സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ സെമിയില്‍ ഇടം നേടി ഇന്ത്യന്‍ താരം കിംഡംബി ശ്രീകാന്ത്. ക്വാട്ടറില്‍ ഇന്ത്യയുടെതന്നെ ബി.സായ് പ്രണീതിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്കാണ് ലോക 22ാം നമ്പര്‍ താരമായ ശ്രീകാന്ത് വിജയം നേടിയെടുത്തത്. സ്കോര്‍: 25-23, 21-17 . എന്നാല്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ സൈന നെഹ്വാളും പി.വി.സിന്ധുവും ക്വാർട്ടറില്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ ചൈനയുടെ സണ്യുവിനോടാണ് സൈന പരാജയമറിഞ്ഞത്. സ്കോര്‍ : 17-21, 21-10,17-21 ലോക ഒന്നാം നമ്പര്‍ താരം തായ് തിസു യിംഗ് ആണ് ക്വാർട്ടറില്‍ ഇന്ത്യന്‍ താരം സിന്ധുവിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. സ്കോര്‍ : 21-10,20-22,16-21. പുരുഷ ക്വാർട്ടറില്‍ ആവേശോജ്വല പോരാട്ടമാണ് ശ്രീകാന്തും പ്രണീതും കാഴ്ചവച്ചത്. ആരംഭത്തില്‍ കോര്‍ട്ട് നിറഞ്ഞു കളിച്ച പ്രണീത് ലീഡ് നേടിയിരുന്നു. എന്നാല്‍, സാവധാനം ഫോമിലെത്തിയ…
Read MoreCategory: Sports
കോച്ചാകാന്‍ യോഗ്യന്‍ സെവാഗ് : വഡേക്കര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ വിരേന്ദർ സെവാഗാണ് എന്തുകൊണ്ടും യോഗ്യനെന്നു മുന്‍ ഇന്ത്യന്‍ താരം അജിത് വഡേക്കര്‍. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുന്‍ ഇന്ത്യന്‍ പരീശീലകന് കൂടിയായ വഡേക്കര്‍ മനസുതുറന്നത്. സെവാഗിന്റെ ടീം അംഗങ്ങളോടുള്ള പെരുമാറ്റം വളരെ ഹൃദ്യമാണ്. അദ്ദേഹമാണ് കുംബ്ലെയുടെ പിന്‍ഗാമിയാകാന്‍ എന്തുകൊണ്ടും യോഗ്യനെന്നു താരം പറഞ്ഞു. പരിശീലകന് എന്ന നിലയ്ക്ക് കുംബ്ലെ വലിയ വിജയമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ വിജയങ്ങള്‍ മാത്രം പരിശോധിച്ചാൽ മതി കുംബ്ലെയുടെ മികവറിയാന്‍. എന്നാല്‍ അദ്ദേഹം പിന്മാറുന്ന സ്ഥിതിക്ക് സെവാഗിനെയാണ് താന്‍ പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതെന്നും വഡേക്കര്‍ പറഞ്ഞു. 1992മുതല്‍ 96വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു വഡേക്കര്‍.
