പ്രൊവിഡൻസ്: വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്കു വിജയത്തുടക്കം. കരുത്തരായ ന്യൂസിലൻഡിനെ 34 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 195 റണ്‍സ് ലക്ഷ്യം പിന്തുടർന്ന കിവീസിന് നിശ്ചിത ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സിലൊതുങ്ങി. സൂസി ബേറ്റ്സ് (67), കെയ്റ്റി മാർട്ടിൻ (39) എന്നിവർക്കു മാത്രമാണ് കിവീസ് നിരയിൽ പൊരുതാനെങ്കിലും കഴിഞ്ഞത്. ഇന്ത്യക്കായി ഡി. ഹേമലത (26/3), പൂനം യാദവ് (33/3) എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറി (103) ന്റെ ഉജ്ജ്വല സെഞ്ചുറിയുടെ മികവിൽ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സ് അടിച്ചുകൂട്ടി. അർധസെഞ്ചുറി നേടിയ ജെമിമ റോഡ്രിഗസ് (59) ക്യാപ്റ്റനു മികച്ച പിന്തുണ നൽകി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ 40-ൽ…
Read MoreCategory: Sports
മുംബൈയ്ക്കു ഒരു ഗോൾ ജയം; മൂന്നിലേക്കു പ്രമോഷൻ
ഗോഹട്ടി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു മുംബൈ എഫ്സി പരാജയപ്പെടുത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുകയറി. കളിയുടെ നാലാം മിനിറ്റിൽ നേടിയ ഗോളിനായിരുന്നു മുംബൈയുടെ വിജയം. അർനോൾഡ് ഇസ്കോയായിരുന്നു മുംബൈയ്ക്കായി സ്കോർ ചെയ്തത്. കോർണറിൽനിന്നും ലഭിച്ച അവസരമാണ് ഇസ്കോ ഗോളാക്കി മാറ്റിയത്. കൂട്ടപ്പൊരിച്ചിലിനിടെ ഇസ്കോയുടെ ഷോട്ട് വലയിൽ കയറുകയായിരുന്നു. ഇതിനു ശേഷം നോർത്ത് ഈസ്റ്റ് ഇരുപകുതികളുമായി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും മുതലാക്കാനായില്ല.
Read More‘ധോണിക്കു പകരക്കാരനാകാൻ പന്ത് യോഗ്യൻ’
എം.എസ്. ധോണിയുടെ പകരക്കാരനാകാൻ ഋഷഭ് പന്ത് എന്തുകൊണ്ടും യോഗ്യനാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പർ വിജയ് ദാഹിയ. 2014ൽ ടെസ്റ്റിൽനിന്ന് വിരമിച്ച ധോണിക്ക് പകരക്കാരനുവേണ്ടിയുള്ള തെരച്ചിൽ പന്തിൽ അവസാനിക്കുകയാണെന്നും ദാഹിയ പറഞ്ഞു. ധോണിയുടെ വിരമിക്കലിനുശേഷം പാർഥിവ് പട്ടേൽ, ദിനേശ് കാർത്തിക്, വൃഥിമാൻ സാഹ തുടങ്ങിയവർ തൽസ്ഥാനത്ത് എത്തി. ഇവർക്കുശേഷമെത്തിയ പന്ത് ലഭിച്ച അവസരങ്ങൾ മുതലാക്കുന്നത് കാര്യങ്ങൾ അദ്ദേഹത്തിന്റെ വഴിയിലേക്ക് തിരിക്കുന്നു. മാച്ച് വിന്നർ രീതിയിലാണ് പന്ത് ബാറ്റ് ചെയ്യുന്നത് – ദാഹിയ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനിടെ മൂന്നാം ടെസ്റ്റിലാണ് പന്ത് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. തുടർന്ന് അഞ്ച് ടെസ്റ്റ് കളിച്ച ഇരുപത്തൊന്നുകാരനായ താരം 43.25 ശരാശരിയിൽ 346 റണ്‍സ് നേടിയിട്ടുണ്ട്.
Read Moreസ്റ്റാർക്കും ലിയോണും ഇല്ലാതെ ഇന്ത്യക്കെതിരേ ഓസീസ്
മെൽബണ്‍: പേസർ മിച്ചൽ സ്റ്റാർക്കും സ്പിന്നർ നഥാൻ ലിയോണും ഇല്ലാതെ ഇന്ത്യക്കെതിരായ ട്വന്റി-20 മത്സരങ്ങൾക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകൾക്കെതിരായ മത്സരത്തിനുള്ള 13 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. മുതിർന്ന പേസർ പീറ്റർ സിഡിലിനും ടീമിൽ ഇടം ലഭിച്ചില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയ്ക്ക് മുന്‍പ് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന തന്ത്രമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടേതെന്ന് വിലയിരുത്തപ്പെടുന്നു. ആരോണ്‍ ഫിഞ്ചാണ് ടീമിന്റെ നായകൻ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മൂന്ന് ട്വന്റി-20 മത്സരങ്ങളാണുള്ളത്. ഈ മാസം 21നാണ് ആദ്യ പോരാട്ടം. ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, അലക്സ് കാറെ, ആഷ്ടണ്‍ അഗർ, ജെസണ്‍ ബെഹ്റെൻഡോഫ്, നഥാൻ നിൽ, ക്രിസ് ലിൻ, ഗ്രെൻ മാക്സ്വെൽ, ബെൻ മക്ഡെർമോത്, ഡിആർക് ഷോർട്ട്, ബില്ലി സ്റ്റാൻലാക്, മാർകസ് സ്റ്റോയിൻസ്, ആൻഡ്രൂ ടൈ, ആദം സപാര.
