ന്യൂഡൽഹി: ഋഷഭ് പന്ത് എന്ന യുവതാരത്തിന്റെ ബാറ്റ് ഗർജിച്ചപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഡെയർ ഡെവിൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് എടുത്തു. 63 പന്തിൽ ഏഴ് സിക്സും 15 ഫോറും അടക്കം 128 റണ്‍സ് എടുത്ത പന്ത് പുറത്താകാതെനിന്നു. കെയ്ൻ വില്യംസൺ (53 പന്തിൽ 83 നോട്ടൗട്ട്), ശിഖർ ധവാൻ (50 പന്തിൽ 92 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 191 അടിച്ച് സൺറൈസേഴ്സ് ജയമാ ഘോഷിച്ചു. ഐപിഎൽ 2018 സീസണിലെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇന്നലെ പന്ത് നേടിയത്. പഞ്ചാബ് കിംഗ്സ് ഇലവനായി ക്രിസ് ഗെയ്ലും ചെന്നൈ സൂപ്പർ കിംഗ്സിനായി ഷെയ്ൻ വാട്സണും ഈ സീസണിൽ സെഞ്ചുറി നേടിയിരുന്നു. എന്നാൽ, സീസണിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു പന്തിന്റെ 128 നോട്ടൗട്ട്.…
Read MoreCategory: Sports
ഇറ്റാലിയൻ കപ്പ് യുവന്റസിന്
മിലാൻ: ഇറ്റാലിയൻ കപ്പ് ഫുട്ബോൾ കിരീടം യുവന്റസിന്. ഫൈനലിൽ എസി മിലാനെയാണ് യുവെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം ബെനറ്റിയ (56, 64 മിനിറ്റുകൾ), ഡഗ്ലസ് കോസ്റ്റ (61-ാം മിനിറ്റ്) എന്നിവർ യുവന്റസിനായി ലക്ഷ്യംനേടി. 76-ാം മിനിറ്റിൽ നിക്കോളസ് കലിനിക്കിന്റെ സെൽഫ് ഗോൾകൂടി ആയതോടെ എസി മിലാന്റെ പരാജയം പൂർണം. തുടർച്ചയായ നാലാം തവണയാണ് യുവെ ഇറ്റാലിയൻ കപ്പ് കിരീടം സ്വന്തമാക്കുന്നത്. യുവെ ഗോളി ജിയാൻ ലൂയിജി ബഫണ് 1999നു ശേഷം ഇറ്റാലിയൻ കപ്പ് ഫൈനൽ കളിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഏഴ് വർഷമായി എസി മിലാന് ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
Read Moreകാൽപ്പന്തിലെ കൊളംബിയൻ വസന്തം…
