ഫ്രഞ്ച് ഓപ്പൺ: ക്വിറ്റോവ ക്വിറ്റ്, ചാമ്പ്യൻമാർക്ക് മുന്നേറ്റം

പാരീസ്: പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പെട്രോ ക്വിറ്റോവയ്ക്ക് മടങ്ങിവരവിലെ രണ്ടാമങ്കത്തിൽ തോൽവി. ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടിൽ‌ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ബഥനി മറ്റക് സാൻഡ്സാണ് ക്വിറ്റോവയെ പരാജയപ്പെടുത്തിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ക്വിറ്റോവ പരാജയം സമ്മതിച്ചത്. രണ്ട് സെറ്റുകളും ടൈ ബ്രേക്കറിലാണ് ക്വിറ്റോവയ്ക്ക് നഷ്ടമായത്. സ്കോർ: 7-6 (7-5), 7-6 (7-5). വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിന്‍റെ കുത്തില്‍പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പെട്ര ക്വിറ്റോവ കഴിഞ്ഞ മെയ് മാസമാണ് പൂർണതോതിൽ പരിശീലനം ആരംഭിച്ചത്. കരിയറിനു തന്നെ തിരശീലവീഴ്ത്തിയേക്കുമായിരുന്ന പരിക്കാണ് ക്വിറ്റോവയുടെ വലതു കൈയ്ക്കേറ്റത്.‌ നിലവിലെ വനിത, പുരുഷ ചാമ്പ്യൻമാർ മൂന്നാം റൗണ്ടിൽ കടന്നു. വനിത ചാമ്പ്യൻ ഗാർബിനെ മുഗുറുസ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് വിജയിച്ചത്. അനെറ്റ് കോണ്ടവെയ്റ്റിനെയാണ് മുഗുറുസ പരാജയപ്പെടുത്തിയത്. സ്കോർ: 6-7 (4-7), 6-4, 6-2. അമേരിക്കയുടെ വീനസ് വില്യംസും മൂന്നാം റൗണ്ടിൽ കടന്നു. കുരുമി നരയെ…

Read More

ചാന്പ്യൻസ് ട്രോഫി ആവേശം: ഗൂഗിൾ ഡൂഡിൽ ഗെയിം കളിക്കാം

ന്യൂഡൽഹി: 2017 ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ആവേശമാക്കാൻ ഗൂഗിളും ഒരുങ്ങി. ചാന്പ്യൻസ് ട്രോഫി പ്രമാണിച്ച് ഗൂഗിൾ തങ്ങളുടെ ഡൂഡിൽ രസകരമായി പരിഷ്കരിച്ചു. ഗൂഗിളിൽ പ്രവേശിക്കുന്നവർക്ക് ക്രിക്കറ്റ് ഗെയിമാണ് ഡൂഡിലായി തയാറാക്കിയിരിക്കുന്നത്. അടിവരയിട്ട ബാറ്റിൽ ക്ലിക്ക് ചെയ്താൽ ബാറ്റ് ചെയ്യാം. ആദ്യമായാണ് ഗൂഗിൾ ഇത്തരത്തിലുള്ള ഗൂഡിൽ ആനിമേഷൻ ചിത്രീകരിക്കുന്നത്. ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ഇന്നാണ് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിന് ഇംഗ്ലണ്ടും ബംഗ്ലാദേശും ഓവലിൽ ഏറ്റുമുട്ടും.

Read More

കോഹ്‌ലിയും കുംബ്ലെയും തമ്മില്‍ ‘ഉടക്ക് ‘

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡ്രെസിംഗ് റൂമിലെ അവസ്ഥ കലുഷിതമെന്നു റിപ്പോര്‍ട്ട്. പരിശീലകനായ അനില്‍ കുംബ്ലെയും കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ കോച്ചിനെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചതെന്നാണ് സൂചന. കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുളളത്. കര്‍ശന നിലപാടുള്ള കുംബ്ലെയുമായി യോജിച്ച് പോകാനാകുന്നില്ലെന്ന് കോഹ്ലി സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണ സമിതിയോട് അറിയിച്ചു. രവിശാസ്ത്രിയെ പോലെ കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന കോച്ചിംഗ് ശൈലിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താല്‍പര്യം. കുംബ്ലെയെ തെരഞ്ഞെടുത്ത സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ മൂന്നംഗ കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഡ്രെസിംഗ് റൂമിലെ സ്ഥിതിഗതികള്‍ ബിസിസിഐയെയും ആരാധകരെയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.…

