ഓസ്ട്രേലിയൻ പര്യടനം; മിന്നു വൈസ് ക്യാപ്റ്റൻ; സജനയും ജോഷിതയും ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായി മലയാളി താരം മിന്നു മണി തെരഞ്ഞെടുക്കപ്പെട്ടു. മിന്നുവിനൊപ്പം ഓള്‍റൗണ്ടര്‍ സജന സജീവൻ, പേസര്‍ വി.ജെ. ജോഷിത എന്നീ മലയാളികളും ട്വന്‍റി-20 സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂവരും വയനാട് സ്വദേശികളാണ്. ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന പരന്പരയിൽ മൂന്നു വീതം ട്വന്‍റി-20, ഏകദിനങ്ങളും ഒരു ചതുർദിന മത്സരവുമാണുള്ളത്. ഓസ്ട്രേലിയൻ എ ടീമിനെതിരേ നടക്കുന്ന ഏകദിന, ട്വന്‍റി-20, ചതുർദിന ടീം വൈസ് ക്യാപ്റ്റനായാണ് മിന്നുവിന്‍റെ നിയമനം. മൂന്നു ഫോർമാറ്റിലും രാധാ യാദവാണ് ക്യാപ്റ്റൻ.

Read More

പരിശീലകൻ മാത്യു ഡിക്രൂസിന്‍റെ മൃതദേഹത്തോടൊപ്പം ബാസ്‌കറ്റ്ബോളും അടക്കം ചെയ്തു

ആലപ്പുഴ: അന്തരിച്ച പ്രമുഖ ബാസ്‌കറ്റ്ബോൾ പരിശീലകൻ മാത്യു ഡിക്രൂസിന്‍റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഏറ്റവും പ്രിയപ്പെട്ട ബാസ്‌കറ്റ്ബോളും കല്ലറയിൽ അടക്കം ചെയ്തു. സഹപ്രവർത്തകരും പരിശീലിക്കപ്പെട്ട കുട്ടികളും ചേർന്നാണ് ആഗ്രഹം സഫലീകരിച്ചത്. സിഎസ്ഐ ചർച്ചിൽ മൃതദേഹം സംസ്കരിച്ചു. രാജ്യാന്തര താരങ്ങളെ വളർത്തിയെടുത്ത കഴിവുറ്റ പരിശീലകനായിരുന്നു മാത്യു ഡിക്രൂസ്. ബാസ്കറ്റ്ബോൾ പരിശീലകൻ മാത്യു ഡിക്രൂസിന്‍റെ നിര്യാണത്തിൽ ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) അനുശോചിച്ചു. പ്രസിഡന്‍റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

Read More

ദേശീയ പഞ്ചഗുസ്തി മത്സരം; റിനോ തോമസിന് സ്വര്‍ണമെഡല്‍

പാലാ: തൃശൂരില്‍ നടന്ന 47-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മീനച്ചില്‍ കാരാട്ടില്ലത്തു റിനോ തോമസ് സീനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ മെഡലും യൂത്ത് വിഭാഗത്തില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി. ഇതോടൊപ്പം പ്രോ പഞ്ചാ റെസ്‌ലിംഗ് ടൂര്‍ണമെന്‍റില്‍ സെലക്‌ഷന്‍ നേടുകയും ചെയ്തു. മുന്‍ ദേശീയ യൂത്ത് വിഭാഗത്തില്‍ ചാമ്പ്യനും കോട്ടയം പഞ്ചഗുസ്തി ടീം ക്യാപ്റ്റനും കൂടിയാണ് റിനോ തോമസ്. 2021 ല്‍ ജൂനിയര്‍ വിഭാഗത്തിലാണ് റിനോ തോമസ് പഞ്ചഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചത്. പാലായിലെ ഇവോ ഫിറ്റ്‌നസ് ജിംമ്‌നേഷ്യത്തിലാണ് പരിശീലനം നടത്തുന്നത്

Read More

ഡി മരിയ ‘വീട്ടില്‍’ തിരിച്ചെത്തി…

റൊസാരിയോ: നീണ്ട 18 വര്‍ഷത്തെ യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തിനുശേഷം അര്‍ജന്‍റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ തന്‍റെ പഴയ ടീമായ റൊസാരിയോ സെന്‍ട്രലില്‍ തിരിച്ചെത്തി. 2022 ഫിഫ ക്ലബ് ലോകകപ്പ് അര്‍ജന്‍റീന സ്വന്തമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഡി മരിയ, തന്‍റെ കുട്ടിക്കാല ക്ലബ്ബായ റൊസാരിയോയിലേക്കു തിരിച്ചെത്താന്‍ നേരത്തേ ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, മയക്കുമരുന്നു ഗ്യാംഗിന്‍റെ ഭീഷണിയെത്തുടര്‍ന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. തലസ്ഥാന നഗരമായ ബുവാനോസ് ആരീസിനു 300 കിലോമീറ്റര്‍ വടക്കുള്ള റൊസാരിയോ മയക്കുമരുന്ന് അധോലോകങ്ങളുടെ വിഹാരകേന്ദ്രമാണ്. 37കാരനായ ഡി മരിയയെ ക്ലബ് ഔദ്യോഗികമായി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. നാലാം വയസില്‍ റൊസാരിയോ സെന്‍ട്രലിനൊപ്പം ചേര്‍ന്നു പന്തുതട്ടിയാണ് ഡി മരിയ ലോകോത്തര താരമായത്. റൊസാരിയോയില്‍നിന്ന് 2007ല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയില്‍ എത്തി. തുടര്‍ന്ന് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി, യുവന്‍റസ് ടീമുകള്‍ക്കായി കളിച്ചു. 2023ല്‍ വീണ്ടും ബെന്‍ഫിക്കയില്‍, അവിടെ…

