സ്വർണസൗരഭം വീണ്ടും

ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യയുടെ പതിനാറുകാരൻ സൗരഭ് ചൗധരിക്ക് സ്വർണം. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യയുടെ സൗരഭ്യം പരത്തി സൗരഭ് സ്വർണത്തിൽ മുത്തമിട്ടത്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. നേരത്തേ, പെണ്‍കുട്ടികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറും ആണ്‍കുട്ടികളുടെ 62 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുൻഗയും സ്വർണം കരസ്ഥമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറ് ആയി. ഇതിൽ നാല് മെഡലും ഷൂട്ടിംഗിലൂടെയാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും10 മീറ്റർ എയർ റൈഫിളിൽ തുഷാർ മാനെയും മെഹുലി ഘോഷും വെള്ളി നേടിയിരുന്നു. ഫൈനലിൽ 244.2 പോയിന്‍റോടെയാണ് സൗരഭ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കൊറിയയുടെ സങ് യുൻഹൊ 236.7 പോയിന്‍റോടെ വെള്ളിയും സ്വിറ്റ്സർലൻഡിന്‍റെ സോളാരി ജസണ്‍ 215.6 പോയിന്‍റോടെ വെങ്കലവും കരസ്ഥമാക്കി. യൂത്ത് ഒളിന്പിക് സ്വർണത്തോടെ ഈ വർഷം സൗരഭ് ഹാട്രിക് പൂർത്തിയാക്കി.…

Read More

രോഹിത് വിജയ് ഹസാരെയിൽ കളിക്കും

വെസ്റ്റ് ഇൻഡീസിനെതിരേ ടെസ്റ്റ് ടീമിൽ ഇടംലഭിക്കാതിരുന്ന ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ മുംബൈക്കായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും. വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ടിൽ രോഹിതിന്‍റെ സാന്നിധ്യം മുംബൈക്ക് കരുത്താകും. ശ്രേയസ് അയ്യരാണ് മുംബൈ ടീമിന്‍റെ നായകൻ. മുംബൈ ടൂർണമെന്‍റിന്‍റെ ഫൈനലിൽ എത്തിയാൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിലുള്ളതിനാൽ രോഹിതിന് കലാശപ്പോരാട്ടം നഷ്ടമാകും. ക്വാർട്ടറിൽ ബീഹാർ ആണ് മുംബൈയുടെ എതിരാളി. 14നാണ് മത്സരം. ഏഷ്യ കപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച രോഹിത് ശർമ അഞ്ച് മത്സരങ്ങളിൽനിന്ന് 317 റണ്‍സ് നേടിയിരുന്നു. സ്ഥിരം ക്യാപ്റ്റനായ വിരാട് കോഹ് ലിയുടെ അഭാവത്തിൽ രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരന്പരയിലെ ആദ്യ മത്സരം 21ന് ഗുവാഹത്തിയിലാണ്.

Read More

ഓസീസിനെ വീഴ്ത്തി ‘ബിഗ്ബി’ ബിലാൽ

ദുബായ്: ഈ ബിലാൽ പഴയ ബിലാൽ ആണ്. പക്ഷേ, കളത്തിൽ വിനാശകാരിയും. കളത്തിൽ ബിഗ്ബിയായി ബിലാൽ ആസിഫ് എന്ന ഓഫ് സ്പിന്നർ തകർത്തുവാരിയപ്പോൾ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 202ന് പുറത്തായി. പാക്കിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സായ 482നു മുന്നിലാണ് ഓസ്ട്രേലിയ ഇങ്ങനെ നിലംപൊത്തിയത്. അതോടെ 280 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പാക്കിസ്ഥാനു സ്വന്തം. മൂന്നാം ദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ഏഴ് വിക്കറ്റ് ശേഷിക്കേ 325 റണ്‍സ് ലീഡ് ആയി പാക്കിസ്ഥാന്. 21.3 ഓവറിൽ 36 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബിലാലാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് അബ്ബാസും കംഗാരുക്കളുടെ കശാപ്പ് വേഗത്തിലാക്കാൻ സഹായിച്ചു. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (85…

Read More

മധുരപ്പതിനാറല്ല!

ഐഎസ്എലിൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പ്രായവിവാദം. ഞായറാഴ്ച നടന്ന ബംഗളൂരു എഫ്സി – ജംഷഡ്പുർ പോരാട്ടത്തിൽ സൂപ്പർ സബ് ആയി ഇറങ്ങി ഗോൾ നേടിയ ഗൗരവ് മുഖിയുടെ വയസ് പതിനാറാണെന്നും ഐഎസ്എലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണെന്നും വാഴ്ത്തലുകൾ ഉണ്ടായി. എന്നാൽ, ജാർഖണ്ഡ് സ്വദേശിയായ ഗൗരവിന് മധുരപ്പതിനാറല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഐഎസ്എലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇതോടെ ഗൗരവിനു നഷ്ടമാകും. പ്രായത്തെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് ഐഎസ്എൽ അധികൃതരുടെ പ്രതികരണം. ഗൗരവിന്‍റെ പ്രായത്തെക്കുറിച്ച് എഐഎഫ്എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു എഫ്സി നിഷു കുമാറിന്‍റെ 45-ാം മിനിറ്റിലെ ഗോളിൽ മുന്നിട്ടു നിൽക്കുന്പോഴാണ് 81-ാം മിനിറ്റിൽ ഗൗരവ് ജംഷഡ്പുരിനായി വലകുലുക്കിയത്. 71-ാം മിനിറ്റിൽ ജെറി മെവിഹ്‌മിംഗ്താംഗയ്ക്കു പകരമാണ് ഗൗരവിനെ പരിശീലകൻ കളത്തിലിറക്കിയത്. ഗൗരവിന്‍റെ ഗോളിനുശേഷവും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് 2-2…

