ലോക ഫുട്ബോളിലെതന്നെ നമ്പര്‍ വണ്‍ ക്ലബ് തങ്ങൾതന്നെയെന്ന് മാഞ്ചസ്റ്റർ സിറ്റി ഒരിക്കൽകൂടി ലോകത്തോടു വിളിച്ചുപറയുന്നു. ഇംഗ്ലണ്ടിലെ മാത്രമല്ല ലോകഫുട്ബോളിലെതന്നെ ഏറ്റവും വിലകൂടിയ താരങ്ങളുള്‍പ്പെടുന്ന ക്ലബ്ബെന്ന റിക്കാർഡ് മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയരായ റയല്‍ മാഡ്രിഡ് അടക്കമുള്ള വന്‍ ടീമുകളെ പിന്തള്ളിയാണ് സിറ്റിയുടെ കുതിപ്പ്. 87.8 കോടി യൂറോയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമൂല്യം. ഇന്ത്യന്‍ രൂപയില്‍ 6,393 കോടിയോളം വരും ഈ തുക. പിഎസ്ജി താരമൂല്യത്തിൽ യൂറോപ്പില്‍ രണ്ടാമത്. 6385 കോടി രൂപയാണ് പിഎസ്ജി ചെലവിട്ടത്. ഇംഗ്ലീഷ് ഫുട്ബോളിലെ അതികായന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും താരങ്ങള്‍ക്കുവേണ്ടി പണമൊഴുക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിച്ചിട്ടില്ല. 74.7 കോടി യൂറോയാണ് യുണൈറ്റഡിന്റെ താരമൂല്യം.
Read MoreCategory: Sports
ധവാനെ വീഴ്ത്തിയ റബാഡയ്ക്കു പിഴശിക്ഷ
പോർട്ട് എലിസബത്ത്: ശിഖർ ധവാനെ കെണിയിൽ വീഴ്ത്തിയ കഗിസോ റബാഡയുടെ അമിതാഹ്ലാദത്തിനു മാച്ച് റഫറിയുടെ പിഴശിക്ഷ. ഇന്ത്യക്കെതിരായ അഞ്ചാം ഏകദിന പരമ്പരയിൽ ധവാനെ പുറത്താക്കിയ ശേഷം മോശം ആഗ്യം കാണിച്ചതിന് ദക്ഷിണാഫ്രിക്കൻ പേസർ റബാഡയ്ക്കു മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു. കളിയുടെ എട്ടാം ഓവറിലാണ് ധവാനെ റബാഡ പുറത്താക്കിയത്. റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ(34) ഫെലുക്വോയ്ക്കു ക്യാച്ച് നൽകി മ ടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ധവാനെ കൃത്യമായ ആസൂത്രണത്തോടെയാണ് ദക്ഷിണാഫ്രിക്ക പുറത്താക്കിയത്. ഇതിന്റെ ആഹ്ലാദം റബാഡ പ്രകടിപ്പിച്ചതാണ് വിനയായത്. ഐസിസിയുടെ കളിക്കാർക്കുള്ള പെരുമാറ്റച്ചട്ടം റബാഡ ലംഘിച്ചെന്നാണ് കണ്ടെത്തിയത്. ഇതോടെ റബാഡയ്ക്കു ഒരു ഡീമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യ ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
Read Moreനെയ്മർ മങ്ങി, മിന്നിത്തിളങ്ങി റൊണാൾഡോ; റയൽ പിഎസ്ജിയെ മുക്കി
മാഡ്രിഡ്: ചാന്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് സ്പാനിഷ് വന്പമാരായ റയൽ മാഡ്രിഡിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് റയൽ പിഎസ്ജിയെ പരാജയപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ-നെയ്മർ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുമായി തിളങ്ങിയപ്പോൾ നെയ്മർക്കു ഗോളൊഴിഞ്ഞ ആവനാഴിയുമായി മടങ്ങേണ്ടിവന്നു. 33-ാം മിനിറ്റിൽ അഡ്രിയാൻ റാബോട്ടിലൂടെ പിഎസ്ജിയാണ് റയലിന്റെ ഗ്രൗണ്ടിൽ ലീഡ് നേടിയത്. മിഡ്ഫീൽഡിൽനിന്ന് ഓടിക്കയറിയ റാബോട്ട് പോസ്റ്റിന് 15 വാര അകലെനിന്നു നിറയൊഴിക്കുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ലീഡ് വഴങ്ങിയ റയൽ മിനിറ്റുകൾക്കുള്ളിൽ തിരിച്ചടിച്ചു. ബെൻസേമയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റെണാൾഡോ റയലിന് സമനില സമ്മാനിച്ചു. മത്സരം ഗോളില്ലാതെ നീങ്ങവെ 83-ാം മിനിറ്റിൽ റയൽ ലീഡ് നേടി. അസെൻസിയോയുടെ ക്രോസ് റൊണാൾഡോ വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. മൂന്നു മിനിറ്റിനുശേഷം മാഴ്സലോയും ഗോൾ കണ്ടെത്തിയതോടെ ഫ്രഞ്ച് വന്പൻമാരുടെ പരാജയം പൂർത്തിയായി.…
Read Moreദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20യിൽ മിതാലി മിന്നി; ഇന്ത്യക്കു ജയം
