കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ലോണ്‍ ആപ്പ് തട്ടിപ്പില്‍ നഷ്ടമായത് 17.21 കോടി രൂപ. ചെറിയ തുക വായ്പ നല്‍കിയശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കും. പിന്നീടാണ് തട്ടിപ്പുസംഘം ഭീഷണി മുഴക്കുന്നത്. ആറു മാസത്തിനിടെ സൈബര്‍ ക്രൈം ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് 3,764 പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെനിന്നു ലഭിച്ച 355 പരാതികളിലായി 1.80 കോടി രൂപയാണ് നഷ്ടമായത്. 306 പരാതികളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആറു മാസത്തിനിടെ 1.83 കോടി രൂപയാണ് ഇവിടെ നഷ്ടമായത്. എറണാകുളം റൂറലില്‍നിന്ന് 303 പരാതികളാണ് ലഭിച്ചത്. നഷ്ടമായത് 1.19 കോടി രൂപയും. ചോര്‍ത്തുന്നത് സ്വകാര്യ വിവരങ്ങളും…
Read MoreCategory: Today’S Special
ഓപ്പറേഷൻ സിന്ദൂർ പാഠപുസ്തകത്തിലേക്ക്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കുനേരേ ഇന്ത്യൻ സൈന്യം നടത്തിയ ’ഓപ്പറേഷൻ സിന്ദൂർ’ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. എൻസിആർടിയുടെ നേതൃത്വത്തിൽ ഇതിനായി രണ്ട് പ്രത്യേക മൊഡ്യൂളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ആദ്യ മൊഡ്യൂളും ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ടാമത്തെ മൊഡ്യൂളും ലഭ്യമാക്കും. ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. എട്ട് മുതൽ പത്തു വരെയുള്ള പേജുകളിലായിട്ടാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സൈനിക നേട്ടത്തെപ്പറ്റി വിവരിക്കുക. ഇതോടൊപ്പം രാജ്യത്തിന്റെ മറ്റ് ചില നേട്ടങ്ങൾ വിവരിക്കുന്നതിന് അനുബന്ധ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു നൽകുന്നതിനും എൻസിആർടി തയാറെടുക്കുന്നുണ്ട്. വികസിത് ഭാരത്, നാരി ശക്തി വന്ദൻ, ജി20, ചന്ദ്രയാൻ ഉത്സവ് തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാനമായും അനുബന്ധ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക. സ്വന്തം ലേഖകൻ
Read Moreകഴുകൻമാർ വട്ടമിടുന്ന ധർമ ഭൂമി
ധര്‍മസ്ഥലയില്‍ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2012ല്‍ ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം. ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്ങാടി സ്വദേശിനിയായിരുന്ന സൗജന്യ ഗൗഡ 2012 ഒക്ടോബര്‍ ഒന്പതിനു വൈകുന്നേരം കോളജ് വിട്ടിറങ്ങിയതാണ്. ബസില്‍ ചെറിയൊരു സമയം കൊണ്ട് വീട്ടിലെത്താവുന്ന ദൂരമേയുള്ളൂ. പക്ഷേ സന്ധ്യയായിട്ടും വീട്ടിലെത്താതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. രാത്രിതന്നെ ധര്‍മസ്ഥലയിലെത്തി അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. തൊട്ടടുത്ത ദിവസം ധര്‍മസ്ഥലയ്ക്ക് സമീപം നേത്രാവതി നദിക്കരയിലുള്ള വനപ്രദേശത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റിന്റെ നടത്തിപ്പുകാരായ ജെയിന് കുടുംബത്തിലെ മൂന്ന് യുവാക്കള്‍ക്കു നേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് കോളജ് വിട്ടിറങ്ങിയ സൗജന്യയെ കൂട്ടിക്കൊണ്ടുപോയതെന്ന വാര്‍ത്ത പോലുമുണ്ടായിരുന്നു. എന്നാല്‍, കേസന്വേഷണം നടത്തിയ ബെല്‍ത്തങ്ങാടി പോലീസ്…
Read Moreവീണ്ടും വെട്ടിലായി തൊപ്പി… അടുത്ത വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്പോൾ എത്തി നോക്കാറുണ്ടായിരുന്നു; വിവാദ പരാമർശവുമായി തൊപ്പിയുടെ കൂട്ടുകാരൻ ‘മമ്മു’
ഗെയിമിംഗിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ യൂട്യൂബറാണ് തൊപ്പി എന്ന നിഹാദ്. യൂട്യൂബ് ചാനലിലൂടെ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങളും മറ്റും തൊപ്പി ഉപയോഗിക്കാറുള്ളത് തൊപ്പിക്കെതിരേ വിവാദങ്ങൾ ഉയരാൻ കാരണമായി. മലപ്പുറം വളാഞ്ചേരിയിൽ ഒരിക്കൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ലൈംഗിക ചുവ കലർന്ന തൊപ്പിയുടെ പ്രസംഗത്തോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ പാതയിൽ മണിക്കൂറുകൾ ബ്ലോക്ക് ഉണ്ടാക്കിയതിനും തൊപ്പിക്കെതിരേ കേസ് ഉണ്ടായിരുന്നു. പോരാത്തതിന് ബസ് ജീവനക്കാർക്ക് നേരേ തോക്ക് ചൂണ്ടിയതിന് വടകര പോലീസും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിവാദങ്ങളെല്ലാം ഒന്നു കെട്ടടങ്ങി ഇരിക്കുന്പോഴാണ് തൊപ്പി വീണ്ടും വെട്ടിലാകുന്നത്. തൊപ്പിയുടെ സന്തതസഹചാരിയായ മമ്മു എന്ന യുവാവ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് തൊപ്പിക്ക് വിന ആയത്. താൻ അടുത്ത വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്പോൾ കുളിമുറിയിൽ എത്തി നോക്കിയെന്നും നാട്ടിലെ വീടുകളിലെ…
Read More‘റേഡിയോ ശ്രീ’: കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും
കൊച്ചി: പുതിയ മാറ്റങ്ങളോടെയെത്തിയ കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോയായ “റേഡിയോ ശ്രീ’ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും. കൂടുതല്‍ ശ്രോതാക്കളിലേക്ക് റേഡിയോ ശ്രീ എത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ശ്രീ ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സിയായ മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് പുന:പ്രക്ഷേപണം ആരംഭിച്ചത്. നിലവില്‍ റേഡിയോശ്രീക്ക് അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. ഏഴു ജില്ലകളിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ സംഗമം അടുത്തിടെ തിരുവല്ലയില്‍ നടന്നിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഓണ്‍ലൈന്‍ റേഡിയോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നതിനെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ച ചെയ്തു. വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളിലെ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം ഇന്ന് കോഴിക്കോട് നടക്കും. അതില്‍ പങ്കെടുക്കുന്നവരും മറ്റ് കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കുടുംബശ്രീയിലുള്ള 48…
Read Moreകൈ അടിക്കെടാ മക്കളേ… ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
ചെന്നൈ: സുസ്ഥിര പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടത്തിൽ, രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിൻ ഓടുന്നത്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പരീക്ഷണം നടന്നത്. ഹൈഡ്രജൻ ട്രെയിൻ ടെക്നോളജി വികസിപ്പിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും 1200 കുതിരശക്തി ഹൈഡ്രജൻ ട്രെയിൻ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയായതോടെ, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സ്വീഡൻ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. ഒരു ഹൈഡ്രജൻ എഞ്ചിൻ നിർമിക്കുന്നതിന് 80 കോടി രൂപയാണ് ചെലവ്. കൂടാതെ ഓരോ റൂട്ടിനും 70 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനവുമാണ് ചെലവായി…
Read Moreഅരേ വാഹ്…. ഇന്ത്യൻ വിഭവങ്ങളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രേമം: ആ ഇഷ്ടത്തിന് പിന്നിലെ കഥ വിവരിച്ച് യുകെയിൽ നിന്നൊരു ഷെഫ്