Read More

ഇന്ത്യക്ക് ഇരട്ടസ്വർണം

ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ ഇരട്ട സ്വർണം. ആണ്‍കുട്ടികളുടെ 62 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുൻഗയും പെൺകുട്ടികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറുമാണ് ഇന്ത്യക്കായി സ്വർണം കരസ്ഥമാക്കിയത്. യൂത്ത് ഒളിന്പിക്സിൽ ഒരു ഇന്ത്യൻ പെൺകുട്ടിയുടെ ആദ്യ സ്വർണമാണ് 10 മീറ്റർ എയർ പിസ്റ്റളിലൂടെ മനു സ്വന്തമാക്കിയത്. ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചതും മനു ഭാകറാണ്. 236.5 പോയിന്‍റുമായാണ് മനു ഒന്നാമത് എത്തിയത്. ഷൂട്ടിംഗ് ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലും പതിനാറുകാരിയായ മനു സ്വർണം കരസ്ഥമാക്കിയിരുന്നു. 2018ൽ മനു നേടുന്ന നാലാമത് സ്വർണമാണിത്. കോമണ്‍ വെൽത്ത് ഗെയിംസ്, ജൂണിയർ ലോകകപ്പ്, ലോകകപ്പ് എന്നിവയിലാണ് മനു സ്വർണം കരസ്ഥമാക്കിയത്. ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ ജൂണിയർ സീനിയർ വിഭാഗത്തിലും മനുവിന് സ്വർണമുണ്ട്. പതിനഞ്ചുകാരനായ ജെറെമി ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ വെള്ളി…

Read More

ഐഎസ്എലിൽ ഇനി ഇടവേള

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ഇനി ചെറിയൊരു ഇടവേള. ഇന്നു മുതൽ 16വരെ പോരാട്ടങ്ങളില്ല. 17ന് ഡൽഹി ഡൈനാമോസ് – എടികെ മത്സരത്തോടെയാണ് വീണ്ടും ഐഎസ്എലിൽ പന്തുരുളുക. രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാലാണ് ഈ ഇടവേള. യൂറോപ്പിൽ യുവേഫ നേഷൻസ് ലീഗ് ഉൾപ്പെടെ ഈ ദിവസങ്ങളിൽ നടക്കും. ഇന്ത്യക്കും ഇക്കാലയളവിൽ സൗഹൃദ മത്സരമുണ്ട്. 13-ാം തീയതി ചൈനയ്ക്കെതിരേയാണ് ഇന്ത്യയുടെ സൗഹൃദ പോരാട്ടം. ചരിത്രത്തിലാദ്യമായാണ് ചൈനയിൽ ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.

Read More

റൊണാള്‍ഡോയ്ക്കു ഗോള്‍; യുവന്‍റസിനു ജയം

മിലാന്‍: ഇറ്റാലിയന്‍ സീരീ എയില്‍ യുവന്‍റസ് വിജയക്കുതിപ്പ് തുടരുന്നു. സീസണിലെ തുടര്‍ച്ചയായ എട്ടാം മത്സരവും ജയിച്ച് യുവന്‍റസ് ഒന്നാം സ്ഥാനത്തു തുടരുന്നു. ആദ്യ പകുതിയില്‍ റോഡ്രിഗോ ബെന്‍റാന്‍കറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേടിയ ഗോളില്‍ യുവന്‍റസ് 2-0ന് ഉഡീനെസിനെ തോല്‍പ്പിച്ചു. വിവിധ ടൂര്‍ണമെന്‍റിലായി യുവന്‍റസിന്‍റെ തുടര്‍ച്ചയായ പത്താം ജയമാണ്. ഒരു സീസണിന്‍റെ തുടക്കത്തില്‍ ആദ്യമായാണ് യുവന്‍റസ് തുടര്‍ച്ചയായ 10 മത്സരം ജയിക്കുന്നത്. ലീഗില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണ്. മറ്റൊരു മത്സരത്തില്‍ റോമ 2-0ന് എംപോളിയെ കീഴടക്കി.

