ഇന്ത്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്നയെ ബിസിസിഐയുടെ കരാറില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തി രഞ്ജി ട്രോഫിയിലെ യുപി കോച്ച് റിസ്വാന് ശംഷാദ്. വിവാഹ ശേഷം റെയ്നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ വന്നുവെന്നും അദ്ദേഹത്തിനിപ്പോള്‍, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാന് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടാന്‍ യുവതാരങ്ങള്‍ അക്ഷീണ പരിശ്രമം നടത്തുന്ന സമയത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താനാണ് നിലവിലെ താരങ്ങള്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം ഈ സീസണില്‍ മൂന്ന് രഞ്ജി മത്സരം മാത്രമാണ് കളിച്ചതെന്നും കുറ്റപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാന്‍ റെയ്ന താത്പര്യം പ്രകടിപ്പിച്ചില്ലെന്നും റിസ്വാന് കൂട്ടിച്ചേര്‍ത്തു. ഇത്തവണ ബിസിസിഐ കരാറില്‍ നിരവധി യുവാക്കള്‍ ഇടംപിടിക്കുകയും ഗ്രേഡ് വര്ധിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റിക്കാര്‍ഡുകളുളള ബാറ്റ്സ്മാനാണ് ഇടംകൈയ്യനായ റെയ്ന. ഏകദിനത്തില്‍ 223…
Read MoreCategory: Sports
കോഹ്ലി വിശ്രമത്തിൽ, ശ്രേയസ് അയ്യർ ടീമിലെത്തി
ധര്‍മശാല: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇന്നലത്തെ ഇന്ത്യയുടെ നെറ്റ്സിലെ ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയില്ല. പരിക്കിൽനിന്ന് അദ്ദേഹം പൂർണമായി മുക്തനായിട്ടില്ലെന്നാണു സൂചന. പകരം പാതി മലയാളിയായ ശ്രേയസ് അയ്യർ ടീമിലെത്തിയതായി ബിസിസിഐ അറിയിച്ചു. ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ ആരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പരിശീലനത്തിലാണ് ഇന്ത്യ. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി. ഷാമി ഇപ്പോള്‍ ഫിസിയോ പാട്രിക് ഫാര്ഹര്ട്ടിന്റെ നിരീക്ഷണത്തിലാണ്. റാഞ്ചിയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കോഹ് ലിയുടെ വലതു തോളിനു പരിക്കേറ്റിരുന്നു. സഹകളിക്കാര്‍ക്കൊപ്പം ഗ്രൗണ്ടിലെത്തിയ കോഹ്ലിയുടെ വലതു തോളില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.
Read Moreഹാർട്ട് അറ്റാക്ക്, സഡൻ ഡെത്ത്; കേരളം പുറത്ത്
പനാജി: ആദ്യപകുതിയില്‍ ജിഎംസി സ്റ്റേഡിയത്തില്‍ ഗോവന്‍ കാര്‍ണിവല്‍ അരങ്ങേറിയപ്പോള്‍ ഫൈനല്‍ സ്വപ്നവുമായി കളത്തിലിറങ്ങിയ കേരളത്തിന്റെ നെഞ്ചിലേക്ക് ഇരട്ട പ്രഹരം സമ്മാനിച്ച് ഗോവ ഫൈനലില്‍ . സന്തോഷ് ട്രോഫി സെമിയില്‍ സ്വന്തം കളിത്തട്ടില്‍ കേരളത്തിനെതിരേ പോരാട്ടത്തിനിറങ്ങിയ ഗോവ 2-1ന് ജയിച്ചാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെ നേരിടും.മിസോറാമിനെ പരാജ യപ്പെടുത്തിയാണ് ബംഗാൾ ഫൈനലിലെത്തിയത്. ഒന്നാം പകുതിയിലെ മങ്ങിയ പ്രകടനവും പ്രതിരോധത്തിലെ പിഴവുമാണ് കേരളത്തിനുണ്ടായ പരാജയത്തിന്റെ പ്രധാന കാരണം. ആദ്യപകുതി ഗോവൻ കാർണിവൽ കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു കളി ആരംഭിച്ചത്. എന്നാൽ, പതിയെ കളി ഗോവൻ വശത്തേക്കു ചാഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവച്ച അസ്ഹറുദ്ദീന് ഇടതു വിംഗിലൂടെ മിന്നല്‍പ്പോലെ നടത്തിയ രണ്ടു മുന്നേറ്റങ്ങള്‍ ആദ്യ അഞ്ചു മിനിറ്റിനുളളില്‍ നടന്നു. രണ്ടു തവണ ഗോവന്‍ ഗോള്‍മുഖത്തേക്ക് അസ്ഹറുദ്ദീന് പന്ത് പായിച്ചു. എന്നാല്‍ മത്സരം ആരംഭിച്ച്…
