ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്ലേ ഓഫിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് ലാല്‍റെംസിയാമി(9), നേഹ ഗോയൽ(45), വന്ദന കതാരിയ(55) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യ പ്രതിരോധിച്ചു. അയര്‍ലൻഡാണ് ക്വാര്‍ട്ടറിൽ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലൻഡ് ജയിച്ചിരുന്നു.
Read MoreCategory: Sports
ലോക ബാഡ്മിന്റണ്‍: ശ്രീകാന്ത് മൂന്നാം റൗണ്ടിൽ
നാൻജിങ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്നാം റൗണ്ടിൽ. സ്പെയിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം ഗെയിമിൽ കാലിടറിയിരുന്നു. മൂന്നാം ഗെയിമിൽ പാബ്ലോയെ 21-14 പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ലോക അഞ്ചാം നന്പറായ ഇന്ത്യൻ താരത്തിന്റെ ജയം 21-15, 12-21, 21-14 എന്ന സ്കോറിനായിരുന്നു. മൂന്നാം റൗണ്ടിൽ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെയാണ് ശ്രീകാന്ത് നേരിടുന്നത്. ആദ്യ റൗണ്ടിൽ ശ്രീകാന്ത് അയർലൻഡിന്റെ നാത് എൻഗൂയിനെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.
Read Moreപ്രണോയ്, സമീര്‍ വർമ രണ്ടാം റൗണ്ടില്‍
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടില്‍. മത്സരത്തില്‍ പ്രണോയിയുടെ ആധിപത്യമായിരുന്നു. വെറും 28 മിനിറ്റ് നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരം ന്യൂസിലന്‍ഡിന്റെ അഭിനവ് മനോറ്റയെ 21-12, 21-11ന് തകര്‍ത്തു. മറ്റൊരു പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ഫ്രാന്‍സിന്റെ ലൂകാസ് കോര്വെയെ 21-13, 21-10ന് തോല്‍പ്പിച്ചു. സായ് പ്രണീതിന് വാക്കോവര്‍ ലഭിച്ചു. ലോക നാലാം റാങ്ക് കൊറിയന്‍ താരം സണ്‍ വാന്‍ ഹൂവിന്റെ പരിക്കിനെത്തുടര്‍ന്നാണ് പ്രണീത് രണ്ടാം റൗണ്ടിലെത്തിയത്. ഇന്ത്യയുടെ വനിതാ സിംഗിള്‍സ് താരങ്ങളായ ലോക മൂന്നാം റാങ്ക് പി.വി. സിന്ധു, ലോക പത്താം റാങ്ക് സൈന നെഹ്വാള് എന്നിവര്‍ക്ക് ബൈ ലഭിച്ചു.മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സികി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍. ചെക് റിപ്പബ്ലിക്കിന്റെ ജാകുബ് ബിറ്റ്മാന്-അല്സ്ബേത ബസോവ ജോടിയെ 21-17, 21-15ന് തോല്‍പ്പിച്ചു. അശ്വിനി പൊന്നപ്പ-സ്വാതിക്സായിരാജ്…
Read Moreഅഭിനയം നടത്തി: നെയ്മര്‍
സാവോ പോളോ: ലോകകപ്പ് ഫുട്ബോളില്‍ തനിക്കേറ്റ ഫൗളുകളില്‍ അഭിനയം നടത്തിയതായി നെയ്മര്‍. ഒരു സ്പോണ്‍സറുടെ പരസ്യത്തിലാണ് ബ്രസീലിയന്‍ താരം ഇക്കാര്യം പറഞ്ഞത്. ചില ഫൗളുകള്‍ ഉള്ളതിലും വലുപ്പത്തില്‍ കാണിച്ചിരുന്നതായി നെയ്മര്‍ പറഞ്ഞു. നെയ്മറുടെ അഭിനയത്തെ മുന്‍ ഫുട്ബോള്‍ കളിക്കാരും ആരാധകരും വിമര്‍ശിച്ചിരുന്നു. അഭിനയം നടന്നിരുന്നതായി സമ്മതിച്ച താരം താന്‍ ശക്തമായി തിരിച്ചുവരുമെന്നും വീഡിയോയില്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ദേദപ്പെട്ട പ്രകടനം നടത്തിയ നെയ്മറുടെ പ്രകടനത്തെക്കാള്‍ എല്ലാവരും താരത്തിന്റെ ഡൈവിംഗ്, ഉരുളല്‍, റഫറിമാരോടു തര്‍ക്കിക്കല്‍ എല്ലാമാണ് ചര്‍ച്ച ചെയ്തത്. ഉള്ളതിലും വലുപ്പത്തിലായിരുന്നു തന്റെ കളിക്കു പുറമെയുള്ള ചെയ്തികളെന്നു എല്ലാവരും കരുതുന്നുണ്ടാകും. ഇത് ഒരു പരിധിവരെ ശരിയാണ്. സത്യം പറഞ്ഞാല്‍ താന്‍ ഒത്തിരി തവണ കനത്ത ഫൗളിനു വിധേയനായി- നെയ്മര്‍ പറഞ്ഞു.
