ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച സൗത്ത്ഗേറ്റിന്‍റെ കരാർ ഇംഗ്ലണ്ട് നീട്ടി

ലണ്ടൻ: റഷ്യ ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച പരിശീലകൻ ഗാരത് സൗത്ത്ഗേറ്റിന് വൻ നേട്ടം. 2022 ൽ ഖത്തർ ലോകകപ്പുവരെ പരിശീലക സ്ഥാനത്ത് സൗത്ത്ഗേറ്റിന്‍റെ കരാർ ഇംഗ്ലണ്ട് ദീർഘിപ്പിച്ചു. 39 ലക്ഷം യൂറോയാണ് പുതിയ കരാർ പ്രകാരം സൗത്ത്ഗേറ്റിന്‍റെ പ്രതിഫലം. വലിയ സന്തോഷംമുണ്ടെന്നാണ് കരാർ പുതുക്കിയതിനെക്കുറിച്ച് സൗത്ത്ഗേറ്റ് പ്രതികരിച്ചത്. രാജ്യത്തെ സേവിക്കുകയെന്നുപറയുന്നത് ഏതൊരു പൗരനെ സംബന്ധിച്ചും വലിയ സന്തോഷമുള്ള കാര്യമാണ്. യൂറോ കപ്പിലും ലോകകപ്പിലും ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചത് ഫുട്ബോൾ ജീവിതത്തിലെ വിയ നേട്ടമാണ് – സൗത്ത്ഗേറ്റ് പറഞ്ഞു. 28 വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കളിക്കുന്നത്. അതിൽ സൗത്ത്ഗേറ്റിന്‍റെ തന്ത്രങ്ങൾ വിലയ പങ്കുവഹിച്ചു. സെമിയിൽ 2-1ന് ക്രൊയേഷ്യയോട് തോറ്റു. സൗത്ത്ഗേറ്റിന്‍റെ സഹപരിശീലകൻ സ്റ്റീവ് ഹോളണ്ടിന്‍റെ കരാറും ഇംഗ്ലണ്ട് നീട്ടിയിട്ടുണ്ട്.

Read More

ചൈന ഓപ്പണ്‍: സ്വരേവ് പുറത്ത്; ഡെല്‍ പൊട്രോ സെമിയില്‍

ബെയ്ജിംഗ്: ലോക അഞ്ചാം നമ്പര്‍ അലക്‌സണ്ടര്‍ സ്വരേവ് ബെയ്ജിംഗ് ഓപ്പണ്‍ ടെന്നീസിന്‍റെ പ്രീക്വാര്‍ട്ടില്‍ പുറത്ത്. ലോക 61-ാം റാങ്ക് മലെക് ജാസിരിയാണ് സ്വരേവിനെ തകര്‍ത്തത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 7-6(7-4), 2-6, 6-4നായിരുന്നു ടുണീഷ്യന്‍ താരത്തിന്‍റെ ജയം. ഈ തോല്‍വിയില്‍ തകര്‍ന്നുപോയ സ്വരേവ് റാക്കറ്റ് നിലത്തെറിഞ്ഞ് ഒടിച്ചു. റാക്കറ്റെറിഞ്ഞ് ഒടിച്ചതുകൂടാതെ കോര്‍ട്ടിന്‍റെ വശത്തുണ്ടായിരുന്ന കസേര വലിച്ചെറിയുകയും ചെയ്തു. സ്വരേവ് ഭാവിയില്‍ ടെന്നീസിലെ സൂപ്പര്‍താരമാകുമെന്ന കരുതലിനിടെയാണ് ഇത്തരം മോശം പ്രവൃത്തികള്‍ ഉണ്ടായത്. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ സെര്‍ബിയയുടെ ഫിലിപ് ക്രായിനോവിച്ചിനെ 6-3, 6-0ന് തോല്‍പ്പിച്ചു. സെമിയില്‍ ഡെല്‍ പൊട്രോ ഫാബിയോ ഫോഞ്ഞിനിയെ നേരിടും. ഫോഞ്ഞിനി 6-4, 6-4ന് മാര്‍ട്ടന്‍ ഫുസോവിസിനെ പരാജയപ്പെടുത്തി.

