സീചൊ (ചൈന): ഷാങ്ഹായ്ക്ക് സമീപമുള്ള സീചൊയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ-ചൈന യുദ്ധം. ഫുട്ബോൾ കളത്തിൽ വർഷങ്ങൾക്ക് ശേഷം നീലപ്പടയും റെഡ് ഡ്രാഗണ്‍സും കൊന്പുകോർക്കുന്പോൾ ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായുള്ള വൈര്യത്തിന്റെ കനൽ ജ്വലിക്കും. മാഴ്സലോ ലിപ്പിയെന്ന ഇറ്റാലിയൻ പരിശീലകന്റെ കീഴിലാണ് ചൈന ഇറങ്ങുന്നത്. ചൈനയുടെ പടക്കോപ്പുകളെ നിർജീവമാക്കി സർജിക്കൽ സ്ട്രൈക്ക് നടത്തി മടങ്ങാൻ ഇന്ത്യൻ തന്ത്രമൊരുക്കുന്നത് സ്റ്റീഫൻ കോണ്സ്റ്റൈന്റനും. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്. ലോക ജനസംഖ്യയിലെ മൂന്നിൽ ഒന്നിലധികം ഇരു രാജ്യങ്ങളിലുമായാണുള്ളത്. എന്നാൽ, ലോക ഫുട്ബോൾ ഭൂപടത്തിൽ അതിന്റെ മേന്മ ഇരു രാജ്യങ്ങൾക്കും അത്രയൊന്നും അവകാശപ്പെടാനില്ല. ജനസംഖ്യയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണെങ്കിലും ഫിഫ റാങ്കിംഗിൽ ചൈന 76ഉം ഇന്ത്യ 97ഉം സ്ഥാനങ്ങളിലാണ്. എന്നിരുന്നാലും ഇരു രാജ്യങ്ങളും നേർക്കുനേർവരുന്പോൾ ജീവന്മരണ പോരാട്ടം നടക്കുമെന്നുറപ്പ്. കാരണം, കളത്തിനു പുറത്ത് ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായുള്ള വൈര്യംതന്നെ.…
Read MoreCategory: Sports
ലൂക്കാക്കുവിന്റെ ഇരട്ടഗോളിൽ ബെൽജിയത്തിനു ജയം
ബ്രസൽസ്: യുവേഫ നേഷൻസ് ലീഗിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ ബെൽജിയം തകർത്തു. റൊമേലു ലൂക്കാക്കുവിന്റെ ഇരട്ടഗോളിലായിരുന്നു ബെൽജിയത്തിന്റെ ജയം. കളിയുടെ 58, 84 മിനിറ്റുകളിലായിരുന്നു ലൂക്കാക്കുവിന്റെ ഗോൾ. ഗവർനോവിച്ചായിരുന്നു (76) സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് ഗോൾവല ചലിച്ചു തുടങ്ങിയത്. റൈറ്റ് ബാക്ക് തോമസ് മ്യൂനിയറുടെ മികച്ച പാസാണ് ലൂക്കാക്കുവിന്റെ ഒന്നാം ഗോൾ പിറവിക്കു കാരണമായത്. കാൽമണിക്കൂറിനുള്ളിൽ തിരിച്ചടിച്ച് സ്വിറ്റ്സർലൻഡ് സമനിലപിടിച്ചു. മനോഹരമായൊരു ഫ്രീകിക്ക് ആണ് ഗോളിൽ കലാശിച്ചത്. ബോക്സിനു വെളിയിൽനിന്നും ഷാഖീരിയെടുത്ത ഫ്രീകിക്ക് ഇടത് പോസ്റ്റിന്റെ മൂലയിലേക്ക് ഓടിക്കയറിയ നികോ എൽവേദി തലകൊണ്ടു പിന്നിലേക്കു മറിച്ചു. തക്കം പാർത്തിരുന്ന മരിയോ ഗവർനോവിച്ച് പന്തിനെ ഗോളിലേക്കു പറഞ്ഞുവിട്ടു. കളിയുടെ അവസാന നിമിഷം തിരിച്ചടിച്ച ബെൽജിയം സമനിലപൂട്ട് പൊട്ടിച്ചു. ഹസാർഡ്, ഡ്രൈസ് മെർട്ടനസ്, ലൂക്കാക്കു എന്നിവരായിരുന്നു രണ്ടാം ഗോളിനു പിന്നിൽ.
