ശശാങ്ക് മനോഹർ വീണ്ടും ഐസിസി ചെയർമാൻ

ന്യൂഡൽഹി: ബിസിസിഐ മുൻ അധ്യക്ഷൻ ശശാങ്ക് മനോഹർ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത്. 2016 ൽ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹർ രണ്ടു വർഷം കൂടി സ്ഥാനത്തു തുടരുമെന്ന് ഐസിസി വാർത്താ കുറിപ്പിൽ അറിയിച്ചു. രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ഐസിസി ഡയറക്ടേഴ്‌സിന്‍റെ പിന്തുണയ്ക്കു നന്ദിപറയുകയും ചെയ്തു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹർ പദവി രാജിവച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകും മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുകയായിരുന്നു. ഭരണകാലയളവില്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെയായിരുന്നു രാജി.

Read More

രാജസ്ഥാനു തോൽവി; കോൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു

കോൽക്കത്ത: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി കോൽക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. തോൽവിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യത കൈയ്യാലപ്പുറത്തായി. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെയാണ് കോൽക്കത്ത മറികടന്നത്. ക്രിസ് ലിനിന്‍റെയും ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്‍റെയും (പുറത്താകാതെ 41) ബാറ്റിംഗ് പ്രകടനമാണ് കോൽക്കത്തയ്ക്കു അനായാസ ജയം സമ്മാനിച്ചത്. കുറഞ്ഞ സ്കോർ പിന്തുടർന്ന കോൽക്കത്ത തകർത്തടിച്ചാണ് തുടങ്ങിയത്. സുനിൽ നരൈയ്ൻ ആയിരുന്നു ഇത്തവണയും വെടിക്കെട്ടിനു തുടക്കമിട്ടത്. നരൈയ്ൻ ഏഴു പന്തിൽ രണ്ടു സിക്സും രണ്ടു ഫോറും അടക്കം 21 റൺസെടുത്തു. പിന്നാലെവന്ന ഉത്തപ്പ (4) പെട്ടെന്ന് പുറത്തായതോടെയാണ് കോൽക്കത്ത കളി തണുപ്പിച്ചത്. ക്യാപ്റ്റൻ ക്രീസിലെത്തിയതോടെ അച്ചടക്കത്തോടെ കോൽക്കത്ത വിജയത്തിലേക്ക് മുന്നേറി. നേരത്തെ തുടക്കത്തിലെ വെടിക്കെട്ടിനു ശേഷം ആറിത്തണുത്ത രാജസ്ഥാൻ 19 ഓവറിൽ തന്നെ കൂടാരംപൂകി. ബട്‌ലറും (39)…

Read More

32 വർഷത്തിനുശേഷം കേരളത്തിനു കിരീടം

ലുധിയാന: 69-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്‍റെ ആണ്‍കുട്ടികൾ സ്വർണം കരസ്ഥമാക്കി. 32 വർഷത്തിനുശേഷമാണ് കേരളം ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ചാന്പ്യന്മാരാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രാജസ്ഥാനെ കീഴടക്കിയാണ് കേരളം സുവർണനേട്ടം സ്വന്തമാക്കിയത്. 108-101നായിരുന്നു കേരളത്തിന്‍റെ ജയം. കേരളത്തിനായി ഷനാസിൽ മുഹമ്മദ് 29ഉം ചാക്കോ സൈമണ്‍ 26ഉം മുജീബ് സാലിഹ് 19ഉം ക്യാപ്റ്റൻ സെജിൻ മാത്യു 15ഉം പോയിന്‍റ് വീതം സ്വന്തമാക്കി. അതേസമയം, പെണ്‍കുട്ടികളുടെ ഫൈനലിൽ കേരളം പരാജയപ്പെട്ടു. തമിഴ്നാടാണ് കേരളത്തെ കീഴടക്കിയത്. സ്കോർ: 77-58. കേരളത്തിനായി ഐശ്വര്യ 17ഉം പ്രതിഭ പ്രിയ 15ഉം എസ്. പുഷ്പ 14ഉം ദർശിനി 13ഉം മോണിക്ക 10ഉം പോയിന്‍റ് വീതം നേടി. സെമിയിൽ ആണ്‍കുട്ടികൾ പഞ്ചാബിനെയാണ് കീഴടക്കിയത്. 85-69നായിരുന്നു കേരളത്തിന്‍റെ ജയം. പെണ്‍കുട്ടികൾ കർണാടകയെ 68-66ന് സെമിയിൽ മറികടന്ന് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

