മുംബൈ: മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ തങ്ങൾ ഭീകരൻ എന്നാണു വിളിച്ചിരുന്നെന്ന് ബിഹാർ ടീമിൽ അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന താരം സത്യ പ്രകാശ്. സ്പോർട്സ്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സത്യ പ്രകാശിന്റെ വെളിപ്പെടുത്തൽ. 2000ന്റെ തുടക്ക കാലത്താണ് ധോണി ബിഹാർ ടീമിൽ കളിച്ചത്. അദ്ദേഹം 20 പന്തിൽ 40-50 റണ്‍സ് അടിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ ധോണിയെ ഭീകരൻ എന്നാണു വിളിച്ചിരുന്നത്. എന്നാൽ രാജ്യത്തിനു വേണ്ടി കളിച്ചുതുടങ്ങിയപ്പോൾ അദ്ദേഹം സമീപനത്തിൽ മാറ്റം വരുത്തുകയും ശാന്തനാകുകയും ചെയ്തു. അദ്ദേഹം മികച്ച ഒരു വിദ്യാർഥിയാണ്- സത്യ പ്രകാശ് പറയുന്നു. ധോണിയുടെ നായകത്വത്തെയും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലെ പ്രാവീണ്യത്തെയും സത്യ പ്രകാശ് പ്രകീർത്തിച്ചു. മുന്‍പ് ധോണി വിരളമായേ നായകന്റെ ചുമതല വഹിച്ചിരുന്നുള്ളുവെന്നും അന്ന് ഒപ്പം കളിച്ചവരിൽ ആർക്കും വലിയ നിലയിൽ എത്താൻ കഴിഞ്ഞില്ലെന്നും സത്യപ്രകാശ് പറയുന്നു. ധോണിയുടെ ജീവചരിത്രം പറയുന്ന…
Read MoreCategory: Sports
ഹാരി കെയ്ന്‍ നേഷന്‍ ലീഗിനുള്ള ഇംഗ്ലണ്ട് ടീമില്‍
നേഷന്‍സ് ലീഗിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പരിക്കേറ്റ നായകന് ഹാരി കെയ്നെ ഉള്‍പ്പെടുത്തി. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിനു പരിക്കേറ്റശേഷം ഇതുവരെ കെയ്ന്‍ കളിക്കളത്തില്‍ മടങ്ങിയെത്താനായിട്ടില്ല. പ്രാഥമിക നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്ന ലിവര്‍പൂള്‍-ടോട്ടനം ടീമിലെ ഒമ്പത് പേരാണ് ഇംഗ്ലണ്ടിന്റെ 27 അംഗ ടീമിലുള്ളത്. ചെല്‍സിയുടെ മധ്യനിരതാരം റൂബന്‍ ലോഫ്റ്റസ് ചീക്കിന് ടീമില്‍ സ്ഥാനം നഷ്ടമായി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് കെയ്നെന്നും അദ്ദേഹത്തിനായി ഇംഗ്ലണ്ട് ടീമിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പരിശീലകന് ഗാരത് സൗത്ഗേറ്റ് പറഞ്ഞു. ഇതിനുശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്നും പരിശീലകന് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു പുറമെ യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടുന്നതുകൊണ്ട് സൗത്ത്ഗേറ്റിന് ഇംഗ്ലീഷ് ടീമിലേക്കു കളിക്കാരെ ലഭിക്കാന്‍ കുറച്ചു…
Read Moreജോക്കോവിച്ച്, നദാല്‍, ഫെഡറര്‍ മൂന്നാം റൗണ്ടില്‍
റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ടെന്നീസിലെ മുന്‍നിരക്കാരായ നൊവാക് ജോക്കോവിച്ച്, റഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഇവരുടെ മത്സരങ്ങള്‍ മഴമൂലം തടസപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെയാണ് നടന്നത്. ഇതുകൊണ്ട് ഇന്നലെ ഇവര്‍ക്ക് രണ്ടു മത്സരങ്ങളില്‍ ഇറങ്ങേണ്ടിവന്നു. അതുകൊണ്ടുതന്നെ മൂവരും കൂടുതല്‍ ആയാസപ്പെടാതെയാണ് രണ്ടാം റൗണ്ടില്‍ എതിരാളികളെ കീഴടക്കിയത്. ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് 6-1, 6-3ന് ഡെനിസ് ഷാപോവ് ലോവിനെ പരാജയപ്പെടുത്തി. രണ്ടാം നമ്പര്‍ നദാല്‍ 6-0, 6-1ന് ജര്‍മി ചാര്‍ഡിയെ തോല്‍പ്പിച്ചു. മൂന്നാം നമ്പര്‍ ഫെഡറര്‍ 6-4,6-3ന് ജോവോ സോസെയെ തോല്‍പ്പിച്ചു. സ്റ്റെഫാനോസ് സിറ്റ്സിപാസ് 6-3, 6-2ന് ജാനിക് സിന്നറെ തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. കെയ് നിഷികോരി 6-2, 6-4ന് ടെയ്ലര് ഫ്രിറ്റ്സിനെ തോല്പിച്ചു. യുവാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോ 6-4, 6-2ന് ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തി. മാരിന്…
Read Moreകോപ്പ ഇറ്റാലിയ ലാസിയോയ്ക്ക്
റോം: കോപ്പ ഇറ്റാലിയ ഫുട്ബോള്‍ കിരീടം ലാസിയോയ്ക്ക്. റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ലാസിയോ 2-0ന് അറ്റ്ലാന്റെയെ തകര്‍ത്തു. ഏഴാം തവണയാണ് ലാസിയ കോപ്പ ഇറ്റാലിയ ജേതാക്കളാകുന്നത്. 2013നുശേഷം ആദ്യത്തേതുമാണ്. ജയത്തോടെ ലാസിയോ അടുത്ത സീസണിലെ യൂറോപ്പ ലീഗിനു യോഗ്യത നേടി. കഴിഞ്ഞ നാലു വര്‍ഷവും യുവന്റസായിരുന്നു ചാമ്പ്യന്മാര്. മത്സരം അധിക സമയത്തേക്കു നീളുമെന്നു തോന്നിയ അവസരത്തില്‍ അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകളാണ് ലാസിയോയ്ക്ക് ജയമൊരുക്കിയത്. ആവേശകരമായ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നുവന്ന പന്ത് ഹെഡ് ചെയ്തു വലയിലാക്കിയ സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ച് ലാസിയോയക്ക് ലീഡ് നല്കി. തിരിച്ചടിക്കാനുള്ള അറ്റ്ലാന്റയുടെ എല്ലാ സാധ്യതകളും തകര്‍ത്തുകൊണ്ട് 90-ാം മിനിറ്റില്‍ യോവാക്വിം കൊറേയ ലാസിയോയുടെ ജയം ഉറപ്പിച്ചു.
Read Moreവന്‍ സ്കോര്‍ കാത്ത് ലോകകപ്പ്
ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ടൂര്‍ണമെന്റിന്റെ 12-ാം എഡിഷന് ലോകകപ്പിന് മേയ് 30ന് ഇംഗ്ലണ്ടില്‍ തുടക്കമാകും. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളുണ്ട്. ഇവര്‍ക്കു വെല്ലുവിളിയാകാന്‍ പാക്കിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളുമുണ്ട്. എന്തുതന്നെയായാലും ഇത്തവണത്തെ ടൂര്‍ണമെന്റ് ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയതും ആവേശകരവുമാകും. കഴിഞ്ഞ ലോകകപ്പിനുശേഷമുള്ള കണക്കുനോക്കിയാല്‍ ഈ പത്തുടീമുകള്ക്കും മികച്ച വിജയം അവകാശപ്പെടാനുണ്ട്. ഇതില്‍ ഇംഗ്ലണ്ടിന്റെ പ്രകടനമാണ് ഗംഭീരമായിരിക്കുന്നത്. ബാറ്റിംഗില്‍ ടീം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. 2015 ലോകകപ്പിനുശേഷം ഇതുവരെയുള്ള കണക്കില്‍ ജയ, തോല്‍വി അനുപാതത്തില്‍ ഇംഗ്ലണ്ടാണ് മുന്നില്‍. നാട്ടില്‍ നടക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിനെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാനെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ റണ്‍സ് പിന്തുടര്ന്ന്…