Read Moreഇന്ത്യാ -വെസ്റ്റിൻഡീസ് ഏകദിനം; ടീമുകൾ 30 ന് എത്തും; ടിക്കറ്റ് വില്പന 17 മുതൽ
തിരുവനന്തപുരം: നവംബർ ഒന്നിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യാ വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇരു ടീമുകളും ഈ മാസം 30 ന് തിരുവനന്തപുരത്ത് എത്തും. അന്ന് കോവളം ഹോട്ടൽ ലീലയിൽ തങ്ങുന്ന ഇരു ടീമും 31 ന് രാവിലെയും ഉച്ചകഴിഞ്ഞുമായി പരിശീലനത്തിന് സ്റ്റേഡിയത്തിലെത്തും. മത്സരത്തിനായുള്ള ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം 17 ന് കായികമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. 42000 ടിക്കറ്റുകളാണ് വില്പന നടത്തുക. 1000 രൂപമുതൽ 3000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ട്വി-20 മത്സരത്തിന് പിച്ച് തയാറ്റാക്കിയ കെസിഎ ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ പിച്ച് നിർമാണം അവസാന ഘട്ടത്തിലാണ്. കളിക്കാർക്കായി പ്രത്യേക മുറികളും സജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ,ജയിൽ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്റ്റേഡിയത്തിൽ ഭക്ഷണ വിതരണം.
Read Moreഏറെ ദുഃഖിച്ചത് മെസി: സാംപോളി
ബുവേനോസ് ആരീസ്: റഷ്യൻ ലോകകപ്പിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ ഏറ്റവും ദുഃഖിതനായത് ലയണൽ മെസിയായിരുന്നു എന്ന് മുൻ പരിശീലകൻ ഹൊർഹെ സാംപോളി. ലോകകപ്പിനു പിന്നാലെ പുറത്താക്കപ്പെട്ടശേഷം ഇതാദ്യമായാണ് സാംപോളി മനസ് തുറന്നത്. മെസിയെ പരിശീലിപ്പിച്ചത് ഏറ്റവും മികച്ച അനുഭവമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായതുകൊണ്ടു തന്നെ മെസി ഇറങ്ങുന്ന എല്ലാ മത്സരവും വിജയിക്കാൻ അർജന്റീന നിർബന്ധിതമാകുന്നു. എന്നാൽ, ടീമിലെ മറ്റെല്ലാ താരങ്ങളും മെസിയുടെ നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിൽ അതു സാധ്യമല്ല- സാംപോളി പറഞ്ഞു.
Read Moreകുരുക്കഴിക്കാനാവാതെ അസൂറി
മിലാൻ: റഷ്യൻ ലോകകപ്പ് ഫുട്ബോൾ യോഗ്യത ലഭിക്കാത്തതു മുതൽ ദയനീയാവസ്ഥയിൽ തുടരുന്ന ഇറ്റലിക്ക് കരകയറാൻ സാധിക്കുന്നില്ല. റോബർട്ടോ മൻസീനിയെ പരിശീലകനാക്കിയെങ്കിലും കുരുക്കഴിക്കാനാകാതെ അസൂറികൾ വിയർക്കുന്നു. മൻസീനിയുടെ കീഴിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇറ്റലിക്ക് ജയം നേടാനായില്ല. കഴിഞ്ഞ ദിവസം നടന്ന ഹോം മത്സരത്തിൽ യുക്രെയ്നിനോട് ഇറ്റലി 1-1 സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 55-ാം മിനിറ്റിൽ ഫെഡെറിക്കോ ബെർണാഡേച്ചിയിലൂടെ ഇറ്റലി മുന്നിൽ കടന്നെങ്കിലും 62-ാം മിനിറ്റിൽ റുസ്ലൻ മലിനോവ്സ്കിയിലൂടെ യുക്രെയ്ൻ ഒപ്പമെത്തി. