ഇമാദ് വാസിം (46) എന്നിവരുടെ ബാറ്റിംഗ് മികവിൽ മികച്ച സ്കോർ കണ്ടെത്തി. എന്നാൽ സെമി…
Read Moreഷോയിബ് ഷോ ഇനിയില്ല; മാലിക്ക് ഏകദിനത്തിൽ നിന്ന് വിരമിച്ചു
ലണ്ടൻ: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 94 റൺസിന് പാക്കിസ്ഥാൻ വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ സെമി കാണാതെ പാക്പട പുറത്തായിരുന്നു. ഏറെനാൾ മുന്നേ തന്നെ ഈ തീരുമാനം എടുത്തിരുന്നതാണെന്നും എന്നാൽ, പലകാരണങ്ങൾ കൊണ്ട് വിരമിക്കൽ പ്രഖ്യാപനം നീളുകയായിരുന്നവെന്നും മാലിക്ക് പറഞ്ഞു. ഒപ്പം കളിച്ചവർക്കും, പരിശീലകർക്കും, സുഹൃത്തുക്കൾക്കും, സ്പോൺസർമാർക്കും, മാധ്യമങ്ങൾക്കും, കുടുംബാംഗങ്ങൾക്കും എല്ലാത്തിലുമുപരി ആരാധകർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മാലിക്ക് കൂട്ടിച്ചേർത്തു. ഏറെ ദുഃഖകരമായ തീരുമാനമാണിതെന്നും പക്ഷേ, കരിയറിനേക്കുറിച്ച് ഓർക്കുമ്പോൾ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സമയം കുടുംബത്തിനൊപ്പം ചെലവിടാനാകുമെന്നത് തന്നെ സന്തുഷ്ടനാക്കുന്നുണ്ടെന്നും ട്വന്റി-20 ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും മാലിക്ക് വ്യക്തമാക്കി. നിലവിലെ ലോകകപ്പ് ഷോയിബിന് അത്ര നല്ല ഓർമകളല്ല സമ്മാനിക്കുക. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ നേടാനായത് വെറും…
Read More