കൊല്ലം: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്തുതന്നെ അധ്യാപകർക്ക് പാമ്പുപിടിത്ത പരിശീലനം നല്കാന് വനംവകുപ്പ് രംഗത്തിറങ്ങുന്നു. ഇതുസംബന്ധിച്ചു ആദ്യഘട്ട പരിശീലനം പാലക്കാടാണ് ആരംഭിക്കുന്നത്. പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ചു നോട്ടീസ് അയച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ പാമ്പുപിടുത്തം സംബന്ധിച്ച് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരമാണ് വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിച്ചിരിക്കുന്നത്. 11ന് രാവിലെ ഒമ്പതുമുതല്‍ പരിശീലനം ഒലവക്കോട് ആരണ്യ ഭവന് കോമ്പൗണ്ടില്‍ നല്‍കും. ഈ പരിശീലനപരിപാടിയിലേക്ക് പാലക്കാട് ജില്ലയിലെ താല്പര്യമുള്ള സ്കൂള്‍ അധ്യാപകരെപങ്കെടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തനാളുകളില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു പാമ്പുകടിയേറ്റതും പാമ്പുകടിയേറ്റു മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരുനീക്കം. സുല്‍ത്താന്‍ബത്തേരി ഗവ. സര്‍വജന…
Read MoreCategory: Today’S Special
ഇനി ട്രെയിൻ ഇറങ്ങി വിമാനം കയറാം: നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. സോളാര്‍ പാടത്തിനു സമീപത്തായാണു റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുക. റെയില്‍വേ സ്റ്റേഷന് പൂര്‍ത്തിയാകുന്നതോടെ ട്രെയിനില്‍ എത്തുന്നവര്‍ക്കു ടാക്സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഷന് കെട്ടിടവും മുഴുനീള ഹൈ ലെവല്‍ പ്ലാറ്റ്ഫോം, ഫുട്ട്ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ റെയില്‍വേ സ്റ്റേഷനായിരിക്കും നിർമിക്കുകയെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് ബെന്നി ബെഹനാന് എംപിയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ കാര്‍ഗോ വില്ലേജ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷനു സമീപത്താണ്. റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കാര്‍ഗോ റെയില്‍ മാര്‍ഗം കുറഞ്ഞ ചെലവില്‍ എത്തിച്ചു വിമാനങ്ങളില്‍ കയറ്റി അയയ്ക്കാമെന്നതു കയറ്റിറക്കുമതിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വിമാനത്താവളത്തിലെ കാര്‍ഗോ കയറ്റുമതി വര്‍ധിക്കുന്നതോടെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ വരെ എത്തിച്ചേരാനുള്ള സാധ്യതകളാണു തുറക്കുന്നത്.…
Read Moreസാമൂതിരിചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി
തിരുവനന്തപുരം: മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള-കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്തുലിഖിതം ലിപിശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ‘ആവള’ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് ‘അകവള’ എന്നായിരുന്നുയെന്ന് ലിഖിതത്തിൽനിന്നറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമിച്ചതായാണ് രേഖാ പരാമർശം. മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു സഹോദരൻ എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ ഉപസേനാധിപനായിരുന്നു അദ്ദേഹമെന്നു കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്. പുരാവസ്തു വകുപ്പിലെ കോഴിക്കോട് പഴശിരാജാ മ്യൂസിയം…
Read Moreഹലോ, കേൾക്കുന്നുണ്ടോ… ചരിത്ര കോളിന് 30 ആണ്ട്
