മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ പേറുന്ന കൊഴുക്കട്ട തിരുനാൾ നാളെ. വലിയനോമ്പിലെ നാല്പത്തൊന്നാം ദിവസം ക്രൈസ്തവ ഭവനങ്ങളില്‍ തയാറാക്കുന്ന പലഹാരമാണിത്. കുഴച്ച അരിപ്പൊടിക്കുള്ളില് തേങ്ങയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന രുചിയേറിയ വിഭവം. കൊഴു എന്നാല്‍ മഴു എന്ന് അര്‍ഥം. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നതു പോലെ പാതാള വാതില്ക്കല് അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്നാണ് 140-ാം സങ്കീര്‍ത്തന വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഇതിന് കൊഴുക്കട്ട എന്ന പേരുണ്ടായത്. കൊഴുക്കട്ട തയാറാക്കുന്നതിനെക്കുറിച്ച് പാരമ്പര്യ വിശ്വാസം പലതാണ്. ബഥാനിയായില്‍നിന്ന് ജറുസലേമിലേക്കുള്ള യാത്രയില്‍ മുന്‍പ് യേശു മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിന്റെ ഭവനത്തില്‍ യേശു എത്തിയെന്നും ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവു കുഴച്ച് തയാറാക്കി ക്കൊടുത്ത വിരുന്നായിരുന്നു കൊഴുക്കട്ടയെന്ന് ഒരു പാരമ്പര്യം. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറും കുടുംബവും പാര്‍ത്ത ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുന്‍പ്…
Read MoreCategory: Today’S Special
ചേച്ചി ഇവിടെ ഇരിക്ക് ഇനി ഞാനൊന്ന് നോക്കട്ടെ… ഹാൾടിക്കറ്റ് റാഞ്ചി; പിഎസ്സി പരീക്ഷാർഥിയെ ത്രിശങ്കുവിലാക്കി പരുന്തിന്റെ മറിമായം
പിഎസ്സി പരീക്ഷയ്ക്കു ഹാളിൽ കയറാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നില്ക്കുമ്പോൾ ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയാൽ എന്തുചെയ്യും..? സംഭവം നടന്നത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണെങ്കിലും നിയമപ്രകാരം പരീക്ഷാർഥിയെ ഹാളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല. കാസർഗോഡ് ഗവ. യുപി സ്കൂളിൽ ഇന്നലെ ഡിപ്പാർട്ട്മെന്റൽ പരീക്ഷയെഴുതാനെത്തിയ ഒരു യുവതിക്ക് പരുന്തിനു സദ്ബുദ്ധി തോന്നുന്നതുംകാത്ത് ഏറെനേരം മുൾമുനയിൽ നില്ക്കേണ്ടിവന്നു. ഇന്നലെ രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്സിയുടെ ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടന്നത്. ജില്ലയിലെ ഏതോ സർക്കാർ വകുപ്പിലെ ജീവനക്കാരിയായ യുവതി പരീക്ഷാഹാളിൽ കയറുന്നതിനു മുമ്പ് പാഠ്യഭാഗങ്ങൾ ഒരുതവണ കൂടി നോക്കിയിരിക്കുന്നതിനിടെയാണ് സമീപത്തായി വച്ചിരുന്ന ഹാൾടിക്കറ്റ് എവിടെനിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയെടുത്തത്. ഇതോടെ ഇവർ അതുവരെ പഠിച്ചതെല്ലാം മറന്നുപോകുന്ന തരത്തിൽ ആശങ്കയുടെ മുൾമുനയിലായി. റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീക്ഷാഹാളിലെ ജനാലയ്ക്ക് മുകളിലാണ് ഇരിപ്പുറപ്പിച്ചത്. പരീക്ഷാർഥികളും ഇൻവിജിലേറ്റർമാരും പല തരത്തിലും ശബ്ദമുണ്ടാക്കിയെങ്കിലും…