Read More

വിജയം കൈവിട്ടു; ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി മുംബൈ

കൊച്ചി: പ്രളയക്കെടുതിയില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് രണ്ടാം വിജയത്തിനായി മൈതാനത്തെത്തിയ ബ്ലാസ്റ്റേഴ്‌സിന് നിരാശ. മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ (1-1) കുരുക്കിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ 24-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയിലൂടെ മുമ്പിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ മുംബൈ സിറ്റിയുടെ പ്രാഞ്ജാല്‍ ഭൂമിജിന്‍റെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം കൈയെത്തും ദൂരത്തു നിന്നും നഷ്ടപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്്‌സ് കാഴ്ചവച്ചതെങ്കിലും അവസാന മിനിറ്റുകളിലുണ്ടായ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിനെ ജയത്തിലെത്തുന്നതിന് വിലങ്ങുതടിയായത്. അതിവേഗ മുന്നേറ്റങ്ങളിലൂടെ മുംബൈയുടെ താളം തെറ്റിച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾ പുറത്തെടുത്തു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്റ്റേഴ്സിനായിരുന്നു മുന്‍തൂക്കം. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് സ്വന്തം തട്ടകത്തിലെ ആദ്യ പോരിന് കൊമ്പന്മാര്‍ ഇന്നലെ ഇറങ്ങിയത്. ആദ്യമത്സരത്തില്‍ എടികെയ്‌ക്കെതിരെ ഇറക്കിയ അതേ ടീമിനെ തന്നെയാണ് ഡേവിഡ് ജയിംസ് ഇന്നലെ…

Read More

റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്നു പുറത്ത്

ലിസ്ബണ്‍: യുഫേഫ നേഷന്‍സ് ലീഗില്‍ പോളണ്ടിനെതിരേയുള്ള മത്സരത്തില്‍നിന്നും ഇതിനുശേഷം സ്‌കോട്‌ലന്‍ഡിനെതിരേയുള്ള സൗഹൃദ മത്സരത്തില്‍നിന്നും പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുറത്ത്. മാനഭംഗ കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്നാണ് സൂപ്പര്‍ താരം പുറത്തായിരിക്കുന്നത്. 2009 ല്‍ ലാസ് വേഗാസില്‍ വച്ച് ക്രിസ്റ്റ്യാനോ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്ന് വെളിപ്പെടുത്തലുമായി 34 കാരിയായ അമേരിക്കന്‍ യുവതി രംഗത്തു വന്നിരുന്നു. എന്നാല്‍ ഈ ആരോപണം താരം നിഷേധിച്ചിരുന്നു. പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസാണ് റൊണാള്‍ഡോയെ പുറത്താക്കിയ വിവരം പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്. എന്നാല്‍, ഇതുതന്നെയാണോ കാരണം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയോടു തോറ്റു പുറത്തായശേഷം പോര്‍ച്ചുഗലിന്റെ മത്സരങ്ങളില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. നവംബറില്‍ ഇറ്റലി, പോളണ്ട് ടീമുകള്‍ക്കെതിരേയുള്ള മത്സരത്തിലും റൊണാള്‍ഡോ ഉണ്ടാകില്ലെന്നും സാന്റോസ് പറഞ്ഞു.

