ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം

റോത്തക്ക്: ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. തുടർച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേട്ടുന്നത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്‍റുകളോടെയാണ് കേരളത്തിന്‍റ കിരീട നേട്ടം. മീറ്റിൽ ഒൻപതു സ്വർണമാണ് കേരളത്തിന്‍റെ താരങ്ങൾ നേടിയത്. ആതിഥേയരായ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.

Read More

രഞ്ജി ട്രോഫി: വിദര്‍ഭ ഫൈനലില്‍

കോല്‍ക്കത്ത: വിദര്‍ഭ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ അഞ്ച് റണ്‍സിന് മറികടന്നാണ് വിദര്‍ഭ കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ 114 റണ്‍സിന്‍റെ ലീഡ് നേടിയ ശേഷം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മുന്‍ ചാന്പ്യന്മാരായ കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയായി. ഡല്‍ഹിയാണ് ഫൈനലില്‍ വിദര്‍ഭയുടെ എതിരാളികള്‍. സ്‌കോര്‍: വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സ് 185, രണ്ടാം ഇന്നിംഗ്‌സ് 313. കര്‍ണാടക ഒന്നാം ഇന്നിംഗ്‌സ് 301, രണ്ടാം ഇന്നിംഗ്‌സ് 192. ഓരോ പന്തിലും ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 198 റണ്‍സായിരുന്നു കര്‍ണാടകയ്ക്ക് ഫൈനലില്‍ കടക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ദിനം അവര്‍ 192 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് ക്യാപ്റ്റന്‍ വിനയ് കുമാര്‍ (36), അഭിമന്യു മിഥുന്‍ (33), ശ്രേയസ് ഗോപാല്‍ (24 നോട്ടൗട്ട്) എന്നിവര്‍ നടത്തിയ പോരാട്ടം കര്‍ണാടകയെ വിജയത്തിന് തൊട്ടടുത്ത് എത്തിക്കുകയായിരുന്നു.…

Read More

ബംഗളൂരുവിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം കാണികളുടെ മുന്നില്‍ ബംഗളൂരു എഫ്‌സി തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി.ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്‌സി ബംഗളൂരുവിനെ കീഴടക്കി. 90+1-ാം മിനിറ്റില്‍ ട്രിനിഡാഡ് ഗോണ്‍സാല്‍വസ് നേടിയ പെനാല്‍റ്റിയിലാണ് ജംഷഡ്പുര്‍ വിജയിച്ചത്. ജംഷഡ്പുരിന്‍റെ രണ്ടാം ജയമാണ്. കഴിഞ്ഞ ഹോം മാച്ചില്‍ ബംഗളൂരു ചെന്നൈയിന്‍ എഫ്‌സിയോടു പരാജയപ്പെട്ടിരുന്നു. പോയിന്‍റ് നിലയില്‍ 12 പോയിന്‍റുമായി ബംഗളൂരു രണ്ടാം സ്ഥാനത്തു തുടരുന്നു. ഒമ്പത് പോയിന്‍റുമായി ജംഷഡ്പുര്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു.

Read More

കുതിച്ചുചാടി സുവര്‍ണ കേരളം

ന്യൂഡല്‍ഹി: കാറ്റടങ്ങി വെയില്‍ച്ചൂടില്‍ തിളങ്ങിയ ഹരിയാനയിലെ കളിക്കളത്തില്‍ നിന്ന് കേരളം ഇന്നലെ കൊയ്തെടുത്തത് നാലു സ്വര്‍ണം ഉള്‍പ്പടെ എട്ടു മെഡലുകള്‍. മൂന്നാം ദിവസം സ്വര്‍ണ നേട്ടങ്ങള്‍ക്കു പുറമേ രണ്ടു വെള്ളിയും രണ്ടു വെങ്കലവും നേടി ഹരിയാനക്കു പിന്നില്‍ പോയിന്‍റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിനു ഇതുവരെ നാലു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ലഭിച്ചു. മൂന്നാമത്തെ ദിവസം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നാലു സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഹരിയാന 42 പോയിന്‍റോടെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 38 പോയിന്‍റുമായി കേരളം രണ്ടാം സ്ഥാനത്തും 20 പോയിന്‍റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്. അപര്‍ണയുടെ സ്വര്‍ണത്തുടക്കം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയാണ് ഇന്നലെ മീറ്റ് റിക്കാര്‍ഡോടെ കേരളത്തിന് ആദ്യം സ്വര്‍ണം നേടിത്തന്നത്. 14.25 സെക്കൻഡില്‍ ഓടിയെത്തിയ അപര്‍ണ കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ തന്നെ…

