ലണ്ടന്‍: 2025 വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലിസ്റ്റുകളായ ഇറ്റലിയുടെ യാനിക് സിന്നറും സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും എടിപി റാങ്കിംഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരും. 2025 ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ അല്‍കരാസിനെ കീഴടക്കി സിന്നര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയതിനു പിന്നാലെയുള്ള റാങ്കിംഗാണിത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്നറിന്റെ ജയം (4-6, 6-4, 6-4, 6-4). 12,000 ക്ലബ്ബിൽ 12,030 റേറ്റിംഗ് പോയിന്റാണ് ഒന്നാം റാങ്കില്‍ തുടരുന്ന സിന്നറിന്. 1990നുശേഷം 12,000 റേറ്റിംഗ് പോയിന്റിലെത്തുന്ന അഞ്ചാമനാണ് സിന്നര്‍. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ എന്നിവരാണ് 12,000 റേറ്റിംഗില്‍ മുമ്പെത്തിയവര്‍. രണ്ടാം സ്ഥാനത്തുള്ള അല്‍കരാസിന് 8600 പോയിന്റേയുള്ളൂ. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ്, അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ്, ബ്രിട്ടന്റെ ജാക് ഡ്രെപ്പര്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍.
Read MoreCategory: Sports
ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിക്ക്
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്എ): യൂറോപ്യന്‍ ചാമ്പ്യന്‍പട്ടത്തിനു പിന്നാലെ ലോകകപ്പും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) സ്വന്തമാക്കുമെന്ന വിശ്വാസം കീഴ്മേല്‍ മറിഞ്ഞു. കാല്‍പ്പന്ത് ലോകത്തിന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയുടെ ഇന്ദ്രനീലിമ. കോള്‍ പാമറിന്റെ ഇരട്ട ഗോളിനും അസിസ്റ്റിനും മറുപടിയില്ലാതെ യുവേഫ ചാമ്പ്യന്മാരായ പിഎസ്ജി തലതാഴ്ത്തി, 3-0ന്റെ ജയത്തിലൂടെ ചെല്‍സിക്ക് 2025 ഫിഫ ക്ലബ് ലോകകപ്പ്. 32 ടീം പങ്കെടുക്കുന്ന പുതിയ ഫോര്‍മാറ്റിലെ ആദ്യ ചാമ്പ്യന്മാരായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം. പഴയ ഫോര്‍മാറ്റിലെ ക്ലബ് ലോകകപ്പില്‍ 2021ല്‍ ചെല്‍സി ചാമ്പ്യന്മാരായിരുന്നു. 22 മിനിറ്റില്‍ പിഎസ്ജി തീര്‍ന്നു ചെല്‍സിക്ക് എതിരായ ഫൈനലില്‍ പിഎസ്ജിയായിരുന്നു ഫേവറിറ്റുകള്‍. കാരണം, ലൂയിസ് എന്‍ റിക്വെയുടെ ശിഷ്യന്മാര് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും (2-0) സെമിയില്‍ റയല്‍ മാഡ്രിഡിനെയും (4-0) നിഷ്പ്രഭമാക്കിയായിരുന്നു ഫൈനലില്‍ എത്തിയത്. ഫൈനല്‍ തുലാഭാരത്തില് കിക്കോഫിനു മുമ്പ് താഴ്ന്നിരുന്ന പിഎസ്ജിയുടെ…
Read More18ല്‍ യമാല്‍ പിടിച്ച പുലിവാല്!
ബാഴ്സലോണ: സ്പാനിഷ് കൗമാര സൂപ്പര്‍ ഫുട്ബോളര് ലാമിന് യമാല്‍ തന്റെ 18-ാം ജന്മദിനാഘോഷത്തെത്തുടര്ന്ന് വിവാദത്തില്‍. ഈ മാസം 13നായിരുന്നു യമാലിന് 18 വയസ് പൂര്‍ത്തിയായത്. ജന്മദിനാഘോഷത്തിനായി ദേശീയ ടീമിലെയും തന്റെ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലെയും കളിക്കാരെ യമാല്‍ ക്ഷണിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കായി കുള്ളന്മാരെ ക്ഷണിച്ചതാണ് യമാലിനു വിനയായത്. സ്പെയിനിലെ നിയമമനുസരിച്ച് കുള്ളന്മാരെ സ്വകാര്യ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും എന്റര്‍ടെയ്മെന്റ് പരിപാടികള്‍ക്കായി ക്ഷണിക്കാന്‍ പാടില്ല. അത്തരം വിഭാഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണിതെന്നാണ് നിയമം പറയുന്നത്. സംഭവത്തില്‍ യമാലിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ അക്കാദിമിയിലൂടെ പ്രഫഷണല്‍ ഫുട്ബോളിലേക്ക് എത്തിയ യമാല്‍, ക്ലബ്ബിനായി ഇതുവരെ 106 മത്സരങ്ങളില്‍ 25 ഗോള്‍ സ്വന്തമാക്കി. 2023 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ യമാല്‍, സ്പെയിനിന്റെ ജഴ്സിയില്‍ 20 മത്സരങ്ങളില്‍ ആറ് ഗോള്‍ നേടിയിട്ടുണ്ട്. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരിക്കേയാണ് യമാല്‍ വിവാദത്തിലായിരിക്കുന്നത്.
