കോഹ്ലിയുടെ ടീമിന് ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കാനാവുമെന്ന് ദ്രാവിഡ്

മുംബൈ: നിലവിലെ ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ ആദ്യ പരന്പര വിജയം സമ്മാനിക്കാനാകുമെന്ന് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. മികച്ച കഴിവുള്ള പേസർമാരും സ്പിന്നർമാരും ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയും അടങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ ആഴം പ്രോട്ടീസിനെ അവരുടെ മണ്ണിൽ തോൽപ്പിക്കാൻ കരുത്തുള്ളതാണെന്നും ദ്രാവിഡ് പറയുന്നു. നിലവിലെ ഇന്ത്യൻ ടീമിന്‍റെ ആഴം കണക്കിലെടുത്താൻ ഇപ്പോൾ മികച്ച അവസരമാണ് ലഭിച്ചിട്ടുള്ളത്. നമുക്കു മികച്ച പേസർമാരുണ്ട്. ആവശ്യമെങ്കിൽ കളിപ്പിക്കാൻ കഴിയുന്ന മികച്ച ഓൾറൗണ്ടറുണ്ട്. അശ്വൻ, ജഡേജ തുടങ്ങിയ ലോകോത്തര സ്പിന്നർമാരുണ്ട്. 40-50 ടെസ്റ്റിന്‍റെ അനുഭവസന്പത്തുള്ളവരാണ് ദക്ഷിണാഫ്രിക്കയിലേക്കു പോകുന്ന ടീമിലെ ബാറ്റ്സ്മാൻമാർ- ദ്രാവിഡ് പറയുന്നു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയിൽ ജയിക്കണമെങ്കിൽ അല്പം ഭാഗ്യംകൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഒന്നാം നന്പർ ടെസ്റ്റ് ടീമായ ഇന്ത്യക്ക് പക്ഷേ ദക്ഷിണാഫ്രിക്കയിൽ ഒരു വാംഅപ്പ് മത്സരം മാത്രമാണ് ലഭിച്ചിരിക്കുന്നത്. ചാന്പ്യൻസ് ട്രോഫി മുതൽ ഇന്ത്യ തുടർച്ചതായി ക്രിക്കറ്റ്…

Read More

ശീതകാല ഒളിമ്പിക്സിൽ റഷ്യൻ താരങ്ങൾക്ക് മത്സരിക്കാം: പുടിൻ

മോസ്കോ: 2018 ഫെബ്രുവരി നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യൻ അത്‌ലറ്റുകൾക്ക് സ്വതന്ത്രമായി മത്സരിക്കാമെന്ന് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ശൈത്യകാല ഒളിമ്പിക്‌സിൽ നിന്ന് റഷ്യന്‍ അത്‌ലറ്റുകളെ വിലക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശീതകാല ഒളിന്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് താരങ്ങളെ വിലക്കില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പുടിൻ ആരോപിച്ചു. ദക്ഷിണ കൊറിയിലെ പ്യോംഗ്ചാംഗിൽ നടക്കേണ്ട ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയത്. 2014 ല്‍ റഷ്യയിലെ സോചിയില്‍ നടന്ന കഴിഞ്ഞ ഒളിമ്പിക്‌സില്‍ അത്‌ലറ്റുകള്‍ക്ക് റഷ്യ ഉത്തേജകമരുന്ന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.എന്നാൽ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലാത്ത കായിക താരങ്ങള്‍ക്ക് സ്വതന്ത്ര്യ പതാകയ്ക്ക് കീഴിൽ കായിക മേളയില്‍ പങ്കെടുക്കാന്‍ സാധിക്കും.