കൊളംബിയ, ഫുട്ബോൾ ലോകത്ത് എന്നും വേറിട്ടുനിൽക്കുന്ന സൗന്ദര്യം. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ ബ്രസീലിനും അർജന്റീനയ്ക്കുമൊപ്പം ആരാധകർ നെഞ്ചോടുചേർത്തുപിടിച്ച രാജ്യം. ഇതിഹാസ താങ്ങൾക്ക് ജന്മം നല്കുന്നതിൽ കൊളംബിയ ഇക്കാലമത്രയും പിശുക്ക് കാട്ടിയിട്ടില്ല. എന്നാൽ, ഒരിക്കലെങ്കിലും ലോകകപ്പ് ഫുട്ബോളിന്റെ സെമിയിൽപോലും അവർക്കു കടക്കാനായിട്ടില്ല. 2014ൽ ക്വാർട്ടറിൽ എത്തിയതാണ് കൊളംബിയയുടെ ലോകകപ്പിലെ മികച്ച പ്രകടനം. സ്വർണത്തലമുടിക്കാരനായ കാൽലോസ് വാൽഡറാമ, ഗോളടിക്കും ഗോളിയായി പേരെടുത്ത റെനെ ഹിഗ്വിറ്റ, ഭാവനാസന്പന്ന ഗോളിനുടമയായ അസ്പ്രില്ല, സെൽഫ് ഗോളടിച്ചതിനു വെടിയേറ്റുമരിച്ച ആന്ദ്രേ എസ്കോബർ… 2014ലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഹമേഷ് റോഡ്രിഗസ്, സൂപ്പർ സ്ട്രൈക്കറായ റഡമേൽ ഫൽക്കാവോ… ചരിത്രത്തിൽ താരസന്പത്തിനും വ്യത്യസ്തതയ്ക്കും കൊളംബിയ എന്നും മുൻപന്തിയിലുണ്ട്. എന്നാൽ, മത്സരവേദിയിൽ നിരാശയും ദുഃഖവുമാണ് ഈ ലാറ്റിനമേരിക്കക്കാരുടെ കൈമുതൽ! കാൽപ്പന്തുകളിയുടെ ഈറ്റില്ലമാണ് കൊളംബിയ. ഫിഫയുടെ കണക്കുപ്രകാരം മൂന്നരലക്ഷത്തോളം കളിക്കാർ കൊളംബിയയിലുണ്ട്. അതിൽ 2,91,299പേർ രജിസ്റ്റേർഡ് കളിക്കാരാണ്. ലാറ്റിനമേരിക്കയുടെ വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ…
Read Moreസതാംപ്ടണിനു ജയം, വെസ്റ്റ്ബ്രോം തരംതാഴ്ത്തപ്പെട്ടു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വാൻസീ സിറ്റിക്കെതിരേ സതാംപ്ടണിനു ജയം. 72-ാം മിനിറ്റിൽ മനോലോ ഗബ്ബിയാഡിനി നേടിയ ഗോളിൽ 1-0ന് ആയിരുന്നു സതാംപ്ടണിന്റെ ജയം. ജയത്തോടെ അടുത്ത സീസണിലും പ്രീമിയർ ലീഗ് സാന്നിധ്യം സതാംപ്ടണ് ഉറപ്പിച്ചു. സ്വാൻസീയുടെ കാര്യം ത്രിശങ്കുവിലുമായി. സതാംപ്ടണിന്റെ ജയത്തോടെ വെസ്റ്റ്ബ്രോംവിച്ച് ആൽബിയോണ്‍ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ട് പുറത്തായി. 37 മത്സരങ്ങളിൽനിന്ന് 31 പോയിന്റുള്ള ബ്രോംവിച്ച് 19-ാം സ്ഥാനത്താണ്. അവസാന മൂന്ന് സ്ഥാനക്കാരാണ് തരംതാഴ്ത്തപ്പെടുന്നത്. 20-ാം സ്ഥാനത്തുള്ള സ്റ്റോക് സിറ്റി നേരത്തേ തരംതാഴ്ത്തപ്പെട്ടിരുന്നു. 18-ാം സ്ഥാനത്തുള്ള സ്വാൻസീ സിറ്റിക്ക് 33 പോയിന്റാണുള്ളത്. സ്റ്റോക് സിറ്റിക്കെതിരേയാണ് സ്വാൻസീയുടെ അവസാന മത്സരം.
