ഭാര്യയും ഭർത്താവും തമ്മിലുള്ള പരസ്പര സ്നേഹത്തിന് അളവു കോലില്ല എന്ന് അക്ഷരാർഥത്തിൽ പറയുന്നത് എത്ര ശരിയാണെന്ന് ശരിവയ്ക്കുന്ന സംഭവമാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. വടക്കൻ ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകൾ നെട്ടോട്ടം ഓടുകയാണ്. പലരും സഹായ ഹസ്തവുമായി ആളുകളെ രക്ഷിക്കാൻ ഓടിപ്പാഞ്ഞ് നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ കണ്ട ഹൃദയഭേദകമായ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളപ്പൊക്കത്തിലകപ്പെട്ട ദന്പതികളെ രക്ഷിക്കാനെത്തിയതാണ് ഒരു സംഘം രക്ഷാപ്രവർത്തകർ. വെള്ളത്തിൽ മുങ്ങിത്താഴുന്ന തന്റെ ഭാര്യയെ ആദ്യം രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കൂ എന്ന് ഭർത്താവ് ലിയു അവരോട് കരഞ്ഞ് പറഞ്ഞു. ‘ആദ്യം നിങ്ങൾ അവളെ രക്ഷിക്കൂ, അത് കഴിഞ്ഞു മതി എന്നെ രക്ഷിക്കുന്നത്, എനിക്ക് കുഴപ്പമില്ല, എനിക്ക് നീന്താൻ അറിയാം. ദയവായി നിങ്ങൾ ആദ്യം അവളെ സുരക്ഷിസ്ഥാനത്തെത്തിക്കൂ’ എന്ന് ഭർത്താവ് രക്ഷാപ്രവർത്തകരോട് പറഞ്ഞു. ആദ്യം ഭാര്യയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. തൊട്ടുപിന്നാലെ അവർ തിരികെ…
Read MoreCategory: Today’S Special
പണി വരുന്നുണ്ട്… സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു; ശേഖരിക്കുന്നത് 200 കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ വിവരങ്ങൾ
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്. ഗുണ്ടകളുടെ…
Read Moreഫ്രാൻസിസ് മാർപാപ്പയുടെ കൂറ്റൻ ചുവർചിത്രം അർജന്റീനയിൽ
ബുവാനസ് ആരിസ്: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചുവർചിത്രം അർജന്റീനയിൽ അനാച്ഛാദനം ചെയ്തു. ലാ പ്ലാറ്റ നഗരത്തിൽ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിനു സമീപമുള്ള 16 നില കെട്ടിടത്തിലാണു ചുവര്‍ചിത്രം തീർത്തത്. പ്രശസ്ത കലാകാരനായ മാർട്ടിൻ റോൺ വരച്ച ചുവർചിത്രത്തിന് 50 മീറ്റർ ഉയരമുണ്ട് (164 അടി). അർജന്റീന സ്വദേശികൂടിയായ ഫ്രാന്‍സിസ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗൺസിൽ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണു കലാസൃഷ്ടിയില് ഒരുക്കിയത്. പറക്കാൻ തയാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് മാർപാപ്പ പുഞ്ചിരിക്കുന്നതാണ് ചിത്രം. ഡീഗോ മറഡോണ, ലയണൽ മെസി തുടങ്ങിയ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസങ്ങളുടെ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിൽ പ്രശസ്തനാണ് മാർട്ടിൻ റോൺ. ലാ പ്ലാറ്റ അതിരൂപത ആർച്ച്ബിഷപ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഗീതപരിപാടിയും…
Read Moreഅവയവമാറ്റത്തിനു വിധേയരായവരിൽ ഭൂരിഭാഗം പേരും ഫിറ്റെന്ന് പഠനം
കൊച്ചി: സംസ്ഥാനത്ത് അവയവമാറ്റത്തിനു വിധേയരായ ഭൂരിഭാഗം പേരും സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുവന്നതായി പഠനം. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവല്പമെന്റ് സ്റ്റഡീസിലെ ഗവേഷകയും എറണാകുളം സെന്റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം അസി. പ്രഫസറുമായ എലിസബത്ത് ഏബ്രഹാം നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ സംസ്ഥാനത്തെ 256 പേരിലാണു പഠനം നടത്തിയത്. ഇതിൽ 140 പേർ വൃക്ക മാറ്റിവയ്ക്കലിനും 104 പേർ കരൾ മാറ്റിവയ്ക്കലിനും 12 പേർ ഹൃദയം മാറ്റിവയ്ക്കലിനും വിധേയരായവരാണ്. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയാണു വിവരശേഖരണം നടന്നത്. 46.5 ശതമാനം പേർ ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ സ്വാഭാവിക ജീവിതം തിരിച്ചുപിടിച്ചു. 58.2 ശതമാനം പേർ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിച്ചു. 54.7 ശതമാനം പേരും സാമൂഹിക കാര്യങ്ങളിൽ സജീവമാണ്. ശസ്ത്രക്രിയാനന്തരമുള്ള ജീവിതശൈലിയിൽ ഭൂരിഭാഗം…