Read Moreചിലിക്കെതിരേ ജര്‍മനിക്കു സമനില
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനിയും ചിലിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഇരു ടീമും ഇതോടെ സെമിഫൈനലില്‍ പ്രവേശിക്കുമെന്ന് ഉറപ്പായി. ജര്‍മനി ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ 3-2നു കീഴടക്കിയിരുന്നു. എന്നാല്‍ ചിലി ജര്‍മനിയെ സമനിലയില്‍ തളച്ചപ്പോൾ ഗ്രൂപ്പിലെ മുമ്പന്മാരാകാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു. ഇരുടീമിനും നാലു പോയിന്റു വീതമാണുള്ളത്. യുവനിരയുമായിറങ്ങിയ ജര്‍മനി ചിലിക്കെതിരേ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, സ്കോറിംഗ് യന്ത്രം അലക്സിസ് സാഞ്ചസിന്റെ റിക്കാർഡ് ഗോൾ വേട്ടയിലൂടെ ചിലിയാണ് മുന്നിലെത്തിയത്. കളിയിലെ താരവും സാഞ്ചസാണ്. ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്രഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയാണ് ഈ ഗോളോടെ സാഞ്ചസ് സ്വന്തമാക്കിയത്. മാഴ്സലൊ സലാസിന്റെ (37 ഗോളുകൾ) റിക്കാർഡാണ് സാഞ്ചസ് സ്വന്തം പേരിലാക്കിയത്. ആഴ്സണലിന്റെ സ്ട്രൈക്കറായ സാഞ്ചസ് 112 കളികളില്‍ നിന്ന് 38 ഗോളുകളാണ് രാജ്യത്തിനായി നേടിയിട്ടുള്ളത്. കളിയുടെ ആറാം മിനിറ്റിലായിരുന്നു…
Read Moreവനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്നു തുടക്കം
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് എന്നാല്‍, പുരുഷന്മാരുടെ ലോകകപ്പ് മാത്രമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് വനിതാ ലോകകപ്പിന് ഇന്ന് തുടക്കം. ലോകറാങ്കിംഗില്‍ മുന്നിലുള്ള എട്ടു ടീമുകള്‍ റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ മാറ്റുരയ്ക്കും. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി അഞ്ചു ഗ്രൗണ്ടുകളില്‍ മത്സരം നടക്കും. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും നേരിടും. രണ്ടു മത്സരങ്ങളും ഉച്ചകഴിഞ്ഞ് മൂന്നിനാണ്. ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ ഡിആര്‍എസ് ഉപയോഗിക്കുന്ന ലോകകപ്പാണിത്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിജയികള്‍ക്ക് നല്കുന്ന സമ്മാനത്തുകയിലെ വര്‍ധനയാണ്. ആകെ 20 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ചാമ്പ്യന്‍ഷിപ്പിനുണ്ട്. ജൂലൈ രണ്ടിനാണ് മത്സരം. ഇത്തവണ മികച്ച ഫോമിലാണ് ഇന്ത്യ, കരുത്തരായ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും സമീപകാലത്ത് പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിട്ടുണ്ട്.…
Read Moreവിവാദങ്ങൾക്കു താത്കാലിക വിട; ഇന്ത്യ ഇന്ന് വിൻഡീസിനെതിരേ
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്. ചാന്പ്യൻസ് ഫൈനലിൽ പാക്കിസ്ഥാനോടേറ്റ നാണംകെട്ട തോൽവി കൂടാതെ പരിശീലകന്റെ സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയുടെ രാജി ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങൾ എന്നിവയെല്ലാം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിരാട് കോഹ്ലിയും സംഘവും പരന്പരയിൽ സന്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്. അഞ്ച് ഏകദിനവും ഒരു ട്വന്റി-20യുമാണ് പരന്പരയിൽ. ഒരു വർഷം മുന്‍പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതും വിൻഡീസ് പര്യടനത്തിലാണ്. എന്നാൽ ഇപ്പോൾ ആ ടീം കുംബ്ലെ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനൊപ്പം വിൻഡീസിലേക്കു യാത്ര ചെയ്യാതെ ലണ്ടനിൽ തങ്ങിയ കുംബ്ലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കെതിരേയുള്ള പരന്പരയ്ക്കു മുന്‍പ് അഫ്ഗാനിസ്ഥാനോട് 1-1ന് സമനിലയുമായി രക്ഷപ്പെട്ട ജേസൻ ഹോൾഡറുടെ സംഘം നിലവാരത്തിൽ ഇന്ത്യയെക്കാൾ വളരെ പിന്നിലാണ്. പരിചയസന്പത്തിലും ബാറ്റിംഗ്, ബൗളിംഗ് മികവിലും ഇന്ത്യയാണ് എതിരാളികളെക്കാൾ…
