ആരും വഞ്ചിതരാകരുതേ… ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പിനെതിരേ മാർഗനിർദേശങ്ങളുമായി എൻപിസിഐ

തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾക്കതിരേ ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രംഗത്ത്. നിയമപാലകരായി ചമഞ്ഞ് പണം തട്ടിയെടുക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങളുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്. പോലീസ്, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥർ, കസ്റ്റംസ് ഏജന്‍റുമാർ തുടങ്ങിയ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട് ആരെങ്കിലും ബന്ധപ്പെട്ടാൽ ജാഗ്രത പാലിക്കാൻ എൻപിസിഐ നിർദേശിക്കുന്നു. അടിയന്തര നിയമനടപടി ആരംഭിക്കുമെന്നോ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ പറയുന്നത് പതിവുരീതിയായതിനാൽ ജാഗ്രതയോടെ പ്രതികരിക്കണമെന്നും എൻപിസിഐ മാർഗനിർദേശങ്ങളിൽ പറയുന്നു. നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സ്ഥിരീകരിച്ച ശേഷം ചിന്തിച്ചുമാത്രം പ്രവർത്തിക്കുക. ഇത്തരം സാഹചര്യങ്ങളിൽ 1930 അല്ലെങ്കിൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് (https://sancharsaathi.gov.in/sfc/) ഡയൽ ചെയ്ത് സംശയാസ്പദമായ നമ്പറുകൾ ദേശീയ സൈബർ ക്രൈം ഹെല്‍പ് ലൈനില്‍ റിപ്പോർട്ട് ചെയ്യുക.

Read More

വിശ്വാസം അതല്ലേ എല്ലാം: കാമുകിയെ സൂക്ഷിക്കാനേൽപിച്ചത് 1.24 കോടി രൂപ; തിരികെ ചോദിച്ചപ്പോൾ മുഴുവനും കോസ്മെറ്റിക് സർജറിക്ക് ചെലവഴിച്ചെന്ന് കാമുകി; പിന്നീട് സംഭവിച്ചത്…

കാമുകിയുടെ കോസ്മെറ്റിക് സർജറി കാരണം കൈയിലുണ്ടായ കാശ് പോയ പാവം കാമുകനാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരം. ജിൻ എന്നാണ് യുവാവിന്‍റെ പേര്. ഇയാൾക്ക് മിൻ എന്നു പേരുള്ള ഒരു കാമുകി ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും വിശ്വസിച്ച് ഏൽപ്പിക്കാൻ തന്‍റെ കാമുകിയാണ് ഏറ്റവും ബെസ്റ്റ് എന്നാണ് യുവാവ് കരുതിയത്. അതുകൊണ്ട്തന്നെ തന്‍റെ സേവിംഗ് ആയി പ‍ണം പോലും സൂക്ഷിക്കാൻ കാമുകിയുടെ കൈയിലാണ് ഏൽപ്പിക്കുന്നത്. ഈ തുക കാമുകി സൂക്ഷിച്ച് വയ്ക്കും എന്നാണ് ജിൻ കരുതിയത്. എന്നാൽ മിൻ ആകട്ടെ ആ പണം തന്‍റെ കോസ്മെറ്റിക്സ് സർജറി നടത്താനാണ് ചെലവാക്കിയത്. രണ്ടരക്കോടിയോളം രൂപയാണ് മൂന്നുവർഷത്തിനിടയിൽ കോസ്മെറ്റിക് സർജറിക്ക് വേണ്ടി മിൻ ചെലവഴിച്ചത്. ജിയാംഗ്സി പ്രവിശ്യയിൽ നിന്ന് ചോംഗ്‌ക്വിംഗിലേക്ക് മിൻ താമസം മാറിയപ്പോൾ ഒരു ബ്യൂട്ടി ക്ലിനിക്ക് സന്ദർശിക്കുകയും ലി എന്ന സ്ത്രീയെ പരിചയപ്പെടുകയും ചെയ്തിരുന്നു. അധികം വൈകാതെ ലി…

Read More

അടിയോടടി… വധുവിന്‍റെ മേക്കപ്പ് വൈകിയതിനെച്ചൊല്ലി തർക്കം, പിന്നാലെ കയ്യാങ്കളി; പോലീസെത്തി പ്രശ്നം പരിഹരിച്ചു

