ചാമ്പ്യന്‍സ് ലീഗ്: യുവന്‍റസ് ആരാധകരു‌ടെ തിക്കിലും തിരക്കിലും 1500 പേർക്കു പരുക്ക്

 ടൂറിൻ: ഇറ്റലിയിലെ ടൂറിനിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യുവന്‍റസ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകർക്കിടയിൽ ബോംബ് ഭീഷണിയുടെ വ്യാജവാർത്ത പരന്നതാണ് അപകടം ഉണ്ടാകാൻ കാരണം.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരു‌ടെ പേരുടെ നില ഗുരുതരമാണ്.

Read More

ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാനെ തുരത്തിയോടിച്ച് ഇന്ത്യ

എജ്ബാസ്റ്റണ്‍: ചിരവൈരികളായ പാക്കിസ്ഥാനെ തുരത്തിയോടിച്ച് ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ വരവറിയിച്ചു. മഴ പലവട്ടം മുടക്കിയ കളിയിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ജയിച്ചതെങ്കിലും തികച്ചും ആധികാരികമായിരുന്നു ഇന്ത്യയുടെ പ്രകടനം. 124 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ ‘അതിർത്തി’ കടത്തിയത്. ബാറ്റ്സ്മാൻമാരുടെ മികവിൽ ടീം ഇന്ത്യ നേടിയ 319 എന്ന മിന്നും ടോട്ടൽ രണ്ടു തവണ പുനർ നിശ്ചയിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 41 ഓവറിൽ 289 റൺസ് എന്നാൽ പാക്പട 164 റൺസിന് ഓൾഔട്ട് ആയി. അർധസെഞ്ചുറി നേടിയ അസർ അലി (50)ക്കും 33 റൺസ് നേടിയ മുഹമ്മദ് ഹഫീസിനും മാത്രമാണ് പാക്നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുളും വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് നേടി. യുവരാജ് സിംഗാണ് കളിയിലെ കേമൻ.

Read More

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍, വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍

പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാൽ കുതിപ്പ് തുടരുന്നു. ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗ്യുട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് നദാൽ ക്വാർട്ടറിൽ പ്രവേശിച്ചു. സ്‌കോര്‍: 6-1, 6-2, 6-2. ക്വാര്‍ട്ടറില്‍ പാബ്ലൊ കരെനൊ ബുസ്റ്റയാണ് നദാലിന്‍റെ എതിരാളി. ഇത് പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്. റോജർ ഫെഡറർ മാത്രമാണ് ഇത്രയും തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ കളിച്ചിട്ടുള്ളത്. വനിതാ സിംഗിള്‍സില്‍ എട്ടാം സീഡ് കുസ്നെറ്റ്‌സോവയെ മറികടന്ന് പതിനൊന്നാം സീഡ് കരോലിന്‍ വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-1, 4-6, 6-2.

Read More

ചാടിത്തിളങ്ങി നയന, വെയിലേറ്റു വാടി ടിന്‍റു

സുവര്‍ണ മോഹങ്ങള്‍ വെയിലേറ്റു വാടി രാജ്യാന്തര താരം ടിന്‍റു ലൂക്ക ട്രാക്കില്‍ കുഴഞ്ഞു വീണപ്പോള്‍ ലോംഗ് ജംപില്‍ കുതിച്ചു ചാടി മലയാളി താരം നയന ജയിംസ് സ്വര്‍ണ മെഡലണിഞ്ഞു. പട്യാലയിലെ കൊടും ചൂടില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ രണ്ടാം ദിവസം അര്‍ജുന അവാര്‍ഡ് ജേതാവ് ടിന്‍റു ലൂക്ക കുഴഞ്ഞു വീണത്. വനിതകളുടെ 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ടിന്‍റു മത്സരത്തിന്‍റെ ആദ്യ ലാപ്പില്‍ 350 മീറ്റര്‍ പിന്നിടുമ്പോഴേക്കും ട്രാക്കില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ടിന്‍റുവിനു പിന്നാലെ 800 മീറ്ററില്‍ പങ്കെടുത്ത രണ്ടു താരങ്ങള്‍ക്കു കൂടി ഓട്ടം പൂര്‍ത്തിയാക്കാനായില്ല. ഡല്‍ഹിയുടെ മോണിക്ക ചൗധരി, തമിഴ്നാടിന്‍റെ ഗോമതി മാരിമുത്തു എന്നിവരാണ് മത്സരം പൂര്‍ത്തിയാക്കാനാകാതെ പിന്‍വാങ്ങിയത്. മത്സരങ്ങള്‍ നടക്കുമ്പോള്‍ 40 ഡിഗ്രിക്കു മുകളിലായിരുന്നു പട്യാലയിലെ ചൂട്. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പഞ്ചാബിന്‍റെ…

