കോട്ടയം: ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല. ഇടയാഴം പാഴുശേരിയില് അശോകന്റെ വാക്കുകളിങ്ങനെയാണ്. ഇരുമ്പ് പണിക്കാര്, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്മജര് ഒരു കാലത്ത് നാടിന്റെ അഭിവാജ്യ ഘടകങ്ങളായിരുന്നു. കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും, തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്റെ ചീളുകള്‍ മിന്നല്പിണരുകള് പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു. ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന…
Read MoreCategory: Today’S Special
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും… വിവാഹം ജയിലിലേക്കോ: സ്ത്രീധന തുക നല്‍കിയില്ല; ഭർതൃ വീട്ടുകാർ പട്ടിണിക്കിട്ടു; അമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലുമില്ല; തുഷാരയ്ക്ക് സംഭവിച്ചത് ക്രൂര പീഡനം
മരിക്കുമ്പോള്‍ ശരീരഭാരം വെറും 21 കിലോ മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അപ്പോള്‍ തന്നെ പെട്ടെന്നു സംഭവിച്ച മരണമല്ല, പതിയെ ചെയ്തു തീര്‍ത്ത പീഡന കൊലപാതകം തന്നെയെന്നു മനസിലാകും. ഈ കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചു. അഞ്ചു വര്‍ഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയില്‍ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിനന്റെ പേരില്‍ നടന്ന അരുംകൊല. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്. വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവും കുടുംബവും അനവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ ലാളിക്കുന്നതിനുപോലും വിലക്കായിരുന്നു. സ്വന്തം കുട്ടികളുടെ സ്കൂള്‍ രേഖകളില്‍പ്പോലും അമ്മയുടെ പേരിന്റെ സ്ഥാനത്ത് അമ്മായിയമ്മയുടെ പേരു ചേര്‍ത്തു. 2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും…
Read Moreഹംഗറിയില്‍ പോയാൽ ഹംഗ്രി ഇല്ലാതെ കഴിയാമെന്ന് ദന്പതികൾ: കേട്ടപാതി കേൾക്കാത്ത പാതി 2.27 ലക്ഷം കൊടുത്ത് മധ്യവസ്കൻ; പിന്നീട് സംഭവിച്ചത്…
വൈപ്പിന്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ മധ്യവയസ്കനില്‍ നിന്നും 2.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ മധ്യവയസ്കന്റെ പരാതിയില്‍ ഞാറക്കല്‍ പോലീസ് കേസെടുത്തു. ആലുവ റേഷന്‍ കട കവല ഉമപ്പറമ്പില് വിജയ് ഭാര്യ അനുപമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഹംഗറിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത ദമ്പതികള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ആറുവരെയുള്ള കാലയളവില്‍ ഫോണ്‍ പേ ,അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നീ വഴികളിലൂടെ അഞ്ച് തവണകളായിട്ടാണ് പണം കൈപ്പറ്റിയിട്ടുള്ളത്. ബംഗളൂരുവിലുള്ള വേഗ കണ്‍സള്‍ട്ടന്‍സിയുടെ സബ് ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികള്‍ മധ്യ വയസ്കനെ പരിചയപ്പെട്ടത്. പണം നല്‍കിയിട്ടും ജോലി തരപ്പെടുത്തി നല്‍കാതെ വന്നതോടെ നല്കിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ പണം നല്കാന് തയാറായില്ല. ഞാറക്കലുള്ള ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നാണ് പരാതിക്കാരന് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ്…
Read Moreസ്വാതന്ത്ര്യദിനത്തിൽ സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണം
കൊച്ചി: ഓഫീസുകള്‍,വിദ്യാലയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതിന് ശേഷം ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണമെന്ന് പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 78ാം വാര്‍ഷികം ഏറ്റവും വര്‍ണാഭമായ രീതിയില്‍ ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ് സര്‍ക്കുലര്‍. പതാക ഉയര്‍ത്തലിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഓഗസ്റ്റ് 15 ന് സംസ്ഥാന ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും.ദേശീയ ഗാനം ആലപിക്കല്‍, പോലീസ്, പാരാ മിലിട്ടറി ഫോഴ്സ്, സൈനിക് സ്കൂള്‍, അശ്വാരൂഡ പോലീസ്, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ പരേഡും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശവും, ജീവന് രക്ഷാ പതക്കങ്ങളുടെയും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ വിതരണവും,…
Read Moreആർപ്പോയ്…ഇർറോ… ഈ ഓണം നമ്മള് പൊരിക്കും; ഓണക്കാലത്ത് ഗിഫ്റ്റ് കാർഡും കിറ്റും
തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ…
Read Moreകുഞ്ഞുമായി കയറിയിറങ്ങാത്ത ആശുപത്രികളില്ല: അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിൽ രാജ്യത്ത് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി; അപൂർവം, ചരിത്രം
കൊച്ചി: അമ്മ പകുത്തുകൊടുത്ത കരൾ രണ്ടു വയസുകാരനിൽ തുന്നിച്ചേർക്കപ്പെടുമ്പോൾ മെഡിക്കൽരംഗത്ത് പുതിയൊരധ്യായത്തിന്റെ കൂട്ടിച്ചേർക്കൽ കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിൽ രാജ്യത്ത് ആദ്യമായി നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ, ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നെന്ന പ്രത്യേകതയുമുണ്ട്. ശരീരത്തിൽ മെഥൈൽമലോണിക് ആസിഡിന്റെ അളവ് വർധിച്ചു തലച്ചോറിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെയും ചലനശേഷിയെയും ബാധിക്കുന്ന മെഥൈൽമലോണിക് അസിഡീമിയ (എംഎംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ന്യൂഡൽഹി ഓക്ല സ്വദേശിയായ ഉമറിന്റെ കരളാണു മാറ്റിവച്ചത്. ജനിച്ചു മൂന്നാം നാൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. അമ്മ സാനിയ കുഞ്ഞുമായി പല ആശുപത്രികൾ കയറിയിറങ്ങി. ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പരിശോധനയിലാണു എംഎംഎ കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത രോഗാവസ്ഥയാണിത്. കരൾ മാറ്റിവയ്ക്കുക…
Read Moreആരും മിസ് ആക്കല്ലേ… ഓഗസ്റ്റിലെ ആകാശവിസ്മയങ്ങൾ
ഏറ്റവും പ്രശസ്തമായ ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഈമാസം ലോകമെന്പാടുമുള്ള വാനനിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. വിദൂര ആകാശ വസ്തുക്കളെ നിരീക്ഷിക്കാമെന്നതും ഓഗസ്റ്റിലെ പ്രത്യേകത. പെർസീഡ്സ് ഉൽക്കാവർഷംഏറ്റവും പ്രചാരമുള്ള വാർഷിക ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ ഉച്ചസ്ഥായിയിലെത്തും. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് 24 വരെ സജീവമായിരിക്കുമ്പോൾ, ഈ രണ്ട് രാത്രികൾ ഏറ്റവും തീവ്രമായിരിക്കുമെന്ന് ജ്യോതിശാസ്ത്രകാരന്മാർ പറയുന്നു. മണിക്കൂറിൽ 150 ഉൽക്കകൾ വരെ അല്ലെങ്കിൽ മിനിറ്റിൽ രണ്ടു മുതൽ മൂന്നുവരെ ഉൽക്കകൾ വർഷിക്കാമെന്ന് ഗവേഷകർ പറയുന്നു. പൂർണചന്ദ്രദിനമായ ഒന്‍പതിന് ഉൽക്കാവർഷക്കാഴ്ച തടസമായേക്കാം. ഇന്ത്യയിൽ ദൃശ്യമാകുംരാജ്യത്തെ ഗ്രാമീണമേഖലയിൽ ഉൽക്കാവർഷം മനോഹരമായി കാണാം. 13ന് അർധരാത്രി മുതൽ സൂര്യോദയത്തിനു തൊട്ടുമുമ്പുവരെയുള്ള സമയമാണ് കാഴ്ചയ്ക്ക് ഏറ്റവും അനുയോജ്യം. സ്പിതി, ലഡാക്ക്, റാൻ ഓഫ് കച്ച്, കർണാടക, ഉത്തരാഖണ്ഡ് വിദൂരദേശങ്ങളിൽ സുഗമമായി കാണാം. ചൊവ്വയും ചന്ദ്രനും തമ്മിലുള്ള സംഗമംഓഗസ്റ്റ്…