Read Moreആശുപത്രിവരാന്തകളിലൂടെ പാറിനടക്കുന്ന യുവാവ്; രോഗികളുടെ കൂട്ടിരിപ്പുകാർക്കരികിലേക്ക് എത്തുന്നത് മദ്യവുമായി; ഓണം ഡ്രൈവിൽ കുരുങ്ങി രവി
മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കു ബൈക്കില്‍ മദ്യമെത്തിച്ചു നല്‍കിയിരുന്നയാളെ കോട്ടയം എക്സൈസ് പിടികൂടി.മുടിയൂര്‍ക്കര സ്വദേശി രവി ശങ്കര്‍ (35)നെയാണ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ ഡ്രൈ ഡേയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാന്‍ ഇയാള്‍ ബാറുകള്‍ തോറും കറങ്ങി നടക്കുന്നതിനിടയില്‍ എക്സൈസ് പിന്തുടരുകയായിരുന്നു. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ മദ്യവുമായെത്തി ഒരാള്‍ക്ക് മദ്യം കൈമാറുമ്പോഴാണ് പിടിയിലായത്. നാല് ലിറ്റര്‍ മദ്യവും ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ 1200 രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ആനന്ദരാജ്, ഉദ്യോഗസ്ഥരായ ബി. സന്തോഷ് കുമാര്‍, ഇ. കണ്ണന്, പ്രിവന്റീവ് ഓഫീസര്‍ ടി.എ. ഹരികൃഷ്ണന്, വി. വിനോദ് കുമാര്‍, കെ.ജി. അമ്പിളി,…
Read Moreകോട്ടയത്തുമുണ്ട് മിനി ഗ്യാപ് റോഡ് വളവും പുളവും നിറഞ്ഞവഴികളുമായി 35-ാം മൈല്‍-ചോലത്തടം റോഡ്
അരികൊമ്പനെ പിടികൂടി കാട്ടിലേക്ക് അയക്കാനായി ലോറിയില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഒരു റോഡ് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. അടുത്ത നാളില്‍ ഹൈറേഞ്ചിലെ ജീപ്പുകളെല്ലാം ഈ റോഡില്‍ റോഡ് ഷോ നടത്തി റോഡിനെ വീണ്ടും വൈറലാക്കി. കൊച്ചി- ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലുള്ള പ്രദേശമായ മൂന്നാര്‍ ഗ്യാപ് റോഡാണ് വൈറലായ റോഡ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വകുപ്പിന്റെ നേട്ടങ്ങളുടെ റീല്‍സ് കാണിക്കുന്നതും ഈ റോഡാണ്. തേയിലത്തോട്ടങ്ങളും പാറക്കെട്ടുകളും വ്യൂ പോയിന്റുകളും നിറഞ്ഞ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതു പോലെ കാഴ്ചകള്‍ നല്കുന്ന ഒരു റോഡ് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയിലുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കു പകരമായി കൈതയും റബര്‍ തോട്ടങ്ങളും വളവും പുളവും നിറഞ്ഞവഴികളുമുള്ള ഒരു മിനി ഗ്യാപ് റോഡ്. ദേശീയ…
Read Moreജനം ഒഴുകിയെത്തുന്നു, സഞ്ചാരികളുടെ മനംനിറച്ച് മലരിക്കല്‍ ആമ്പല്‍വസന്തം
മലരിക്കലിലെ ആമ്പല്‍ പൂപാടംകാണാനും ആസ്വദിക്കാനും ജനം ഒഴുകിയെത്തുന്നു. അവധിദിനമായ ഇന്നലെ അഭൂതപൂര്‍വമായ തിരക്കായിരുന്നു മലരിക്കലില്‍. രാവിലെ 10 കഴിഞ്ഞാല്‍ ആമ്പല്‍ പൂക്കള്‍ വാടുപോകുന്നതിനാല് പുലര്‍ച്ചെ അഞ്ചരയോടെ ആളുകള്‍ എത്തിതുടങ്ങും. 1800 ഏക്കറുള്ള ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 850 ഏക്കറുള്ള തിരുവായിക്കരിയിലുമാണ് ആമ്പല്പാടങ്ങളുള്ളത്. ഇപ്പോള്‍ തിരുവായ്ക്കരി പാടശേഖരത്തിലാണ് ആമ്പലുകള്‍ നിറഞ്ഞിരിക്കുന്നത്. ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടത്തിന്റെ ഇരുവശത്തും ഏകദേശം ഒന്നരക്കിലോമീറ്റര്‍ റോഡിന് ഇരുവശവുമാണ് ആദ്യം കാഴ്ചയില്‍പെടുന്ന പൂപ്പാടം. അതിരാവിലെ ഇവിടെപ്രായഭേദമന്യേ ആളുകള്‍ ആമ്പല്‍ വസന്തം കാണാന്‍ എത്തുന്നു. സൂര്യോദയത്തോടൊപ്പം ആമ്പല്‍പ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. രണ്ടു നെല്കൃഷികളുടെ ഇടവേളകളില്‍ ഈ പാടശേഖരങ്ങളില്‍ ഉണ്ടായി വരുന്ന കളകളാണ് കൃഷിക്കാരനെ സംബന്ധിച്ച് ആമ്പല്‍. എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുതുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയില്‍…