Read More

റിക്കാർഡ് ബുക്കിൽ പുതിയ അധ്യായം കുറിച്ച് ഷാ

വെസ്റ്റിന്‍ഡീസിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍ കൗമാരക്കാരൻ പൃഥ്വി ഷായ്ക്ക് മിന്നും സെഞ്ചുറി. പൃഥ്വി ഷായുടെ പ്രകടനം കണ്ട് ഡ്രസിംഗ് റൂമിലുള്ള താരങ്ങള്‍ എല്ലാവരും തന്നെ എഴുന്നേറ്റ് സന്തോഷ സൂചകമായി കൈയടിച്ചു. 99 പന്തിലാണ് ഷാ ടെസ്റ്റിലെ തന്‍റെ ആദ്യ സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് സെഞ്ചുറി നേടുന്ന എഴാമത്തെ പ്രായം കുറഞ്ഞ താരമായും ഇതോടെ ഷാ മാറി. സെഞ്ചുറി നേടിയ പൃഥ്വി ആഭ്യന്തരക്രിക്കറ്റിലെ പ്രകടനം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ്. ഷാ 99 പന്തിലാണ് സെഞ്ചുറി നേടിയത്. സച്ചിനുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ആദ്യ ഇന്ത്യന്‍ താരമാണ് ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ താരവും. 2013 ൽ ശിഖർ ധവാനും രോഹിത് ശർമയും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഷാ.…

Read More

തകര്‍പ്പന്‍ ജയവുമായി പിഎസ്ജി, ബാഴ്‌സ

പാരീസ്/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി പാരി സാന്‍ ഷെര്‍മയിന്‍, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകള്‍. ലിവര്‍പൂളിനെ നാപ്പോളി തോല്‍പ്പിച്ചു. നെയ്മര്‍ ഹാട്രിക് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ ഹാട്രിക് മികവില്‍ പാരി സാന്‍ ഷെര്‍മയിന്‍ 6-1ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. പിഎസ്ജിയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ കണ്ടെത്തിയ മത്സരമായിരുന്നു. 20, 22, 81 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍. എഡിന്‍സണ്‍ കവാനി (37’), എയ്ഞ്ചല്‍ ഡി മരിയ (41’), കൈലിയന്‍ എംബാപ്പെ (70’) എന്നിവരും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. മാര്‍കോ മാരിന്‍ 74-ാം മിനിറ്റില്‍ നേടിയ ഗോള്‍ റെഡ് സ്റ്റാറിന് ആശ്വാസമായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നാപ്പോളിയോട് ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. സമനിലയിലേക്കെന്നു കരുതിയ മത്സരത്തില്‍ 90-ാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സൈന്‍ നേടിയ ഗോളിലാണ് നാപ്പോളി വിജയം നേടിയത്.…

Read More

വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇന്നിറങ്ങും. മുംബൈ സിറ്റി എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊന്പുകോർക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ എടികെ അവരുടെ തട്ടകത്തിൽ പോയി തകർത്തതിന്‍റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം നാട്ടിൽ അങ്കത്തിനിറങ്ങുന്നത്. പ്രളയത്തിൽ കേരളം നടുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് പ്രത്യേക ജഴ്സിയുമണിഞ്ഞായിരിക്കും ടീം കളിക്കാനിറങ്ങുക. ജഴ്സിയുടെ മുൻവശത്ത് മത്സ്യത്തൊഴിലാളികളുടേയും ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയ സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എടികെയെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്ലാവിസ് സ്റ്റൊയനോവിച്ചും മാറ്റെജ് പോപ്ലാട്നിക്കുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. അതേസമയം സ്വന്തം തട്ടകത്തിൽ ജംഷഡ്പൂർ എഫ്സിയോട് 2-0ന് തോറ്റാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിലെത്തിയിരിക്കുന്നത്. ഡേവിഡ് ജയിംസിന്‍റെ പരിശീലനത്തിൽ…