Read Moreഇംഗ്ലണ്ടിനെ പേടിക്കണം
ബ്രിസ്റ്റോള്‍: ഏതു വലിയ സ്കോറും അനായാസം പിന്തുടര്ന്നു ജയിക്കാനാകുമെന്ന് തെളിയിച്ചുകൊണ്ട് ഇംഗ്ലണ്ട് എതിരാളികള്‍ക്കെല്ലാം പേടി സ്വപ്നമായിരിക്കുകയാണ്.ഇംഗ്ലണ്ട് മണ്ണിലാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് നടക്കുന്നത് എന്ന കാരണംകൊണ്ട് ഈ പേടി കൂടും. പാക്കിസ്ഥാനെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ 359 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് ഓവര്‍ ബാക്കിയിരിക്കേ ലക്ഷ്യം കണ്ടെത്തി. പാക്കിസ്ഥാന്റെ ബൗളിംഗ് അത്ര മികച്ചതല്ലെങ്കിലും വന്‍ സ്കോര്‍ ഒട്ടും പേടിയില്ലാതെ പിന്തുടര്ന്ന് കീഴടക്കാനാകുമെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ആദ്യ ഏഴുപേരും അതിനായി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ളവരുമാണ്. റണ്‍സ് പിന്തുടര്ന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഇംഗ്ലണ്ട്് പാക്കിസ്ഥാനെതിരേ നേടിയത്. ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ ജയമാണ് ഏറ്റവും വലുത് (വെസ്റ്റ് ഇന്‍ഡീസ് 360; ഇംഗ്ലണ്ട് 364) സ്വന്തം നാട്ടില്‍ റണ്‍സ് പിന്തുടര്‍ന്ന തുടര്‍ച്ചയായ 15 കളിയിലും ഇംഗ്ലണ്ട് ജയിച്ചു.…
Read Moreഗാര്‍ഡിയോള പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ സീസണ്
തുടര്‍ച്ചയായ രണ്ടാം സീസണിലും മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ പെപ് ഗാര്‍ഡിയോളയ്ക്ക് പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ സീസണ് അവാര്‍ഡ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗാര്‍ഡിയോളയ്ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഈ സീസണില്‍ മൂന്നു കിരീടം ലക്ഷ്യമിടുന്ന ഗാര്‍ഡിയോളയുടെ സിറ്റി രണ്ടെണ്ണം നേടിക്കഴിഞ്ഞു. ലീഗ് കപ്പിലും പ്രീമിയര്‍ ലീഗിലും മുത്തമിട്ട സിറ്റി ഇനി എഫ്എ കപ്പ് ഫൈനലില്‍ ശനിയാഴ്ച വാറ്റ്ഫര്ഡിനെ വെംബ്ലിയില്‍ നേരിടും. ഇതും നേടിയാല്‍ സിറ്റിക്ക് ആദ്യമായി ഇംഗ്ലീഷ് ഫുട്ബോളില്‍ ട്രിപ്പിള്‍ കിരീടം നേടാം. ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപ്പ്, ടോട്ടനത്തെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച മൗറിസിയോ പോചെറ്റിനോ, വൂള്വര്ഹാംടണെ ആദ്യ പ്രീമിയര്‍ ലീഗ് സീസണില്‍ ഏഴാം സ്ഥാനത്തെത്തിച്ച നുനോ എസ്പിരിറ്റോ സാന്റോ എന്നിവരെ പിന്തള്ളിയാണ് ഗാര്‍ഡിയോള രണ്ടാം തവണയും അവാര്‍ഡ് നേടിയത്.