Read Moreരഹാനെയെ ഒഴിവാക്കിയത് ക്രൂരത; ബിസിസിഐയെ വിമർശിച്ച് ഗാംഗുലി
കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരന്പരയിൽനിന്ന് അജിങ്ക്യ രഹാനയെ ഒഴിവാക്കിയ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ടീം മുൻ നായകൻ സൗരവ് ഗാംഗുലി. രഹാനെയെ ഒഴിവാക്കിയത് ക്രൂരമായ തീരുമാനമാണെന്ന് ഗാഗുലി അഭിപ്രായപ്പെട്ടു. രഹാനെയെ ഒഴിവാക്കുകയും ശ്രേയസ് അയ്യർ, അന്പാട്ടി റായിഡു, സിദ്ധാർഥ് കൗൾ എന്നിവർക്ക് ഇടം നൽകുകയും ചെയ്ത ബിസിസിഐ തീരുമാനമാണ് ഗാഗുലിയെ ചൊടിപ്പിച്ചത്. അന്പാട്ടി റായിഡുവിനു മുന്‍പേ ഇപ്പോഴും ഞാൻ രഹാനയെ തെരഞ്ഞെടുക്കും. പന്ത് നന്നായി സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിൽ രഹാനയ്ക്കാണു മുൻതൂക്കം. ഇംഗ്ലണ്ടിൽ രഹാനയ്ക്കു മികച്ച റിക്കാർഡാണുള്ളത്- ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് സ്ഥാനം ലഭിച്ചതിനെ സ്വാഗതം ചെയ്ത ഗാംഗുലി എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ യുവ താരങ്ങൾക്ക് സ്ഥാനം നൽകിയില്ല എന്ന ചോദ്യവും ഉന്നയിക്കുന്നു. ഐപിഎലിലെ മികച്ച പ്രകടനമാണ് അന്പാട്ടി റായിഡുവടക്കമുള്ള താരങ്ങൾക്ക് ടീമിലിടം നേടിക്കൊടുത്തത്. ചെന്നൈ സൂപ്പർ കിംഗ്സിനായി…
Read Moreകിടു കിഷൻ..! മുംബൈ ഇന്ത്യൻസിനു കൂറ്റൻ ജയം
കോൽക്കത്ത: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു കൂറ്റൻ വിജയം. കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 102 റൺസിനു മുംബൈ പരാജയപ്പെടുത്തി. മുംബൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്ത 108 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. ഇഷാൻ കിഷന്റെ വെടിക്കെട്ടിൽ പിറന്ന മുംബൈയുടെ കൂറ്റൻ സ്കോറിനെ പിന്തുടരാൻ കോൽക്കത്തയിൽ കരുത്തുള്ളവരുണ്ടായിരുന്നില്ല. ഓപ്പണർ ക്രിസ് ലിന്നും (21) നിതീഷ് റാണയും (21) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. വാലറ്റത്ത് ടോം കുറാനും (18) ചെറു ശ്രമം നടത്തി. ആറു പേരാണ് ഇന്നിംഗ്സിൽ രണ്ടക്കം കാണാതിരുന്നത്. ആരും 21 റൺസിൽ കൂടുതൽ സ്കോർ ചെയ്തില്ല. ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ സംഭാവന മൂന്നു പന്തിൽ അഞ്ചു റൺസായിരുന്നു. ഇഷാൻ കിഷൻ (62) നേടിയ അതിവേഗ അർധ സെഞ്ചുറിയുടെ കരുത്തിലാണ് മുംബൈ 211 റൺസിന്റെ വിജയലക്ഷ്യം കുറിച്ചത്.…
Read Moreസെനഗൽ വീണ്ടും എത്തുമ്പോൾ ഫ്രഞ്ചുകാർക്ക് ഞെട്ടൽ
