ജയ്പൂർ: 58 പന്തിൽ ഒരു സിക്സും ഒന്‍പതു ഫോറും അടക്കം 82 റണ്‍സ് എടുത്ത ജോസ് ബട്ട്ലറിന്റെ മികവിൽ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ്. പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 143. ലോകേഷ് രാഹുൽ (70 പന്തിൽ 95 നോട്ടൗട്ട്) പൊരുതിയെങ്കിലും പഞ്ചാബിനു ജയിക്കാൻ സാധിച്ചില്ല. ടോസ് ജയിച്ച രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിന്റെ നാലാം പന്തിൽ അജിങ്ക്യ രഹാനെയെ റോയൽസിനു നഷ്ടപ്പെട്ടു. 10 പന്തിൽ എട്ട് റണ്‍സ് ആയിരുന്നു രഹാനെയുടെ സന്പാദ്യം. മൂന്നാം നന്പറായെത്തിയ കൃഷ്ണപ്പ ഗൗതമിനും ഏറെനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ആറ് പന്തിൽ എട്ട് റണ്‍സുമായി ഗൗതം പലവലിയൻപൂകി. ഒരറ്റത്ത് വെടിക്കെട്ട് ബാറ്റിംഗുമായി ജോസ് ബട്ട്ലർ നിലയുറപ്പിച്ചതിനാൽ രാജസ്ഥാന്റെ സ്കോർബോർഡിലേക്ക് റണ്ണെത്തിക്കൊണ്ടിരുന്നു.…
Read MoreCategory: Sports
ആരാധനാ മൂർത്തിയുടെ കാൽ തൊട്ട് വന്ദിച്ച് ക്രിക്കറ്റ് പ്രേമി
ബാറ്റ് കൊണ്ട് മാന്ത്രിക വിദ്യ കാണിച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ സ്ഥാനം നേടിയ ധോണിക്ക് ഓരോരുത്തരും നൽകുന്ന സ്ഥാനം എത്ര വലുതാണെന്ന് തെളിവാകുകയാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനു ശേഷം നടന്നയൊരു രംഗം. മത്സരത്തിൽ ജയിച്ചതിനു ശേഷം പവലിയനിലേക്കു മടങ്ങുകയായിരുന്ന ധോണിയുടെ അടുക്കലേക്ക് ഓടിയെത്തിയ ഒരു ആരാധകൻ അദ്ദേഹത്തിന്റെ കാലിൽ വീണ് വണങ്ങുകയായിരുന്നു. ക്രീസിൽ നിന്ന ധോണിയെയും ഡ്വെയൻ ബ്രാവോയെയും ബാംഗ്ലൂർ താരങ്ങൾ അഭിനന്ദിക്കാനെത്തിയപ്പോഴാണ് സൂരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ധോണിയുടെ സമീപമെത്തിയത്. ഉടൻ തന്നെ ആരാധകൻ ധോണിയുടെ കാലിൽ തൊട്ട് വന്ദിക്കുകയും ചെയ്തു. ഐപിഎല്ലിലെ ഈ സീസണിൽ മാത്രം മൂന്ന് ആരാധകരാണ് ധോണിയുടെ കാലിൽ വന്ദിച്ചത്. മാത്രമല്ല ഐപിഎല്ലിന്റെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
Read Moreസമാസമം!
