ബംഗളൂരു: സുനിൽ ഛേത്രിയുടെ ബംഗളൂരു എഫ്സി ഐഎസ്എലിൽ വിജയത്തോടെ അരങ്ങേറ്റം കുറിച്ചു. മുംബൈയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബംഗളൂരു വീഴ്ത്തിയത്. എഡ്വാർഡോ മാർട്ടിൻ, സുനിൽ ഛേത്രി എന്നിവരായിരുന്നു ബംഗളൂരുവിനായി മുംബൈ വലയിൽ പന്തെത്തിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബംഗളുരു ലക്ഷ്യം കണ്ടത്. കളിയുടെ പൂർണ ആധിപത്യം ആദ്യാവസാനം ബംഗളുരു നിലനിർത്തി. എന്നാൽ ഫിനീഷിംഗിലെ പോരായ്മകൾ അവരെ വലച്ചു. മറുവശത്ത് മുംബൈ മോശം കളിയാണ് ബംഗളൂരുവിന്റെ മൈതാനത്ത് കാഴ്ചവച്ചത്. പാസിംഗിൽപോലും സ്കൂൾ നിലവാരം പുലർത്തിയില്ല. ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമായിരുന്നു എടുത്തുപറയാനുണ്ടായിരുന്നത്.
Read MoreCategory: Sports
തനിക്ക് ഏഴു ബാലന് ഡി ഓര് വേണം: റൊണാള്‍ഡോ
മാഡ്രിഡ്: വിരമിക്കുന്നതിനു മുമ്പ് ഏഴു ബാലന് ഡി ഓര് അവാര്‍ഡ് നേടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മുപ്പത്തിരണ്ടുകാരനായ താരം 15 വര്‍ഷത്തെ കരിയറില്‍ നിന്ന് നാല് ബാലന്‍ഡി ഓര് അവാര്‍ഡുകളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. തനിക്കു നാലാമത്തെ കുട്ടി ജനിച്ചിരിക്കുന്ന അവസരത്തിലാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്.
Read Moreആഷസിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു; ടിം പെയ്ൻ തിരിച്ചെത്തി
സിഡ്നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ടിം പെയ്ൻ ഏഴു വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി. ഇതോടെ മാത്യൂ വേഡിന്റെ ടീമിലെ സ്ഥാനം നഷ്ടമായി. പുതുമുഖതാരം സ്പിന്നർ കാമറൂൺ ബാൻക്രോഫ്റ്റ്, ഷോൺ മാർഷ് എന്നിവരും ടീമിലിടം കണ്ടെത്തി. അതേസമയം, ഇന്ത്യയിലും ബംഗ്ലാദേശിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ മാറ്റ് റെൻഷോ ടീമിന് പുറത്തായി. നവംബർ 23ന് ബ്രിസ്ബയ്നിലാണ് പരമ്പരയിലെ ആദ്യ മത്സരം. 2015-ൽ നടന്ന ആഷസ് പരമ്പര 3-2 സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് നിലവിൽ ജേതാക്കൾ. ടീം: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റൻ), ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ്, ജാക്സൺ ബേഡ്, പാറ്റ് കമ്മിൻസ്, പീറ്റർ ഹാൻഡ്സ്കോം, ജോഷ് ഹേസിൽവുഡ്, ഉസ്മാൻ കവാജ, നഥാൻ ലയൺ, ഷോൺ മാർഷ്, ടിം പെയ്ൻ, ചാഡ് സേയേഴ്സ്, മിച്ചൽ സ്റ്റാർക്ക്. ‘
Read Moreകൊച്ചി മഞ്ഞയില്‍ കുളിച്ചു; കേരളം ഇളകിയ ആഘോഷരാവ്
കൊച്ചി: ആവേശത്താല്‍ ഇളകിയാടിയ കൊച്ചി മഞ്ഞയില്‍ കുളിച്ചു. രാവിനു ശോഭപകര്‍ന്ന് സല്മാന് ഖാനും കത്രീന കൈഫും പിന്നെ നമ്മുടെ സ്വന്തം മമ്മൂട്ടിയും. എല്ലാത്തിനുമുപരി ഇന്ത്യന്‍ കായികലോകം രാജപട്ടം നല്കിയ സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറും. ഇന്ത്യ കളിച്ചു തുടങ്ങി, ഇനി കളി മാറും. ഇന്ത്യന്‍ ഫുട്ബോളിന്റെ തലവര മാറ്റിയ പ്രഫഷണല്‍ ഫുട്ബോള്‍ എന്ന അനുഭവം, അതിന്റെ നാലാം പതിപ്പിന് കിക്കോഫായി. അതെ ലോകത്തെ ഏറ്റവും മനോഹരമായ കായിക ഇനത്തിന്റെ ഇന്ത്യന്‍ മാതൃകയ്ക്ക്, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് താരസമ്പന്നമായ തുടക്കം. രാവിനു നക്ഷത്രശോഭ പകര്‍ന്നാണ് സല്മാന് ഖാനും കത്രീന കൈഫുമെത്തിയത്. ഇരുവരുടെയും നൃത്തത്തിനു താളം പിടിച്ച കാണികള്‍ക്കു മുന്നില്‍ പന്തുമായെത്തിയത് മമ്മൂട്ടിയായിരുന്നു. ഇവർക്കൊപ്പം നിത അംബാനിയും സച്ചിന് തെണ്ടുല്‍ക്കറും നിറഞ്ഞുനിന്ന വേദിയെ നോക്കി കാണികള്‍ ആര്‍ത്തു വിളിച്ചു, ലെറ്റ്സ് ഫുട്ബോള്‍. വെള്ളിത്തിരയിലെ മിന്നും താരങ്ങളുടെ പ്രകടനങ്ങള്‍ക്കു ശേഷമായിരുന്നു കേരളം കാത്തിരുന്ന…
Read Moreഒടുവിൽ സെറീന മകളുടെ അച്ഛനെ വിവാഹം ചെയ്തു
ന്യൂയോർക്ക്: ഒടുവിൽ സെറീന മകളുടെ അച്ഛനെ വിവാഹം ചെയ്തു. ലോക ടെന്നീസിലെ കരുത്തിന്റെ ഇതിഹാസം ഇനി അലക്സിസ് ഒഹാനിയനു സ്വന്തം. ലോക മുൻ ഒന്നാം നമ്പർ സെറീന വില്യംസും റെഡിറ്റ് സഹ സ്ഥാപകൻ അലക്സിസ് ഒഹാനിയനും വിവാഹിതരായി. ഈ വർഷം ലോകത്തെ ഏറ്റവും വലിയ താര മാമാങ്കമായി കെങ്കേമമായാണ് വിവാഹം നടന്നത്. ബിയോൺസ്, കിം കർദർഷ്യൻ, ഇവ ലോംഗോറിയ, കരോളിനെ വോസ്നിയാക്കി, കെല്ലി റോലൻഡ്, സിയറ തുടങ്ങി ലോകത്തെ പ്രമുഖ താരങ്ങളാണ് സെറീനയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വ്യാഴാഴ്ച ന്യൂ ഓർലിയൻസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. നഗരത്തെ നിശ്ചമാക്കിയായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. ചടങ്ങുകൾക്കായി അധികൃതർ നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചിരുന്നു. ഏകദേശം 10 ലക്ഷം ഡോളറിന്റെ ആഘോഷമാണ് ന്യൂ ഓർലിയൻസിൽ അരങ്ങേറിയത്. ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കൊന്നും മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലായിരുന്നു. ചടങ്ങുകൾ തത്സമയം അടിച്ചുമാറ്റുമെന്ന പേടിയായിരുന്നു മൊബൈൽ നിരോധനത്തിനു…
Read Moreഐഎസ്എൽ മൽസരദിനങ്ങളിൽ മെട്രോ സ്പെഷൽ സർവീസ്
കൊച്ചി: കൊച്ചിയിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മെട്രോ സ്പെഷൽ സർവീസുകൾ നടത്തും. കളി കാണാൻ എത്തുന്നവർക്കു രാത്രി വൈകിയും മടക്കയാത്ര നടത്തുന്നതിനായി രാത്രി 11.15വരെയുമാണു മെട്രോ സർവീസ് . ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കുമുള്ള അവസാന സർവീസ് 11.15ന് ആയിരിക്കും. ഡിസംബർ 31 ഒഴികെ ബാക്കി കളികളുള്ള ദിവസങ്ങളിലെല്ലാം മെട്രോ സ്പെഷൽ സർവീസ് തുടരും.
Read Moreസിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്ഷിപ്പില്ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ചൈനീസ് താരം ഹാൻ യുവിനെ 21-15, 21-13 എന്ന സ്കോറിനു സിന്ധു പരാജയപ്പെടുത്തി. അതേസമയം, സൈന നെഹ് വാളും എച്ച്. എസ്. പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ അകനെ യാമാഗുചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്കോര്‍: 18-21, 11-21. പുരുഷ വിഭാഗത്തില്‍ 53-ാം റാങ്കുകാരനായ ചൈനയുടെ ച്യുക് യു ലീയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്. സ്കോര്‍: 19-21, 17-21.