സെനഗൽ എന്നു കേട്ടാൽ ഫ്രഞ്ചുകാർക്ക് ഉള്ളിന്റെയുള്ളിൽ ഇന്നും ഒരു ഞെട്ടൽ ഉണ്ടാകും. തങ്ങളുടെ പഴയ കോളനിയാണ്, ഫുട്ബോൾ തട്ടാൻ പഠിപ്പിച്ചത് തങ്ങളാണ് എന്നൊക്കെ സെനഗലിനു മുന്നിൽ ഫ്രഞ്ചുകാർക്ക് മേനിപറയാമെങ്കിലും ലോകകപ്പിൽ കഥ വേറേ ലെവലാണ്. 2002 കൊറിയ-ജപ്പാൻ ലോകകപ്പ്, സെനഗലിന്റെ ആദ്യ ലോകകപ്പ്. ഫ്രാൻസ് എത്തുന്നത് 1998 ജേതാക്കൾ എന്ന ഗ്ലാമറുമായി. ഗ്രൂപ്പ് എയിൽ ഉള്ളത് ലോകകപ്പ് പാരന്പര്യമുള്ള ഉറുഗ്വെ, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവയും കന്നിക്കാരായ സെനഗലും. ആദ്യ മത്സരം ഫ്രാൻസും സെനഗലും തമ്മിൽ. പണ്ട് കോളനിയായിരുന്ന രാജ്യക്കാരുടെ പ്രതിരോധം കടക്കാൻ 98ന്റെ തലക്കന മായെത്തിയ ഫ്രാൻസ് വിയർത്തു. അതിനിടെ 30-ാം മിനിറ്റിൽ പാപ ബൗബ ദിയോഫ് ഫ്രഞ്ചുകാരുടെ ഇടനെഞ്ചിൽ ഗോൾ വെടിപൊട്ടിച്ചു. തുടർന്നുള്ള 60 മിനിറ്റിൽ ആ ആഘാതത്തിൽനിന്ന് കയറാൻ ഫ്രാൻസിനായില്ല. 1-0ന്റെ ജയത്തോടെ സെനഗലിന്റെ ആനന്ദനൃത്തം! അതൊരു തുടക്കമായിരുന്നു. രണ്ടാം മത്സരത്തിൽ ഉറുഗ്വെ കഷ്ടിച്ച്…
Read Moreപെയ്സിന്റെ ഓരോരോ ആഗ്രഹങ്ങൾ!
മുംബൈ: ഇന്ത്യൻ ടെന്നീസിലെ ‘നിത്യയൗവ്വനം’ ലിയാൻഡർ പെയ്സ് വിരമിക്കുന്നതിനു മുന്‍പ് ഒരു ആഗ്രഹം കൂടി സാക്ഷാത്കരിക്കാനുണ്ട്. അത് എന്താണെന്നു താരംതന്നെ വെളിപ്പെടുത്തുന്നു. വനിതാ താരം സെറീന വില്യംസിന്റെ മകളുടെ കൂടെ മിക്സഡ് ഡബിൾസ് കളിക്കണം, അതും 2040 ൽ.! സെറീന വില്യംസ് മകൾ അലക്സിസ് ഒളിന്പ്യയോടൊപ്പമുള്ള സെൽഫി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രം റീട്വീറ്റ് ചെയ്തു കൊണ്ടാണ് ലിയാൻഡർ തന്റെ രസകരമായ ആഗ്രഹം അറിയിച്ചിരിക്കുന്നത്. വെറുതെ തമാശ പറഞ്ഞതാണെങ്കിലും സംഭവം ആരാധകർ ഏറ്റെടുത്തതോടെ ട്വീറ്റ് വൈറലായി. നിരവധി ആളുകളാണ് പെയ്സിന്റെ ആഗ്രഹം സാധിക്കട്ടെ എന്ന് ആശംസിച്ചിരിക്കുന്നത്. ഡേവിസ് കപ്പ് ടെന്നീസിൽ ഏറ്റവും കൂടുതൽ ഡബിൾസ് വിജയം സ്വന്തമാക്കിയിട്ടുള്ള താരമാണ് ലിയാൻഡർ. 1990ലാണ് അദ്ദേഹം ടെന്നീസിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് അദ്ദേഹത്തിനൊപ്പം അരങ്ങേറ്റം കുറിച്ച സീഷൻ അലിയാണ് അദ്ദേഹത്തിന്റെ പരിശീലകൻ. കഴിഞ്ഞ മാസം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാണ്…
Read Moreപരിക്കിന്റെ വേദനയിൽ ടീമുകൾ…