Read Moreതോളിന് പരിക്ക്; ഷറപ്പോവ ഫ്രഞ്ച് ഓപ്പണിനില്ല
പാരീസ്: മുൻ ചാമ്പ്യൻ റഷ്യയുടെ മരിയ ഷറപ്പോവ ഇത്തവണ ഫ്രഞ്ച് ഓപ്പണിനില്ല. നാളുകളായി തുടരുന്ന തോളിലെ പരിക്കിനെ തുടർന്നാണ് ഫ്രഞ്ച് ഓപ്പണിൽനിന്ന് താരം പിൻമാറിയത്. ഈ വർഷം ജനുവരിക്കു ശേഷം ഷറപ്പോവ കളത്തിലിറങ്ങിയിട്ടില്ല. ഫെബ്രുവരിയിൽ പരിക്കിനെ തുടർന്ന് ചെറിയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഫ്രഞ്ച് ഓപ്പൺ മേയ് 26 മുതൽ ജൂൺ ഒമ്പത് വരെയാണ് നടക്കുന്നത്. 2012, 2014 എന്നീ വർഷങ്ങളിൽ ഷറപ്പോവയായിരുന്നു ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായത്. കഴിഞ്ഞ വർഷം ക്വാർട്ടറിൽ പുറത്തായി. ഗാർബിനെ മുഗുരസയായിരുന്നു ഷറപ്പോവയെ പരാജയപ്പെടുത്തിയത്.
Read Moreകുറഞ്ഞ ഓവർ നിരക്ക്: എയിൻ മോർഗന് വിലക്ക്
ദുബായി: പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഇംഗ്ലണ്ട് നായകൻ എയിൻ മോർഗന് ഒരു മത്സരത്തിൽ വിലക്ക്. വിലക്കിനു പുറമേ മാച്ച് ഫീയുടെ 40 ശതമാനം പിഴയും ഐസിസി മോർഗന് വിധിച്ചു. ഇതോടെ പാക്കിസ്ഥാനെതിരായ നാലാം ഏകദിനം മോർഗനു നഷ്ടമാകും. വെള്ളിയാഴ്ചയാണ് മത്സരം. അതേസമയം മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. പാക്കിസ്ഥാന് മുന്നോട്ടുവെച്ച 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 31 പന്ത് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നത്.
Read Moreഡാനിയല്‍ ഡി റോസി റോമ വിടുന്നു
റോം: ഇറ്റാലിന്‍ ക്ലബ് റോമയുടെ നായകന് ഡാനിയല്‍ ഡി റോസി ക്ലബ്ബിനൊപ്പമുള്ള 18 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നു. ഈ സീസണ് അവസാനത്തോടെ താരം ക്ലബ് വിടുമെന്ന് എഎസ് റോമ ഇന്നലെ അറിയിച്ചു. മുപ്പത്തിയഞ്ചുകാരാനായ ഡി റോസി ഇറ്റലി ഫിഫ ലോക ചാമ്പ്യന്മാരായ 2006 ലെ ടീമില്‍ അംഗമായിരുന്നു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡറായ താരത്തിന്റെ റോമയ്ക്കൊപ്പമുള്ള അവസാന ഹോം മത്സരം 26ന് പാര്മയ്ക്കെതിരേയാണ്. റോമയില്‍നിന്നു മാറുകയാണെങ്കിലും ഡി റോസി ഫുട്ബോളിനോട് വിടപറഞ്ഞിട്ടില്ലെന്ന് ക്ലബ് അറിയിച്ചു. ഡി റോസി ക്ലബ് വിടുന്നതോടെ ഒരു യുഗമാണ് അവസാനിക്കുന്നതെന്നും ക്ലബ് അറിയിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഡി റോസിയുടെ നേതൃത്വത്തിലുള്ള റോമ ചാമ്പ്യന്‍സ് ലീഗ് കാലഘട്ടത്തില്‍ ആദ്യമായി സെമി ഫൈനലിലെത്തുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയെ പരാജയപ്പെടുത്താന്‍ ഡി റോസിയുടെ പങ്ക് വലുതായിരുന്നു. ആദ്യപാദത്തില്‍ ബാഴ്സലോണയുടെ ഗ്രൗണ്ടില്‍ 4-1ന് തോറ്റ റോമ സ്വന്തം…
Read More