സതാംപ്ടണ്: ലോക ക്രിക്കറ്റിൽ മഹാഭൂരിപക്ഷം റിക്കാർഡുകളും സ്വന്തം പേരിൽ കുറിച്ചശേഷമാണ് സച്ചിൻ തെണ്ടുൽക്കർ കളിക്കളത്തോട് വിടപറഞ്ഞത്. എന്നാൽ, സച്ചിന്റെ റിക്കാർഡുകൾ തിരുത്തുകയാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഇപ്പോഴത്തെ പ്രധാന കർത്തവ്യം. സച്ചിനും വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ബ്രയാൻ ലാറയും പങ്കിടുന്ന ഒരു റിക്കാർഡ് കൂടി തകർക്കാൻ തയാറെടുക്കുകയാണ് കോഹ്ലി. വേഗത്തിൽ 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡിന് അരികെയാണ് കോഹ്ലി ഇപ്പോൾ. 104 റണ്‍സ് കൂടി നേടിയാൽ വേഗത്തിൽ 20,000 റണ്‍സ് എന്ന റിക്കാർഡ് ഇന്ത്യൻ ക്യാപ്റ്റന്‍ സ്വന്തം പേരിൽ കുറിക്കാം. പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിനിടെ 57 റണ്‍സിലെത്തിയപ്പോൾ വേഗത്തിൽ 11,000 ഏകദിന റണ്‍സ് എന്ന റിക്കാർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. 453 ഇന്നിംഗ്സുകളിൽനിന്നാണ് സച്ചിനും ലാറയും 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് പങ്കിടുന്നത്. ഈ പട്ടികയിൽ ഇവർക്കു പിന്നിലുള്ളത് 468 ഇന്നിംഗ്സിൽനിന്ന്…
Read MoreCategory: Sports
കോപ്പ അമേരിക്ക; ഇക്വഡോറിനെ കീഴക്കി ചിലെ ക്വാർട്ടറിൽ
സാൽവഡോർ: കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ചിലെ ക്വാർട്ടറിൽ. 2-1ന് ഇക്വഡോറിനെ കീഴടക്കിയാണ് ചിലെ ഗ്രൂപ്പ് സിയിൽനിന്ന് ക്വാർട്ടർ ഉറപ്പിച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചിലെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. ജോസ് പെട്രോ ഫ്യൂൻസാലിഡയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 26-ാം മിനിറ്റിൽ എന്നർ വലൻസിയയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ചിലെ ലീഡ് ഉയർത്തി. 51-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസാണ് ചിലെയുടെ വിജയഗോൾ കണ്ടെത്തിയത്. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളും ജയിച്ച ചിലെ ആറ് പോയിന്റുകളുമായി പട്ടികയിൽ ഒന്നാമതാണ്. നാല് പോയിന്റുള്ള ഉറുഗ്വെയാണ് രണ്ടാമത്.
Read Moreവനിതാ ലോകകപ്പ്: പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി
ലാ ഹാവ്റെ: വനിതാ ലോകകപ്പില്‍ യുഎസ്എയും നെതര്‍ലന്‍ഡ്സും തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാര്. ഗ്രൂപ്പ് എഫില്‍ നിലവിലെ ചാമ്പ്യന്മാരായ യുഎസ്എ 2-0ന് സ്വീഡനെ തോല്പിച്ചു. ഗ്രൂപ്പ് ഇയില്‍ നെതര്‍ലന്‍ഡ്സ് 2-1ന് കാനഡയെ പരാജയപ്പെടുത്തി. ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ കാമറൂണ്‍ 2-1ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായാണ് കാനഡ പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് സ്പെയിൻ- യുഎസ്എ, ഫ്രാന്‍സ്- ബ്രസീൽ, ജര്‍മനി-നൈജീരിയ, സ്വീഡൻ-കാനഡ, ഇറ്റലി-ചൈന, നെതര്‍ലന്‍ഡ്സ്-ജപ്പാൻ, നോര്‍വേ-ഓസ്ട്രേലിയ, ഇംഗ്ലണ്ട്-കാമറൂൺ.
