കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബർദ്വാനിലേക്ക് പോകുന്നതിനിടെ ദുർഗാപുർ എക്സ്പ്രസ് വേയിൽ ഇന്നലെയായിരുന്നു അപകടം. ഗാംഗുലി ഉൾപ്പെടെ ആർക്കും പരിക്കില്ല. ദന്തൻപുരിനടുത്ത് വച്ച് ഒരു ട്രക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ വരികയായിരുന്നു. ഡ്രൈവർ സഡൻ ബ്രേക്കിട്ടതോടെ പിന്നിൽനിന്നു വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു. അതിലൊന്ന് സൗരവ് ഗാംഗുലിയുടെ കാറിലും ഇടിച്ചു. അപകടത്തെകത്തുടർന്ന് സൗരവ് ഗാംഗുലിക്ക് 10 മിനിറ്റോളം റോഡിൽ കാത്തിരിക്കേണ്ടി വന്നു. തുടർന്നു ബർദ്വാൻ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുൻ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി.
Read MoreCategory: Sports
ചരിത്രഫൈനൽ ഉറപ്പിച്ച് കേരളം; രണ്ടു റൺസ് നിർണായക ലീഡ്, നാടകീയ തിരിച്ചുവരവ്
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ ചരിത്ര ഫൈനൽ ലക്ഷ്യമാക്കി കേരളത്തിന്റെ കുതിപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഗുജറാത്തിനെതിരേ രണ്ടു റൺസിന്റെ നിർണായക ഒന്നാമിന്നിംഗ്സ് ലീഡ് കേരളം സ്വന്തമാക്കി. ഇതോടെ, സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിനൊടുവിൽ കേരളം ഫൈനലിലെത്തുമെന്ന് ഉറപ്പായി. നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ അവസാന ദിവസം മൂന്നു വിക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. ഒന്നാമിന്നിംഗ്സിൽ 111 റൺസ് വഴങ്ങി സർവാതെ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേന 149 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. എം.ഡി. നിധീഷ്, എൻ.പി. ബേസിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റൺസെന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കന്നി ഫൈനല്‍ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക്…
Read Moreഅമ്പതിനു മുമ്പേ അഞ്ചെണ്ണം വീണു; ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച
ദുബായി: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. 50 റൺസെത്തുന്നതിനു മുമ്പേ അഞ്ചു മുൻനിര വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. ആറു റൺസുമായി തൗഹിദ് ഹൃദോയിയും ആറു റൺസുമായി ജാക്കർ അലിയുമാണ് ക്രീസിൽ. 25 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസന് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സൗമ്യ സർക്കാർ (പൂജ്യം), നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ (പൂജ്യം), മെഹിദി ഹസൻ മിറാസ് (അഞ്ച്), മുഷ്ഫിഖുർ റഹീം (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമിയും അക്സർ പട്ടേലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് വീഴ്ത്തി.
Read Moreഡച്ച് ടച്ച്: മിലാനെ കീഴടക്കി റോട്ടര്‍ഡാം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍
മിലാന്/മ്യൂണിക്: ഡച്ച് ക്ലബ് ഫെയ്നൂര്‍ഡ് റോട്ടര്‍ഡാം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പ്ലേ ഓഫില്‍ കീഴടക്കിയാണ് ഫെയ്നൂര്‍ഡ് റോട്ടര്‍ഡാം അവസാന 16ല്‍ ഇടംപിടിച്ചത്. എസി മിലാന്റെ മൈതാനത്തു നടന്ന രണ്ടാംപാദ പ്ലേ ഓഫില്‍ 1-1 സമനില നേടി ഡച്ച് ടീം ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കി. ആദ്യപാദത്തില്‍ ഫെയ്നൂര്‍ഡ് 1-0നു ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1നാണ് പ്ലേ ഓഫില്‍ മിലാന്റെ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ എസി മിലാന് നോക്കൗട്ട് ഘട്ടത്തില്‍ ഡച്ച് കബ്ബുകളോട് പരാജയപ്പെട്ടു പുറത്താകുന്നത് രണ്ടാം തവണയാണ്. 1994-95ല്‍ അയാക്സിനോടു പരാജയപ്പെട്ടും മിലാന് നോക്കൗട്ടില്‍ പുറത്തായിരുന്നു. ബയേണ്‍ രക്ഷപ്പെട്ടു പ്ലേ ഓഫില്‍ ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക് സ്കോട്ടിഷ് ക്ലബ്ബായ സെല്‍റ്റിക്കിനെ കീഴടക്കി അവസാന 16ലേക്കു മുന്നേറി.…
Read Moreഗില്‍ നമ്പര്‍ 1
ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഇരുപത്തഞ്ചുകാരനായ ഗില്ലിന് 796 റേറ്റിംഗ് പോയിന്റുണ്ട്. ബാബര്‍ അസമിന് 773ഉം. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ഗില്ലിനെ ഒന്നാം റാങ്കില്‍ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരേ 87, 60, 112 എന്നിങ്ങനെ സ്കോര്‍ ചെയ്ത ഗില്ലായിരുന്നു 259 റണ്‍സുമായി പരമ്പരയിലെ ടോപ് സ്കോറര്‍. 2023 ഏകദിന ലോകകപ്പിന്റെ സമയത്തും ഗില്‍ ബാറ്റര്‍മാരില്‍ ഒന്നാം റാങ്കില്‍ എത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതും സൂപ്പര്‍ താരം വിരാട് കോഹ്ലി ആറാം സ്ഥാനവും നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മുന്നേറി ഒമ്പതിലേക്കുയര്ന്നു. ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം ശ്രീലങ്കയുടെ സ്പിന്നര്‍ മഹേഷ് തീക്ഷണയ്ക്കാണ്.