Read More

കിംഗ്സിനെ റോയൽസ് എറിഞ്ഞുവീഴ്ത്തി; പഞ്ചാബ് 88ന് ഓൾഒൗട്ട്

ഇൻഡോർ: ബാംഗളൂർ ബൗളർമാർ ശൗര്യം കാട്ടിയപ്പോൾ പേരുകേട്ട കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റിംഗ് നിര തകർന്നു. ഫലം ടീം 15.1 ഓവറിൽ 88-ന് ഓൾഒൗട്ട്. ഉമേഷ് യാദവിന്‍റെ മികച്ച ബൗളിംഗാണ് പഞ്ചാബിനെ തകർത്തത്. യാദവ് 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കോളിൻ ഗ്രാൻഡ്ഹോം, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് നേടി യാദവിനു പിന്തുണ നൽകി. കെ.എൽ.രാഹുൽ(21), ക്രിസ് ഗെയിൽ(18), ആരണ്‍ ഫിഞ്ച്(26) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്.

Read More

നദാലിന്‍റെ പുറത്താകൽ തുണച്ചു; റോജർ ഫെഡറർ വീണ്ടും ഒന്നാമൻ

പാരീസ്: എടിപി പുരുഷ സിംഗിൾസ് റാങ്കിംഗിൽ സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡറർ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മാഡ്രിഡ് ഓപ്പണ്‍ ക്വാർട്ടറിൽ സ്പാനിഷ് താരം റാഫേൽ നദാൽ പുറത്തായതാണ് ഫെഡറർക്ക് ഗുണമായത്. മാർച്ചിനുശേഷം ഫെഡറർ കളത്തിൽ ഇറങ്ങിയിട്ടില്ല. അതേസമയം, മുൻ ലോക ഒന്നാം നന്പറായിരുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ആറ് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി 18-ാം റാങ്കിലായി. 2006 ഒക്ടോബറിനുശേഷം ജോക്കോവിച്ചിന്‍റെ ഏറ്റവും മോശം റാങ്കിംഗ് ആണിത്. ജർമനിയുടെ അലക്സാണ്ടർ സ്വെരേവ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മാരിൻ സിലിച്ച് എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. വനിതാ സിംഗിൾസിൽ റൊമാനിയയുടെ സിമോണ ഹാലെപ്പ്, ഡെ·ാർക്കിന്‍റെ കരോളിൻ വോസ്നിയാകി, സ്പെയിനിന്‍റെ ഗാർബിനെ മുഗുരുസ, യുക്രെയ്നിന്‍റെ എലിന സ്വിറ്റോണിയ, ചെക്ക് റിപ്പബ്ലിന്‍റെ കരോളിന പ്ലീഷ്കോവ എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

Read More

ലോകകപ്പിനുള്ള ബ്രസീൽ സംഘത്തെ പ്രഖ്യാപിച്ചു

ബ്രസീലിയ: റഷ്യൻ ലോകകപ്പിനുള്ള 23 അംഗ ബ്രസീൽ സംഘത്തെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്ത നെയ്മർ ഉൾപ്പെടെ ടീമിലുണ്ട്. അഞ്ച് തവണ ലോക ചാന്പ്യന്മാരായ ബ്രസീൽ ലോകകപ്പിൽ ഗ്രൂപ്പ് ഇയിലാണ്. ടീം: ഗോൾ കീപ്പർമാർ- അലിസണ്‍, എഡേഴ്സണ്‍, കാസിയോ. ഡിഫൻഡർമാർ- മിറാൻഡ, മാർഖിനോസ്, തിയാഗോ സിൽവ, മാഴ്സലോ, ഫിലിപ്പെ ലൂയിസ്, ഫാഗ്നർ, പെഡ്രോ ജെറോമൽ, ഡാനിയേലോ. മധ്യനിര – കാസിമിറോ, ഫെർണാണ്ടീനോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്തോ, ഫിലിപ്പെ കുട്ടീഞ്ഞോ, വില്യണ്‍, ഫ്രെഡ്. മുന്നേറ്റ നിര – ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ, ഗഗ്ലസ് കോസ്റ്റ, ടൈസണ്‍, നെയ്മർ.

Read More

115 കോടി, റൂണി ഡിസി യുണൈറ്റഡിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്ന് വെയ്ൻ റൂണി അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചേക്കേറുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുൻ താരമായിരുന്ന റൂണിയുടെ ട്രാൻസ്ഫർ തുക 115 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഈ സീസണിന്‍റെ തുടക്കത്തിലാണ് റൂണി യുണൈറ്റഡിൽനിന്ന് എവർട്ടണിലേക്ക് എത്തിയത്. 2020വരെ എവർട്ടണുമായി കരാർ ഉണ്ടായിരിക്കേയാണ് റൂണി അമേരിക്കൻ സോക്കർ ലീഗിലെ ഡിസി യുണൈറ്റഡിലേക്ക് നീങ്ങുന്നത്. 31 കളികളിൽനിന്ന് 10 ഗോൾ എവർട്ടണിനായി ഈ സീസണിൽ റൂണി സ്വന്തമാക്കിയിട്ടുണ്ട്. 2003 മുതൽ 2016വരെ ഇംഗ്ലണ്ട് താരമായിരുന്ന റൂണിയുടെ പേരിലാണ് രാജ്യത്തിനായി ഏറ്റവും അധികം ഗോൾ (119 കളികളിൽനിന്ന് 53 ഗോൾ) നേടിയതിന്‍റെ റിക്കാർഡ്.