Read Moreഅടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കുമെന്ന് ധോണി
ന്യൂഡൽഹി: 2019ലെ ഇംഗ്ലണ്ട് ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പരിക്കും മറ്റു പ്രതിസന്ധികളും നിയന്ത്രണത്തിലുള്ള കാര്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ലോകകപ്പ് കളിക്കാൻ താൻ സന്നദ്ധനാണെന്നും ഡൽഹിയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേ ധോണി പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോയെന്ന് 100 ശതമാനം ഉറപ്പുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. നൂറു ശതമാനമെന്ന് പറയാനാകില്ല. കാരണം മറ്റൊന്നുമല്ല. രണ്ടു വർഷമെന്നത് ദീർഘകാലമാണ്. ഇതിനിടെ വലിയ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് ഇന്ത്യൻ ടീമിന്റെ ബുദ്ധിമുട്ടേറിയ സമയക്രമമാണ്. അവസാനം നിങ്ങളൊരു “വിന്റേജ് കാർ’ ആയി മാറും. വളരെയധികം പരിചരണം ആവശ്യമായി വരും. എന്നാൽ 2019ലും ഇതേ ആരോഗ്യം നിലനിർത്താനായാൽ തനിക്ക് ലോകകപ്പ് കളിക്കാനാകുമെന്നും ധോണി പറഞ്ഞു. ഈ വർഷമാദ്യം ഇന്ത്യൻ ടീമിന്റെ പരിമിത ഓവറിൽ ക്രിക്കറ്റിലെ നായക പദവി ധോണി ഒഴിഞ്ഞിരുന്നു.…
Read Moreബിസിസിഐ കളിക്കാരുടെ പ്രതിഫലംഇരട്ടിപ്പിച്ചു
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബിസിസിഐ ഇരട്ടിയാക്കി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചാണ് ഇരട്ടി വര്‍ധനവ്. പുതിയ പട്ടിക പ്രകാരം ഗ്രേഡ് എ കളിക്കാര്‍ക്ക് വാര്‍ഷിക വരുമാനം രണ്ട് കോടി ആക്കി. ഗ്രേഡ് ബി കളിക്കാര്‍ക്ക് ഒരു കോടിയും ഗ്രേഡ് സികാര്‍ക്ക് 50 ലക്ഷവും വാര്‍ഷിക പ്രതിഫലം ലഭിക്കും. മുന്‍ നായകന് എം.എസ്. ധോണി മാത്രമാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ ഇല്ലാതെ ഗ്രേഡ് എയില്‍ ഉള്‍പ്പെട്ടത്. പൂജാര, ജഡേജ, മുരളി വിജയ് എന്നിവര്‍ ഗ്രേഡ് എയിലേക്ക് ഉയര്‍ത്തപ്പെട്ടു. പൂജാരയും വിജയും കഴിഞ്ഞ വര്‍ഷം ബി ഗ്രേഡിലും ജഡേജ സി ഗ്രേഡിലേക്ക് താഴ്ത്തപ്പെടുകയും ചെയ്തിരുന്നു. ഗ്രേഡ് എ: വിരാട് കോഹ്ലി, എം.എസ്. ധോണി, ആര്. അശ്വിന്, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ്. ഗ്രേഡ് ബി: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍,…
Read Moreഐപിഎല്‍ ടീമുകളുടെ പേര്പഠിച്ച് സിവധോണി
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം.എസ്. ധോണിയുടെ മകള്‍ സിവ അല്പം തിരക്കിലാണ്. ഏപ്രില്‍ അഞ്ചിന് തുടങ്ങാനിരിക്കുന്ന ഐപിഎല്‍ പത്താം സീസണിലെ ടീമുകളുടെ പേര് പഠിക്കുകയാണ് കുഞ്ഞ് സിവ, പഠിപ്പിക്കുന്നത് അമ്മ സാക്ഷി ധോണിയും. സിവ ധോണി ഐപിഎല്‍ ടീമുകളുടെ പേരുകള്‍ പഠിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്തത് ധോണിതന്നെയാണ്. ധോണി തന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വീഡിയോ ഷെയര്‍ ചെയ്തത്. എട്ട് ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്.