Read Moreജയിച്ചു തുടങ്ങാൻ ടീം ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ നേരിടും
ദുബായി: 2023 ഏകദിന ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ രോഹിത് ശർമയുടെ ടീം ഇന്ത്യ ഇന്നു മുതൽ ഐസിസി ചാന്പ്യൻസ് ട്രോഫി കളത്തിൽ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. എട്ടുവർഷം മുന്‍പ് നടന്ന അവസാന ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി കപ്പുയർത്തിയ പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 എഡിഷനിൽ കപ്പടിച്ച് കണക്കുതീർക്കുകയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. രോഹിത്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകുമിതെന്നാണ് കണക്കുകൂട്ടൽ. ഇംഗ്ലണ്ടിനെ 3-0ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യക്കു സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് കളിക്കാത്തതു തിരിച്ചടിയാണ്. 2024ൽ കളിച്ച ഒന്‍പത് ഏകദിനങ്ങളിൽ മൂന്ന് ജയം മാത്രം നേടിയ ബംഗ്ല കടുവകളുടെ കാര്യം അത്ര സുരക്ഷിതമല്ല. നിലവിലെ ഫോമിൽ നീലപ്പടയ്ക്ക് ബംഗ്ലാദേശ്…
Read Moreസോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പ്; തിരുവനന്തപുരം, തൃശൂർ ജേതാക്കൾ
തിരുവനന്തപുരം: 29 -ാമത് സംസ്ഥാന സബ്ജൂണിയർ സോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്, 8-0. എറണാകുളത്തെ തോൽപ്പിച്ചാണ് തൃശൂർ കിരീടത്തിൽ മുത്തമിട്ടത് (6-1).
Read Moreഐ ലീഗ് ഫുട്ബോൾ; ആറടിച്ച് ഗോകുലം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വിക്കുശേഷം ഗോകുലം കേരള എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ഗോകുലം 6-3നു ഡല്‍ഹി എഫ്സിയെ കീഴടക്കി. ഗോകുലത്തിനായി അഡമ നിയാനെ (21′, 54′), നാച്ചോ അബെലെഡോ (57′, 75′) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. 15 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.
Read Moreഐസിസി ചാമ്പ്യന്‍സ് ട്രോഫി നാളെ മുതൽ
ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനു നാളെ തുടക്കം കുറിക്കുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ നേര്‍സാക്ഷ്യം കൂടിയാകുമത്. ക്രിക്കറ്റ് പോരാട്ട ചരിത്രത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏക്കാലത്തെയും വൈരികളായാണ് ചിത്രീകരിക്കപ്പെടുന്നതെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഇക്കാലമത്രയുമായി ഒരു ഐസിസി ടൂര്‍ണമെന്റിനെ രണ്ടായി പകുത്ത ചരിത്രം മുമ്പില്ലെന്നതു വാസ്തവം. 1996 ലോകകപ്പ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് ആതിഥേയരായിരുന്നു. എന്നാല്‍, അതിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന് ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇക്കാലമത്രയും ഓരോ ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനു വന്‍ ഹൈപ്പാണ് ലഭിച്ചത്. എന്നാല്‍, 2025 ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം പുറപ്പെടില്ലെന്നു നിലപാടെടുത്തതോടെ ടൂര്‍ണമെന്റിന്റെ മറ്റൊരുവേദിയായി ദുബായിയും ഉള്‍പ്പെടുത്തപ്പെട്ടു. ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ സംഭവം. അയലത്തെ ശത്രുക്കളായ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം മറ്റൊരു അയല്‍ക്കാരായ ബംഗ്ലാദേശിനൊപ്പം ന്യൂസിലന്‍ഡും ചേരുന്നതാണ് ചാമ്പ്യന്‍സ്…
Read Moreഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; 60 തികച്ച് ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 2-1നു വൂള്‍വ്സിനെ കീഴടക്കി. ലൂയിസ് ഡിയസ് (15′), മുഹമ്മദ് സല (37′ പെനാല്‍റ്റി) എന്നിവരുടെ വകയായിരുന്നു ലിവര്‍പൂളിന്റെ ഗോളുകള്‍. മാത്യൂസ് കുന്‍ഹ (67′) സന്ദര്‍ശകര്‍ക്കുവേണ്ടി ഒരു ഗോള്‍ മടക്കി. ജയത്തോടെ ലിവര്‍പൂള്‍ 25 മത്സരങ്ങളില്‍നിന്ന് 60 പോയിന്റില്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 25 മത്സരങ്ങളില്‍ 53 പോയിന്റ് മാത്രമാണുള്ളത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-0നു ന്യൂകാസില്‍ യുണൈറ്റഡിനെയും എവര്ട്ടണ് 2-1നു ക്രിസ്റ്റല്‍ പാലസിനെയും ഫുള്‍ഹാം 2-1നു നോട്ടിങാം ഫോറസ്റ്റിനെയും കീഴടക്കി.
Read More