Read More

ട്രാൻസ്ഫർ റിക്കാർഡ് തകർക്കാൻ വീണ്ടും നെയ്മർ

പാരീസ്: പാരീ സാൻ ഷെർമയ്ന്‍റെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അടുത്ത ക്ലബ് മാറ്റത്തിനൊരുങ്ങുന്നു. ലോക ഇലവനെ ഓർമിപ്പിക്കുന്ന ടീമുകളെ ഇറക്കുന്നതിൽ പ്രത്യേക താത്പര്യം കാണിക്കുന്ന റയൽ മാഡ്രിഡിലേക്കാവും അടുത്ത മാറ്റമെന്നാണ് സൂചന. ബാഴ്സലോണയിൽ നിന്ന് 222 മില്യൻ യൂറോ(1776 കോടി രൂപ) എന്ന റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മർ പിഎസ്ജിയിലെത്തിയത്. ഇവിടെ താരം അതൃപ്തനാണെന്നും, റയലുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ.260 മില്യൻ യൂറോയാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന ട്രാൻസ്ഫർ തുക. നെയ്മറുടെ ഏജന്‍റോ റയൽ അധികൃതരോ ഇതു സ്ഥിരീകരിച്ചിട്ടില്ല.

Read More

അയർലൻഡിനെതിരായ ആദ്യ ട്വന്‍റി-20യിലും കോഹ്‌ലി ഇല്ല

ന്യൂഡൽഹി: അയർലൻഡിനെതിരായ ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉണ്ടാകില്ല. രണ്ട് മത്സര ട്വന്‍റി-20 പരന്പരയിൽ ബിസിസിഐ വിരാടിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൗണ്ടിയിൽ സറെയ്ക്കായി കളിക്കുന്നതിനാൽ ആദ്യ മത്സരം കോഹ്‌ലിക്ക് ഒഴിവാക്കേണ്ടിവരും. ഇതോടെ ആദ്യ ട്വന്‍റി-20യിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും. കോഹ്‌ലി കൗണ്ടി കളിക്കുന്നതിനാൽ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽനിന്ന് ഒഴിവാക്കിയിരുന്നു. അജിങ്ക്യ രഹാനെയാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക.

Read More

ഓ ബാഴ്സ! ബാഴ്സലോണ

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അപരാജിത യാത്ര തുടരുന്നു. ലീഗിലെ 36-ാം മത്സരത്തിൽ ബാഴ്സലോണ 5-1നു വിയ്യാറയലിനെ കീഴടക്കി. ഈ സീസണോടെ ക്ലബ് വിടുന്ന മിഡ്ഫീൽഡ് ജനറൽ ആ്രന്ദേ ഇനിയെസ്റ്റയുടെ രണ്ട് വേൾഡ് ക്ലാസ് അസിസ്റ്റുകളും ഡെംബെലെയുടെ ഇരട്ട ഗോളും (87, 90+3 മിനിറ്റുകൾ) ബാഴ്സയുടെ ജയത്തിനു ചന്തം പകർന്നു. ലയണൽ മെസി (45-ാം മിനിറ്റ്), പൗളീഞ്ഞോ (16-ാം മിനിറ്റ്), കുട്ടീഞ്ഞോ (11-ാം മിനിറ്റ്) എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യംകണ്ടു. 54-ാം മിനിറ്റിൽ സാൻസണിന്‍റെ വകയായിരുന്നു വിയ്യാറയലിന്‍റെ ഏക ഗോൾ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽകൂടി പരാജയപ്പെടാതിരുന്നാൽ ആധുനിക ലാ ലിഗയിൽ തോൽവി അറിയാതെ കപ്പുയർത്തുന്ന ടീമെന്ന നേട്ടം ബാഴ്സയ്ക്ക് സ്വന്തമാക്കാം. കിരീടം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞ ബാഴ്സയുടെ ശേഷിക്കുന്ന മത്സരങ്ങൾ ലീഗിൽ 16-ാം സ്ഥാനത്തുള്ള ലെവന്‍റെയ്ക്കും 11-ാം സ്ഥാനത്തുള്ള റയൽ സോസിഡാഡിനും എതിരേയാണ്. ലീഗിൽ 18 മത്സരങ്ങൾ ഉണ്ടായിരുന്ന…

Read More