വർഷങ്ങൾക്ക് മുന്‍പ് ഇതേ ദിവസം ഇന്ത്യയുടെ കമ്യൂണിക്കേഷൻ രംഗത്തിന് മറക്കാനാകാത്ത ഒരു ദിനമായിരുന്നു. അന്ന് ഇന്ത്യയിൽ ഒരു ടെലിഫോണ്‍ വിളി നടന്നു. ഇന്ത്യയിലെ കമ്യൂണിക്കേഷൻ വിപ്ലവത്തിന്റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ്‍ കോളായിരുന്നു അത്. അതിൽ കോൾ ചെയ്ത വ്യക്തി അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. മറുതലയ്ക്കൽ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ കോളായിരുന്നു അത്. കോൽക്കത്തയിലെ റൈറ്റേർസ് ബിൽഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ജ്യോതി ബസു നോക്കിയ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാണ് ഡൽഹിയിലെ ടെലികോം മന്ത്രാലയത്തിന്റെ ഓഫീസായ സഞ്ചാർ ഭവനിലേക്കു ആ കോൾ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ നെറ്റ്വർക്കായ മൊബൈൽ നെറ്റിന്റെ ഉദ്ഘാടന കോൾ ആയിരുന്നു അത്. കോൽക്കത്ത, ന്യൂഡൽഹി നഗരങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്വർക്കായിരുന്നു ഇത്.…
Read Moreനൂറ്റാണ്ടിന്റെ ശോഭയിൽ ഫിഡെ; രാജ്യാന്തര ചെസ് ഫെഡറേഷന് രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന് (ഫിഡെ). 1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി. നിയമങ്ങൾ പുതുക്കുന്നു 1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി. ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ.…
Read Moreമിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ച് ചിത്ര കെ. മേനോൻ
ന്യൂഡൽഹി: മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് കോഴിക്കോട് സ്വദേശിയായ ചിത്ര കെ. മേനോൻ. കാനഡയിലെ മോണ്ട്രിയലിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിലാണ് ടോറേന്റോയിലെ പത്രപ്രവർത്തകയും കമ്യൂണിറ്റി അഭിഭാഷകയുമായ ചിത്ര കെ. മേനോൻ ഒന്നാം റണ്ണറപ്പായി ചരിത്രത്തിലിടം നേടിയത്. മിസിസ് കാനഡ ഇൻകോർപറേറ്റഡ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ 37 ശ്രദ്ധേയരായ സ്ത്രീകൾ മത്സരിച്ചു. ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീ മിസ് നോർത്ത് അമേരിക്ക 2025 കിരീടവും അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ടുനിന്ന് എട്ടുവർഷം മുന്‍പു കാനഡയിലേക്ക് കുടിയേറിയ ചിത്ര, സ്പോണ്‍സർമാരില്ലാതെയാണ് മത്സരത്തിലേക്കു വന്നത്. മിസിസ് കാനഡ ഇൻകോർപറേറ്റഡിന്റെ മിസിസ് കാനഡ 2024 മത്സരത്തിൽ രണ്ടാം റണ്ണറപ്പ് സ്ഥാനവും ചിത്ര നേടിയിരുന്നു.
Read Moreസുരക്ഷ, വേഗം, വിശ്വാസ്യത… ഓഗസ്റ്റ് മുതൽ യുപിഐ ആപ്പുകളിൽ മാറ്റങ്ങൾ
ന്യൂഡൽഹി: യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ കാര്യക്ഷമമാക്കുന്നതിനായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തിൽ നിരവധി മാറ്റങ്ങൾ വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഓഗസ്റ്റ് ഒന്നുമുതൽ പുതിയ മാർഗനിർദേശങ്ങൾ ബാധകമാകും. യുപിഐ ഇടപാടുകളിൽ അടുത്തിടെയുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ദൈനംദിന ഇടപാടുകളെ ഈ മാറ്റങ്ങൾ ബാധിക്കില്ലെങ്കിലും ഉപയോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിലും ഇടപാടുകളുടെ സ്റ്റാറ്റസ് അറിയുന്നതിലുമൊക്കെ നിയന്ത്രണം വരുത്തിയിട്ടുണ്ട്. പേടിഎം, ഗൂഗിൾ പേ, ഫോണ്‍ പേ, ഉൾപ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചട്ടങ്ങൾ ബാധകമാകും. ഓഗസ്റ്റ് ഒന്നു മുതൽ ബാലൻസ് പരിശോധിക്കാനുള്ള പരിധി 50 തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സെർവറുകളിലെ സിസ്റ്റം ലോഡ് കുറയ്ക്കാൻ കഴിയും. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉള്ള ഒരാളാണെങ്കിൽ അവർക്കും ഓരോ ആപ്പിലും 50 തവണ അവരുടെ ബാലൻസ് പരിശോധിക്കാം. ഇടയ്ക്കിടെ…
Read Moreചേർത്ത് നിർത്തേണ്ടതിനു പകരം ഒഴിവാക്കി… 23കാരനായ എച്ച്ഐവി ബാധിതനെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തി