Read Moreവിജയിച്ച് പൊഡോൾസ്കി വിടവാങ്ങി
ഡോർട്ട്മുണ്ട്: ജർമൻകുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ ലുകാസ് പൊഡോൾസ്കിയുടെ ഒറ്റയടിയിൽ ഇംഗ്ലണ്ട് വീണു. അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ പൊഡോൾസ്കിയുടെ ഗോളിൽ ഇംഗ്ലണ്ടിനെ ജർമനി പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമനി വിജയിച്ചത്. 69 -ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും പൊഡോൾസ്കി പായിച്ച തകർപ്പൻ ഷോട്ട് ഇംഗ്ലീഷ് വലയിൽ തുളച്ചുകയറുകയായിരുന്നു. വിജയഗോൾ നേടി പൊഡോൾസ്കി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി. രാജ്യത്തിനായി പൊഡോൾസ്കിയുടെ 49-ാം ഗോളായിരുന്നു ഇത്. 13 വർഷത്തെ ഫുട്ബോൾ ജീവിതത്തിൽ ജർമനിക്കായി 130-ാം മത്സരമാണ് പൊഡോൾസ്കി പൂർത്തിയാക്കിയത്.
Read Moreബൗളിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമന്
ന്യൂഡല്‍ഹി: ടെസ്റ്റ് ബൗളര്‍മാരുടെ നിരയില്‍ ഒന്നാമനായി ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ പിന്തള്ളിയാണ് ജഡേജ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തിയത്. റാഞ്ചി ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജഡേജയ്ക്കു നേട്ടമായത്. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഇതോടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഓന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും ജഡേജ സ്വന്തമാക്കി. ബാറ്റിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്നാം ടെസ്റ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പൂജാരയെ രണ്ടാം റാങ്കിലേക്കുയര്‍ത്തിയത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബംഗളൂരുവിലും റാഞ്ചിയിലും ശരാശരി പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലി നാലാമനാണ്
Read Moreഷ്വൈനി അമേരിക്കയിലേക്ക്
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റൈഗര്‍(32) എന്ന ഷ്വൈനി അമേരിക്കയിലേക്കു ചേക്കേറുന്നു. അമേരിക്കയിലെ എംഎല്‍എസ് ക്ലബ് ഷിക്കാഗോയിലേക്കാണ് ഷ്വൈനിയുടെ കൂടുമാറ്റം. ജര്‍മന്‍ ദേശീയ ഫുട്ബോളില്‍ നിന്നും വിരമിച്ച മധ്യനിര താരമായ ഷ്വൈനി നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമാണ്. ഷിക്കാഗോ എംഎല്‍എസ് ക്ലബിന്റെ ഒരു വര്‍ഷത്തെ കരാര്‍പ്രകാരം ഷ്വൈനിക്ക് നാലു കോടി യൂറോയാണ് പ്രതിഫലമായി ലഭിക്കുന്നത്.