നാണക്കേട് മാറ്റാന്‍ ഇന്ത്യ

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ടെസ്റ്റില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ അവസരം. സ്വന്തം നാട്ടില്‍ എന്നും മികച്ച ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ടെസ്റ്റ് ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് ഏറ്റവും വലിയ പ്രശ്‌നം. ഈ പരമ്പരയിലൂടെ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരയ്ക്ക് അടുത്തകാലത്തു ശോഭിക്കാനായിട്ടില്ല. റാങ്കിംഗില്‍ എട്ടാമതുള്ള വെസ്റ്റ് ഇന്‍ഡീസിനെതിരേ എല്ലാ മേഖലയിലും ശോഭിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. നാളെ രാജ്‌കോട്ടിലാണ് രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിലേറ്റ 4-1ന്‍റെ ടെസ്റ്റ് പരമ്പര തോല്‍വി ഉണ്ടാക്കിയ വേദന…

Read More

അവഗണനയ്ക്കെതിരേ കരുണ്‍

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിൽ നേരിട്ട അവഗണനയ്ക്കെതിരേ ഒടുവിൽ തുറന്നടിച്ച് ഇന്ത്യൻ താരം കരുണ്‍ നായർ. ടീമിലെടുത്തിട്ടും ഒരു കളിയിൽ പോലും കളിക്കാൻ അവസരം ലഭിക്കാതിരുന്നത് ഏറെ വേദനിപ്പിച്ചതായി മലയാളി താരം പറഞ്ഞു. കരുണിനെ അവഗണിച്ചതിനെതിരേ മുൻ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. നിലവിൽ ഇന്ത്യ എ ടീം നായകനാണ് കരുണ്‍ നായർ. ഇന്ത്യൻ ടീമിൽ തുടക്കം മുതൽ ഉണ്ടായിരുന്ന കരുണിനെ ഒരിക്കൽ പോലും അന്തിമ ഇലവണിലേക്ക് പരിഗണിച്ചില്ല. അതെസമയം, നാലാം ടെസ്റ്റിനു മുന്പ് മാത്രം ടീമിലെത്തിയ ഹനുമ വിഹാരിക്ക് അരങ്ങേറാൻ അവസരം നൽകുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് പര്യടനത്തിൽ ടീം മാനേജ്മെന്‍റും താനുമായി ആരോഗ്യകരമായ ആശയവിനിമയം ഒരിക്കൽ പോലും നടന്നിട്ടില്ലെന്നും ഒരു മനുഷ്യജീവിയെന്ന നിലയിൽ പര്യടനം വല്ലാത്ത മാനസിക സമ്മർദമാണ് സമ്മാനിച്ചതെന്നും കരുണ്‍ പറഞ്ഞു. സത്യം പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷമായിരുന്നു വിഹാരി പ്ലെയിംഗ് ഇലനിൽ ഇടംപിടിച്ചു എന്നറിഞ്ഞത്.…

Read More

നോർത്ത് ഈസ്റ്റും ഗോവയും സമനിലയിൽ

ഗുവാഹത്തി: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്സി ഗോവയും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഗോവയ്ക്കായി കോറൊ (14, 38 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. നോർത്ത് ഈസ്റ്റിനായി ഫെഡറിക്കോ (എട്ടാം മിനിറ്റ്), ഓഗ്ബെച്ചെ (53-ാം മിനിറ്റ്) എന്നിവരും ഗോൾ നേടി.

Read More

സ്റ്റീവ് വോ സ്വാർഥൻ: ഷെയ്ൻ വോണ്‍

ഒപ്പം കളിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും സ്വാർഥനായ കളിക്കാരനാണ് സ്റ്റീവ് വോയെന്ന് ഓസ്ട്രേലിയൻ മുൻ താരമായ ഷെയ്ൻ വോണ്‍. ഓസീസ് മുൻ ക്യാപ്റ്റനായ വോ എപ്പോഴും ആശങ്കപ്പെട്ടിരുന്നത് ശരാശരി 50 റണ്‍സ് എങ്കിലും എടുക്കുന്നതിൽ മാത്രമായിരുന്നു എന്നും വോണ്‍ തന്‍റെ ആത്മകഥാ പുസ്തകം ദ ടൈംസിൽ വ്യക്തമാക്കുന്നു. 1999ൽ വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തവേ വോ തന്നെ പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കിയപ്പോൾ തളർന്നുപോയെന്നും വോണ്‍ പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഉപനായകൻകൂടിയായിരുന്ന തന്നെ നാലാം ടെസ്റ്റിൽ കളിപ്പിക്കാതിരിക്കാനുള്ള തീരുമാനം വോ ടീം സെലക്‌ഷൻ മീറ്റിൽ പറഞ്ഞപ്പോൾ പിന്നീടൊരിക്കലും തിരിച്ചുവരാൻ സാധിക്കുമെന്ന് കരുതിയില്ല- വോണ്‍ എഴുതുന്നു. വിംബിൾഡണ്‍ ടെന്നീസ് വേദിയിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ പച്ചത്തൊപ്പി അണിഞ്ഞ് പോകാതിരുന്നത് അനുചിതമായി തോന്നിയതിനാലാണ്- വോണ്‍ വ്യക്തമാക്കി. സ്റ്റീവ് വോ, ലാംഗർ, ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ തുടങ്ങിയവരെല്ലാം പച്ചത്തൊപ്പി അണിഞ്ഞായിരുന്നു വിംബിൾഡണ്‍ വേദിയിലെത്തിയത്.