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ രണ്ടാം എൽക്ലാസിക്കോയിലും ബാഴ്സലോണ തോറ്റില്ല, റയൽ ജയിച്ചുമില്ല. രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയിട്ടും ബാഴ്സലോണയെ 2-2നു സമനിലയിൽ പിടിക്കാനേ റയലിനു സാധിച്ചുള്ളൂ. ലീഗിൽ അടുത്ത മൂന്നു മത്സരങ്ങളിൽകൂടി പരാജയപ്പെടാതിരുന്നാൽ ആധുനിക ലാ ലിഗ ഫുട്ബോൾ ചരിത്രത്തിൽ തോൽവിയറിയാതെ കിരീടം നേടിയ ടീമെന്ന ഖ്യാതി ബാഴ്സലോണ സ്വന്തമാക്കും. 1931-32 സീസണിൽ 18 മത്സരങ്ങളുള്ളപ്പോൾ റയൽ മാഡ്രിഡ് തോൽവിയറിയാതെ കിരീടം നേടിയിരുന്നു. ബാഴ്സലോണയ്ക്കുവേണ്ടി ലൂയി സുവാരസ് (10-ാം മിനിറ്റ്), ലയണൽ മെസി (52-ാം മിനിറ്റ്) എന്നിവരും റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ (14-ാം മിനിറ്റ്), ഗാരത് ബെയ്ൽ (72-ാം മിനിറ്റ്) എന്നിവരും ഗോൾ നേടി. എല്ലാ എൽ ക്ലാസിക്കോ മത്സരങ്ങൾ പോലെ ഇത്തവണയും വാഗ്വാദങ്ങളും കയ്യങ്കളിയും നിറഞ്ഞു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ പ്രതിരോധതാരം മാഴ്സലോയെ തല്ലിയതിന് സെർജി റോബർട്ടോയ്ക്ക് നേരിട്ടു ചുവപ്പുകാർഡ്…
Read Moreറോയൽ സൺറൈസേഴ്സ്
ഹൈദരാബാദ്: സൺറൈസേ ഴ്സിനു എട്ടാം ജയം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആവേ ശോജ്വല പോരാട്ടത്തിൽ സൺ റൈസേഴ്സ് അഞ്ച് റൺസി നു കീഴടക്കി. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 146നു പുറത്ത്. റോയൽ ചല ഞ്ചേഴ്സ് ആറ് വിക്കറ്റിന് 141. സണ്‍റൈസേഴ്സിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (39 പന്തിൽ 56 റണ്‍സ്) ടോപ് സ്കോററായി. ഷക്കീബ് അൽ ഹസൻ 32 പന്തിൽ 35 റണ്‍സ്എടുത്തു. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി ക്യാപ്റ്റൻ വിരാട് കോഹ്ലി 30 പന്തിൽ 39 റണ്‍സ് നേടി. റഷീദ് ഖാനെതിരേ രണ്ട് സിക്സർ ഉൾപ്പെടെ 33 റണ്‍സ് എടുത്ത ഗ്രാൻഡ്ഹോം പൊരുതിയെങ്കി ലും സൺറൈസേഴ്സ് ജയം പിടിച്ചെടുത്തു. ഐപിഎൽ പോയിന്റ് നില ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ് സൺറൈസേഴ്സ് 10 8 2 0 16സൂപ്പർ കിംഗ്സ് 10 7…
Read More#നെയ്മർ ഈസ് ബാക്ക്…
പരിക്കു നല്കിയ പൊട്ടലും വേദനയും മറന്ന് രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നെയ്മർ തിരിച്ചെത്തി, ചില കളികൾ കളിക്കാനും ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന്റെ സ്വപ്നങ്ങൾക്ക് ചിറകുനല്‍കാനും… പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്ന്റെ സൂപ്പർ താരം പരിശീലനം ആരംഭിച്ചു. ശനിയാഴ്ച മുതലാണ് നെയ്മർ ജിമ്മിലും മൈതാനത്തുമായി സജീവമായിത്തുടങ്ങിയത്. വലതു കാൽക്കുഴയിലെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയശേഷം ബ്രസീലിൽ ചികിത്സയിലായിരുന്ന നെയ്മർ വെള്ളിയാഴ്ച സ്വകാര്യ വിമാനത്തിലാണ് പാരീസിൽ എത്തിയത്. ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിനിടെയാണ് നെയ്മറിനു പരിക്കേൽക്കുന്നത്. തുടർന്ന് ബ്രസീലിലേക്കുപറന്ന നെയ്മർ മാർച്ച് മൂന്നിന് ശസ്ത്രക്രിയയ്ക്കു വിധേയനായി. അവസാന മെഡിക്കൽ ടെസ്റ്റ് നടത്തിയ ശേഷമേ നെയ്മർ പൂർണമായി പരിശീലനം ആരംഭിക്കുകയുള്ളൂ എന്നാണു സൂചന. കൂടുതൽ സമയവും ജിംനേഷ്യത്തിലാണ് നെയ്മർ ചിലവിട്ടത്. ബൂട്ട് ഇടാതെ പുൽമൈതാനത്ത് എത്തി കുറച്ചു നേരം പന്ത് തട്ടുകയും ചെയ്തു. സീസണ് അവസാനത്തോടെ പിഎസ്ജിക്കായി സാധിക്കുമെങ്കിൽ…
Read Moreഫ്ഗാനെതിരേ രഹാനെ നയിക്കും
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ അജിങ്ക്യ രഹാനെ നയിക്കും. വിരാട് കോഹ്ലി കൗണ്ടി ക്ലബ്ബായ സറെയ്ക്കായി കളിക്കാൻ പോകുന്നതിനാലാണിത്. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റാണിത്. ജൂണ്‍ 14ന് ബംഗളൂരുവിലാണു മത്സരം. അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ടീം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം, അയർലൻഡ് പര്യടനത്തിനുള്ള ട്വന്റി-20 ടീം, ഇംഗ്ലണ്ടിനെതിരായ ട്വന്റി-20ക്കുള്ള ടീം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീം എന്നിവയുടെ തെരഞ്ഞെടുപ്പിനായി സെലക്ഷൻ കമ്മിറ്റി ഇന്ന് ബംഗളൂരുവിൽ ചേരും. കൗണ്ടി കളിക്കാൻ പോകുന്ന കോഹ്ലി അയർലൻഡിൽവച്ച് ഇന്ത്യൻ സംഘത്തിനൊപ്പം ചേരും.
Read Moreയുവന്റസിനു സീരി എ കിരീടം
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടം യുവന്റസ് ഉറപ്പിച്ചു. യുവന്റസ് ബൊലോഗ്നയെ 3-1നു കീഴടക്കുകയും നാപ്പോളി ടുറിനൊയോട് 2-2 സമനില വഴങ്ങുകയും ചെയ്തതോടെയാണിത്. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കേ യുവന്റസിന് 91ഉം നാപ്പോളിക്ക് 85ഉം പോയിന്റാണുള്ളത്. ശേഷിക്കുന്ന മത്സരങ്ങളിൽ യുവെ തോൽക്കുകയും നാപ്പോളി ജയിക്കുകയും ചെയ്താലും ഇരുടീമുകൾക്കും 91 പോയിന്റ് വീതമുണ്ടാകും. ഗോൾ വ്യത്യാസത്തിൽ യുവന്റസ് മുന്നിലാണെന്നതാണ് കിരീടം ഉറപ്പിക്കാൻ കാരണം. +61 ആണ് യുവന്റസിന്റെ ഗോൾ വ്യത്യാസം. നാപ്പോളിയുടേത് +45ഉം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു യുവെയുടെ ജയം. 30-ാം മിനിറ്റിൽ സിമോണി വെർഡിയുടെ ഗോളിൽ മുന്നിലെത്തിയ ബൊലോഗ്നയെ ഡി മൈനൊയുടെ (51-ാം മിനിറ്റ്) സെൽഫ് ഗോൾ 1-1ൽ കുടുക്കി. തുടർന്ന് സമി ഖേദീര (63-ാം മിനിറ്റ്), പൗലോ ഡൈബാല (69-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ യുവന്റസിനു ജയം സമ്മാനിച്ചു.