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ രാജിവച്ചേക്കും

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ രാജിവച്ചേക്കും. പരിശീലകനായി തുടരാൻ താൽപര്യമില്ലെന്ന് കുംബ്ലെ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നായകൻ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർ‌ന്നാണ് കുംബ്ലെ പരിശീലകസ്ഥാനം വേണ്ടായെന്ന് വയ്ക്കുന്നത്. കുംബ്ലെ സ്ഥാനമൊഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മുന്‍ താരം വിരേന്ദര്‍ സെവാഗിനെ പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിശീലകസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയുടെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും പറയുന്നു. കുംബ്ലെ പരിശീലകനായി തുടരുന്നതാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിക്ക് താൽപര്യം. എന്നാൽ ബിസിഐക്ക് കുംബ്ലെയുടെ സേവനം തുടരുന്നതിനോട് യോജിപ്പില്ല. ഇതിനിടെ കുംബ്ലെയും കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഗാംഗുലിയും ബിസിസിഐയും ഇടപെട്ടിരുന്നു. ബിസിസിഐ ജോയിന്‍റ് സെക്രട്ടറി അമിതാഭ് ചൗ ധരിയും ജനറല്‍ മാനേജര്‍ എം.വി. ശ്രീധറും കളിക്കാരുമായി ചർച്ച നടത്തി. വെള്ളിയാഴ്ച ഗാംഗുലി കളിക്കാരുമായി കൂടിക്കാഴ്ച…

Read More

ദേശീയ ഷൂട്ടിംഗ് താരം പ്രശാന്ത് ബിഷ്ണോയി അറസ്റ്റിൽ

ന്യൂഡൽഹി: കോടികൾ വില വരുന്ന ആയുധങ്ങൾ കൈവശം വച്ചു, വന്യമൃഗങ്ങളെ കടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ദേശീയ ഷൂട്ടിംഗ് താരം പ്രശാന്ത് ബിഷ്ണോയിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു മാസം മുന്പ് ഉത്തർപ്രദേശിലെ മീററ്റിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിൽ റവന്യു ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയും വിദേശത്തുനിന്നു കൊണ്ടുവന്ന കോടികൾ വില വരുന്ന ആ‍യുധങ്ങൾ, 117 കിലോ നീൽഗായി ഇറച്ചി, പുലിത്തോലും നഖവും എന്നിവ കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ്.ഡിആർഐ സമൻസിനെടർന്ന് ബിഷ്ണോയി വെള്ളിയാഴ്ച ഹാജരായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിനെ തുടർന്ന് ബിഷ്ണോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധമുപേക്ഷിച്ച് അഫ്ഗാനിസ്ഥാൻ

കാബൂൾ: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അഫ്ഗാനിസ്ഥാൻ താത്കാലികമായി ഉപേക്ഷിച്ചു. കാബൂൾ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യത്തിനകത്തും പുറത്തുമായി നടക്കേണ്ടിയിരുന്ന പരന്പരകളിൽനിന്ന് അഫ്ഗാനിസ്ഥാൻ പിൻമാറിയത്. ഈ വർഷം ട്വന്‍റി 20 പരന്പരയ്ക്കായി അഫ്ഗാനിലേക്കു പോകാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പദ്ധതിയിട്ടിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായിരുന്നു പരന്പര ക്രമീകരിച്ചിരുന്നത്. അഫ്ഗാൻ ടീം പാക്കിസ്ഥാനിൽ സന്ദർശനം നടത്താനും തീരുമാനിച്ചിരുന്നു. പുതിയ തീരുമാനത്തോടെ രണ്ടു പരന്പരകളുടെയും ഭാവി അവതാളത്തിലായി. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനിലെ നയതന്ത്രമേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ കരുത്തരായ താലിബാൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിഷേധിച്ചെങ്കിലും ഇസ്ലാമാബാദിന്‍റെ പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് അഫ്ഗാനിസ്ഥാൻ ആരോപിക്കുന്നത്. പുതിയ തീരുമാനത്തോടെ പാക് ക്രിക്കറ്റ് ടീം മേഖലയിൽ ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരുന്നു. ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് ബന്ധവും താത്കാലികമായി അവസാനിച്ച നിലയിലാണ്.

Read More

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്: റിക്കാര്‍ഡിട്ട് അനുവിന്‍റെ കുതിപ്പ്

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍റെ ഒന്നാം ദിവസം പട്യാലയിലെ ട്രാക്കില്‍ റിക്കാര്‍ഡുകള്‍ തിരുത്തിയെഴുതി വനിതകള്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം ആര്‍. അനു മീറ്റ് റിക്കാര്‍ഡോടെയാണു സ്വര്‍ണം നേടിയത്. പാലക്കാട് സ്വദേശിയായ അനു സംസ്ഥാന വനം വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടാണ്. ചാമ്പ്യന്‍ ഷിപ്പിന്‍റെ ഒന്നാം ദിവസമായ ഇന്നലെ രണ്ട് മീറ്റ് റിക്കാര്‍ഡും ഒരു ദേശീയ റിക്കാര്‍ഡുമാണ് കുറിച്ചത്. 15 വര്‍ഷത്തെ റിക്കാര്‍ഡ് തിരുത്തി അനു 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 15 വര്‍ഷം പഴക്കമുള്ള മീറ്റ് റിക്കാര്‍ഡാണ് അനു ഓടിത്തിരുത്തിയത്. 57.39 സെക്കൻഡിലായിരുന്നു അനുവിന്‍റെ ഫിനിഷിംഗ്. 2002ല്‍ ചെന്നൈയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 57.60 സമയം കുറിച്ച ഷഹബാനി ഓറത്തിന്‍റെ റിക്കാര്‍ഡാണ് പട്യാലയിലെ ട്രാക്കില്‍ അനു ഇന്നലെ മറികടന്നത്. ട്രാക്കില്‍ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച അനു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. പുരുഷ…