Read More

ഞെട്ടിത്തരിച്ച് ജസ്റ്റിന്‍ ഗാട്‌ലിന്‍

ലണ്ടന്‍: ഉത്തേജക മരുന്നു വിവാദം തന്നെ ഞെട്ടിക്കുന്നുവെന്ന് ലോകചാമ്പ്യൻഷിപ്പിലെ വേഗതാരം ജസ്റ്റിന്‍ ഗാട്‌ലിന്‍. താനൊരിക്കലും പ്രകടനം മെച്ചപ്പെടുത്താൻ നിരോധിത മരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗാട്‌ലിൻ പറഞ്ഞു. പരിശീലകന്‍ ഡെന്നിസ് മിച്ചലിനും ഏജന്‍റ് റോബര്‍ട്ട് വാഗ്‌നര്‍ക്കുമെതിരേയാണ് ഇത്തവണ ആരോപണമുണ്ടായിരിക്കുന്നത്. ദ ഡെയ്‌ലി ടെലിഗ്രാഫ് എന്ന പത്രത്തിന്‍റെ അന്വേഷണാത്മക പരമ്പരയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ അമേരിക്കന്‍ സ്പ്രിന്‍റര്‍മാരെയും പോലെ നിരോധിച്ച ഉത്തേജക മരുന്നുകള്‍ ഗാട്‌ലിന്‍ ഉപയോഗിച്ചതായി ഇരുവരും പറയുന്നതായും ഡെയ്‌ലി ടെലിഗ്രാഫ് പുറത്തു വിട്ട വീഡിയോയിലുണ്ട്. രണ്ടര ലക്ഷം ഡോളര്‍ നല്‍കിയാല്‍ ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉള്‍പ്പടെയുള്ള ഹോര്‍മോണ്‍ മരുന്നുകള്‍ എത്തിച്ചു നല്‍കാമെന്നും ഇരുവരും വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. സ്‌പോര്‍ട്‌സ് സിനിമയ്ക്കായി വിവരങ്ങള്‍ ശേഖരിക്കുന്ന ഫിലിം കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേനയെത്തിയ ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍മാരുടെ ഒളികാമറയിലാണ് മിച്ചലും വാഗ്‌നറും കുടുങ്ങിയത്. സംഭവമറിഞ്ഞ ഗാട്‌ലിന്‍ ഇരുവരെയും പുറത്താക്കിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ ഉത്തേജക മരുന്നുപയോഗിച്ചു എന്ന കള്ളവാര്‍ത്ത…

Read More

ഇരട്ടയടിയിൽ മുംബൈക്ക് ജയം

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ മുംബൈ സിറ്റി മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി. ബൽവന്ത് സിംഗ് നേടിയ ഇരട്ടഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. 34, 68 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഈ ജയത്തോടെ മുംബൈ സിറ്റി എഫ്സി 10 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് എടികെയ്ക്കു പിന്നില്‍ ഒന്‍പതാം സ്ഥാനത്തക്കു പിന്തള്ളപ്പെട്ടു. മുംബൈ സിറ്റിയുടെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ താരം ജേഴ്സണ്‍ വിയേരയാണ് മാന്‍ ഓഫ് ദി മാച്ച്. മുംബൈയുടെ ഈ സീസണിലെ ആദ്യത്തെ എവേ മത്സര വിജയംമാണിത്.നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഗോള്‍കീപ്പര്‍ ടി..പി .രഹ്്നേഷിനു പകരം രവികുമാറും ഡാനിയോലോയ്ക്കു പകരം ഉറുഗ്വന്‍ താരം മാര്‍ട്ടിന്‍ ഡയസും വന്നു.

Read More

ടെസ്റ്റ് ക്രിക്കറ്റുമായി പാട്ടുകാരും സിനിമക്കാരും, ആദ്യ കളിയില്‍ താരമായത് ലാല്‍ജിഷ്

സെലിബ്രിറ്റി ക്രിക്കറ്റില്‍ പുതിയ വിപ്ലവവുമായി ടീമുകള്‍. ട്വന്റി-20 ക്രിക്കറ്റില്‍ ദ്വിദിന, ത്രിദിന ക്രിക്കറ്റിലേക്ക് വളരുകയാണ് പാട്ടുകാരും സിനിമക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കളിക്കുന്ന സെലിബ്രിറ്റി ലീഗ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സും മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടി. പ്രെഫഷണല്‍ കളിക്കാരുടെ കെട്ടിലും മട്ടിലും നടന്ന മത്സരത്തിന്റെ പ്രധാന ആകര്‍ഷണം മ്യൂസിക് ചലഞ്ചേഴ്‌സിന്റെ ഡേ. ലാല്‍ജിഷിന്റെ സെഞ്ചുറിയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ലാല്‍ജിഷിന്റെ (100) മികവില്‍ മ്യൂസിക് ചലഞ്ചേഴ്‌സ് അടിച്ചെടുത്തത് എട്ടുവിക്കറ്റിന് 207 റണ്‍സ്. മറുപടി ബാറ്റിംഗില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ് ഏഴിന് 117ല്‍ ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ സിഎംസി എട്ടുവിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒന്‍പതിന് 122 റണ്‍സെടുത്തു. മത്സരം സമനിലയില്‍ അവസാനിച്ചു. കൊച്ചി ആസ്ഥാനമായി എട്ടോളം ടീമുകള്‍ സെലിബ്രിറ്റി ലീഗുകളില്‍ പങ്കെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും നയിക്കുന്ന…