Read Moreന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലൂക്ക് റോഞ്ചി വിരമിച്ചു
വെല്ലിംഗ്ടണ്‍: ന്യൂസീലൻഡിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കളി മതിയാക്കുന്നതെന്ന് റോഞ്ചി വ്യക്തമാക്കി. എന്നാൽ ആഭ്യന്തര മത്സരങ്ങളിൽ തുടരുമെന്ന് 36കാരനായ റോഞ്ചി വ്യക്തമാക്കി. 2013ലാണ് ന്യൂസിലൻഡിനായി റോഞ്ചി അരങ്ങേറ്റം കുറിച്ചത്. നാല് ടെസ്റ്റുകളിലും 67 ഏകദിനങ്ങളിലും 32 ട്വന്റി-20യിലും റോഞ്ചി കിവീസിനായി കളിച്ചു. 2015 ലോകകപ്പ് ഫൈനൽ വരെയത്തിയ ന്യൂസീലൻഡ് ടീമിൽ അംഗമായിരുന്നു റോഞ്ചി. 2014-15ൽ ഡുനെഡിനിൽ ശ്രീലങ്കക്കെതിരെ 99 പന്തിൽ പുറത്താകാതെ 170 റണ്‍സ് നേടിയത് റോഞ്ചിയുടെ വെടിക്കെട്ട് പ്രകടനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കു വേണ്ടിയാണ് ലൂക്ക് റോഞ്ചി അരങ്ങേറ്റം കുറിച്ചത്. 2008-2009 വർഷങ്ങളിൽ ഓസീസിനായി നാല് ഏകദിനങ്ങളും മൂന്ന് ട്വൻറി-20യും കളിച്ചിട്ടുണ്ട്. പിന്നീട് സ്വദേശമായ ന്യൂസിലൻഡിലേക്ക് റോഞ്ചി തിരിച്ചുവരികയായിരുന്നു.
Read Moreവേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനല്‍; ഇന്ത്യ പുറത്ത്
ലണ്ടന്‍: വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്. ക്വാർട്ടറിൽ മലേഷ്യയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ആർ. റഹീമിന്റെ ഇരട്ടഗോൾ മികവിലാണ് മലേഷ്യ ഇന്ത്യയെ വീഴ്ത്തിയത്. ടി. അഹമ്മദ് മലേഷ്യയുടെ രണ്ടാം ഗോൾ നേടിയത്. പെനാൽറ്റി കോർണറിൽനിന്ന് റഹിം മലേഷ്യയെ തുടക്കത്തിലെ മുന്നിലെത്തിച്ചു. അഹമ്മദ് ലീഡ് ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ രമൺദീപ് സിംഗ് 10 മിനിറ്റിനുള്ളിൽ ഇരട്ടഗോളിലൂടെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തു. പകുതിസമയത്ത് സമനിലയിലാണ് ഇരുടീമും പിരിഞ്ഞത്. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ത്യയെ ഞെട്ടിച്ച് റഹിം മലേഷ്യക്കായി ലക്ഷ്യം കണ്ടു. പെനാൽറ്റി കോർണറിൽനിന്നായിരുന്നു റഹിമിന്റെ രണ്ടാം ഗോളും പിറന്നത്. സെമിയിൽ മലേഷ്യ അർജന്റീനയെ നേരിടും. പാക്കിസ്ഥാനെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് അർജന്റീന സെമി ഉറപ്പിച്ചത്.
Read Moreശ്രീകാന്ത്, സൈന, സിന്ധു, സായ് പ്രണീത് മുന്നോട്ട്
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, ബി. സായ് പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍ സൈന നെഹ്വാള്, പി.വി. സിന്ധു എന്നിവരും കടന്നു. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ സീരീസ് വിജയിച്ച് ഫോമില്‍ തുടരുന്ന ശ്രീകാന്ത് ചൈനീസ് തായ്പേയുടെ കാന്‍ ചോ യുവിനെ 21-13, 21-16ന് തോല്‍പ്പിച്ചു. എന്നാല്‍ സായ് പ്രണീത് 10-21, 21-12, 21-10ന് ഇന്തോനേഷ്യയുടെ ടോമി സുഗിയാര്ടോയെ പരാജയപ്പെടുത്തി. സൈന മികച്ച പ്രകടനത്തിലുടെ കൊറിയയുടെ സംഗ് ജി ഹ്യൂനെ 21-10, 21-16ന് കീഴടക്കി. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ പി.വി. സിന്ധു ജപ്പാന്റെ സയാക സാറ്റോയെ 21-17, 14-21, 21-18ന് തകര്‍ത്തു. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന എച്ച്.എസ്. പ്രണോയ്, അജയ് ജയറാം, പരുപ്പള്ളി കാശ്യപ്, സിരില്‍ വര്‍മ എന്നിവര്‍ ആദ്യ റൗണ്ടിലേ പുറത്തായി.