Read More

പരിശീലിക്കാൻ ഇടമില്ല; സംഘാടകരോട് അതൃപ്തി അറിയിച്ച് ടീം ഇന്ത്യ

ബിർമിംഗ്ഹാം: ചാന്പ്യൻസ് ട്രോഫിക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ സൗകര്യങ്ങളിൽ അസംതൃപ്തരാണെന്നു റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നായകൻ വിരാട് കോഹ്ലിയും പരിശീലകൻ അനിൽ കുംബ്ലെയും സംഘാടകരോട് അസംതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. ബിർമിംഗ്ഹാമിലെത്തി ആദ്യദിനം പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീമിന് പ്രധാന സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സ്ഥലത്താണ് പരിശീലനത്തിനു സൗകര്യമൊരുക്കിയിരുന്നത്. എന്നാൽ ഈ സ്ഥലം തീരെ ചെറുതായിപ്പോയെന്നാണ് കുംബെയുടെയും കോഹ്ലിയുടെയും പരാതി. ഫാസ്റ്റ് ബൗളർമാർക്ക് റണ്ണപ്പെടുത്ത് ബൗൾ ചെയ്യാൻ പോലും ഇവിടെ സാധിക്കില്ല. ഇതേതുടർന്ന് ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷാമി തുങ്ങിയ പേസ് ബൗളർമാർ പൂർണമായ റണ്ണപ്പെടുക്കാതെയാണ് പരിശീലിച്ചതെന്നാണു സൂചന. പ്രധാന സ്റ്റേഡിയം പരിശീലനത്തിനു വിട്ടുനൽകണമെന്ന് ഇന്ത്യൻ നായകനും കോച്ചും ആവശ്യപ്പെട്ടെങ്കിലും അടുത്തദിവസം ന്യൂസിലൻഡ്-ഓസ്ട്രേലിയ മത്സരം നടക്കാനുള്ളതിനാൽ ഇത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ടീം മാനേജർ വഴി സംഘടാകരെ അതൃപ്തി അറിയിക്കാൻ ഇന്ത്യ തയാറായത്.

Read More

കേരള പ്രീമിയർ ലീഗ് : കിരീടം കെഎസ്ഇബിക്ക്

തൃശൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ കെഎസ്ഇബിക്കു കിരീടം. ഇന്നലെ തൃശൂർ കോർപറേഷൻ സിന്തറ്റിക്ക് ടർഫ് മൈതാനത്തു നടന്ന കലാശപ്പോരാട്ടത്തിൽ എഫ്സി തൃശൂരിനെ 4-2നു തകർത്ത് കെഎസ്ഇബി ചാമ്പ്യന്മാർ.21-ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനു വിപരീതമായി എഫ്സി തൃശൂരാണ് ആദ്യഗോൾ നേടിയത്. നായകൻ പി.ടി. സോമി ബോക്സിനു വെളിയിൽനിന്ന് ഉതിർത്ത ലോംഗ്റേഞ്ചർ കെഎസ്ഇബിയുടെ വലയിലെത്തുകയായിരുന്നു. അഞ്ചുമിനിറ്റിനകം അലക്സിലൂടെ കെഎസ്ഇബി തിരിച്ചടിച്ചു. കെഎസ്ഇബിയുടെ സ്ട്രൈക്കർമാർ തൃശൂരിന്‍റെ ബോക്സിലേക്ക് തുരുതുരാ ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ആദ്യപകുതിയിൽത്തന്നെ ഒരു ഗോൾ കൂടിയടിച്ച് കെഎസ്ഇബി മുന്നിലെത്തി. സജീവ്ഖാന്‍റെ ക്രോസിൽ ജോബി ജെസ്റ്റിനാണ് ലക്ഷ്യംകണ്ടത്. തൃശൂർ എഫ്സിയുടെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാംപകുതിയുടെ തുടക്കം. എന്നാൽ 59-ാം മിനിറ്റിൽ ജോബി ജെസ്റ്റിന്‍റെ ഗോളിൽ കെഎസ്ഇബി ലീഡുയർത്തി. കോർണർകിക്കിൽനിന്ന് ഹെഡറിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. 72-ാം മിനിട്ടിൽ മുന്നേറ്റ താരം രാജേഷിന്‍റെ ഗോളിലൂടെ തൃശൂർ എഫ്സി കളിയിലേക്കു തിരിച്ചുവരാൻ…

Read More