Read More

നീലക്കുപ്പായത്തിലെ കളി, സ്വപ്നം യാഥാർഥ്യമായി

പെരുന്പാവൂർ: നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി പോരാടാൻ ഇറങ്ങുന്നതു ബേസിൽ തന്പിയും വീട്ടുകാരും സ്വപ്നത്തിൽ ഒരുപാടുതവണ കണ്ടുകഴിഞ്ഞ കാര്യമാണ്. അതു യാഥാർഥ്യമാകുന്നതിന്‍റെ ത്രില്ലിലാണു പെരുന്പാവൂർ ഇരിങ്ങോളുള്ള മുല്ലമംഗലം കുടുംബം. ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്‍റി 20 പരന്പരയ്ക്കായി ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെക്കപ്പെട്ട ബേസിൽ തന്പിയുടെ വീട്ടിൽ ആഹ്ളാദത്തിരതല്ലൽ നിലയ്ക്കുന്നില്ല. ’പപ്പാ ഞാൻ ഇന്ത്യൻ ടീമിലെത്തി’, ഈ ഒരൊറ്റ വാചകം മാത്രമാണു ഗുജറാത്തിൽ രഞ്ജി ട്രോഫിയുടെ തിരക്കുകൾക്കിടയിൽനിന്നു വിളിച്ച ബേസിൽ പിതാവ് തന്പിയോടു പറഞ്ഞത്. വർഷങ്ങളുടെ സ്വപ്നവും അതിനുവേണ്ടിയുള്ള കഠിനപ്രയ്തനവുമെല്ലാം സഫലമാകുന്നതിന്‍റെ സന്തോഷം ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു. രഞ്ജി കഴിഞ്ഞെത്തുന്ന ബേസിലിനെ കാണാൻ കാത്തിരിക്കുകയാണ് അമ്മ ലിസിയും അനിയത്തി സിനുവും മുത്തച്ഛനുമെല്ലാം. ക്രിക്കറ്റാണു തന്‍റെ ജീവിതം എന്നു ബേസിൽ മനസിൽ ഉറപ്പിച്ച കാലം മുതൽ നാടും വീടും ഒരുപോലെ കേൾക്കാൻ കൊതിച്ച വാക്കുകളുമായാണു കഴിഞ്ഞ തിങ്കളാഴച് ഗുജറാത്തിൽനിന്നു ബേസിലിന്‍റെ വിളി എത്തിയതെന്നു തന്പി പറയുന്നു.…

Read More

ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്

മുംബൈ: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള നിയമം ബിസിസിഐ പരിഷ്‌കരിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായി. കോഴ വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ സസ്‌പെന്‍ഷനിലായിരുന്നു. പുതിയ നിയമം വന്നതോടെ അടുത്ത സീസണില്‍ ഇറങ്ങുന്ന ചെന്നൈക്കും പൂനയ്ക്കും നേരത്തെ ഉണ്ടായിരുന്ന അഞ്ചു കളിക്കാരെ നിലനിര്‍ത്താം.ഇതോടെ രണ്ടു സീസണില്‍ പൂന സൂപ്പര്‍ ജയന്‍റ്‌സിനൊപ്പം കളിച്ച ധോണിക്ക് വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്താന്‍ സാധ്യതയേറി. ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്മാരായിരുന്നു. ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് താരങ്ങളെ വീതം നിലനിര്‍ത്താനാണ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും രണ്ടു വിദേശ താരങ്ങളും ഉള്‍പ്പെടണം. ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത രണ്ടു കളിക്കാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തണം. താരലേലത്തിന് മുന്‍പോ,…

Read More

ചരിത്ര നേട്ടത്തോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരന്പര

ന്യൂഡൽഹി: തുടർച്ചയായ ഒൻപത് ടെസ്റ്റ് പരന്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെയാണിത്. മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ 1-0ന് നേടി. 2005-2009 കാലഘട്ടത്തിൽ തുടർച്ചയായി ഒൻപത് പരന്പരകൾ നേടിയ ഓസ്ട്രേലിയയുടെ റിക്കോർഡിന് ഒപ്പമെത്താൻ ഇന്ത്യയ്ക്കായി. വരുന്ന ദക്ഷിണാഫ്രിക്കൻ പരന്പര നേടിയാൽ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിക്കാൻ കഴിയും. ധനഞ്ജയ ഡിസിൽവ അഞ്ചാം ദിനം പൊരുതി നേടിയ സെഞ്ചുറിയാണ് ലങ്കയ്ക്ക് സമനില സമ്മാനിച്ചത്. 119 റണ്‍സ് നേടിയ ഡിസിൽവ പേശിവലിവ് മൂലം റിട്ടയേർഡ് ചെയ്യുകയായിരുന്നു. റോഷൻ സിൽവ (74), നിരോഷൻ ഡിക് വെല്ല (44) എന്നിവർ പുറത്താകാതെ നിന്നു. ആഞ്ചലോ മാത്യൂസ്, ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ലങ്കയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ മാത്യൂസിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക്…

Read More

ശ്രീലങ്കന്‍ ടീം ഏകദിന പരമ്പര കളിക്കില്ല?

കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് ശ്രീലങ്ക പിന്മാറുന്നതായി സൂചന. ഡല്‍ഹിയിലെ വായു മലിനീകരണവും മൂടല്‍ മഞ്ഞും കളിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന വിശദീകരണത്തിലാണ് പിന്മാറുന്നതെന്നാണ് സൂചന. നേരത്തെ ടെസ്റ്റ് കളിക്കുന്നതിനിടെ ഡല്‍ഹിയിലെ മലിനീകരണ പ്രശ്നങ്ങള്‍ കളിക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ബാറ്റിംഗ് ഡിക്ലയര്‍ ചെയ്ത നായകന്‍ വിരാട് കോഹ്‌ലിക്ക് ശ്രീലങ്കന്‍ കളിക്കാര്‍ നന്ദി പറയുക പോലും ചെയ്തിരുന്നു. 26 മിനിറ്റോളം മത്സരം നിര്‍ത്തിവച്ച ശേഷമായിരുന്നു കോഹ്‌ലി ഇന്ത്യന്‍ ബാറ്റിംഗ് ഡിക്ലയര്‍ ചെയ്തത്. ഇന്ത്യയില്‍ ഏകദിന പരന്പര കളിക്കുന്നതിനുള്ള ടീം കഴിഞ്ഞ ദിവസം കൊളംബോ വിമാനത്താവളത്തലെത്തിയെങ്കിലും തിരിച്ചുവിളിക്കുകയായിരുന്നു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങാത്തതിനാലായിരുന്നു ഇത്. ശ്രീലങ്കയിലെ നിയമമനുസരിച്ച് ഒരു കായിക ടീം വിദേശത്ത് പര്യടനത്തിനു പോകുമ്പോള്‍ കായികമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണം. അതു ചെയ്യാത്തതില്‍ കായികമന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചു. 10 താരങ്ങളായിരുന്നു ഇന്ത്യയിലേക്കുപോരാന്‍ തയാറായി കൊളംബോ വിമാനത്താവളത്തിലെത്തിയത്. ഇന്ത്യയിലേക്കുള്ള വരവ് റദ്ദാക്കുന്നതിന് ഇതുമൊരു…

Read More

താരങ്ങൾക്ക് കേട്ടാൽ ഞെട്ടുന്ന പ്രതിഫലം വരുന്നു ; വർഷം 12 കോടി!

മുംബൈ: തങ്ങളുടെ വാര്‍ഷികശമ്പളം വര്‍ധിപ്പിക്കണമെന്ന വിരാട് കോഹ്്‌ലിയുടെയും മഹേന്ദ്രസിംഗ് ധോണിയുടെയും വാക്കുകള്‍ ബിസിസിഐ കേട്ടിരിക്കുന്നു. താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നതു സംബന്ധിച്ച അനൗദ്യോഗിക തീരുമാനം ബിസിസിഐ ഭരണസമിതി എടുത്തതായാണ് വിവരം. ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി, ഡയാന എഡുള്‍ജി, എന്നിവരുടെ കൂടിക്കാഴ്ചയില്‍ കോഹ്്‌ലിയുടെയും സംഘത്തിന്‍റെയും വാര്‍ഷിക ശന്പളം ഉയര്‍ത്താന്‍ തീരുമാനിച്ചു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പുതിയ ശമ്പളം ഏവരിലും അദ്ഭുതമുണ്ടാക്കുമെന്നാണ് അറിവ്. കാരണം,ഗ്രേഡ് എ താരങ്ങള്‍ക്ക് 12 കോടി രൂപ വരെയാകും പ്രതിവര്‍ഷ ശമ്പളം എന്നാണ് സൂചന. അതായത്. ഒരു മാസം ഒരു താരത്തിനു ലഭിക്കുന്നത് ഒരു കോടി രൂപ. നിലവില്‍ ഗ്രേഡ് എ താരങ്ങള്‍ക്കു ലഭിക്കുന്നത് രണ്ടു കോടി രൂപയും ഗ്രേഡ് ബി താരങ്ങള്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ്. ഈ തുക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്,…