Read Moreകോണ്‍ഫെഡറേഷന്‍സ് കപ്പ്: ഇന്ന് സൂപ്പര്‍ പോരാട്ടം
കസാന്‍: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ജര്‍മനിയും ചിലിയും ഇന്ന് നേര്‍ക്കുനേര്‍. ആദ്യ മത്സരങ്ങള്‍ ജയിച്ചു കഴിഞ്ഞ ഇരുടീമും സെമി ഉറപ്പിക്കാനായാണ് ഇന്നിറങ്ങുന്നത്. ചിലി 2-0ന് കാമറൂണിനെയും ജര്‍മനി 3-2ന് ഓസ്ട്രേലിയയെയും തോല്‍പ്പിച്ചു. ഗോള്‍ ശരാശരിയില്‍ ചിലിയാണ് മുന്നില്‍. യുവ കളിക്കാരുമായി കോണ്‍ഫെഡറേഷന്‍സ് കപ്പിലെത്തിയ ജര്‍മന്‍ നിരയ്ക്കെതിരേ പരിചയസമ്പന്നരായ ചിലിയന്‍ ടീമാണ് റങ്ങുന്നത്. രണ്ടു ടീമും കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഫേവറിറ്റുകളാണ്. അത്ര ശക്തമായ ടീമില്ലാത്ത ഓസ്ട്രേലിയയ്ക്കെതിരേ ജര്‍മനിക്കു രണ്ടു ഗോള്‍ വഴങ്ങേണ്ടിവന്നു. പ്രതിരോധത്തിലെ പിഴവും ഗോള്‍കീപ്പര്‍ ബ്രെന്‍ഡ് ലെനോയുടെ മികവില്ലായ്മയും തെളിയിക്കുന്നതായിരുന്നു പ്രകടനം. ചിലിയാണെങ്കില്‍ എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതെ രണ്ടു ഗോളടിച്ച് മികവ് തെളിയിക്കുകയും ചെയ്തു.40 വര്‍ഷത്തിനിടെ ജര്‍മനിയും ചിലിയും നാലു തവണ ഏറ്റുമുട്ടി. നാലിലും ജര്‍മനിക്കായിരുന്നു ജയം. അവസാനം 2014ല്‍ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജര്‍മനി 1-0ന് ജയിച്ചു. കോണ്‍ഫെഡറേഷന്‍സ്…
Read Moreഇന്ത്യന്‍ ടീമിന്റെ പരിശീലകനായത് ബഹുമതിയായി കാണുന്നു: കുംബ്ലെ
ലണ്ടന്‍: ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്നു രാജിവച്ചതിനു പിന്നാലെ അനില്‍ കുംബ്ലെ ട്വിറ്ററിലൂടെ എല്ലാവര്ക്കും നന്ദി അറിയിച്ചു. വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നത തന്നെയാണ് രാജിയിലേക്ക് നയിച്ചതെന്നും തന്റെ അഭിരുചിക്കനുസരിച്ച് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോഹ്ലിക്കുണ്ടെന്ന് ബിസിസിഐയില്‍നിന്നു മനസിലാക്കിയത് കഴിഞ്ഞ ദിവസമാണെന്നും കുംബ്ലെ ട്വിറ്ററില്‍ പറയുന്നു. ബിസിസിഐയും ഉപദേശക സമിതിയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് നല്ലതെന്നു തോന്നിയെന്നും കുംബ്ലെ വ്യക്തമാക്കുന്നു.ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഒരു വര്‍ഷം സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും ആരാധകരില്‍നിന്നുള്ള പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. രാജ്യത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ ഭാഗമായി ഇനിയും കൂടെത്തന്നെയുണ്ടാകുമെന്നും കുംബ്ലെ ഉറപ്പുനല്‍കുന്നുണ്ട്. എന്നിലുള്ള വിശ്വാസം നഷ്ടപ്പെടാതെ പരിശീലകനായി തുടരാന്‍ ക്രിക്കറ്റ് ഉപദേശക സമിതി ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങളുടെ ബഹുമതി ക്യാപ്റ്റനും ടീമിനും പരിശീലകനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും…
Read More