Read Moreറണ്‍ വാർണർ; ബംഗ്ലാദേശിനെതിരേ ഓസ്ട്രേലിയയ്ക്കു 48 റൺസ് ജയം
ലണ്ടൻ: ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാർണറിന്റെ റണ്‍ യുദ്ധം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തന്റെ രണ്ടാം സെഞ്ചുറിയുമായി വാർണർ നയിച്ച യുദ്ധത്തിൽ ഓസ്ട്രേലിയയ്ക്കു ബംഗ്ലാദേശിനെതിരേ 48 റണ്‍സ് ജയം. കംഗാരുക്കൾ ഉയർത്തിയ 382 റണ്‍സ് എന്ന ലക്ഷ്യം സധൈര്യം നേരിട്ട ബംഗ്ല കടുവകൾ പൊരുതി കീഴടങ്ങി. ബംഗ്ലാദേശിനായി മുഷ്ഫിഖർ റഹിം (97 പന്തിൽ 102 നോട്ടൗട്ട്) സെഞ്ചുറി നേടി. കോഹ്ലിക്കൊപ്പം വാർണർ ഏകദിന ക്രിക്കറ്റിൽ 16 സെഞ്ചുറികൾ വേഗത്തിൽ നേടുന്ന താരമെന്ന നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം. ലോക ക്രിക്കറ്റിൽ കോഹ്ലിയും വാർണറും രണ്ടാം സ്ഥാനം പങ്കിടുകയാണ്. ബംഗ്ലാദേശിനെതിരായ സെഞ്ചുറിയോടെയാണ് വാർണർ ഈ റിക്കാർഡിലെത്തിയത്. 110 ഇന്നിംഗ്സിൽനിന്നാണ് കോഹ്ലിയും വാർണറും 16 രാജ്യാന്തര സെഞ്ചുറി പൂർത്തിയാക്കിയത്. 94 ഇന്നിംഗ്സിൽ 16 സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഹഷിം അംലയുടെ പോരിലാണ് ലോക…
Read Moreവിജയ് ശങ്കറിനു പരിക്ക്
സതാംപ്ടണ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കു വീണ്ടും പരിക്ക് ഭീഷണി. സെമി ലക്ഷ്യമിടുന്ന ടീം ഇന്ത്യയുടെ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്കേറ്റു. നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. കാല്‍വിരലിന് കടുത്ത വേദന അനുഭവപ്പെട്ട വിജയ് ശങ്കര്‍ പിന്നീട് പരിശീലനം മതിയാക്കി. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ടീം വൃത്തങ്ങല്‍ നല്കുന്ന സൂചന. കൂടുതല്‍ വിവരങ്ങളൊന്നും ടീം മാനേജ്മെന്റ് പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയെ ആശങ്കയിലാക്കി വിജയ് ശങ്കറിനും പരിക്കേറ്റിരിക്കുന്നത്. ധവാനു പകരം പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ശങ്കറാണ് കളിച്ചത്. മത്സരത്തില്‍ താരം രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബാറ്റ്സ്മാന് പരിക്കേല്ക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ പന്ത് വിജയുടെ കാലില്‍ കൊണ്ടു.…