Read Moreഇനിയും വരും: ജോക്കോ
ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ക്ലബ്ബില്‍ നടക്കുന്ന ഗ്ലാമര്‍ ടെന്നീസ് പോരാട്ടമായ വിംബിള്‍ഡണില്‍ ഇനിയും വരുമെന്ന് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്. വിംബിള്‍ൺ പുരുഷ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കു (3-6, 3-6, 4-6) പരാജയപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു ജോക്കോവിച്ച്.“എന്റെ വിംബിള്‍ഡണ്‍ കരിയര്‍ അവസാനിപ്പിക്കാറായിട്ടില്ല. ഒരു തവണകൂടി വരും’’- 38കാരനായ ജോക്കോ പറഞ്ഞു.
Read Moreവിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനൽ ഇന്ന്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പര്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും തമ്മിലുള്ള ക്ലാസിക്. സെന്റര്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍സ്പോര്‍ട്സ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. കഴിഞ്ഞ മാസം നടന്ന 2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും സിന്നറും അല്കരാസുമായിരുന്നു ഏറ്റുമുട്ടിയത്. റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും ശേഷം ഒരു സീസണില്‍ ഫ്രഞ്ച് ഓപ്പണിന്റെയും വിംബിള്‍ഡണിന്റെയും ഫൈനലില്‍ ഏറ്റുമുട്ടുന്നവരാണ് സിന്നറും അല്‍കരാസും. 2006-08 കാലഘട്ടത്തിലാണ് ഫെഡററും നദാലും ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ഫൈനലുകളില്‍ തുടരെ ഏറ്റുമുട്ടിയത്. 5-ാം ഫൈനല്‍; 2025ല്‍ മൂന്ന് യാനിക് സിന്നറും കാര്‍ലോസ് അല്‍കരാസും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. 2022 ക്രൊയേഷ്യ ഓപ്പണിലാണ് ഇരുവരും ആദ്യമായി ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്.…
Read Moreഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്എ): രാജ്യാന്തര ലോകകപ്പ് മാതൃകയില്‍ 32 ടീമുകളെ പങ്കെടുപ്പിച്ചുള്ള പ്രഥമ ഫിഫ ക്ലബ് ലോകകപ്പിന്റെ സൂപ്പര്‍ ക്ലൈമാക്സ് ഈ രാത്രി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ജേതാക്കളായി യൂറോപ്പിന്റെ രാജാക്കന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും (പിഎസ്ജി) 2021 ഫിഫ ലോകകപ്പുയര്‍ത്തിയ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലാണ് ക്ലാസിക് ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ലോക ക്ലബ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടം. ഫാന്‍കോഡ്, DAZN, ഫിഫ+ എന്നിവിടങ്ങളില്‍ മത്സരം തത്സമയം കാണാം. 2024-25 സീസണില്‍ കന്നി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട പിഎസ്ജി, ഫ്രഞ്ച് ലീഗ് വണ്‍, ഫ്രഞ്ച് കപ്പ് കിരീടങ്ങള്‍ക്കു പിന്നാലെ ക്ലബ് ലോകകപ്പ് ട്രോഫിയും ലക്ഷ്യം വയ്ക്കുന്നു. മറുവശത്ത്, മൂന്നാം ഡിവിഷന് യൂറോപ്യന്‍ പോരാട്ടമായ യുവേഫ കോണ്‍ഫറന്‍സ് ലീഗ്…
Read Moreഇതാ ഇഗ
ലണ്ടന്‍: അമേരിക്കയുടെ 13-ാം സീഡ് അമന്‍ഡ അനിസിമോവയെ ശ്വാസംവിടാന്‍പോലും അനുവദിക്കാതെ, കശക്കിയെറിഞ്ഞ് പോളണ്ടിന്റെ എട്ടാം സീഡ് താരം ഇഗ ഷ്യാങ്ടെക് 2025 വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ഒരു പോയിന്റ് പോലും വഴങ്ങാതെ 6-0, 6-0നാണ് മുന്‍ ലോക ഒന്നാം നമ്പറായ ഇഗയുടെ കിരീടധാരണം. ഇഗയുടെ കന്നി വിംബിള്‍ഡണ്‍ നേട്ടം, കരിയറിലെ ആറാം ഗ്രാന്സ്ലാം സിംഗിള്‍സ് ട്രോഫി. സ്റ്റെഫി ഗ്രാഫിനുശേഷം ഓപ്പണ്‍ കാലഘട്ടത്തില്‍ ഒരു പോയിന്റ് പോലും വഴങ്ങാതെ ഗ്രാന്സ്ലാം വനിതാ സിംഗിള്‍സ് ഫൈനല്‍ ജയിക്കുന്ന രണ്ടാമത് വനിതയാണ് 24കാരിയായ ഇഗ. 1988ല്‍ സ്റ്റെഫി ഗ്രാഫ് 6-0, 6-0നു ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു.