Read Moreഹോക്കി ലോകകപ്പ്: ഇന്ത്യ പ്ലേ ഓഫിൽ
ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ പ്ലേ ഓഫിൽ പ്രവേശിച്ചു. പൂൾ ബിയിലെ അവസാന മത്സരത്തിൽ അമേരിക്കയോട് 1-1 സമനില പാലിച്ചാണ് ഇന്ത്യ പ്ലേ ഓഫിനു യോഗ്യത നേടിയത്. മത്സരത്തിൽ 11-ാം മിനിറ്റിൽ പോളിനോയിലൂടെ മുന്നിലെത്തിയ അമേരിക്കയെ 31-ാം മിനിറ്റിൽ ക്യാപ്റ്റൻ റാണി രാംപാലിന്റെ ഗോളിലാണ് ഇന്ത്യ സമനിലയിൽ പിടിച്ചത്. പൂൾ ബിയിൽ ഒന്നാം സ്ഥാനത്തോടെ അയർലൻഡ് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. പ്ലേ ഓഫിൽ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. പൂൾ എ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി പ്ലേ ഓഫിൽ എത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇറ്റലിയെ കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടറിൽ ഇടംപിടിക്കാം. അങ്ങനെയെങ്കിൽ അയർലൻഡ് ആകും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി.
Read Moreഇംഗ്ലണ്ട് @ 1000
ദുബായ്: ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കൾ ടെസ്റ്റിലെ തങ്ങളുടെ 1000-ാമത് മത്സരത്തിനായി ഒരുങ്ങുന്നു. നാളെ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടിന്റെ 1000-ാമത് അഞ്ചുദിന പോരാട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 1000 ടെസ്റ്റ് മത്സരം പൂർത്തിയാക്കുന്നത്. ചരിത്ര ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ഇന്നലെ അഭിനന്ദനങ്ങൾ അറിയിച്ചു. 1877 മാർച്ചിലാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ഓസ്ട്രേലിയയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളി. മെൽബണിലായിരുന്നു മത്സരം. 812 മത്സരം പൂർത്തിയാക്കിയ ഓസ്ട്രേലിയ ടെസ്റ്റ് എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരം പൂർത്തിയാക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ക്രിക്കറ്റ് കുടുംബത്തിന്റെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ക്രിക്കറ്റിന്റെ അതിപുരാതന ഫോമായ ടെസ്റ്റിൽ ഇനിയും വളരയേറെ മികവാർന്ന താരങ്ങളെ സംഭാവന ചെയ്യാൻ ഇംഗ്ലണ്ടിനു സാധിക്കട്ടെ – ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ പ്രസ്താവനയിലൂടെ അറിയിച്ചു. നാളെ ടെസ്റ്റ്…
Read Moreബംഗ്ലാദേശിന് ഏകദിന പരമ്പര
ബാസെറ്റെരേ (സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്): വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ 18 റണ്‍സ് വിജയമാണ് ബംഗ്ലാദേശ് നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് ബംഗ്ലാദേശ് നേടി. ബംഗ്ലാദേശ് 50 ഓവറില്‍ ആറു വിക്കറ്റിന് 301. വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ആറു വിക്കറ്റിന് 283. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകരെ തമീം ഇക്ബാലിന്റെ സെഞ്ചുറി (103), മഹമദുള്ള (67), ഷക്കീബ് അല്‍ ഹസന് (37), മഷ്റഫേ മോര്‍ത്താസ (36) എന്നിവരുടെ പ്രകടനങ്ങള്‍ മികച്ച സ്കോറിലെത്തിച്ചു. ക്രിസ് ഗെയ്ൽ (73), റോവ്മാന്‍ പവല്‍ (74 നോട്ടൗട്ട്), ഷായ് ഹോപ് (64) എന്നിവര്‍ വിൻഡീസിനായി മികച്ച പ്രകടനം നടത്തി. അവസാനംവരെ പൊരുതിയ വിന്‍ഡീസിനു സമ്മര്‍ദത്തെ അതിജീവിക്കാനാവാതെ പോയതാണ് തോല്‍വിയിലേക്കു കൊണ്ടുപോയത്. ഒന്‍പത് വർഷത്തിനുശേഷമാണ് ബംഗ്ലാദേശ് വിദേശത്ത് പരന്പര ജയിക്കുന്നത്.