Read Moreഅനുഷ്ക @ ലണ്ടൻ
ലോകകപ്പ് പോരാട്ടത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയ്ക്കൊപ്പം ലണ്ടനിൽ ഒൗട്ടിംഗ് നടത്തി. ടീമിനൊപ്പം ഭാര്യമാർക്ക് ചേരാൻ അനുമതിയില്ലെങ്കിലും ലണ്ടനിൽ രോഹിത് ശർമയുടെയും എം.എസ്. ധോണിയുടെയും ഭാര്യമാർ ഇതിനോടകം എത്തിയിരുന്നു. ലോകകപ്പിന്റെ ആദ്യത്തെ 20 ദിവസം ഭാര്യമാർക്കൊപ്പം ഒൗട്ടിംഗിനു പോകാൻ ഇന്ത്യൻ കളിക്കാർക്ക് ബിസിസിഐ അനുമതി നിഷേധിച്ചിരുന്നു. 15 ദിവസം മാത്രം ഭാര്യമാർക്കൊപ്പം ചെലവിടാനുള്ള അനുമതിയേ ബിസിസിഐ നല്കിയിട്ടുമുള്ളൂ. ഈ ആഴ്ചയുടെ തുടക്കത്തിലാണ് കോഹ്ലിയെ കാണാൻ അനുഷ്ക ലണ്ടനിൽ എത്തിയത്. ഇരുവരും ലണ്ടനിലെ ഓൾ ബോണ്ട് സ്ട്രീറ്റിൽ സമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. പരിക്കേറ്റ് ടീമിനു പുറത്തായ ശിഖർ ധവാനും സഹ ഓപ്പണർ രോഹിത് ശർമയും സകുടുംബം ലോക്കൽ ട്രെയ്നിൽ യാത്ര ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Read Moreഉറുഗ്വെ-ജപ്പാൻ പോരാട്ടം സമനിലയിൽ
പോർട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ഫുട്ബോളിലെ ഉറുഗ്വെ-ജപ്പാൻ പോരാട്ടം സമനിലയിൽ. കോജി മിയോഷിയുടെ ഇരട്ട ഗോളിലാണ് ജപ്പാൻ ശക്തരായ ഉറുഗ്വെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ തുടക്കത്തിലെ തന്നെ ജപ്പാൻ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 25-ാം മിനിറ്റിൽ മിയോഷി ഉറുഗ്വെയെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. എന്നാൽ അധികസമയം ജപ്പാനു ലീഡ് നിലനിർത്താൻ സാധിച്ചില്ല. സൂപ്പർ താരം ലൂയിസ് സുവാരസിലുടെ (32) ഉറുഗ്വെ സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിലെ 59-ാം മിനിറ്റിൽ മിയോഷി വീണ്ടും ജപ്പാന്റെ ലീഡ് ഉയർത്തി. എന്നാൽ ഏഴ് മിനിറ്റിനുശേഷം ഉറഗ്വെയുടെ ജോസ് ജിമിനെസിലൂടെ തിരിച്ചടിച്ചു. പിന്നീട് ഇരുടീമുകളും തന്ത്രങ്ങൽ മാറ്റി പയറ്റിയിട്ടും വിജയഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് ഉറുഗ്വെ. രണ്ടാം സ്ഥാനത്ത് ചിലെയാണ്. ജപ്പാൻ മൂന്നാം സ്ഥാനത്താണ്. ഇക്വഡോറാണ് നാലാം സ്ഥാനത്ത്.