Read Moreഇഗ x അമന്‍ഡ ഫൈനല്‍ ഇന്ന്
ലണ്ടന്‍: 2025 വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പറായ ഇഗ ഷ്യാങ്ടെക്കും കന്നി ഗ്രാന്സ്ലാം ഫൈനല്‍ കളിക്കുന്ന അമേരിക്കയുടെ അമന്‍ഡ അനിസിമോവയും തമ്മിലാണ് കിരീട പോരാട്ടം. ഇന്നു രാത്രി 8.30 നാണ് വനിതാ ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേര്‍ക്കുനേര്‍ ആദ്യം ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള അനിസിമോവയും നാലാമതുള്ള ഷ്യാങ്ടെക്കും പ്രഫഷണല്‍ ടെന്നീസില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം. 2016 ജൂണിയര്‍ ഫെഡ് കപ്പ് ഫൈനലിലാണ് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അന്ന് ഇഗയ്ക്കായിരുന്നു ജയം. ഇരുവരും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത് ഇതാദ്യമാണ്. അനിസിമോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണിത്. അതേസമയം, നാല് ഫ്രഞ്ച് ഓപ്പണും ഒരു യുഎസ് ഓപ്പണും അടക്കം അഞ്ച് ഗ്രാന്സ്ലാം സിംഗിള്‍സ് ജേതാവാണ് ഇഗ ഷ്യാങ്ടെക്. സെമിയില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയെ അട്ടിമറിച്ചാണ്…
Read Moreഐഎസ്എല്‍ ഫ്രീസറില്‍! 2024-25 സീസണ് ഐഎസ്എല്‍ നടന്നേക്കില്ലെന്ന് സംഘാടകർ
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫ്രീസറില്‍! സെപ്റ്റംബറില്‍ ആരംഭിക്കേണ്ട 2025-26 സീസണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്കു മാറ്റിയത്. ഓള് ഇന്ത്യ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സ്റ്റാര്‍ സ്പോര്ട്സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് എഫ്എസ്ഡിഎല്‍. അടുത്ത സീസണ് നടക്കാനുള്ള സാധ്യത കുറവാണെന്ന് എഫ്എസ്ഡിഎല്‍ ക്ലബ്ബുകളെയും എഐഎഫ്എഫിനെയും അറിയിച്ചതായാണ് വിവരം. 2010ലെ കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. നിലവിലെ കരാര്‍ ഈ വര്‍ഷം ഡിസംബര്‍ എട്ടിന് അവസിനാക്കും. കരാര്‍ പുതുക്കാന്‍ ഇതുവരെ എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തയാറായിട്ടില്ല. എഐഎഫ്എഫിന്റെ കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കരാര്‍…
Read Moreക്ലബ് ഫൈനലിന് ട്രംപ്
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്): ഇന്ത്യന്‍ സമയം നാളെ അര്‍ധരാത്രി 12.30നു നടക്കുന്ന ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു സാക്ഷ്യംവഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗില്‍ ട്രംപ് ഇക്കാര്യം അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ ഫിഫ ഓഫീസ് തുറന്നു. 2026 ഫിഫ ലോകകപ്പിന്റെ ഡ്രസ്റിഹേഴ്സലായാണ് 2025 ക്ലബ് ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അമേരിക്കയ്ക്കൊപ്പം കാനഡ, മെക്സിക്കോ രാജ്യങ്ങളും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2026 ലോകകപ്പ് ഫൈനല്‍ വേദിയായ ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ക്ലബ് ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘമായ ചെല്‍സിയും തമ്മിലാണ് ഫിഫ ക്ലബ് ലോകകപ്പ് ഫൈനല്‍. ക്ലബ് ലോകകപ്പ് ഏറ്റവും…
Read More