പൊച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ വിജയം നുകർന്നത്. 48 പന്തിൽ 54 റണ്‍സ് നേടിയ മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164. ഇന്ത്യ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 168. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 38 റണ്‍സെടുത്ത ഡി വാൻ നീകേർക്കാണ് മുന്നിൽനിന്ന് പടനയിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച് ഏഴു പന്തിൽ 32 റണ്‍സെടുത്ത് പുറത്താകാതെനിന്ന കോൾ ട്രിയോണിന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്കു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നാലു സിക്സും രണ്ടു ബൗണ്ടറിയും ട്രിയോണ്‍ പറത്തി. നാഡിൻ ഡി ക്ലർക്ക് (25 പന്തിൽ 30) ട്രിയോണിനു മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അനൂജ പട്ടേൽ രണ്ടു വിക്കറ്റ് സ്വന്തമാക്കി. മറുപടി…
Read Moreദീപ കര്‍മാക്കര്‍ കോമൺവെൽത്ത് ഗെയിംസിൽനിന്നും പുറത്ത്
ന്യൂഡൽഹി: ഈ വർഷം നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം ജിംനാസ്റ്റിക് താരം ദീപ കർമാക്കർ ഉണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് ദീപ പിൻമാറിയത്. കഴിഞ്ഞ വർഷം അവസാനമാണ് പരിക്കേറ്റത്. പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്നും കോമണ്‍വെൽത്ത് പോലുള്ള പോരാട്ടത്തിന് തയാറായിട്ടില്ലെന്നും ദീപയുടെ കോച്ച് ബിശ്വേശ്വർ നൻഡി പറഞ്ഞു. ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ആകുന്പോഴേക്കും പൂർണമായി ദീപ ശാരീരിക ക്ഷമത കൈവരിക്കുമെന്നും ബിശ്വേശ്വർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഏപ്രിൽ നാലു മുതൽ 15വരെയാണ് കോമണ്‍വെൽത്ത് ഗെയിംസ് നടക്കുക. 2016 റിയോ ഒളിന്പിക്സിൽ നാലാം സ്ഥാനത്ത് എത്തി ദീപ കർമാക്കർ ചരിത്രം കുറിച്ചിരുന്നു. 2014 ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ചിരുന്നു.
Read Moreചരിത്രം കുറിച്ച് കോഹ്ലിപ്പട; ദക്ഷിണാഫ്രിക്കൻ മണ്ണിൽ കന്നി ഏകദിന പരന്പര
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രംകുറിച്ച് കോഹ്ലിപ്പട. ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ 73 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി ഏകദിന പരന്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി കുറിച്ച രോഹിത് ശർമയുടെയും നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അഞ്ചാം മത്സരത്തിലെ ജയത്തോടെ 4-1 എന്ന നിലയിൽ ഇന്ത്യ പരന്പര സ്വന്തമാക്കി. പരന്പരയിൽ ഇനി ഒരു മത്സരംകൂടി അവശേഷിക്കുന്നു. ഫോം കണ്ടെത്തി ഹിറ്റ്മാന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 274 റണ്‍സിൽ ഒതുങ്ങി. രോഹിത് ശർമ(115)യുടെ സെഞ്ചുറി മികവിൽ കുതിച്ച ഇന്ത്യ പക്ഷേ, രോഹിത് പുറത്തായശേഷം ലുംഗി എൻഗിഡിയുടെ പേസിനു മുന്നിൽ തകരുകയായിരുന്നു. രോഹിതും ധവാനും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനു മികച്ച തുടക്കം…
Read Moreദക്ഷിണാഫ്രിക്കയില്‍ ഏകദിനത്തിൽ ചരിത്രം കുറിക്കാന്‍ ഇന്ത്യ
പോര്‍ട്ട് എലിസബത്ത്: കഴിഞ്ഞ മത്സരത്തിലെ തോല്‍വി മറന്ന് ഇന്ത്യ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടാനായി ഒരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് പോര്‍ട്ട് എലിസബത്തില്‍ നടക്കും. ആറു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു മത്സരം ജയിച്ച ഇന്ത്യ നാലാം ഏകദിനത്തില്‍ തോറ്റിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടും. നാലാം ഏകദിനത്തിനു മുമ്പ് വരെ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരും (കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍) ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരും തമ്മിലുള്ള മത്സരമായിരുന്നു. എന്നാല്‍ ജൊഹന്നാസ്ബര്ഗില് രണ്ടു തവണ പെയ്ത മഴ ബാറ്റിംഗിലും ബൗളിംഗിലുമുള്ള ഇന്ത്യയുടെ പിടി അയച്ചു. നാലാം ഏകദിനത്തില്‍ തിരിച്ചെത്തിയ എ.ബി. ഡിവില്യേഴ്സിന്റെ വരവോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനു പുതിയ ഊർജം ലഭിച്ചിരി ക്കുകയാണ്. ഡിവില്യേഴ്സ് ഇട്ടുകൊടുത്ത ആവേശത്തിലാണ് പിന്നീടെത്തിയ ബാറ്റ്സ്മാന്മാര് ഇന്ത്യൻ സ്പിന്നര്‍മാരെ ആക്രമിച്ച് കളിച്ച് ജയിച്ചത്. ട്വന്റി…