Read More

ഏഷ്യൻ പവർലിഫ്റ്റിംഗ്: ഇന്ത്യ വിജയക്കൊയ്ത്തു തുടങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ ആരംഭിച്ച ഏഷ്യൻ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിന്‍റെ ആദ്യദിനം 62 പോയിന്‍റോടെ ആതിഥേയരായ ഇന്ത്യ കുതിപ്പ് തുടങ്ങി. ഏഴ് മത്സരങ്ങൾ പൂർത്തീകരിച്ചപ്പോൾ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കല മെഡലും നേടിയാണ് ഇന്ത്യയുടെ കുതിപ്പ്. കസാക്കിസ്ഥാൻ, സിംഗപ്പൂർ, ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഒന്നു വീതം മെഡലുമായി പിന്നിലുണ്ട്. മാസ്റ്റേഴ്സ് 59 കിലോഗ്രാം വിഭാഗത്തിൻ ശ്രീനിവാസനും, സബ്ജൂണിയർ 59 കിഗ്രാം വിഭാഗത്തിൽ അരുണ്‍ ജേക്കബും, മാസ്റ്റേഴ്സ് ഫോർ 59 കെ. വിഭാഗത്തിൽ മോഹൻദത്തും ഇന്ത്യക്കായി സ്വർണം നേടി. സബ്ജൂണിയർ 59 കിഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ മിഹിർ സോണിക്കാണ് വെള്ളി. ഓപ്പണ്‍ മെൻ 59 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് വെങ്കലവും മാസ്റ്റേഴ്സ് വണ്‍ 59 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ എൻ. ഈശ്വരൈ വെള്ളിയും നേടി. ഒന്പതുവരെ നടക്കുന്ന മത്സരങ്ങളിൽ 18 രാജ്യങ്ങളിൽനിന്ന് 200 താരങ്ങൾ…

Read More

ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ

  മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം ബേസിൽ തമ്പി ഇടംപിടിച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർ‌മയാണ് ടീമിനെ നയിക്കുന്നത്.തമിഴ്നാട് താരം വാഷിംഗ്ടൺ സുന്ദറും ബേസിൽ തമ്പിക്കൊപ്പം ടീമിൽ ഇടംപിടിച്ചു. രഞ്ജി ക്രിക്കറ്റിലെയും ഐപിഎലിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്.

Read More

ലങ്ക 373ന് പുറത്ത്; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്

ന്യൂഡൽഹി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 373 റണ്‍സിൽ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് 163 റണ്‍സിന്‍റെ ലീഡ് ലഭിച്ചു. 164 റണ്‍സ് നേടിയ നായകൻ ദിനേശ് ചാണ്ഡിമലാണ് ഒടുവിൽ പുറത്തായത്. 356/9 എന്ന നിലയിലാണ് ലങ്ക നാലാം ദിനം തുടങ്ങിയത്. ഇന്ന് അവർ 17 റണ്‍സ് കൂടി കൂട്ടിച്ചേർത്തു. മൂന്നാം ദിനം ആഞ്ചലോ മാത്യൂസുമായി ചേർന്ന് നായകൻ ചാണ്ഡിമൽ ലങ്കയെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്നും കരകയറ്റിയിരുന്നു. മാത്യൂസ് 111 റണ്‍സുമായി മൂന്നാം ദിനം പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ, ആർ.അശ്വിൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ജഡേജയ്ക്കും ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുന്പോൾ 12/1 എന്ന നിലയിലാണ്. ഒൻപത്…

Read More