ഒരുപാട് സന്തോഷം പകരുന്ന ചടങ്ങാണ് വിവാഹം എന്നത്. അത്രമേൽ ആനന്ദകരമായ നിമിഷം അലങ്കോലപ്പെടുത്തുന്ന ചില ആളുകളും വിവാഹ ചടങ്ങിൽ വരാറുണ്ട്. വധുവിന്‍റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വരന്‍റേയും വധുവിന്‍റേയും വീട്ടുകാർ തമ്മിൽ തർക്കമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലാൽ പ്യാർ കി ധർമ്മശാലയിലാണ് സംഭവം. വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വരന്‍റേയും വധുവിന്‍റേയും വീട്ടുകാർ തമ്മിൽ തർക്കമായി. ചെറിയ രീതിയിൽ തുടങ്ങിയ വഴക്ക് പിന്നീട് വലിയ തർക്കത്തിലേക്ക് മാറുകയായിരുന്നു. കന്പുകളും മരക്കഷണങ്ങളും കൊണ്ട് ഇരുകൂട്ടരും പരസ്പരം തല്ലുണ്ടാക്കി. നിരവധി അതിഥികൾക്ക് പരിക്കേൽക്കുകയും വേദിയാകെ താറുമാറാകുകയും ചെയ്തു. മണ്ഡപത്തിലെ അലങ്കാരങ്ങൾ നശിക്കുകയും പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവശേഷം രണ്ട് വീട്ടുകാരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഇരുവീട്ടുകാരും സമ്മതിച്ചു. രണ്ട് മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ ഇരുകൂട്ടരും രമ്യതയിലെത്തുകയും സമാധാനം പുനസ്ഥാപിക്കുകയും…

Read More

അടിച്ചു മോനേ ബംബറ്…പണം കടം വാങ്ങി ലോട്ടറിയെടുത്തു;രാജസ്ഥാൻ സ്വദേശിക്ക് ലഭിച്ചത് 11 കോടി ദീപാവലി ബംബർ

പഞ്ചാബിലേക്കുള്ള യാത്ര, സുഹൃത്തിൽനിന്നു കടം വാങ്ങിയ പണം. പിന്നെ, തേടിവന്നത് കോടികളുടെ ഭാഗ്യം..! രാജസ്ഥാൻ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരന്‍റെ ജീവിതം മാറിമറിയുകയായിരുന്നു. പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ “ദീപാവലി ബമ്പർ 2025′ ജാക്ക്പോട്ട് സമ്മാനം ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് രാജസ്ഥാൻ സ്വദേശിയായ അമിത് സെഹ്‌റയും കുടുംബവും. 11 കോടി രൂപയെന്ന സ്വപ്നനേട്ടമാണ് ദീപാവലി ബംബറിലൂടെ അമിത് സെഹ്‌റയെ തേടിയെത്തിയത്. പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമാണിത്. ഒക്ടോബർ 31ന് ഫലം പ്രഖ്യാപിച്ചത്.തന്‍റെ സുഹൃത്തിൽനിന്നു പണം കടം വാങ്ങിയാണ് ബത്തിൻഡയിലെ ലോട്ടറി വിൽപ്പനശാലയിൽനിന്ന് അമിത് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി സമ്മാനം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചണ്ഡീഗഢ് സന്ദർശിക്കാൻ പോലും തന്‍റെ പക്കൽ പണമില്ലെന്ന് കണ്ണീരോടെ അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതവും വലുതുമായ സമ്മാനം ലഭിച്ചത് ദൈവത്തിന്‍റെ അനുഗ്രഹമാണെന്നും അമിത് പറഞ്ഞു. ജയ്പുർ കോട്പുട്‌ലിയിവെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പച്ചക്കറി വിൽപ്പനയിലൂടെ ലഭിക്കുന്ന ചെറിയ…

Read More

‘മാനിന്‍റെ ഇറച്ചിക്ക് നല്ല രുചിയാണ്’; വിനോദ സഞ്ചാരികളോട് ഗൈഡ് പറഞ്ഞതുകേട്ടോ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയായി പല സ്ഥലങ്ങളിലും ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്. ഒരു സ്ഥലം സന്ദർശിക്കുന്പോൾ‌ അവിടുള്ള കാര്യങ്ങൾ ആളുകളുമായി പങ്കുവയ്ക്കുന്നതും ആ സ്ഥലത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നതും ടൂറിസ്റ്റ് ഗൈഡുകളാണ്. കഴിഞ്ഞ ദിവസം ഒരു ഗൈഡിൽ നിന്നുണ്ടായ മോശം അനുഭവം സഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഗൈഡിനെതിരെയാണ് രൂക്ഷ വിമർശനം ഉണ്ടായിരിക്കുന്നത്. സഫാരിയിൽ മിക്ക സമയവും ഗൈഡ് ഉറങ്ങുകയായിരുന്നു. മാത്രമല്ല വിനോദസഞ്ചാരികൾക്ക് പുകയില നൽകി, നാഷണൽ പാർക്കിന്‍റെ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് ഗൈഡിനെതിരേ ഉന്നയിച്ചിരിക്കുന്നത്. രത്തൻ ധില്ലൻ എന്ന ഉപയോക്താവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഞങ്ങളുടെ ഇന്നത്തെ ഗൈഡിനെ നോക്കൂ, അദ്ദേഹം ഞങ്ങൾക്ക് പുകയില വാഗ്ദാനം ചെയ്തു. അതിന്‍റെ പാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. സഫാരിയ്ക്കിടെ ഒരു മണിക്കൂർ നീണ്ട…