Read Moreലോകകപ്പ് ഹോക്കി: രുപീന്ദർ, സുനിൽ ടീമിലില്ല
ഭുവനേശ്വറിൽ നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സംഘത്തിൽ രുപീന്ദർ പാൽ സിംഗ്, എസ്.വി. സുനിൽ, രമൻദീപ് സിംഗ് തുടങ്ങിയവർ ഇല്ല. ഏഷ്യൻ ചാന്പ്യൻസ് ട്രോഫിക്കുള്ള ക്യാന്പിനിടെ കാൽമുട്ടിനു പരിക്കേറ്റതാണ് സുനിലിനു വിനയായത്. പരിക്കിൽനിന്ന് മുക്തനാകാത്തതാണ് രമൻദീപിനെയും ഒഴിവാക്കാൻ കാരണം. ഫോമിലല്ലാത്തതിനാലാണ് രുപീന്ദറിനെ തഴഞ്ഞത്. ഏഷ്യൻ ഗെയിംസിനുശേഷം ക്യാപ്റ്റൻ പദവിയിലെത്തിയ മൻപ്രീത് സിംഗ് തൽസ്ഥാനത്ത് തുടരും. ചിന്തെൻസന സിംഗ് ആണ് ഉപനായകൻ. മലയാളി താരം പി.ആർ. ശ്രീജേഷ്, കൃഷൻ ബഹദൂർ പതക് എന്നിവാണ് ഗോൾ കീപ്പർമാർ. ഈ മാസം 28 മുതൽ ഡിസംബർ 16വരെ കലിംഗ സ്റ്റേഡിയത്തിലാണ് 14-ാം ഹോക്കി ലോകകപ്പ്. നാല് പൂളുകളിലായി 16 ടീമുകളാണ് പോരാട്ടവേദിയിലുള്ളത്. ഓസ്ട്രേലിയയാണ് നിലവിലെ ചാന്പ്യന്മാർ. 28ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പൂൾ സിയിൽ ബെൽജിയം, കാനഡ എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ള മറ്റ് ടീമുകൾ.
Read Moreസൗരഭ് ചൗധരിക്കു സ്വർണം
ന്യൂഡൽഹി: ഏഷ്യൻ എയർഗണ്‍ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരിക്ക് സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ ജൂണിയർ ആണ് വിഭാഗത്തിലാണ് സൗരഭിന്റെ സ്വർണം. 239.8 പോയിന്റ് നേടിയ സൗരഭിനു പിന്നിലായി ഇന്ത്യയുടെ ചീമ അർജുൻ സിംഗ് 237.7 പോയിന്റോടെ വെള്ളി കരസ്ഥമാക്കി. ഈ വർഷം സൗരഭ് നേടുന്ന നാലാം വ്യക്തിഗത സ്വർണനേട്ടമാണിത്. ഏഷ്യൻ ഗെയിംസ്, യൂത്ത് ഒളിന്പിക്സ്, ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് (ജൂണിയർ) എന്നിവിടങ്ങളിൽ സൗരഭ് സുവർണനേട്ടം കൈവരിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ മനു ഭാകറിന് പെണ് വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ (ജൂണിയർ) നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
Read Moreഐപിഎൽ: ബൗളർമാർക്കു വിശ്രമം നൽകണമെന്നു കോഹ്ലി; നടപ്പില്ലെന്നു രോഹിത്
മുംബൈ: ബൗളർമാർക്ക് ഐപിഎലിൽനിന്നു വിശ്രമം അനുവദിക്കണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ നിർദ്ദേശം തള്ളി ഉപനായകൻ രോഹിത് ശർമ. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താൻ ബിസിസിഐ ഭരണസമിതി ഹൈദരാബാദിൽ വിളിച്ചുചേർത്ത യോഗത്തിലാണു നായകനെ തള്ളി രോഹിത് രംഗത്തെത്തിയതെന്നാണു റിപ്പോർട്ട്. അടുത്ത വർഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യൻ ടീമിലെ പ്രധാന പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്കു വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം. ഇതിനു ടീമുകൾക്കുണ്ടാകുന്ന നഷ്ടം ബിസിസിഐ നികത്തണമെന്നും കോഹ്ലി ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം തള്ളിയ രോഹിത്, ബുംറ കളിക്കാൻ സജ്ജനാണെങ്കിൽ വിശ്രമം അനുവദിക്കില്ല എന്നു വ്യക്തമാക്കി. ഐപിഎലിൽ ബുംറ കളിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ നായകനാണ് രോഹിത്. അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഏപ്രിൽ…
Read Moreചാമ്പ്യന്‍സ് ലീഗ്: സൂപ്പർ പോരാട്ടങ്ങൾ സമനിലയിൽ