Read Moreവനിത ഹോക്കി: അമേരിക്കയെ സമനിലയിൽ കുരുക്കി ഇന്ത്യ
ലണ്ടന്‍: വനിത ഹോക്കി ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ അമേരിക്കയെ സമനിലയിൽ തളച്ച് ഇന്ത്യ. ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് സമനില പാലിച്ചത്. സമനിലയോടെ ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തി. രണ്ടാം മത്സരത്തിൽ അയര്‍ലന്‍ഡിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമായിരുന്നു. തോറ്റാൽ പുറത്തേക്ക് വഴി തെളിയുമായിരുന്ന ഇന്ത്യ ശക്തമായ പോരാട്ടത്തിലാണ് യുഎസിനെ സമനിലയിൽ കുരുക്കിയത്. കളിയുടെ 11 ാം മിനിറ്റിൽ അമേരിക്കയാണ് ആദ്യം ഗോൾ നേടിയത്. മാർഗോസ് പോളിനോ ഇന്ത്യൻ പോസ്റ്റിൽ പന്തെത്തിച്ചു. മൂന്നാം ക്വാർട്ടറിലാണ് ഇന്ത്യക്കു സമനില പിടിക്കാനായത്. അമേരിക്കൻ ഗോൾവല ചലിപ്പിച്ച് ക്യാപ്റ്റൻ റാണി റാംപാൽ ഇന്ത്യയുടെ അഭിമാനം കാത്തു. ഗ്രൂപ്പിൽ ഇന്ത്യ മൂന്നാമതും അമേരിക്ക അവസാനസ്ഥാനത്തുമാണ്.
Read Moreസൗരഭ് വര്‍മയ്ക്കു കിരീടം
മോസ്കോ: റഷ്യ ഓപ്പണ്‍ ടൂര്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കിരീടം ഇന്ത്യയുടെ സൗരഭ് വര്‍മയ്ക്ക്. ജപ്പാന്റെ കോകി വാറ്റാനബെയോട് പിന്നില്‍നിന്ന് തിരിച്ചുവന്നാണ് മുന്‍ ദേശീയ ചാമ്പ്യന്‍ കിരീടം നേടിയത്. ഈ സീസണില്‍ സൗരവിന്റെ ആദ്യ കിരീടമാണിത്. പരിക്കില്‍ നിന്നും ആദ്യ ഗെയിമിലെ നഷ്ടത്തില്‍നിന്നും കടന്ന സൗരഭ് അവസാന രണ്ടു ഗെയിമുകളില്‍ മികച്ച പ്രകടനം നടത്തി കിരീടത്തില്‍ മുത്തമിട്ടു. 18-21, 21-12, 21-17നായിരുന്നു ജയം. മിക്സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന് കപൂര്‍-കുഷു ഗര്‍ഗ് സഖ്യത്തെ റഷ്യയുടെ വ്ളാഡിമിര്‍ ഇവാനോവ് കൊറിയയുടെ മിന് ക്യുംഗ് കിംഗ് ജോടി 21-19, 21-17ന് പരാജപ്പെടുത്തി. ആദ്യ ഗെയിമിന്റെ തുടക്കം മുതല്‍ വറ്റാനബെ ലീഡ് ചെയ്തു. ഇടവേളയ്ക്കു പിരിയുമ്പോള്‍ ജപ്പാനീസ്താരം 11-5ന് ലീഡ് ചെയ്തു. എന്നാല്‍, ഇടവേളയ്ക്കുശേഷം സൗരഭ് തുടര്‍ച്ചയായി പോയിന്റ് നേടി ജപ്പാനീസ് താരത്തിന്റെ ലീഡ് 12-11 ആക്കി കുറച്ചു. പക്ഷേ…
Read Moreസാവോ ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് സ്വർണം
ഹെൽസിങ്കി: ഫിൻലൻഡിൽ നടന്ന സാവോ ഗെയിംസ് ജാവലിൻ തോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്കു സ്വർണം. ഇരുപതുകാരനായ നീരജ് ചോപ്ര 85.69 മീറ്റർ ദൂരമാണ് കണ്ടെത്തിയത്.ചൈനീസ് തായ്പെയിയുടെ ചാവോ സൺ ചെംഗ് വെള്ളി നേടി. 82.52 മീറ്റർ ദൂരമാണ് ചെംഗ് എറിഞ്ഞത്.
Read More