Read More

പടിയിറക്കം അവിസ്മരണീയമാക്കാന്‍  പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലം കൈമാറി പാലാ നഗരസഭാ ചെയര്‍മാൻ

 നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിക്കുമ്പോഴും സേവനത്തിന്‍റെ ദീപം അണയുന്നില്ല. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം വലവൂരിലുള്ള തന്‍റെ സ്ഥലത്ത് പത്തു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി 31 സെന്‍റ് സ്ഥലം കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കുടുംബങ്ങള്‍ക്ക് വഴിയടക്കം സ്ഥലം ആധാരം ചെയ്ത് നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്നതിനും സഹായം നല്‍കും. ഇതിനായി സഹോദരനും കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍ ഷിബു പീറ്ററുമായി ചേര്‍ന്ന് പിതാവിന്‍റെ ഓര്‍മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് മുഖേന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തുവരുന്നുണ്ട്. ആയിരക്കണക്കിന് കിഡ്‌നി രോഗികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു. തോമസ് പീറ്ററിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യ സിബില്‍ തോമസും മക്കള്‍ ഡോ.…

Read More

ജർമനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ: മലയാളി സംഗീത പ്രതിഭകൾക്ക് ക്ഷണം

മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ “ദി പ്ലേഫോർഡ്സ്’ മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം. കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബർ ഏഴു മുതൽ ഒന്പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. ശ്രീ സ്വാതി തിരുനാൾ ഗവണ്‍മെന്‍റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്. ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്. ജർമ്മൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള…

Read More

നമ്മുടെ കുരുന്നുകൾ പഠിച്ച് വളരട്ടെ… പാര്‍ട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നല്‍കി: മാതൃകയായി ആറങ്കാവിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍

എറണാകുളം കാഞ്ഞൂര്‍ ആറങ്കാവിലെ ഐഎന്‍ടിയുസി മണല്‍ത്തൊഴിലാളി യൂണിയന്‍റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാര്‍ട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അന്തരിച്ച മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഉണ്ണിമേനോന്‍റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക. ഏഴാം വാര്‍ഡ് മെമ്പര്‍ സിമി ടിജോയുടെയും യൂണിയന്‍ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്‍റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. അങ്കണവാടിക്കു സ്വന്തം കെട്ടിടമൊരുക്കുന്നതിലും വിവിധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിലും സുമനസുകള്‍ കൈകോര്‍ത്തു. എം.ഉണ്ണിമേനോന്‍റെ ഭാര്യ ശകുന്തള മേനോന്‍ അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശിലാഫലകം അനാഛാദനവും സമ്മേളനം ഉദ്ഘാടനവും അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു.സ്ഥലത്തിന്‍റേയും കെട്ടിടത്തിന്‍റേയും ഉടമസ്ഥാവകാശ രേഖകള്‍ എംഎല്‍എയില്‍ നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയ രഘുവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍…

Read More

കാലത്തിന്‍റെ കൈയൊപ്പ്: ശ്രദ്ധേയമായി സിഗ്‌നേച്ചർ പെയിന്‍റിംഗ് പ്രദർശനം

1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും. തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും. വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും. ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്‍റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്‍റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്. നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ്…

Read More

അഭിമാനമായി സിഎംഎസ്-3: വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തെ ബഹിരാകാശ മേഖലയിൽ പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഇന്ത്യ നിർമിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-3 ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന 4,410 കിലോ തൂക്കമുള്ള അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്. ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ഉപഗ്രഹം ലഭ്യമാക്കുക. നാവികസേനയുടെ ശബ്‌ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാനും ഇതോടെ രാജ്യത്തിനാകും.

Read More