മിലാന്/നേപ്പിള്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ സൂപ്പർ പോരാട്ടങ്ങൾ സമനിലയിൽ കലാശിച്ചു. മിലാനിൽ നടന്ന ഇന്റർ മിലാൻ-ബാഴ്സലോണ മത്സരവും നേപ്പിൾസിൽ നടന്ന നാപ്പോളി-പിഎസ്ജി പോരാട്ടവും സമനിലയിൽ അവസാനിച്ചു. അതേസമയം, ഗ്രൂപ്പ് എയിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ട് ഗോളിന് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കീഴടക്കി. ഡോര്‍ട്മുണ്ടിനെതിരെ മിന്നും ജയമാണ് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. സോൾ(33), ഗ്രീസ്മാൻ(80) എന്നിവരുടെ ഗോളുകളാണ് അത്ലറ്റിക്കോയുടെ വിജയം ഉറപ്പിച്ചത്. ജയത്തോടെ നാലു മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തി അത്ലറ്റിക്കോ. ഒമ്പത് പോയിന്റുമായി ഗോൾശരാശരിയിൽ മുന്നിലുള്ള ഡോര്‍ട്മുണ്ടാണ് ഒന്നാമത്. ഗ്രൂപ്പ് ബിയിൽ ഇന്റർ മിലാൻ-ബാഴ്സലോണ മത്സരത്തിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി. 83-ാം മിനിറ്റിൽ മാൽക്കമാണ് ബാഴ്സയ്ക്ക് ലീഡ് നേടി കൊടുത്തത്. എന്നാൽ 87-ാം മിനിറ്റിൽ ഇക്കാർഡിയുടെ ഗോളിലൂടെ ഇന്റർ ഒപ്പമെത്തി. ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ പത്ത് പോയിന്റുമായി ബാഴ്സ ഒന്നാമതും ഏഴു പോയിന്റുമായി മിലാൻ…
Read Moreകുട്ടിക്രിക്കറ്റിൽ നാലു സെഞ്ചുറി; അപൂർവനേട്ടവുമായി ഹിറ്റ്മാൻ രോഹിത്
ലക്നോ: ട്വന്റി 20 ക്രിക്കറ്റിൽ അപൂർവനേട്ടവുമായി രോഹിത് ശർമ. കുട്ടിക്രിക്കറ്റിൽ നാലു സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മൂന്നു സെഞ്ചുറികൾ നേടിയ ന്യൂസിലൻഡ് താരം കോളിൻ മണ്‍റോയുമായി രോഹിത് ഇതുവരെ റിക്കാർഡ് പങ്കിടുകയായിരുന്നു. വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിലെ 58-ാം പന്തിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. സെഞ്ചുറിയിലേക്കെത്താൻ എട്ടു ബൗണ്ടറികളും ആറു സിക്സറുകളും രോഹിത് പറത്തി. ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി രോഹിത് പങ്കിടുകയാണ്. 35 പന്തിലാണ് ഇരുവരുടെയും സെഞ്ചുറി. കൂടാതെ, വ്യക്തിഗത സ്കോർ 11-ൽ നിൽക്കെ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കി. 62 രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽനിന്ന് 48.88 റണ്‍സ് ശരാശരിയിൽ 2102 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ റിക്കാർഡാണ്…
Read Moreഷൂട്ടിംഗ്: ഇന്ത്യൻ താരങ്ങൾക്ക് ലോക റിക്കാർഡ്
ന്യൂഡൽഹി: ഏഷ്യൻ ഷോട്ട്ഗണ്‍ ചാന്പ്യൻഷിപ്പിൽ ഡബിൾട്രാപ്പ് ജൂണിയർ പോരാട്ടത്തിൽ ഇന്ത്യയുടെ അൻഗത് ബജ്വയ്ക്ക് റിക്കാർഡ് സ്വർണം. ലോക റിക്കാർഡ് കുറിച്ചാണ് ഇന്ത്യൻ യുവതാരം സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ 60/60 ആയിരുന്നു അൻഗതിന്റെ സ്കോർ. ഏഷ്യൻ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം (ജൂണിയർ) ഇനത്തിൽ ഇന്ത്യയുടെ ഇളവേനിൽ വാളരിവൻ – ഹൃഡെ ഹസരിക കൂട്ടുകെട്ടാണ് ലോക റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ 502.1 പോയിന്റുമായാണ് ഇന്ത്യൻ സഖ്യം ലോക റിക്കാർഡ് കുറിച്ചത്. ഈയിനത്തിൽ ഇന്ത്യയുടെ അർജുൻ ബബുത – മേഹൂലി ഘോഷ് കൂട്ടുകെട്ട് വെങ്കലവും സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിളിൽ ഇളവേനിൽ നേരത്തേ വെങ്കലം കരസ്ഥമാക്കിയിരുന്നു. ദിവ്യൻഷ് സിംഗ് പൻവർ ഈയിനത്തിൽ വെള്ളി നേടി.
Read More