Read More

ബംഗ്ലാദേശ് 84ന് പുറത്ത്; ഇന്ത്യക്ക് കൂറ്റൻ ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വൻ വിജയം. ബംഗ്ലാദേശിനെ ഇന്ത്യ 240 റൺസിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 324 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ കൂറ്റൻ സ്കോറിനെ പിന്തുടർന്ന ബംഗ്ലാദേശ് 23.5 ഓവറിൽ വെറും 84 റൺസിന് വെല്ലുവിളി അവസാനിപ്പിച്ചു. ദിനേഷ് കാർത്തിക് (94), ഹർദിക് പാണ്ഡ്യ (80), ശിഖർ ധവാൻ (60) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ‌ നൽകിയത്. ബംഗ്ലാദേശ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. മുഷ്ഫിഖർ റഹിം (13), മെഹ്ദി ഹസൻ മിർസ (24), സുൻസമുൾ ഇസ്‌ലാം (18) എന്നിവരാണ് രണ്ടക്കം കടന്നത്. നാലു പേർക്ക് റണ്ണൊന്നും എടുക്കാൻ കഴിഞ്ഞില്ല. ഭുവനേശ്വർ കുമാറും ഉമേഷ് യാദവും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

Read More

ഫ്രഞ്ച് ഓപ്പൺ: മുറെ മുന്നോട്ട്

പാരീസ്: ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്‍റെ ആൻഡി മുറെ ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. റഷ്യയുടെ ആൻഡ്രി കുസ്നെറ്റ്സോവയെ വീഴ്ത്തിയാണ് മുറെ രണ്ടാം റൗണ്ടിൽ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് മുറെയുടെ വിജയം. ആദ്യ സെറ്റ് മുറെ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ റഷ്യൻ താരം തിരിച്ചെത്തി. എന്നാൽ അടുത്ത രണ്ടു സെറ്റുകൾ മുറെ കാര്യമായ വെല്ലുവിളികൂടാതെ സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. സ്കോർ: 6-4, 4-6, 6-2, 6-0. നേരത്തെ വനിതാവിഭാഗത്തിൽ ഏഴാം സീഡ് ബ്രിട്ടന്‍റെ ജൊഹാന കോണ്ട പുറത്തായിരുന്നു. തായ്‌വാന്‍റെ സു വെയ് ശ്യയാണ് ജൊഹാനയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു ജൊഹാനയുടെ തോൽവി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജൊഹാന രണ്ടും മൂന്നും സെറ്റുകൾ അടിയറവ് വയ്ക്കുകയായിരുന്നു. രണ്ടാം സെറ്റ് ടൈ ബ്രേക്കറിൽ 7-6 (7-2) സ്വന്തമാക്കിയ സു അവസാന സെറ്റ്…

Read More

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍, ജോക്കോവിച്ച് മുന്നോട്ട്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ടോപ് സീഡുകള്‍ക്കു മുന്നേറ്റം. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്‌പെയിനിന്‍റെ റാഫേല്‍ നദാലും ആദ്യ റൗണ്ട് ജയമാഘോഷിച്ചു. പുതിയ പരിശീലകന്‍ ആന്ദ്രെ ആഗസിയുടെ മുന്നില്‍ മത്സരത്തിനിറങ്ങിയ നദാല്‍ ക്ലേ കോര്‍ട്ട് സ്‌പെഷലിസ്റ്റ് മാഴ്‌സെല്‍ ഗ്രാനോളേഴ്‌സിനെ 6-3, 6-4, 6-2നു പരാജയപ്പെടുത്തി. അവസാന ഗെയിമില്‍ 0-40 എന്ന നിലയില്‍ പിന്നില്‍നിന്ന ശേഷമാണ് ജോക്കോവിച്ച് മുന്നേറിയത്. പത്താം ഫ്രഞ്ച് ഓപ്പണ്‍ തേടുന്ന റാഫേല്‍ നദാല്‍ ഉജ്വല ജയത്തോടെ തുടങ്ങി. ബെനോയിറ്റ് പിയറെയെ 6-1, 6-4-6-1നു പരാജയപ്പെടുത്തിയാണ് നദാല്‍ ആദ്യ റൗണ്ട് കടന്നത്. അതേസമയം, വനിതാ വിഭാഗത്തില്‍ ഗാര്‍ബിന്‍ മുഗുരുസ ആദ്യ റൗണ്ടില്‍ വിജയിച്ചു. ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക ഷിവോണിയെയാണ് മുഗുരുസ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-4. സ്പാനിഷ് താരമായ മുഗുരുസ ഉജ്വല ഫോമില്‍ കളിച്ചാണ് 2010ലെ ചാമ്പ്യന്‍ ഷിവോണിയെ പരാജയപ്പെടുത്തിയത്.…