പരിക്ക്, ഏതു നിമിഷവും കളിക്കാരെ വാരിപ്പുണരാൻ വെന്പിനിൽക്കുന്ന രംഗബോധമില്ലാത്ത കോമാളി… ഇന്നലെ സെർജ്യോ അഗ്യൂറോയും മാനുവൽ നൂവറുമൊക്കെയാണെങ്കിൽ ഇന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മെസ്യൂട്ട് ഓസിലിനെയുമെല്ലാം ആശ്ലേഷിച്ചു… ആ ആശ്ലേഷച്ചൂടിൽ ദിനങ്ങളും മാസങ്ങളും വേദനയോടെ കരയ്ക്കിരിക്കേണ്ടിയും വരും. ചൂടാറിയാൽ നെയ്മറിനേപ്പോലെ വീണ്ടും ഒന്നിൽനിന്നു തുടങ്ങേണ്ടിവരും. ലോകകപ്പിലേക്കു ദിനങ്ങൾ എണ്ണിയിരിക്കുന്പോൾ പരിക്കിന്റെ പിടിയിലകപ്പെടുന്നവരുടെ നിരയ്ക്ക് നീളം വർധിക്കുന്നു… പരിക്ക് സമ്മാനിക്കുന്നതോ കളിക്കാർക്കും ആരാധകർക്കും ടീമുകൾക്കും വേദനയും നിരാശയും. ബ്രസീൽ സൂപ്പർ താരം നെയ്മർ പരിക്കിനും ശസ്ത്രക്രിയയ്ക്കുംശേഷം തിരിച്ചുവരവിനൊരുങ്ങുന്നു എന്നതാണ് ഫുട്ബോൾ ലോകത്തിനുള്ള ശുഭവാർത്ത. ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിനിടെയായിരുന്നു നെയ്മറിന്റെ വലത് കാൽക്കുഴയ്ക്കു പരിക്കേറ്റത്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലാ ലിഗയിൽ ബാഴ്സയ്ക്കെതിരായ മത്സരത്തിനിടെ കാൽക്കുഴയ്ക്കു പരിക്കേറ്റെങ്കിലും കുഴപ്പമില്ലെന്നാണ് സൂചന. ആഴ്സണലിന്റെ ജർമൻ മധ്യനിരത്താരം മെസ്യൂട്ട് ഓസിലും ഫ്രഞ്ച് പ്രതിരോധനിരക്കാരൻ ലോറന്റ് കൊസീൽനിയും പരിക്കേറ്റവരുടെ നിരയിലേക്ക് എത്തി. ഹാരി കെയ്ൻ…
Read Moreസൂര്യതേജസിൽ ഹൈദരാബാദ്!
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം പതിപ്പിൽ പ്ലേ ഓഫ് ലക്ഷ്യംവച്ചുള്ള കുതിപ്പിൽ പ്രമുഖ ടീമുകൾക്ക് കാലിടറുന്നു. എട്ട് ടീമുകളിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഏവരെയും ആശ്ചര്യപ്പെടുത്തുകയും അന്പരിപ്പിക്കുകയും ചെയ്ത സംഘമാണ് സണ്‍റൈസേഴ്സിന്റേത്. 10 കളിയിൽ 16 പോയിന്റുമായി സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. തുടർച്ചയായി അഞ്ച് ജയങ്ങളുമായി കുതിക്കുകയാണ് സണ്‍റൈസേഴ്സ്. മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റൻ സണ്‍റൈസേഴ്സിന്റെ കുതിപ്പിൽ നായകൻ കെയ്ൻ വില്യംസണിന്റെ സംഭാവന വലുതാണ്. പന്ത് ചുരുണ്ടലുമായി ബന്ധപ്പെട്ട് ഡേവിഡ് വാർണറെ ക്രിക്കറ്റ് ഓസ്ട്രേലിയ സസ്പെൻഡ് ചെയ്തതിനാലാണ് വില്യംസൺ നായകനായത്. വാർണർ ഇല്ലാത്തത് ടീമിന്റെ ബാറ്റിംഗിനെ ബാധിക്കുമെന്നു കണക്കുകൂട്ടിയവരെ അദ്ഭുതപ്പെടുത്തി കിവീസ് നായകന്റെ ചുമലിലേറിയാണ് ടീം കുതിക്കുന്നത്. ഈ ഐപിഎൽ സീസണിലെ ഏക വിദേശ നായകനും വില്യംസണാണ്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും വില്യംസണ് ഒരേപോലെ മികവ് പ്രകടിപ്പിക്കുകയാണ്. 10 മത്സരങ്ങളിൽ 51.25 ശരാശരിയിൽ 410…
Read More