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനോട് 0-1നു പരാജയപ്പെട്ട ടീമിൽ എട്ട് മാറ്റങ്ങളുമായാണ് മൻസീനി ആദ്യ പതിനൊന്നംഗ സംഘത്തെ ഇറക്കിയത്. ഓഗസ്റ്റ് 14ന് ജെനോവയിൽ പാലം തകർന്ന് മരിച്ച 43 പേരെ അനുസ്മരിച്ച് ദുഃഖാചരണം നടത്താനായി മത്സരത്തിന്റെ 43-ാം മിനിറ്റിൽ ഒരു മിനിറ്റ് കളി നിർത്തിവച്ചിരുന്നു. മൻസീനിക്കുകീഴിൽ ആറ് മത്സരങ്ങൾ…
Read Moreഏഷ്യൻ പാരാ ഗെയിംസ്: ശരത് കുമാറിനു റിക്കാർഡ് സ്വർണം
ജക്കാർത്ത: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ ഹൈജംപ് താരം ശരത് കുമാറിനു സ്വർണം. ഏഷ്യൻ, ഗെയിംസ്് റിക്കാർഡുകളോടെയാണ് ഇന്ത്യൻ താരം സുവർണനേട്ടം സ്വന്തമാക്കിയത്. 1.90 മീറ്ററാണ് ശരത് മറികടന്ന ഉയരം. ഭാരതി വരുണ്‍ സിംഗ് (1.82 മീറ്റർ), തങ്കവേലു മാരിയപ്പൻ (1.67 മീറ്റർ) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടിയതോടെ ഈ ഇനത്തിൽ ഇന്ത്യ ആധിപത്യം പുലർത്തി. ജാവലിൻ ത്രോ താരം സുന്ദർ സിംഗ് ഗുജ്ജറിനു വെള്ളി. പുരുഷ വിഭാഗം എഫ് 46 ഇനത്തിലാണ് സുന്ദർ സിംഗ് വെള്ളി സ്വന്തമാക്കിയത്. 61.33 മീറ്റർ ദൂരം കണ്ടെത്തിയ സുന്ദർ സിംഗിനു പിന്നിൽ 60.92 മീറ്ററുമായി റിങ്കു വെങ്കലം കരസ്ഥമാക്കിയതോടെ ഈ ഇനത്തിൽ ഇന്ത്യ ആധിപത്യം പുലർത്തി. അതേസമയം, രണ്ട് തവണ പാരാലിന്പിക് സ്വർണ ജേതാവായ ദേവേന്ദ്ര ജജ്ഹാരിയയ്ക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ശ്രീലങ്കയുടെ ദിനേശ് ഹെരാത്തിനാണ്…
Read Moreഋഷഭ് പന്ത് ഏകദിന ടീമില്‍; കോഹ്ലി തിരിച്ചെത്തി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായി തിരിച്ചുവന്നു. ഏഷ്യ കപ്പില്‍ കോഹ്ലി കളിച്ചിരുന്നില്ല. ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് നടത്തുന്ന വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിനെ ദിനേശ് കാര്‍ത്തികിനു പകരമായി ടീമിലുള്‍പ്പെടുത്തി. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ടീമിലുണ്ട്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം 21ന് ഗുവാഹത്തിയിലാണ്. രണ്ടാം മത്സരം 24നു നടക്കും.ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, അമ്പാടി റായിഡു, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമദ് ഷാമി, ഖലീല്‍ അഹമ്മദ്, ശാര്‍ദുല്‍ ഠാക്കൂര്‍.