Read Moreകുട്ടിഡ്രൈവർമാരേ പണി വരുന്നുണ്ട്… കുഞ്ഞുങ്ങൾ വണ്ടിയെടുത്താൽ ശിക്ഷ രക്ഷിതാവിന്, മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാം
തൃശൂർ: സ്കൂൾ അടച്ചതോടെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കു കടന്ന കുട്ടികൾ നാട്ടിൻപുറങ്ങളിലൂടെയും നഗരപ്രദേശങ്ങളിലൂടെയും ഡ്രൈവ് ചെയ്ത് വാഹനങ്ങളിൽ ചീറിപ്പായുന്പോൾ രക്ഷിതാക്കൾ ഓർക്കുക-ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. സ്വന്തം മക്കൾ സൂപ്പറാണെന്ന വീട്ടുകാരുടെ അമിത ആത്മവിശ്വാസം കുട്ടികൾക്കും അതിലൂടെ കുടുംബത്തിനും നിരപരാധികളായ മറ്റുള്ളവർക്കും തീരാവേദന സൃഷ്ടിക്കാതിരിക്കാൻ വാഹനങ്ങൾ നൽകും മുൻപ് ചിന്തിക്കണമെന്നു മുന്നറിയിപ്പ് നൽകുകയാണു മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം രാജ്യത്ത് 2018 ൽ 9,900 ലധികം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജീവൻ നിരത്തിൽ പൊലിഞ്ഞു. 2019 ൽ 11,168 കുട്ടികളാണ് മരിച്ചത്. രാജ്യത്തു വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 7.6 ശതമാനവും കുട്ടികളാണ്. അപകടങ്ങൾ തുടർക്കഥയായതോടെ 2019 ൽ മോട്ടോർ വാഹനനിയമം പരിഷ്കരിച്ചു. ഇതോടെ ഏറ്റവും വലുതും കഠിന ശിക്ഷ ലഭിക്കുന്നതും ജുവനൈൽ ഡ്രൈവിംഗിലാണെന്നു പലരും മറക്കുകയാണ്. കുട്ടിഡ്രൈവർമാരുടെ അപകടങ്ങളുടെ കാര്യത്തിൽ രാജ്യത്തുതന്നെ…
Read Moreഅമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീനുള്ളില്‍ കയറി! പുറത്തിറക്കിയത് അഗ്നിരക്ഷാസേന
അമ്മയുടെ ശകാരം ഭയന്ന് വാഷിംഗ് മെഷീനുള്ളിൽ ഒളിച്ച ചൈനീസ് പെൺകുട്ടിയെ പുറത്തെത്തിക്കാൻ ഒടുവിൽ അഗ്നിരക്ഷാസേന വേണ്ടി വന്നു. ഗൃഹപാഠം ചെയ്യാത്തതിന് അമ്മ മകളെ വഴക്കു പറഞ്ഞിരുന്നു. ശകാരം തുടർന്നപ്പോഴാണു പെൺകുട്ടി വീട്ടിലെ ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്റെ ഉള്ളിൽ കയറി ഒളിച്ചത്. പിന്നീട് പുറത്തിറങ്ങാൻ നോക്കിയെങ്കിലും സാധിച്ചില്ല. കുട്ടിയുടെ നിലവിളി കേട്ട് അമ്മ വന്നെങ്കിലും അവർക്കും പുറത്തിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, അഗ്നിരക്ഷാസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു. വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചുമാറ്റി രക്ഷപ്പെടുത്തിയപ്പോഴേയും പെൺകുട്ടി തീർത്തും അവശയായിരുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെയോ അമ്മയുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞുവേണം മാതാപിതാക്കൾ പെരുമാറാൻ എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
Read Moreഗെയിം ഓഫ് ത്രോൺ ചെന്നായകൾക്ക് പുനർജന്മം:10,000 വർഷം മുന്‍പ് അന്യംനിന്ന ജീവികളെ അമേരിക്കൻ കന്പനി ക്ലോണിംഗിലൂടെ സൃഷ്ടിച്ചു
നിരൂപകപ്രശംസ നേടിയ ഗെയിം ഓഫ് ത്രോൺ ടെലിവിഷൻ പരന്പരയിലൂടെ ശ്രദ്ധേയമായ ഡയർ വൂൾഫ് എന്നയിനം ചെന്നായകളെ ക്ലോണിംഗ് സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ചതായി അമേരിക്കയിലെ കൊളോസൽ ബയോസയൻസസ് എന്ന കന്പനി അവകാശപ്പെട്ടു. പതിനായിരം വർഷം മുന്‍പ് അന്യംനിന്നുപോയ ഇവയ്ക്ക് ക്ലോണിംഗ് സാങ്കേതികവിദ്യയിലൂടെയാണ് പുനർജന്മം ലഭിച്ചത്. മൂന്നു കുഞ്ഞുങ്ങളെയാണു സൃഷ്ടിച്ചിരിക്കുന്നത്; രണ്ടാണും ഒരു പെണ്ണും. ഐതിഹ്യ പ്രകാരം റോമിന്റെ സ്ഥാപകരും ചെന്നായയുടെ മുലകുടിച്ചു വളർന്ന ഇരട്ടകളുമായ റെമുസ്, റോമുലസ് എന്നിവരുടെ പേരാണ് ആൺകുഞ്ഞുങ്ങൾക്ക് നല്‍കിയിരിക്കുന്നത്. പെൺകുഞ്ഞിനു ഗെയിം ഓഫ് ത്രോണിലെ ഖലീസി എന്ന കഥാപാത്രത്തിന്റെ പേരാണ്. ഒരു മാസം പ്രായമുള്ള കുഞ്ഞുങ്ങൾ അമേരിക്കയിലെ രണ്ടായിരം ഏക്കർ വരുന്ന അജ്ഞാത സ്ഥലത്താണു വളരുന്നത്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും കാമറകളും സദാസമയവും നിരീക്ഷിക്കുന്നുണ്ട്. ഡയർ വുൾഫുകൾ ഇപ്പോൾ കാണുന്നയിനം ചെന്നായകളേക്കാൾ വളരെ വലിപ്പംവയ്ക്കും. അമേരിക്കയിലുടനീളമുണ്ടായിരുന്ന ഇവ കുതിരകളെയും കാട്ടുപോത്തുകളെയും വേട്ടയാടിയാണു ജീവിച്ചിരുന്നത്. അമേരിക്കയിലെ ഐഡഹോ,…
Read Moreആകാശത്തിലെ ആ ‘ശങ്ക’തീർത്തത് സഹയാത്രികന്റെ ദേഹത്ത്: വിമാനയാത്രയ്ക്കിടെ സഹയാത്രികന്റെ മേൽ യുവാവ് മൂത്രമൊഴിച്ചതായി പരാതി
വിമാനയാത്രയ്ക്കിടെ സഹയാത്രികന്റെ മേൽ യുവാവ് മൂത്രമൊഴിച്ചതായി പരാതി. ഇന്നലെ ഡൽഹിയിൽനിന്നു ബാങ്കോക്കിലേക്കു പോയ എയർ ഇന്ത്യയുടെ എഐ 2336 വിമാനത്തിലാണ് സംഭവം. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചത്. പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിമാനത്തിൽ മൂത്രമൊഴിച്ച് അസ്വസ്ഥത സൃഷ്ടിച്ച യുവാവിനെതിരേ ഡിജിസിഎ നടപടിയെടുത്തേക്കുമെന്നാണു സൂചന. സംഭവം ശ്രദ്ധയിൽപ്പെട്ടതായും എയർ ഇന്ത്യ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു മാധ്യമങ്ങളോടു പറഞ്ഞു.