Read More

ഗില്‍ ബ്രാഡ്മാനെ മറികടക്കുമോ..?

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്‍റെ പേരിലുള്ള അപൂര്‍വ റിക്കാര്‍ഡ് മറികടക്കാന്‍ ഇന്ത്യന്‍ യുവ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു സാധിക്കുമോ..? ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയും (147) രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ചുറിയും (269) രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും (161) നേടിക്കഴിഞ്ഞ ഗില്‍, സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ ക്യാപ്റ്റന്‍സി റിക്കാര്‍ഡുകള്‍ സ്വന്തം പേരിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. കോഹ്‌ലി ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ 115ഉം 141ഉം നേടിയിരുന്നു. ആന്‍ഡേഴ്‌സണ്‍ – തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു പോരാട്ടം കഴിഞ്ഞപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പേരില്‍ 585 റണ്‍സായി. പരമ്പരയില്‍ മൂന്നു മത്സരങ്ങളിലായി ആറ് ഇന്നിംഗ്‌സ് ഗില്ലിന് പരമാവധി ശേഷിക്കുന്നുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ബ്രാഡ്മാന്‍റെ റിക്കാര്‍ഡിലേക്ക് 389ന്‍റെ അകലം മാത്രമാണ്…

Read More

മലയാളി ഉൾപ്പെട്ട ഇന്ത്യൻ ടീമിന് കരാട്ടെയിൽ സ്വർണം

കോതമംഗലം: അമേരിക്കയിലെ ബിർമിംഗ്ഹാമിൽ നടന്ന ലോക പോലീസ് ഗെയിംസിൽ കരാട്ടെയിൽ ഇന്ത്യൻ സിആർപിഎഫ് ടീമിനു സ്വർണം. ‌ടീം കത്താ മത്സരത്തിലാണു മെഡൽനേട്ടം. കോതമംഗലം നാടുകാണി സ്വദേശിയായ അജയ് തങ്കച്ചൻ ടീമിലെ ഏക മലയാളിയായിരുന്നു. ‌ നാടുകാണി കുന്നുംപുറത്ത് തങ്കച്ചൻ- സീന ദമ്പതികളുടെ ഏക മകനാണ് 27കാരനായ അജയ്. കരാട്ടെയിലെ വിവിധ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ മെഡലുകൾ നേടിയ അജയ് ഇപ്പോൾ ഉത്തരാഖണ്ഡിലാണു സേവനം ചെയ്യുന്നത്.

Read More

ദിമിത്രോവിന്‍റെ പരിക്ക്: വലതുകരം പരസഹായമില്ലാതെ ഉയര്‍ത്താനാകാതെ താരം കളംവിട്ടു

ലണ്ടന്‍: അട്ടിമറിയുടെ വക്കില്‍വച്ച്, പരിക്ക് വില്ലനായപ്പോള്‍ വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ സെന്‍റര്‍ കോര്‍ട്ടില്‍ കണ്ണീര്‍വീണു. കോര്‍ട്ടില്‍ ഉയര്‍ന്നുപറന്നപ്പോള്‍ ചിറകറ്റു വീണ താരത്തെ കണ്ട് ടെന്നീസ് ലോകം വിതുന്പി. വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് സങ്കടകരമായ ഈ കാഴ്ച. ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നറിനെ അട്ടിമറിക്കുമെന്നു തോന്നിപ്പിച്ചിടത്തുവച്ച് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് പരിക്കേറ്റു മടങ്ങി. സെന്‍റര്‍ കോര്‍ട്ടില്‍ അതുവരെ യാനിക് സിന്നറിനെ കാഴ്ചക്കാരനാക്കി സൂപ്പര്‍ പോരാട്ടം കാഴ്ചവച്ച ദിമിത്രോവിനെ ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ച് യാത്രയാക്കി. ടൗവ്വല്‍കൊണ്ട് മുഖം തുടച്ച്, നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ച്, പരിക്കേറ്റ വലതുകരം അനക്കാനാകാതെ 34കാരനായ ദിമിത്രോവ് മടങ്ങി. 6-3, 7-5, 2-2 എന്ന നിലയില്‍ അട്ടിമറിയിലേക്കുള്ള കരുത്തുറ്റ യാത്രയ്ക്കിടെയാണ് ബള്‍ഗേറിയന്‍ താരം പരിക്കേറ്റു വീണത്. ലോക ഒന്നാം നമ്പറായ സിന്നറിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു 19-ാം സീഡുകാരനായ ദിമിത്രോവിന്‍റെ പ്രകടനം. ഡ്രോപ്പും…