Read Moreആരാധക വോട്ടിൽ മുഹമ്മദ് സല ഒന്നാമത്
ഈ വർഷത്തെ ബാലണ്‍ ഡി ഓറിനുള്ള ആരാധകരുടെ വോട്ടിംഗിൽ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലൂക്ക മോഡ്രിച്ചിനെയും പിന്തള്ളി മുഹമ്മദ് സല ഒന്നാമത്. 51 ശതമാനം വോട്ടാണ് സലയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ മെസിക്ക് 30 ശതമാനം വോട്ട് ലഭിച്ചു. ബാലൻ ഡി ഓർ ആരുനേടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നതെന്ന ചോദ്യമാണ് ഫ്രഞ്ച് ഫുട്ബോൾ മുന്നോട്ടുവച്ചത്. അതേസമയം, അഞ്ച് തവണ ലോക ഫുട്ബോളർ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ച് ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ, പാരി സാൻ ഷെർമയ്ന്റെ ബ്രസീൽ താരം നെയ്മറിന് മൂന്നു ശതമാനവും. യൂറോപ്യൻ ഫുട്ബോൾ, ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയ റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിനും ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ പ്രധാനിയായ കൈലിയൻ എംബാപ്പെയ്ക്കും രണ്ട് ശതമാനം വോട്ടാണ് ലഭിച്ചത്. ആൻത്വാൻ ഗ്രീസ്മാൻ, ഇവാൻ റാക്കിറ്റിക്, ഏഡൻ…
Read Moreഒളിമ്പിക് മെഡൽ ലക്ഷ്യമിട്ട് ഒരുമിച്ചു നീങ്ങണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് കാഷ് അവാർഡ് വിതരണം ചെയ്ത ശേഷം പ്രസംഗിക്കുകായിരുന്നു അദ്ദേഹം. സംസ്ഥാനം പ്രളയ ദുരന്തം നേരിട്ട വേളയിൽ ഏഷ്യൻ ഗെയിംസിൽ മികച്ച വിജയം നേടാൻ കായികതാരങ്ങൾക്ക് കഴിഞ്ഞത് ഉത്തേജനം പകരുന്നതാണ്. പരിശ്രമിച്ചാൽ ഇനിയും നേട്ടം കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിൻസണ് ജോണ്സൻ, വി.കെ.വിസ്മയ, വി.നീന, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി. യു. ചിത്ര എന്നിവർ മുഖ്യമന്ത്രിയിൽനിന്ന് കാഷ് അവാർഡുകൾ ഏറ്റുവാങ്ങി. ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാർഡ് രക്ഷാകർത്താക്കൾ ഏറ്റുവാങ്ങി. സ്വർണ മെഡൽ നേടിയവർക്ക് 20 ലക്ഷവും വെള്ളി നേടിയവർക്ക് 15 ലക്ഷവും വെങ്കലം നേടിയവർക്ക് 10 ലക്ഷം…
Read Moreധോണിക്കു സ്ഥാനമുണ്ടാകുമോ?
കഴിഞ്ഞ കുറെ കാലങ്ങളായി മഹേന്ദ്ര സിംഗ് ധോണി ഇല്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ടീമിൽ അരങ്ങേറ്റം കുറിച്ച് തന്റെ പ്രതിഭ വെളിപ്പെടുത്തിയപ്പോൾ മുതൽ ടീമിലെ അവിഭാജ്യഘടകമായിരുന്നു ധോണി. എന്നാൽ ഇപ്പോൾ ബാറ്റിംഗിലെ ഫോമില്ലായ്മ മൂലം ധോണിയെ പുറത്തിരുത്തണോയെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ സെലക്ടർമാർ തയാറായിരിക്കുന്നു. ബാറ്റിംഗ് മോശമാണെങ്കിലും കീപ്പിംഗിൽ ധോണിയെ വെല്ലാൻ ഒരാളില്ലെന്ന കാര്യമാണ് മുൻ നായകന്റെ പ്ലസ് പോയിന്റ്. ധോണി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. ഇന്നാണ് വിന്‍ഡീസിനെതിരേയുള്ള ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. ധോണിയുടെ മോശം ബാറ്റിംഗിനെ സെലക്ടര്‍മാര്‍ കണക്കിലെടുത്താല്‍ യുവതാരം ഋഷഭ് പന്തിന് ടീമില്‍ അവസരമൊരുങ്ങും. ഇന്ന് പ്രഖ്യാപിക്കുന്ന ടീം ആദ്യ മൂന്നു മത്സരങ്ങളിലേക്കാണോ അതോ പരമ്പരയ്ക്കു മുഴുവനുമാണോയെന്ന കാര്യത്തില്‍ ഉറപ്പായില്ല. ഈ മാസം 21ന് ഏകദിന മത്സരങ്ങള്‍ക്കു തുടക്കമാകും. വിന്‍ഡീസിനെതിരേ അഞ്ച് ഏകദിനവും മൂന്നു ട്വന്റി-20യുമാണുള്ളത്.…
Read More