ഇന്ത്യൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത് പോലും നമ്മുടെ ഭക്ഷണവും ഭൂപ്രകൃതിയുമൊക്കെയാണ്. യുകെയിൽ നിന്നുള്ള ഷെഫും കണ്ടന്റ് ക്രിയേറ്ററുമായ ജെയ്ക്ക് ഡ്രയാൻ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്. അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോകളിൽ പലതും ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്നതാണ്. അടുത്തിടെ അദ്ദേഹം ഉണ്ടാക്കിയ ഇന്ത്യൻ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതോടൊപ്പം എങ്ങനെയാണ് തനിക്ക് ഇന്ത്യയിലെ വിഭവങ്ങളോട് ഇത്തരത്തിൽ ഒരു സ്നേഹം രൂപപ്പെട്ട് വന്നത് എന്നതിനെ കുറിച്ചും ജെയ്ക്ക് വിവരിച്ചു. ‘ ഇത്രയേറെ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മിക്കപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. തനിക്ക് 12 വയസുള്ളപ്പോൾ രണ്ട് ഗുജറാത്തി സുഹൃത്തുക്കളോടൊപ്പംഒരു ബാൻഡിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു, ആ കാലത്താണ് ഇന്ത്യൽ ഭക്ഷണത്തോടുള്ള ഈ ഇഷ്ടം തുടങ്ങിയത്. അവരുടെ കുടുംബം ഞങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുമായിരുന്നു, അത് തനിക്ക് ഇഷ്ടമായിരുന്നു’ എന്നും…
Read Moreഇന്ത്യൻ അമ്മ നൽകിയ സ്റ്റീൽ പാത്രത്തിൽ കൊതിയൂറും ഡെസേർട്ടുമായി ഡച്ചുകാരി അമ്മായിഅമ്മ; വീഡിയോ കാണാം
നാടും രാജ്യവും ഭാഷയുമൊക്കെ മറന്ന് ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഡച്ചുകാരിയായ അമ്മായിയമ്മയ്ക്ക് ഇന്ത്യക്കാരിയായ തന്റെ അമ്മ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റൊന്നുമല്ല ഒരു സ്റ്റീൽ പാത്രമാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് സ്റ്റീൽ പാത്രങ്ങളും കളിമൺ പാത്രങ്ങളുമൊക്കെ നമ്മുടെ ഒരു വികാരമാണ് എന്ന് തന്നെ പറയാം. സമ്മാനങ്ങൾ നൽകാനുമൊക്കെ നമ്മൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നതും ഇത്തരത്തിലുള്ള പാത്രങ്ങളായിരിക്കും. പ്രഭു വിഷാ എന്ന യൂസർ ആണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഒരു മില്ല്യണിലധികം ആളുകൾ ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു. രസം എന്തെന്നാൽ ഈ പാത്രത്തിൽ അദ്ദേഹത്തിന്റെ അമ്മായിയമ്മ ഒരു ഡെസേർട്ട് ഉണ്ടാക്കി. ശരിക്കും പാത്രത്തിന്റെ ഡിസൈനിലാണ് ഡെസേർട്ട് ഉള്ളത്. അതുകൊണ്ട്തന്നെ അത് കാണാനും നല്ല ചന്തമാണ്. വീഡിയോ വൈറലായതോടെ ഈ മനോഹരമായ പാത്രം എവിടെ വാങ്ങാൻ കിട്ടുമെന്നാണ് ആളുകളുടെ…
Read Moreഅഞ്ച് ഭാര്യമാരും 11 മക്കളും, എല്ലാവരും ഹാപ്പിയായി ഒരേ വീട്ടിൽ: തന്റെ ശ്രദ്ധ നേടുന്നതിനായി ഭാര്യമാർ തമ്മിൽ ആരോഗ്യകരമായ മത്സരത്തിലാണെന്ന് ഭർത്താവ്
ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന ധാരാളം പുരുഷൻമാർ നമുക്കിടയിലുണ്ട്. പലപ്പോഴും അത്തരക്കാർ തങ്ങളുടെ ജീവിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ളൊരു വ്യക്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയിം ബാരറ്റ് എന്ന യുവാവ് ആണ് കഥയിലെ നായകൻ. അദ്ദേഹത്തിന് അഞ്ച് ഭാര്യമാരും അവരിൽ 11 കുട്ടികളുമാണുള്ളത്. അത് മാത്രമല്ല ഇവരെല്ലാംവരും ഒറ്റ വീട്ടിലാണ് താമസിക്കുന്നതും. ഇത്രയും വലിയ കുടുംബം ഉള്ളതിനാൽ താൻ സന്തോഷമുള്ളവനാണ് എന്നാണ് ജെയിം പറയുന്നത്. തന്റെ ശ്രദ്ധ നേടുന്നതിനായി ഭാര്യമാർ തമ്മിൽ തികച്ചും ആരോഗ്യകരമായ മത്സരത്തിലാണ് എന്നാണ് ജെയിം പറയുന്നത്. ജെസ്, ഗാബി, ഡയാന, കാം, സ്റ്റാർ എന്നിവരാണ് ജെയിമിന്റെ അഞ്ച് ഭാര്യമാർ. ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച് നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
Read Moreമികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്
ന്യൂഡൽഹി: പതിനാറാം ലോക്സഭയിലേയും പതിനേഴാം ലോക്സഭയിലേയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ മികവും കണക്കിലെടുത്ത് എൻ.കെ. പ്രേമചന്ദ്രന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം പോയിന്റ് ഫൗണ്ടേഷൻ, സവിശേഷ സൻസദ് രത്ന അവാർഡ് നൽകി. അഞ്ചാം തവണയാണ് പ്രേമചന്ദ്രനെ അവാർഡിന് തെരഞ്ഞെടുക്കുന്നത്. മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്ഥാപിച്ചതാണ് പ്രൈം പോയിന്റ് ഫൗണ്ടേഷൻ. Copy and paste this code into your website. Advanced Settings
Read More