Read Moreസ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയയുടെ അലൻ ബോർഡർ മെഡൽ
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്റ്റീവ് സ്മിത്തിന് അലൻ ബോർഡർ മെഡൽ. കഴിഞ്ഞ 12 മാസം ബാറ്റിംഗിൽ സ്മിത്ത് പുലർത്തിയ മികവാണ് ബോർഡർ മെഡലിലെത്തിച്ചത്. രണ്ടാം തവണയാണ് സ്മിത്ത് ഈ നേട്ടം കൈവരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാനുശേഷം ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്. മെഡലിനുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ ഓസീസ് നായകൻ 246 വോട്ട് നേടി. രണ്ടു തവണ ബോർഡർ മെഡൽ നേടിയ ഡേവിഡ് വാർണർ (162 വോട്ട്) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ നഥാൻ ലിയോണ്‍ (156 വോട്ട്) മൂന്നാംസ്ഥാനം നേടി. 2015ലാണ് സ്മിത്ത് ആദ്യമായി ബോർഡർ മെഡൽ നേടുന്നത്. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയയുടെ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ ആയി സ്മിത്തിനെ തെരഞ്ഞെടുത്തിരുന്നു.
Read Moreദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിനു നേരെ വംശീയാധിക്ഷേപം
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളർ ഇമ്രാൻ താഹിറിനു നേരെ ആരാധകരുടെ വംശീയാധിക്ഷേപം. ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലെ നാലാം ഏകദിന മൽസരത്തിനിടെയാണ് ഇമ്രാൻ താഹിർ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. കാണികളിലൊരാൾ താഹിറിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നും സംഭവം സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവരുടെ സാന്നിധ്യത്തിൽ താഹിർ തന്നെ അധിക്ഷേപം നടത്തിയ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ സ്റ്റേഡിയത്തിന് പുറത്താക്കിയതായും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താഹിറിനെ വംശീയമായി അധിക്ഷേപിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ താഹിറിനെതിരായ ദക്ഷിണാഫ്രിക്കൻ ആരാധകന്റെ അധിക്ഷേപത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ‘
Read Moreഏകദിന റൺസിൽ ഇന്ത്യക്കാരില്‍ കോഹ്ലി അഞ്ചാമന്
ന്യൂഡൽഹി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യക്കാരില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള നാലാം ഏകദിനത്തില്‍ 75 റണ്‍സ് നേടിക്കൊണ്ടാണ് കോഹ്ലി മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദിനെ (9378) മറികടന്നത്. വാണ്ടേഴ്സിലെ പ്രകടനം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്റെ സ്കോര്‍ 206 ഏകദിനത്തില്‍നിന്ന് 57.45 ശരാശരിയില്‍ 9423ലെത്തി. കോഹ്ലി വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിനെ മറികടന്നു. ഗെയ്ൽ 275 മത്സരങ്ങളില്‍നിന്ന് 9420 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലി 16-ാം സ്ഥാനത്താണ്. ഏകദിനത്തില്‍ ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍ (463 മത്സരങ്ങളില്‍ 18426) ഒന്നാമതും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (14243), രണ്ടാമതുംഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (13704) ആണ് മൂന്നാമത്. ഇന്ത്യക്കാരില്‍ തെണ്ടുല്‍ക്കറിനു പിന്നില്‍ സൗരവ് ഗാംഗുലി (11363), രാഹുല്‍ ദ്രാവിഡ് (10889), എം.എസ്. ധോണി (9954) എന്നിവരാണ്. കോഹ് ലിക്ക് ഏകദിനത്തിൽ…
Read More