Read More

ഹോപ്മാൻ കപ്പ്: റോജർ ഫെഡററും സെറീന വില്യംസും ഇറങ്ങും

മെൽബൺ: ലോക മൂന്നാം നന്പർ താരമായ റോജർ ഫെഡററും മുൻ ലോക ഒന്നാം നന്പർ അമേരിക്കയുടെ സെറീന വില്യംസും ഹോപ്മാൻ കപ്പ് ടെന്നീസിൽ കളിക്കും. മിക്സഡ് ഡബിൾസ് മത്‌സരങ്ങളാണ് ഹോപ്മാൻ കപ്പിൽ. ഫ്രാൻസെസ് തിയാഫോയാണ് സെറീനയുടെ പങ്കാളി. ബെലിൻഡ ബെൻകിക് ഫെഡറർക്കൊപ്പം മൈതാനത്തിറങ്ങും. സ്പാനിഷ് താരങ്ങളായ റോജർ ഫെററും ഗാർബിൻ മുഗുരുസയുമാണ് ടൂർണമെന്‍റിലെ ഫേവറിറ്റുകൾ. ഡിസംബർ അവസാനമാണ് ടൂർണമെന്‍റ്. ജനുവരി ഒന്നിന് നടക്കുന്ന അമേരിക്ക-സ്വിറ്റ്സർലൻഡ് മത്‌സരത്തിൽ ഫെഡററും സെറീന വില്യംസും നേർക്കു നേർ പോരാട്ടത്തിനിറങ്ങും. എട്ടു രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. നിലവിൽ സ്വിറ്റ്സർലൻഡാണ് ചാന്പ്യൻമാർ.

Read More

എല്ലാം തീരുമാനിക്കുന്നത് ഒരാളല്ലെന്നു കോഹ്‌ലി

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് യുവതാരം കരുണ്‍ നായരെ തഴഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കേണ്ട ആള്‍ താനല്ലെന്ന് കോഹ് ലി ചൂണ്ടിക്കാട്ടി. എല്ലാവരും കരുതുന്നതുപോലെ ഇതുപോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെല്ലാം ‘’ഒരാള്‍’’ അല്ല എടുക്കുന്നതെന്നും കോഹ് ലി വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും കരുണിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേ മുന്‍ താരങ്ങൾ രംഗത്തെത്തിയിരുന്നു. “ഈ വിഷയത്തില്‍ സെലക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. അതേക്കുറിച്ചു പറയാന്‍ ഞാന്‍ ആളുമല്ല. സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ച് തീരുമാനം കൈക്കൊള്ളുകയും പുറത്തുള്ളവര്‍ എന്തു പറയുന്നുവെന്ന് ശ്രദ്ധിക്കാതിരിക്കുകയുമാണ് ചെയ്യാനുള്ളത്’’ കോഹ്‌ലി പറഞ്ഞു. ഒരു വിഷയത്തേക്കുറിച്ച് നേരത്തെ വിശദീകരണം…

Read More

ഞങ്ങളുടെ ലോകം അവസാനിച്ചിട്ടില്ല: അണ്ടര്‍ 16 പരിശീലകന്‍

ക്വാലാലംപുര്‍: തങ്ങളുടെ ലോകം അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ അണ്ടര്‍ 16 ഫുട്‌ബോള്‍ പരിശീലകന്‍ ബിബിയനോ ഫെര്‍ണാണ്ടസ്. ഇന്ത്യ ഫിഫ അണ്ടര്‍ 17 ലോകകപ്പിനു യോഗ്യത നേടാനാവാതെ പോയശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജപ്പെട്ടതോടെയാണ് ഇന്ത്യക്കു ലോകകപ്പിനു യോഗ്യത നേടാതെ പോയത്. സെമിയിലെത്തിയിരുന്നെങ്കില്‍ ലോകകപ്പിനു യോഗ്യത നേടാമായിരുന്നു. ശക്തമായി പോരാടിയ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണ കൊറിയയോടു തോറ്റത്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കഴിവ് കാണിക്കാനായെന്നു ബിബിയനോ പറഞ്ഞു. ഞങ്ങള്‍ തിരിച്ചുവന്ന് വീണ്ടും തുടങ്ങും. അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു കഴിഞ്ഞു ഇനി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പുകളാണ് ലക്ഷ്യം. ഈ ടൂര്‍ണമെന്‍റ് ഇന്ത്യക്കു മത്സര പരിചയം നല്‍കി. കൂടുതല്‍ നേട്ടങ്ങളുമായാണ് ഇനി നാട്ടിലേക്കു പോകുക പരിശീലകന്‍ പറഞ്ഞു. ടൂര്‍ണമെന്‍റിലുടനീളം ഇന്ത്യന്‍ കുട്ടികള്‍ നടത്തിയ പ്രകടനത്തെയും അദ്ദേഹം…

Read More