Read Moreറോബിൻ ഉത്തപ്പ 4,000 ക്ലബ്ബിൽ
ഐപിഎലിൽ 4,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത് ബാറ്റ്സ്മാൻ എന്ന നേട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റോബിൻ ഉത്തപ്പ. മുംബൈ ഇന്ത്യൻസിനായി എട്ടാം ഓവർ എറിഞ്ഞ മായങ്ക് മാർക്കണ്ഡെയുടെ അഞ്ചാം പന്ത് സിക്സർ പറത്തി 19 റണ്‍സിൽ എത്തിയപ്പോഴാണ് ഉത്തപ്പ ഈ നേട്ടത്തിലെത്തിയത്. മാർക്കണ്ഡെയുടെ ഗൂന്തി ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ ഉത്തപ്പ ഗാലറിയിൽ എത്തിച്ചു. തൊട്ടടുത്ത പന്തിലും മാർക്കണ്ഡെയെ ഉത്തപ്പ സിക്സറിനു പറത്തി. നേരിട്ട ഏഴാം പന്തിൽ ഉത്തപ്പ പുറത്താകേണ്ടതായിരുന്നു. നാല് റണ്‍സുമായി ക്രീസിൽനിന്ന ഉത്തപ്പയെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ മാർക്കണ്ഡെ വിട്ടുകളഞ്ഞിരുന്നു. നേരിട്ട് കൈകളിലേക്ക് ലഭിച്ച ക്യാച്ച് നഷ്ടപ്പെടുത്തിയ മാർക്കണ്ഡെയോട് പാണ്ഡ്യ ദേഷ്യംമറച്ചുവച്ചില്ല. വീണുകിട്ടിയ അവസരം മുതലാക്കി ഉത്തപ്പ അർധസെഞ്ചുറി നേടി.
Read Moreഅലക്സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ
ലണ്ടൻ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുൻ പരിശീലകന് സര് അലക്സ് ഫെര്ഗൂസന് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് ഫെര്‍ഗൂസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ലണ്ടനിലെ സാല്‍ഫഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫെര്‍ഗൂസന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയയ്ക്കുശേഷം ഫെര്ഗൂസന് കോമയിലാണ് എന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു ഫെർഗൂസൻ. അദ്ദേഹം പരിശീലകനായിരുന്ന 1986 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിൽ 11 പ്രീമിയര്‍ ലീഗ്, അഞ്ച് എഫ്എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും തമ്മില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരം കാണാന്‍ എത്തിയ ഫെര്‍ഗൂസനെ ആദരിച്ചിരുന്നു.
Read Moreകിംഗ്സ് ഇലവന് ആറു വിക്കറ്റ് ജയം
ഇൻഡോർ: കെ.എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ രാജസ്ഥാൻ റോയൽസ് വീണു. ലീഗിലെ അവസാനക്കാരായ രാജസ്ഥാനെ ആറു വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെടുത്തി. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. രാഹുലിന്റെ (84) ക്ലാസ് അർധ സെഞ്ചുറിയാണ് പഞ്ചാബിനു വിജയം സമ്മാനിച്ചത്. ആദ്യപന്തുമുതൽ വിജയത്തിലേക്കുള്ള ബൗണ്ടറിവരെ നീളുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ഇതിനിടയിൽ 54 പന്തുകൾ നേരിട്ട കെ.എൽ.ആർ മൂന്നു സിക്സും ഏഴു ബൗണ്ടറിയും നേടി. കരുൺ നായരും (31) സ്റ്റോണിസും (പുറത്താകാതെ 23) മാത്രമാണ് രാഹുലിനെ കൂടാതെ പഞ്ചാബിന്റെ ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. നേരത്തെ ജോസ് ബട്ലറുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. സഞ്ജു സാംസണും (28) ക്യാപ്റ്റൻ രഹാനെയ്ക്കും (5) വീണ്ടും തിളങ്ങാനാവാതെ പോയത് രാജസ്ഥാന്റെ ഇന്നിംഗ്സിനെ പിറകോട്ടടിച്ചു. സഞ്ജു ഇത്തവണയും കൊതിപ്പിച്ചു തുടങ്ങിയെങ്കിലും…
Read More