Read Moreഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് – എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്
കൊച്ചി: കേരള ഫുട്ബോളിന്റെ തിരുമുറ്റത്ത്, കൊച്ചിയില്‍ ഇന്നു കൊമ്പന്റെ നഗരപ്രവേശം. കാതടപ്പിക്കുന്ന ആരവങ്ങളെ സാക്ഷിയാക്കി മഞ്ഞക്കുപ്പായത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികള്‍ സകല അഭ്യാസമുറകളും പഠിച്ചെത്തുമ്പോള് എതിരാളി കോല്‍ക്കത്തന്‍ വമ്പന്മാര്. അതെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടനപ്പോരാട്ടം ഇന്ന്. രണ്ടു തവണ കിരീട സ്വപ്നം തട്ടിത്തെറിപ്പിച്ചതിന്റെ കണക്കു തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ് കൊതിക്കുമ്പോള്‍ കളിയിലെ കണക്കുകള്‍ നിരത്തി മഞ്ഞപ്പടയുടെ ആത്മവിശ്വസത്തെ തല്ലിക്കെടുത്താനാണു കോല്‍ക്കത്തയുടെ ശ്രമം. മൂന്നു സീസണുകളിലായി എട്ടു തവണ ബ്ലാസ്റ്റേഴ്സും കോല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു വട്ടവും കൊമ്പന്മാരെ തകര്‍ത്തതിന്റെ ആശ്വാസത്തിലാണ് ഉദ്ഘാടന മത്സരത്തിനായി കോല്‍ക്കത്ത കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്നത്. കണക്കുകളില്‍ കോല്‍ക്കത്ത ഇന്ത്യന്‍ ഫുട്ബോളിന്റെ സംസ്കാരം പേറുന്ന രണ്ടു നഗരങ്ങള്‍. കൊച്ചിയും കോല്‍ക്കത്തയും. കാല്‍പ്പന്തുകളിയെ എല്ലാം മറന്നു സ്നേഹിക്കുന്ന കേരളത്തിന്റെയും ബംഗാളിന്റെയും ടീമുകള്‍ തമ്മില്‍ എതിരിടുമ്പോള്‍ ആവേശം അണപൊട്ടുക സ്വാഭാവികം. കളിക്കൊപ്പം വിനോദത്തിനും പ്രാധാന്യം നല്കി മുന്നോട്ടു പോകുന്ന…
Read Moreഅന്തരിച്ച എ.അച്യുതക്കുറുപ്പ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളി കോച്ച്
വടകര: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളിബോൾ കോച്ചാണ് ഇന്നലെ അന്തരിച്ച എ.അച്യുതക്കുറുപ്പ്. വോളിബോളിൽ ഇന്ത്യയെ ഉന്നതിയിൽ എത്തിക്കുന്നതിൽ അച്യുതക്കുറപ്പിന്റെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നുവെന്നത് കായികലോകം സമ്മതിക്കുന്ന വസ്തുതയാണ്. 1986 ൽ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ അച്യുതക്കുറുപ്പായിരുന്നു കോച്ച്. ഈ നേട്ടത്തിനു ശേഷം ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ മികവ് എടുത്തു കാണിക്കുന്നു. ചൈനക്കും ദക്ഷിണകൊറിയക്കും പിന്നിൽ തിളക്കമേറിയ മൂന്നാം സ്ഥാനം ഇന്ത്യ നേടിയപ്പോൾ ജിമ്മി ജോർജ്, അബ്ദുൾബാസിത്, സുഖ്പാൽസിംഗ്, കെ.ഉദയകുമാർ, സിറിൽ സി.വള്ളൂർ തുടങ്ങിയ അതികായന്മാരാണ് കളിക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. ചൈനയോടും ദക്ഷിണ കൊറിയയോടും അടിയറവു പറഞ്ഞെങ്കിലും ജപ്പാനെ തോൽപിക്കാൻ കഴിഞ്ഞതാണ് മൂന്നാം സ്ഥാനത്തിനു അർഹമാക്കിയത്. ഹോങ്കോങ്ങ്, ബഹറിൻ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ പ്രാഥമിക റൗണ്ടിൽ തോൽപിക്കാൻ ഇന്ത്യക്കു സാധിച്ചത് പ്രഭത്ഭരായ താരങ്ങളും മികച്ച കോച്ചിന്റെ തന്ത്രങ്ങളും…
Read Moreദ്രാവിഡ് ബംഗളൂരു എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ പുതുമുഖം ബംഗളൂരു എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ടീമിന്റെ അംബാഡഡറാകുന്നതില് താന്‍ വളരെ ആവേശത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമാണ് ബംഗളൂരു എന്നും ഒരു ബംഗളൂരുകാരനായ തനിക്ക് ടീമിന്റെ മുന്നേറ്റത്തെ അഭിമാനത്തോടെയേ കാണാനാകൂ എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ദ്രാവിഡിനെപ്പോലെ ഒരാളെ ടീമിന്റെ നെടുന്തൂണായി ലഭിക്കുന്നത്. വലിയ കാര്യമാണെന്ന് സിഇഒ പാര്‍ത് ജിന്‍ഡാലും അഭിപ്രായപ്പെട്ടു. ക്ലബ്ബിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Read More