Read Moreചിത്രയ്ക്കും ശ്രീശങ്കറിനും സ്വര്‍ണം
സോളന്ട്യൂണ (സ്വീഡന്): അന്താരാഷ്ട്ര അത്ലറ്റിക്സില് കേരളത്തിന് ഇരട്ട സ്വര്‍ണ നേട്ടം. ഫോക്സാം ഗ്രാന്‍ പ്രീയില്‍ പി.യു. ചിത്രയും കോപ്പന്‍ഹേഗന്‍ അത്ലറ്റിക്സ് ഗെയിംസില്‍ എം. ശ്രീശങ്കറും സ്വര്‍ണം നേടി. സ്വീഡനിലെ സോളന്ട്യൂണയില് നടക്കുന്ന ഫോക്സാം ഗ്രാന്‍ പ്രീയില്‍ വനിതകളുടെ 1500 മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. സീസണിലെ മികച്ച പ്രകടനത്തോടെയാണ് കേരളതാരം സ്വര്‍ണത്തിലെത്തിയത്. 4 മിനിറ്റ് 12.65 സെക്കന്‍ഡിലാണ് കെനിയയുടെ മേഴ്സി ചെരോനോയെ പരാജയപ്പെടുത്തി സ്വര്‍ണത്തില്‍ മുത്തമിട്ടത്. പുരുഷന്മാരുടെ 1500 മീറ്ററില്‍ കേരളത്തിന്റെതന്നെ ജിന്സണ് ജോണ്സണ് (4 മിനിറ്റ് 39.69 സെക്കന്‍ഡ്) വെള്ളി നേടി. കോപ്പന്‍ഹേഗന്‍ അത്ലറ്റിക്സ് ഗെയിംസില്‍ ദേശീയ റിക്കാര്‍ഡുള്ള എം. ശ്രീങ്കര്‍ സ്വര്‍ണം നേടി. ആദ്യ റൗണ്ടില്തന്നെയാണ് ശ്രീശങ്കര്‍ സ്വര്‍ണത്തിനുള്ള ചാട്ടം ( 7.93 മീറ്റര്‍) നടത്തിയത്.
Read Moreധവാന് പുറത്ത്; പകരം പന്ത്
സതാംപ്ടണ്: വിരലിനു പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍നിന്നു പുറത്തായി. പകരം വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ടീമിൽ ഉള്‍പ്പെടുത്തി. പരിക്ക് ഭേദപ്പെടുന്ന കാര്യത്തില്‍ പുരോഗതി കാണാത്തതിനാലാണു ധവാനെ ടീമില്‍നിന്ന് ഒഴിവാക്കിയത്. ജൂണ്‍ ഒമ്പതിന് ലണ്ടനില്‍ ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരത്തിലാണു ധവാന് ഇടതു തള്ളവിരലിനു പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയില്‍ കൊള്ളുകയായിരുന്നു. കളിയില്‍ തുടര്‍ന്ന ധവാന് സെഞ്ചുറി നേടിയശേഷമാണ് പുറത്തായത്. വിരലിനു പൊട്ടലുണ്ടെന്നു പിന്നീട് സ്കാനിംഗില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ധവാനെ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരേയുള്ള മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ധവാന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ധവാന് ഉണ്ടാകുമെന്നു കരുതി ടീം മാനേജ്മെന്റ് താത്കാലിക പകരക്കാരനായിട്ടാണ് പന്തിനെ ഇംഗ്ലണ്ടിലെത്തിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കു പന്തിനെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനമുയർന്നിരുന്നു.…
Read Moreമെസിയുടെ ഗോളിൽ മുഖംരക്ഷിച്ച് അർജന്റീന; കോപ്പയില്‍ സമനിലയുമായി തടിതപ്പി
മിനാസ്: കോപ്പ അമേരിക്കയിൽ തോൽവിക്കു പിന്നാലെ അർജന്റീനയ്ക്കു സമനിലക്കുരുക്ക്. ഇന്നു നടന്ന രണ്ടാം മത്സരത്തിൽ അർജന്റീന പരാഗ്വയോടു സമനില വഴങ്ങി. ലയണൽ മെസി 57-ാം മിനിറ്റിൽ നേടിയ പെനാൽറ്റിയാണ് അർജന്റീനയുടെ മുഖം രക്ഷിച്ചത്. 37-ാം മിനിറ്റിൽ റിച്ചാർഡ് സാഞ്ചസ് നേടിയ ഗോളിൽ പരാഗ്വെ ലീഡ് നേടിയിരുന്നു. ഇതിനുശേഷമായിരുന്നു മെസിയുടെ സമനിലഗോൾ. രണ്ടു മത്സരങ്ങളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള അർജന്റീന ഗ്രൂപ്പിൽ ഖത്തറിനും പിന്നിൽ നാലാമതാണ്. ആറു പോയിന്റുള്ള കൊളംബിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
Read More