‘’എന്റെ കരിയറില്‍ ഞാന്‍ സ്ഥിരതയാര്ന്നപ്രകടനം കാഴ്ചവയ്ക്കാന്‍ നല്ല വഴിയായി ഈ കൂടുമാറ്റത്തെ കാണുന്നു. ഷിക്കാഗോയിലേക്കുള്ള എന്റെ മാറ്റത്തെ, മറ്റൊന്നായി കാണരുത്. ഞാന്‍ ക്ലബിന്റെ ദര്‍ശനവും തത്വശാസ്ത്രവും മനസിലാക്കുന്നു. ഞാന്‍ ഈ പ്രോജക്റ്റുമായി സഹായിക്കാന്‍ താത്പര്യപ്പെടുന്നു, -ഷ്വൈനി കുറിച്ചു. നിലവിലെ ഫിഫ ലോകഫുട്ബോള്‍ ചാമ്പ്യന്മാരായ ജര്‍മനിയുടെ ദേശീയ ടീമില്‍ 12 വര്‍ഷം കളിച്ചു. 2014 ലാണ് ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. 120 രാജ്യാന്തര മല്‍സരങ്ങളില്‍ 24 ഗോളുകള്‍ നേടിയ ഷ്വൈനി…
Read Moreഇതാ കാനറിയുടെ ഇളമുറ തമ്പുരാന്
റയല്‍മാഡ്രിഡ്-ബാഴ്സലോണ പോരാട്ടം വീണ്ടും. എല്‍ ക്ലാസിക്കോയാണെന്നു ധരിച്ചെങ്കിൽ തെറ്റി. കളത്തിലല്ല ഇവരുടെ പോര് ഇപ്പോൾ നടക്കുന്നത്, പകരം ഒരു ഫുട്ബോള്‍ പ്രതിഭയെ സ്വന്തം കൂടാരത്തിലെത്തിക്കാനായാണ്. കാല്‍പ്പന്തുകളിയില്‍ ധാരാളം പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള ബ്രസീലില്‍നിന്നുള്ള ഒരു അദ്ഭുതബാലനു വേണ്ടിയാണ് യൂറോപ്പിലെ ഫുട്ബോള്‍ ശക്തികളായ റയലും ബാഴ്സലോണയും പോരടിക്കുന്നത്. ലോകമെമ്പാടുള്ള ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് താരങ്ങളെ കയറ്റുമതി ചെയ്യുന്ന ബ്രസീല്‍ അടുത്ത താരകൈമാറ്റത്തിനായി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. വിന്‍സിയസ് ജൂണിയര്‍ എന്ന 16കാരനായാണ് റയലും ബാഴ്സയും ഏറ്റുമുട്ടുന്നത്. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കു പിന്‍ഗാമിയാകാനായി ഒരുങ്ങുന്ന വിന്‍സിയസ് ആര്‍ക്കൊപ്പം ചേരുമെന്നാണ് കാണേണ്ടത്. വിന്‍സിയസിന്റെ പിന്നാലെ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഫുട്ബോള്‍ പ്രതിഭകള്‍ ധാരാളമുള്ള ദക്ഷിണ അമേരിക്കയിലേക്കു കണ്ണുപായിച്ചിരിക്കുകയാണ്. അവിടെനിന്നുള്ള പല കൗമാരക്കാര്‍ക്കും പിന്നാലെയുമാണ് ക്ലബ്ബുകള്‍. അടുത്തകാലത്തായി ഇരുക്ലബ്ബുകളുടെയും കണ്ണ് വിന്‍സിയസ് ജൂണിയറിലാണ് ഉടക്കിയിരിക്കുന്നത്. 16കാരനായ വിന്‍സിയസിനെ ബ്രസീലിന്റെ ഭാവിതാരമായാണ് അവിടത്തുകാർ കാണുന്നത്.…
Read More