Read More

റോക്ക ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായേക്കും

മുംബൈ: ഏഷ്യകപ്പിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി ആൽബർട്ട് റോക്ക സ്ഥാനമേറ്റെടുത്തേക്കുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയുടെ പരിശീലകനായിരുന്ന റോക്ക അതിനുശേഷം പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. മുൻപ് ഫ്രാങ്ക് റൈക്കാഡിനു കീഴിൽ ബാഴ്സലോണയുടെ സഹപരിശീലകനായിരുന്ന റോക്ക തുർക്കിഷ് ക്ലബ് ഗലത്സരയുടെയും സഹപരിശീലകനായിരുന്നു. എൽ സാവദോർ പരിശീലകനായി ഒരു വർഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് റോക്ക ബംഗളൂരുവിലെത്തിയത്. നിലവിലെ ഇന്ത്യൻ പരിശീലകനായ സ്റ്റീഫൻ കോണ്‍സ്റ്റൈന്‍റന് ഏഷ്യകപ്പ് അവസാനിക്കുന്നതു വരെയാണ് കരാറുള്ളത്. കരാർ പുതുക്കാൻ ഭീമമായ പ്രതിഫലം അദ്ദേഹം ആവശ്യപ്പെടുന്നതാണ് തൽസ്ഥാനത്ത് റോക്ക വരാനുള്ള സാധ്യത തെളിയുന്നത്. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തിൽ അവസാന തീരുമാനമുണ്ടാവുക. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് 17-ാമത് എഎഫ്സി ഏഷ്യൻ കപ്പ് അരങ്ങേറുക. ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് മുൻ നായകൻ ബൈചുങ്ങ് ബൂട്ടിയ അടക്കം നിർദേശിച്ചിട്ടുള്ള…

Read More

ആറാം യുവരാജാവ്!

ധാക്ക: ഏഷ്യയിൽ ഇന്ത്യയെ വെല്ലാൻ ആളില്ലെന്ന് തെളിയിച്ച് അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം കൗമാരനിര സ്വന്തമാക്കി. ആറാം തവണയാണ് ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് കിരീടം നേടുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സീനിയർ ടീം ഏഷ്യൻ കിരീടം നേടിയതിനു പിന്നാലെയാണ് കൗമാര താരങ്ങളും കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ തുടർച്ചയായ രണ്ട് ഏഷ്യൻ കിരീടങ്ങൾ ഇന്ത്യ ഈ വർഷം കരസ്ഥമാക്കി. ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യയുടെ രാജാക്കന്മാരുമായി. അണ്ടർ 19 ഫൈനലിൽ ശ്രീലങ്കയെ 144 റണ്‍സിനു തകർത്തെറിഞ്ഞാണ് ഇന്ത്യൻ കൗമാര താരങ്ങൾ കിരീടം ചുണ്ടോടടുപ്പിച്ചത്. സ്കോർ: ഇന്ത്യ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 304. ശ്രീലങ്ക 38.4 ഓവറിൽ 160. തോൽവി അറിയാതെയാണ് ഇന്ത്യൻ സംഘം ചാന്പ്യന്മാരായതെന്നതും ശ്രദ്ധേയം. ഗ്രൂപ്പ് എയിൽ മൂന്ന് ജയവുമായി ഒന്നാമതെത്തി സെമിയിൽ ഇടം നേടി. സെമിയിൽ…

Read More

കോഹ്‌ലി സച്ചിന്‍റെ റിക്കാർഡ് മറികടന്നു; ബ്രാഡ്മാൻതന്നെ മുന്നിൽ

വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റ് മത്‌സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും സെഞ്ചുറി. 24-ാമത്തെ സെഞ്ചുറിയാണ് ഇന്ത്യൻ നായകൻ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. ഈ സെഞ്ചുറി നേട്ടത്തോടെ മാസ്റ്റർ ബ്ലാസ്റ്ററുടെ പേരിലുണ്ടായിരുന്ന ഒരു റിക്കാർഡ് പഴങ്കഥയാവുകയും ചെയ്തു. ഏറ്റവും കുറച്ച് ഇന്നിംഗ്സുകളിൽനിന്ന് 24 സെഞ്ചുറി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റിക്കാർഡാണ് സച്ചിനിൽ നിന്നു കോഹ്‌ലി സ്വന്തമാക്കിയത്. അപ്പോഴും തകർക്കപ്പെടാത്ത ഒരു റിക്കാർഡുണ്ട്. അത് ഡോൺ ബ്രാഡ്മാന്‍റെ പേരിൽത്തന്നെ. 66 ഇന്നിംഗ്സുകളിൽനിന്നാണ് ബ്രാഡ്മാൻ ഈ റിക്കാർഡ് നേടിയത്. കോഹ്‌ലിക്ക് 123 ഇന്നിംഗ്സുകളും സച്ചിന് 125 റിക്കാർഡുകളും വേണ്ടിവന്നു. സുനിൽ ഗാവസ്കർ (128) മാത്യു ഹെയ്ഡൻ (132) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഈ കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിടുന്ന ആദ്യതാരവും കോഹ്‌ലിയാണ്. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരവും മറ്റാരുമല്ല.

Read More