Read More

ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ

ജോർജിയ: ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിനെ തകർത്ത് പിഎസ്ജി സെമിയിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് പിഎസ്ജിയുടെ സെമിപ്രവേശനം. ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു മത്സരം. തുടക്കം മുതൽ ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ലക്ഷ്യം കാണാനായില്ല. അതോടെ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് പിഎസ്ജി ആദ്യ ഗോൾ കണ്ടെത്തുന്നത്. ദെസിരെ ദൗവെ ആണ് വലകുലുക്കിയത്. പിന്നാലെ ഉസ്മാൻ ഡെമ്പലെയും വലകുലുക്കിയതോടെ പിഎസ്ജി സെമി ടിക്കറ്റ് ഉറപ്പിച്ചു. തുടർന്ന് ബയേൺ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്‍റെ അവസാനം രണ്ട് പിഎസ്ജി താരങ്ങൾ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് തിരിച്ചടിക്കാനായില്ല. 82 -ാം മിനിറ്റിൽ പിഎസ്ജി താരം വില്യം പാച്ചോ ചുവപ്പ് കാർഡ് കിട്ടി പുറത്തായി. ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസിനും ചുവപ്പ് കാർഡ് കിട്ടിയതോടെ പിഎസ്ജി പ്രതിരോധത്തിലായെങ്കിലും…

Read More

ഇന്ത്യന്‍ ഫുട്‌ബോള്‍ വെന്‍റിലേറ്ററില്‍..!

ഒരുവശത്ത് പണക്കിലുക്കത്തിന്‍റെയും കാഴ്ചക്കാരുടെയും റിക്കാര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്‍റി-20 ക്രിക്കറ്റ്; മറുവശത്ത് കാണികളും കാഴ്ചക്കാരും സാമ്പത്തിക ലാഭവുമില്ലാത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍. 2008ലാണ് ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിനു തുടക്കമായത്. 2014ല്‍ ഐഎസ്എല്ലും തുടങ്ങി. കൊട്ടിഘോഷിച്ചാരംഭിച്ചെങ്കിലും ഐഎസ്എല്ലിന്‍റെ ഗ്രാഫ് നാള്‍ക്കുനാള്‍ താഴേക്കാണ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഇതിനോടകം പുറത്തിറക്കിയ 2025-26 സീസണ്‍ കലണ്ടറില്‍ ഐഎസ്എല്‍ ഇല്ലെന്നതും ഞെട്ടിക്കുന്ന വസ്തുത. ഐപിഎല്‍ ഇല്ലാത്ത ഒരു വര്‍ഷം ബിസിസിഐയുടെ സ്വപ്‌നത്തില്‍പ്പോലും ഇല്ലെന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം. കാരണം, ഐസിസി (ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) യുടെതന്നെ കലണ്ടറില്‍ സ്വാധീനം ചെലുത്തുന്നതാണ് ഐപിഎല്‍. ഇന്ത്യയില്‍ ക്രിക്കറ്റിന്‍റെയും ഫുട്‌ബോളിന്‍റെയും സ്ഥാനം എവിടെയാണെന്നു ചൂണ്ടിക്കാട്ടാന്‍ ഇതിക്കൂടുതല്‍ അക്ഷരങ്ങള്‍ നിരത്തേണ്ട. കോടികളിലും അന്തരം 2014ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ഉണ്ടായിരുന്നത് എട്ട് ടീമുകള്‍. ഓരോ മത്സരത്തിലും ഗാലറിയില്‍ എത്തിയ…

Read More

കെസിഎൽ ലേലം: റിക്കാർഡ് തുകയ്ക്ക് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്‍റി-20 രണ്ടാം സീസണിൽ സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം. കെസിഎൽ പ്രഥമ സീസണിൽ ഇല്ലാതിരുന്ന സഞ്ജു സാംസണെ ഇത്തവണ കെസിഎലിലെ റിക്കാർഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. മൂന്ന് ലക്ഷം അടിസ്ഥാനവിലയായിരുന്ന സഞ്ജുവിനായി തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വിളിച്ചപ്പോൾ തൃശൂര്‍ ടൈറ്റന്‍സ് 25 ലക്ഷമാക്കി ഉയർത്തി. എന്നാൽ ഒടുവിൽ‌. 26.80 ലക്ഷം വിളിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി. അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും ഓൾറൗണ്ടർ ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും പേസര്‍ ബേസില്‍ തമ്പിയെ 8.4 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സും സ്വന്തമാക്കി. ഷോണ്‍ റോജര്‍ (4.40 ലക്ഷം), സിജോമോന്‍ ജോസഫ് (5.20 ലക്ഷം) എന്നിവരെ തൃശൂര്‍ ടൈറ്റന്‍സ്…

Read More