Read Moreവിമാനത്താവളത്തിലെത്തിയപ്പോഴാണ് പാസ്പോർട്ടിന്റെ കാലാവധി തീർന്നത് അറിഞ്ഞത്; 10 വയസുകാരനെ വിമാനത്താവളത്തിൽ തനിച്ചുവിട്ട് മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ പോയി
മാതാപിതാക്കൾക്ക് അവരുടെ മക്കളെ പിരിഞ്ഞ് ഒരു നേരമെങ്കിലും കഴിയാൻ സാധിക്കില്ല. പഠനാവിശ്യങ്ങൾക്കായി മക്കൾ ദൂരെപോയാൽ അച്ഛനമ്മമാർക്ക് ആധിയാണ്. എന്നുമെ്തതുന്ന സമയത്തിനു ശേഷം വീട്ടിലെത്തിയാൽ അവരുടെ ആശങ്ക പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. എന്നാൽ ഇതിനു വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ നമ്മുടെ ലോകത്തുണ്ട്. അത് തെളിയിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊക്കെ അവരുടെ നാട്ടിലേക്ക് പോയ പത്തു വയസുകാരന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞെന്ന് മനസിലായത്. പിന്നീട് ഒന്നു തിരിച്ച് ചിന്തിക്കുക പോലും ചെയ്യാതെ കുട്ടിയെ അവിടെ തനിച്ചാക്കി മാതാപിതാക്കൾ വിമാനം കയറി അവരുടെ നാട്ടിലേക്ക് പറന്നു. മാത്രമല്ല, അവരുടെ ഒരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണമെന്ന് പറയുകയും ചെയ്തു. സ്പെയിനിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിനുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടുകയും തുടർന്ന്…
Read Moreരോഗികളിൽനിന്ന് ഫീസായി വെറും രണ്ട് രൂപ മാത്രം വാങ്ങാറുള്ള കണ്ണൂരിന്റെ ‘രണ്ട് രൂപ ഡോക്ടർ’… ഡോ. എ.കെ. രൈരു ഗോപാൽ ഇനി ഓർമ
രോഗികളിൽനിന്ന് രണ്ടുരൂപ മാത്രം ഫീസ് ഈടാക്കി പരിശോധിക്കുന്നൊരു ഡോക്ടർ കണ്ണൂരിൽ ഉണ്ട്. അരനൂറ്റാണ്ടോളം അദ്ദേഹം രോഗികളിൽനിന്ന് വെറും രണ്ട് രൂപ മാത്രമേ വാങ്ങാറുള്ളായിരുന്നു. എ. കെ. രൈരു ഗോപാൽ ആണ് കണ്ണൂർക്കാരുടെ സ്വന്തം രണ്ട് രൂപ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായും നൽകിയിരുന്നു ഇദ്ദേഹം. എ. കെ. രൈരു ഡോക്ടർ ഇനി ഓർമകളിൽ. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും. പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി. മുന്‍പ് തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക…
Read Moreവീണ്ടും ബഹിരാകാശ ടൂറിസവുമായി ജെഫ് ബോസ്: ന്യൂഷെപ്പേഡ് പേടകത്തിൽ ഇന്നു യാത്രചെയ്യുന്ന സംഘത്തിൽ ഇന്ത്യൻ വംശജനും
ടെക്സസ്: ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വീണ്ടും സഞ്ചാരികളുമായി ബഹിരാകാശത്തേക്ക്. ഇന്ത്യൻ വംശജനുൾപ്പെടെ ആറു സഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ന്യൂഷെപ്പഡ് പേടകം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറിന് പടിഞ്ഞാറൻ ടെക്സസിലെ വിക്ഷേപണത്തറയിൽനിന്നു യാത്രയാകും. രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ കാർമൻ ലൈനിനു മുകളിൽ വരെയാണു യാത്ര. ആഗ്രയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ പൗരത്വമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ അരവിന്ദർ സിംഗ് ബാഹലാണ് ദൗത്യസംഘത്തിലെ ഇന്ത്യൻ വംശജൻ. പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള ഇദ്ദേഹം യാത്ര ഹരമാക്കിയിട്ടുള്ള വ്യക്തികൂടിയാണ്. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് ക്യാപ്സ്യൂൾ. ഇതിൽ ആറുപേര്‍ക്ക് സഞ്ചരിക്കാാം. യാത്ര ബ്ലൂ ഒറിജിന്റെ വെബ്കാസ്റ്റിലൂടെ ഇതു സംപ്രേഷണം ചെയ്യും. ബ്ലൂ ഒറിജിന്റെ 34-ാമത് ദൗത്യമാണിത്. ഇതിനോടകം ബ്ലൂ ഒറിജിൻ 70 ഓളം പേരെ രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ…
Read More