Read More

മെസി-ക്രിസ്റ്റ്യാനോ താരതമ്യം ക്രൂരം: റൊണാൾഡോ

സംപൗളോ: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയെയും പോർച്ചുഗൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അതു ക്രൂരമാണെന്നും ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. രണ്ടു പേരും അവരുവരുടെ ശൈലിയിൽ മികച്ചവരാണെന്ന് റൊണാള്‍ഡോ പറഞ്ഞു. ഇരുവരും തികഞ്ഞ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നാണ് തന്‍റെ അഭിപ്രായമെന്ന് ഫിനോമിനോ എന്ന അപരനാമത്തിലറിയപ്പെടുന്ന റൊണാൾഡോ പറഞ്ഞു. ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അർഹൻ ക്രിസ്റ്റ്യാനോയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചാന്പ്യൻസ് ലീഗിലും ലാ ലിഗയിലും മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ കാഴഅചവച്ചതെന്ന് റൊണാൾഡോ ചൂണ്ടിക്കാട്ടി. ക്രിസ്റ്റ്യാനോയുടെ ഈ വർഷത്തെ നേട്ടങ്ങൾ അവഗണിക്കാന്‍ പറ്റില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. റൊണാള്‍ഡോയെ വാര്‍ത്തെടുത്തത് റയല്‍ മാഡ്രിഡ് അല്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണെന്നും റൊണാൾഡോ കൂട്ടിച്ചേര്‍ത്തു.

Read More

പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഇല്ല: ഇന്ത്യ

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ഒരു സാധ്യതയുമില്ലെന്നു വ്യക്തമാക്കിയത്. ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ദുബായിൽ ചർച്ചകൾ നടത്തിയതിനു പിന്നാലെയാണ് മന്ത്രി നിലപാടു വ്യക്തമാക്കിയത്. നയതന്ത്ര തർക്കങ്ങൾക്കിടെ 2012ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവച്ചത്. ചർച്ചയ്ക്കു പോകുന്നതിനു മുൻപ് ബിസിസിഐ ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യേണ്ടിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാൻ അറുതി വരുത്താത്ത കാലത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ അനുമതിയില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലെന്ന കാര്യം ബിസിസി ജോയിന്‍റ് സെക്രട്ടറി അമിതാഭ് ചൗധരി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കും. ഇക്കാര്യം പാക്കിസ്ഥാൻ അംഗീകരിക്കാതിരുന്നാൽ ബിസിസിഐ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു…

Read More

ഗോൾഫ് താരം ടൈഗർ വുഡ്സ് അറസ്റ്റില്‍

ഫ്ളോറിഡ: മദ്യപിച്ചു വാഹനമോടിച്ച ഗോൾഫ് താരം ടൈഗർ വുഡ്സ് പോലീസ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഫ്ളോറിഡ ജൂപ്പിറ്റർ ഐലന്‍റിലെ വീടിനടുത്തുനിന്നാണ് വുഡ്സ് പിടിയിലായത്. പുലർച്ചെ മൂന്നു മണിയോടെ വുഡ്സിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. പിന്നീട് ഉച്ചയോടെ അദ്ദേഹത്തെ വിട്ടയച്ചു. മുൻ ലോക ഒന്നാം നന്പർ ഗോൾഫ് താരമായ ടൈഗർ വുഡ്സ് ഫെബ്രുവരിയിൽ ഒമേഗ ദുബായ് ഡെസേർട്ട് ക്ലാസിക്കിൽനിന്നു പിൻമാറിയശേഷം മറ്റു ടൂർണമെന്‍റുകളിലൊന്നും പങ്കെടുത്തിട്ടില്ല. ഏപ്രിലിൽ വുഡ്സ് പുറംവേദനയെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. മൂന്നു വർഷത്തിനിടെ ഇത് നാലാം തവണയാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. –

Read More

കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നത് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചെന്ന് ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചാണ് കോച്ച് അനിൽ കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നതെന്ന് മുതിർന്ന ബിസിസിഐ അംഗത്തിന്‍റെ വെളിപ്പെടുത്തൽ. വേതന വർധനവ് എന്ന ആവശ്യത്തിന് ബലം ലഭിക്കുന്നതിനാണ് കുംബ്ലെ കോഹ്‌ലിയുടെ പേര് ഉപയോഗിക്കുന്നത്. എന്നാൽ കോഹ്‌ലി ഇക്കാര്യങ്ങളൊന്നും വ്യക്തിപരമായി അറിഞ്ഞിട്ടുമില്ല. മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന കോഹ്‌ലിക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് കുംബ്ലെ പറയുന്നത്. എന്നാൽ ഇക്കാര്യം താൻ കോഹ്‌ലിയുമായി ഒന്ന്, രണ്ടു തവണ സംസാരിച്ചുവെന്നും അദ്ദേഹം ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടില്ലെന്നുമാണ് മുതിർന്ന ബിസിസിഐ അംഗം പറയുന്നത്. എല്ലാ കളിക്കാരെയും ഒരു പോലെ കാണണമെന്നും ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന കളിക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടിരുന്നുവെന്നും ബിസിസിഐ അംഗം പറഞ്ഞു. വേതന വർധനവും ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കണമെന്ന കുംബ്ലെയുടെ പരസ്യ നിലപാടും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ…

Read More