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തി. കുടുംബത്തിനു നാണക്കേടുണ്ടാവുമെന്നു ഭയന്നാണു കൊല നടത്തിയതെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ചിത്ര ദുര്ഗയിലാണു സംഭവം. മല്ലികാര്‍ജുന്‍(23) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണു മല്ലികാർജുൻ. റോഡപകടത്തെത്തുടർന്നുണ്ടായ ചികിത്സയ്ക്കിടെ നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി ബാധിതനെന്നു കണ്ടെത്തുന്നത്. മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനായി സഹോദിരിയും ഭർത്താവും വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മല്ലികാർജുൻ മരിച്ചെന്ന് അറിയിച്ച് നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു. തന്റെ മകന്റെ അപ്രതീക്ഷിത മരണത്തെപ്പറ്റി പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രയ്ക്കിടയില്‍ വാഹനത്തിനുള്ളില്‍വച്ചു പുതപ്പ് ഉപയോഗിച്ച് മല്ലികാര്‍ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. മല്ലികാര്‍ജുന്‍ എച്ച്ഐവി ബാധിതനാണെന്നും പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍…
Read Moreമാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല സാർ… വൈകിയെത്തിയതിന് പുറത്തിറക്കി നിർത്തി: കോളജിലെ മണി അപ്പോൾത്തന്നെ അഴിച്ചെടുത്തു; 26 വർഷത്തിനു ശേഷം തിരികെക്കൊടുത്ത് പൂർവ വിദ്യാർഥി
പണ്ടൊക്കെ താമസിച്ച് ക്ലാസിലെത്തിയാൽ അധ്യാപകർ മിക്കപ്പോഴും കുട്ടികളെ വെളിയിൽ ഇറക്കി നിർക്കാറുള്ളത് പതിവായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇപ്പറഞ്ഞ വെളിയിൽ ഇറക്കി നിർത്തിൽ കലാപരിപാടികളൊന്നും നടക്കില്ല. എന്തിനേറെ ഉറച്ചൊന്ന് മിണ്ടാൻ പോലും ഇപ്പോൾ സാധിക്കില്ല. വടിയെടുത്താൽ അപ്പോൾ തന്നെ ആ ടിച്ചറുടെ സസ്പെൻഷൻ ഓർഡർ അപ്പുറത്ത് അടിക്കുന്നുണ്ടാകും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കാലം നമുക്കൊക്കെ പണ്ട് ഉണ്ടായിരുന്നു. ഉച്ച ആയാൽ വടി ഒളിപ്പിച്ച് വച്ച് കുട്ടികൾക്ക് നേരേ ചെന്ന് തല്ലുന്നൊരു വീരൻ മാഷ് എല്ലാ സ്കൂളിലും ഉണ്ടാകും. അഞ്ച് മിനിറ്റൊന്നു വൈകിയാൽ ഉച്ച വരെ ക്ലാസിനു പുറത്തായിരിക്കും സ്ഥാനം. ഇന്നത്തെ പോലെ അന്ന് സ്കൂൾ ബസും കോളജ് ബസുമൊക്കെ നന്നേ കുറവാണ്. മിക്കവരും നടന്നായിരിക്കും സ്കൂളിലും കോളജിലുമൊക്കെ എത്താറുള്ളത്. അതൊന്നും അധ്യാപകരോട് പറഞ്ഞാൽ വില പോകില്ലായിരുന്നു. ഇപ്പോഴിതാ 26 വർഷം മുൻപ് കോളജിൽ താമസിച്ച് വന്നതിന്…
Read Moreഅമ്മക്കരുതൽ… അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനു ചർമം നല്കി അമ്മ
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഇടിച്ചിറങ്ങിയപ്പോൾ എട്ടു മാസം മാത്രം പ്രായമുള്ള ധ്യാൻശിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയായിരുന്നു അമ്മ മനീഷ. തീഗോളങ്ങളും പുകയും മെഡിക്കൽ കോളജ് ഹോസ്റ്റലിനെ ആവരണം ചെയ്തപ്പോൾ ധ്യാൻശിനെ രക്ഷിക്കണമെന്ന ആ അമ്മയുടെ ദൃഢനിശ്ചയംതന്നെയായിരിക്കണം കുഞ്ഞു ധ്യാൻശിനെ അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാക്കി മാറ്റിയതും. ജൂണ്‍ 12നുണ്ടായ ദുരന്തത്തിൽനിന്നു കവചമായി മാത്രമല്ല, ശരീരത്തിൽ 36 ശതമാനം പൊള്ളലേറ്റ കുഞ്ഞിനു സ്വന്തം ചർമവും നൽകി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് മനീഷ. ബിജെ മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ വിദ്യാർഥിയായ കപിൽ കഛാഡിയയുടെ ഭാര്യയും മകനുമാണ് മനീഷയും ധ്യാൻശും. വിമാനം ഇടിച്ചിറങ്ങി അപകടമുണ്ടായശേഷം മെഡിക്കൽ കോളജ് റെസിഡൻഷ്യൽ ഹോസ്റ്റലിലെ തങ്ങളുടെ വസതിയിൽ ചൂട് കൂടിവന്നതും ഒരു നിമിഷത്തേക്ക് എല്ലാം ഇരുട്ടിലായതുമാണു മനീഷ ഓർമിക്കുന്നത്. പേടിപ്പെടുത്തുന്ന ആ…
Read More