Read More

ദൗർഭാഗ്യം!

ക്വലാലംപുർ: ഒരു നിമിഷം ഇന്ത്യയെ നിർഭാഗ്യം പിടികൂടി. ആ ഒരു നിമിഷം മതിയായിരുന്നു ദക്ഷിണ കൊറിയയക്ക് ഇന്ത്യയുടെ വലയിൽ പന്ത് നിക്ഷേപിക്കാൻ. എങ്കിലും പൊരുതി കീഴടങ്ങിയ ഇന്ത്യൻ കൗമാര താരങ്ങളെ രാജ്യം ധീരന്മാരെന്ന് വിളിച്ച് പ്രശംസിച്ചു. നിങ്ങളിൽ ഇന്ത്യയുടെ ഭാവി കാണുന്നതായി സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞു. ദൗർഭാഗ്യം കൂട്ടുകൂടിയപ്പോൾ ഇന്ത്യ ഏഷ്യ കപ്പ് അണ്ടർ 16 ഫുട്ബോൾ ക്വാർട്ടറിൽ 1-0ന് കൊറിയയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ചു. അതോടെ അടുത്ത വർഷം ചിലിയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാമെന്ന ഇന്ത്യയുടെ സ്വപ്നം വിഫലമായി. 16 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു ഇന്ത്യ ക്വാർട്ടർ കളിച്ചത്. അന്നും ദക്ഷിണ കൊറിയ ആയിരുന്നു ഇന്ത്യയുടെ വഴി മുടക്കിയത്. ഇന്ത്യയുടെ ഗോൾ കീപ്പർ നീരജ് കുമാറിന്‍റെ ഉജ്വല സേവുകളാണ് ആദ്യ പകുതിയിൽ കണ്ടത്. നീരജിനു മുന്നിൽ തളർന്ന കൊറിയ ഒരു…

Read More

ഡാർസി ഷോർട്ടിനു റിക്കാർഡ്

സിഡ്നി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ എന്ന നേട്ടം ഓസ്ട്രേലിയൻ താരം ഡാർസി ഷോർട്ടിന്. ജെഎൽടി കപ്പ് മത്സരത്തിൽ ക്വീൻസ് ലാൻഡിനെതിരേ തകർപ്പൻ ഇരട്ട സെഞ്ചുറി നേടി വെസ്റ്റേണ്‍ ഓസ്ട്രേലിയൻ താരമായ ഡാർസി ഷോർട്ട് ഞെട്ടിച്ചു. 148 പന്തിൽ 257 റണ്‍സ് ഷോർട്ട് അടിച്ചെടുത്തു. അതിൽ 15 ഫോറും 23 സിക്സും ഉൾപ്പെടും. സിക്സും ഫോറും മാത്രമായി 198 റണ്‍സാണ് ഷോർട്ട് നേടിയത്. ഏകദിനത്തിൽ ഏറ്റവും അധികം സിക്സർ നേടിയ റിക്കാർഡ് ഇതോടെ ഓസീസ് താരം സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ എന്ന നേട്ടവും ഷോർട്ട് സ്വന്തമാക്കി. 268 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം അലി ബ്രൗണിന്‍റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 264 റണ്‍സെടുത്ത ഇന്ത്യൻ താരം രോഹിത് ശർമയാണ് രണ്ടാം…

Read More

സൈന ക്വാർട്ടറിൽ പുറത്ത്

സോൾ: കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ പുറത്ത്. ജപ്പാന്‍റെ നവോമി ഒകുഹാരയോടാണ് സൈന പരാജയപ്പെട്ട് പുറത്തായത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 15-21, 21-15, 22-20നായിരുന്നു ഇന്ത്യൻ താരത്തിന്‍റെ പരാജയം. ആദ്യ ഗെയിം സ്വന്തമാക്കിയ സൈനയ്ക്ക് രണ്ടാം ഗെയിം നഷ്ടപ്പെട്ടു. നിർണായകമായ മൂന്നാം ഗെയിമിൽ ആദ്യം മാച്ച് പോയിന്‍റിനു വക്കിലെത്തിയത് സൈനയായിരുന്നെങ്കിലും ജയം നേടാൻ സാധിച്ചില്ല.