Read More‘ഈ വെബ് സൈറ്റില്‍ നിങ്ങളുടെ ഫോട്ടോകളുണ്ട് ‘: ഈ സന്ദേശത്തില്‍ വീഴല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി : കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു. നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം. പോലീസ് ഉദ്യോഗസ്ഥന് അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇതു ശ്രദ്ധിക്കാംഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു…
Read Moreഇനിയുമരുതെന്നു പറയാൻ മറക്കാതിരിക്കാം…. ഹിരോഷിമയിലെ ക്രൂരതയ്ക്ക് 80 വയസ്
അശനിപാതംപോലെ വന്നുപതിച്ച, ജപ്പാനും ലോകവും ഓർക്കാൻപോലും ആഗ്രഹിക്കാത്ത അണുവിസ്ഫോടനത്തിന് 80 വയസ് തികയുകയാണ്. 1945ൽ ഇന്നേപോലൊരു ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്കയുടെ പോർവിമാനം അണുബോംബ് വർഷിച്ചത്. മൂന്നു ദിവസങ്ങൾക്കു ശേഷം നാഗസാക്കിയിലും. രണ്ടു ലക്ഷത്തിലധികം ആളുകൾ ആ വർഷം അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ മാരക റേഡിയേഷൻ മൂലം ദുരിതം പേറി ജീവിക്കുന്ന രക്തസാക്ഷികളായി. അണുബോംബിന്റെ പ്രഹരമേറ്റുവാങ്ങിയ ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, 80 വർഷങ്ങൾക്കിപ്പുറം അതിജീവിതരുടെ, നേരനുഭവക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഭൂരിപക്ഷംപേരും ആ ആഘാതത്തിൽനിന്നു പുറത്തുകടക്കാൻ ഇപ്പോഴും പാടുപെടുകയാണ്. ഓർക്കാൻപോലും അവരിൽ പലരും തയാറല്ല. എങ്കിലും ഇനിയൊരിക്കലും ഭൂമിയിൽ അത്തരമൊരു പൈശാചികപ്രവൃത്തി ഉണ്ടാവരുതെന്നാഗ്രഹിച്ച് അക്കാലം ഓർത്തെടുക്കാനും അനുഭവം പങ്കുവയ്ക്കാനും തയാറാകുന്ന ചിലരെങ്കിലുമുണ്ട്. അത്തരത്തിലൊരാളാണ് ഹിരോഷിമ പീസ് പാർക്കിലെ ഗൈഡ് കുനിഹികോ ഐഡ (83). നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ആണവായുധങ്ങൾ ഇല്ലാതാകണമെന്ന ആഗ്രഹത്താൽ തന്റെ അതിജീവന…
Read Moreഇന്നലെയുടെ പുണ്യം… സി.എസ്. രാധാദേവിയെ ഓർമിക്കുമ്പോൾ
1960-ല്‍ പൂത്താലി എന്ന സിനിമയില്‍ പാടിയ അതേ ഭാവത്തിലും ഈണത്തിലും 2025-ലും തിരുവനന്തപുരം നഗരത്തിലെ ഉപ്പളം റോഡില്‍ മാളികപ്പുരയ്ക്കലില് ഇരുന്നു സി.എസ്. രാധാദേവി പാടി. “കല്യാണം കളിയാണെന്ന് ആരു പറഞ്ഞു…അതു വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞുഇപ്പം ഞാനുമറിഞ്ഞു…’ ഏറ്റവുമൊടുവില്‍ ഈ ഫെബ്രുവരിയിൽ സി.എസ്. രാധാദേവി എന്ന അതുല്യ പ്രതിഭയെ കാണുമ്പോള്‍ 94 വയസായിരുന്നു. പാട്ട് പാടുമ്പോള്‍ പക്ഷേ, പ്രായം മാറിനിന്നു. പി. സുബ്രഹ്മണ്യത്തിന്റെ “പൂത്താലി’യിൽ പാടിയപ്പോള്‍ ഉണ്ടായിരുന്ന അതേ കുറുമ്പ് ആ കണ്ണുകളില്‍ ഉണ്ടായിരുന്നു. ‘അതു വല്ലാത്ത പുലിവാലെന്നു ഞാനുമറിഞ്ഞു ഇപ്പം ഞാനുമറിഞ്ഞു…’ എന്നതിലെ “ഇപ്പം’ എന്ന വാക്ക് ഒന്നു കൂടി ആവര്‍ത്തിച്ചു പാടുന്നതും കേട്ടു! സിനിമയില്‍ ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് മിസ് കുമാരിയും രാധാദേവിയുടെ ഇളയ സഹോദരിയും ഗായികയും ഡബ്ലിംഗ് ആർട്ടിസ്റ്റുമായ കണ്ണമ്മയുമാണ്(സി.എസ്.സുഭദ്രാമ്മ). തിരുനയിനാര്‍ കുറിച്ചി രചിച്ച് ബ്രദര്‍ ലക്ഷ്മണന് സംഗീതം പകര്‍ന്ന ഗാനത്തിന് എങ്ങനെയാണ് ഇത്ര…
Read More