Read More

ദേശീയ സീനിയർ സ്കൂൾ മീറ്റ്: നടത്തത്തിൽ ശ്രീജയ്ക്ക് വെങ്കലം

റോത്തക്ക്: ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ മൂന്നാം ദിനം കേരളത്തിന് ഒരു വെങ്കലം കൂടി ലഭിച്ചു. അഞ്ച് കിലോമീറ്റർ നടത്തത്തിൽ പാലക്കാട് മുണ്ടൂർ സ്കൂളിലെ ശ്രീജയ്ക്കാണ് വെങ്കലം ലഭിച്ചത്. ഒരു മെഡൽ പോലും നേടാൻ കഴിയാതെയാണ് രണ്ടാം ദിനം കേരള താരങ്ങൾ മൈതാനം വിട്ടിരുന്നത്. ആദ്യ ദിനം നേടിയ ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം നാല് മെഡലുകളാണ് കേരളത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.  

Read More

ഇനി കുട്ടിക്കളി; ലങ്കയ്ക്കെതിരായ ടി- 20 പരന്പരയ്ക്ക് ഇന്നു തുടക്കം

കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്‍റി 20 പരമ്പര ഇന്നു തുടങ്ങും. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കില്‍. ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ജയിച്ച ഇന്ത്യ ട്വന്‍റി 20യിലും ആധിപത്യം തുടരാനാണ് ഇറങ്ങുന്നത്. ഇന്ത്യക്ക് തങ്ങളുടെ ബെഞ്ചിലെ താരങ്ങളുടെ പ്രകടനം അളക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പര നേടിയശേഷം സ്ഥിരം നായകന്‍ വിരാട് കോഹ് ലി ഇല്ലാതെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്കയെ നേരിടാനിറങ്ങി. ആദ്യ മത്സരത്തില്‍ തീര്‍ത്തും നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയശേഷം അടുത്ത രണ്ടു മത്സരവും ആധികാരികമായി ജയിച്ച് രോഹിത് ശര്‍മയും കൂട്ടരും ഏകദിന പരമ്പര കീശയിലാക്കി. ഏകദിന പരമ്പരയിലെ ധര്‍മശാലയില്‍ നടന്ന ആദ്യ മത്സരത്തിനുശേഷം ശ്രീലങ്കയുടെ ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അനായാസം നേരിട്ടു. മൊഹാലിയില്‍ വന്‍ ജയം നേടിയ ഇന്ത്യക്കെതിരേ വിശാഖപട്ടണത്തുനടന്ന നിര്‍ണായക മത്സരത്തില്‍ ഒരു വിക്കറ്റിന് 136ല്‍നിന്ന ലങ്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍…

Read More

മഴയയും ചതിച്ചു; ഓസ്‌ട്രേലിയയ്ക്കു ആഷസ് പരമ്പര

പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം മഴ രക്ഷകനായെത്തുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് തോല്‍വി. അഞ്ചാം ദിവസത്തിന്‍റെ തുടക്കത്തില്‍ മഴ ഓസ്‌ട്രേലിയയെ ശല്യം ചെയ്‌തെങ്കിലും മഴയ്ക്കുശേഷം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വിജയം പിടിച്ചെടുത്തു. ഇന്നിംഗ്സിനും 41 റണ്‍സിനുമാണ് ഓസീസിന്‍റെ ആധികാരിക വിജയം. ഒന്നാം ഇന്നിംഗ്‌സില്‍ 259 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍് 218 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍; ഇംഗ്ലണ്ട് – 403, 218. ഓസ്ട്രേലിയ – 662/9 ഡിക്ലയേഡ്. രണ്ടു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെ ബ്രിസ്‌ബെയ്ന്‍, അഡ്‌ലെയ്ഡ് ടെസ്റ്റുകള്‍ ജയിച്ച ആതിഥേയര്‍ ഇതോടെ 3-0 ത്തിന് ആഷസ് പരമ്പര തിരിച്ചുപിടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്സിലുമായി ഹെയ്സല്‍വുഡ് എട്ടു വിക്കറ്റ് വീഴ്ത്തി. പെര്‍ത്തിലെ പ്രസിദ്ധമായ വാക്കയിലെ അവസാന ടെസ്റ്റ്…

Read More