Read More

ഇനി ഐഎസ്എൽ പൂരം

കോല്‍ക്കത്ത: ഇന്ത്യക്ക് ഇനി ഫുട്‌ബോള്‍ ആഘോഷ രാവുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം പതിപ്പ് ഫുട്‌ബോള്‍ സീസണ് ഇന്നു തുടക്കമാകും. കോല്‍ക്കത്ത വിവേകാനന്ദ യുവ ഭാരതി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എടികെയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടും. ഐഎസ്എല്‍ ചരിത്രത്തിലെതന്നെ ദൈര്‍ഘ്യമേറിയ ലീഗാണ് ഇത്തവണത്തേത്. ആറു മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ മൂന്നു ഇടവേളകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഫിഫയുടെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കും (ഒക്ടോബറിലും നവംബറിലും) ഒരണ്ണം ഇന്ത്യയുടെ 2019 എഎഫ്‌സി ഏഷ്യന്‍ കപ്പിന്‍റെ തയാറെടുപ്പിനുമായാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനും എടികെയ്ക്കും മികവിലെത്താനായില്ല. എടികെയായിരുന്നു ഏറ്റവും മോശമായത്. പത്തു ടീമുകളുള്ളതില്‍ ഒമ്പതാമതായിട്ടാണ് ഫിനിഷ് ചെയ്തത്. മൂന്നു പരിശീലകരെയാണ് കഴിഞ്ഞ സീസണില്‍ എടികെ നിയോഗിച്ചത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പുര്‍ എഫ്‌സി ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള സ്റ്റീവ് കോപ്പലിനെയാണ് പരിശീലകനായി നിയോഗിച്ചിരിക്കുന്നത്.…

Read More

ഇന്ത്യക്ക് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം

ദുബായ്: ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിന്‍റെ അവസാന പന്തിലാണ് ഇന്ത്യ വിജയവും കപ്പും സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയർത്തിയ 223 റൺസിന്‍റെ വിജ‍യലക്ഷ്യം പിന്തുടർന്ന ഇന്ത്യ 50ാം ഓവറിന്‍റെ അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. നായകൻ രോഹിത് ശർമ (48)യുടെയും ദിനേഷ് കാർത്തിക്കിന്‍റെയും (37) മഹേന്ദ്ര സിംഗ് ധോണിയുടെയും (36) പ്രകടനങ്ങളാണ് ഇന്തയ്ക്ക് വിജയം സമ്മാനിച്ചത്. നേരത്തെ, ഓപ്പണർ ലിറ്റൺ ദാസിന്‍റെ (121) സെഞ്ചുറിയുടെ കരുത്തിലാണ് ബംഗ്ലാദേശ് 222 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്.

Read More

‘ശ്രീ’ശങ്കർ!

ഭുവനേശ്വർ: കേരളത്തിന്‍റെ ശ്രീയായി പാലക്കാട് കഞ്ചിക്കോടുകാരനായ എം. ശ്രീശങ്കർ എന്ന കൗമാരതാരം. 58-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ ലോംഗ് ജംപിൽ ദേശീയ റിക്കാർഡോടെ സ്വർണം നേടി ശങ്കു എന്ന ഓമനപ്പേരുകാരനായ ഈ പത്തൊന്പതുകാരൻ. ആഴ്ചകൾക്ക് മുന്പ് ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ലോംഗ് ജപിൽ 7.95 മീറ്റർ താണ്ടി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഈ കൗമാരതാരം ഒരു വാക്ക് പറഞ്ഞിരുന്നു: ഞാൻ തിരിച്ചുവരും. അതെ ശ്രീ തിരിച്ചെത്തി അതും ഒരു സ്ഫോടനാത്മക പ്രകടനത്തോടെ. 8.20 മീറ്റർ താണ്ടിയാണ് എസ്. ശ്രീശങ്കർ ലോംഗ്ജംപിൽ സ്വർണം നേടിയത്. മീറ്റിൽ കേരളത്തിന്‍റെ ആദ്യ സ്വർണമാണിത്. ഇന്ത്യയുടെ മുൻ ട്രിപ്പിൾജംപ് താരം എസ്. മുരളിയുടെയും 800 മീറ്റർ ഓട്ടക്കാരിയായിരുന്ന കെ.എസ്. ബിജിമോളുടെയും മകനാണ് ശങ്കു എന്ന ഓമനപ്പേരുകാരനായ ശ്രീശങ്കർ. യൂത്ത് അണ്ടർ 18ൽ ലോക അഞ്ചാം റാങ്കുകാരനായിരുന്നു ശ്രീ.…

Read More