Read Moreഇവൾ ഇനി കേരളത്തിന്റെ നിധി… ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി ‘നിധി’ എന്നു പേരിട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചുപോയ നവജാത ശിശുവിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ലൂര്‍ദ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ‘ബേബി ഓഫ് രഞ്ജിത’എന്ന മേല്‍വിലാസത്തിലാണു ചികിത്സിച്ചിരുന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലിചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദന്പതികൾ നാട്ടിലേക്കു പോകുന്ന സമയത്താണ് ട്രെയിനില്‍വച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു കിലോയില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി. പിന്നീട്…
Read Moreവയോധികർക്കൊരു കൈത്താങ്ങ്… മുതിർന്നവർക്ക് താങ്ങായി തണൽ പദ്ധതി
ഇടുക്കി ജില്ലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതി ആരംഭിക്കുന്നു. തണൽ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി ഇടുക്കി സബ് കളക്ടർ അനൂപ് ഗർഗിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുതിർന്നവർക്ക് സഹായം നല്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാരെ തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളിൽനിന്നു തെരഞ്ഞെടുക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം മുതിർന്നവർക്ക് അർഹമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രേഖാമൂലം നിർദേശം നൽകിയാലും പലപ്പോഴും പാലിക്കപ്പെടുന്നതായി കാണാറില്ലെന്ന് അധികൃതർ പറഞ്ഞു. പ്രായാധിക്യവും അജ്ഞതയും രോഗാവസ്ഥയും മൂലം മുതിർന്നവർ പലപ്പോഴും പരാതിപ്പെടാറുമില്ല. ഇങ്ങനെയുള്ളവർക്ക് വേണ്ട സഹായം നല്‍കുന്നതിനാണ് വോളണ്ടിയർമാരെ നിയോഗിക്കുന്നത്. അൽപനേരം ഇവരുമായി സംസാരിച്ചാൽ മുതിർന്നവരിൽ പലർക്കും വലിയ ആശ്വാസമായിരിക്കും ലഭിക്കുകയെന്ന് സബ് കളക്ടർ പറഞ്ഞു. നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോണിൽ വിളിച്ച് ഇവരുമായി ആശയവിനിമയം നടത്തും. അവരുടെ വാക്കുകൾ അൽപനേരം…
Read Moreതൊണ്ടി മുതലും ദൃക്സാക്ഷിയും… കള്ളൻ വിഴുങ്ങിയ മാല കണ്ടെത്താനാകാതെ നട്ടം തിരഞ്ഞ് പോലീസ്: മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കും
ഫഹദ് ഫാസിൽ നായക വേഷത്തിലെത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ ഇഷ്ടപ്പെടാത്തവർ കുറവാണ്. സിനിമ കണ്ടപ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ ജീവിതത്തിലും ഇത്തരമൊരു അവസ്ഥ വരുമെന്ന്? വന്നില്ലല്ലോ പിന്നെ ചിന്തിക്കണ്ട കാര്യമില്ലല്ലോ എന്നാകും മിക്ക ആളുകളും പറയുന്നത്. എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ് പാലക്കാട്. ആലത്തൂർ മേലാർകോട് വേലയ്ക്കിടെ മോഷണം നടത്തിയ മാല പ്രതി വിഴുങ്ങി. അതോടെ തൊണ്ടി കണ്ടെത്താൻ കഴിയാതെ വലഞ്ഞിരിക്കുകയാണ് പോലീസ്. രണ്ടു ദിവസം മുമ്പാണ് സംഭവം. തമിഴ്നാട് മധുര സ്വദേശിയായ മുത്തപ്പനാണ് വേലയ്ക്കിടെ മാല മോഷ്ടിച്ച് വിഴുങ്ങിയത്. ആശുപത്രിയിൽവച്ച് നടത്തിയ എക്സ്-റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുള്ളതായി കണ്ടെത്തി. പ്രതിയുടെ വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പോലീസ് നിരീക്ഷിച്ചുവരികയാണ്. മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കാനാണ് പദ്ധതി.
Read Moreഓർഡർ ചെയ്തത് വെജ് ബിരിയാണി, കിട്ടിയത് ചിക്കൻ ബിരിയാണി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി ലഭിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ. ഛായ ശർമ എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശുദ്ധ വെജിറ്റേറിയനായ യുവതി, ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗി വഴിയാണ് വെജ് ബിരിയാണി ഓർഡർ ചെയ്തത്. വീട്ടിലെത്തിച്ച ബിരിയാണി കഴിച്ചുതുടങ്ങിയപ്പോൾ ചിക്കൻ കഷ്ണങ്ങൾ കാണുകയായിരുന്നു. വ്രതാനുഷ്ടാനങ്ങൾ നടക്കുന്ന നവരാത്രി കാലത്തു നടന്ന ഈ സംഭവം യുവതി കരച്ചിലിന്റെ അകന്പടിയോടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. വെജ് ബിരിയാണി ഓർഡർ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പമുണ്ടായിരുന്നു. 20 ലക്ഷത്തിലേറെ പേരാണു വീഡിയോ കണ്ടത്. പരാതി പറയാന്‍ റസ്റ്ററന്റിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും റസ്റ്ററന്റ് അടച്ചിരുന്നുവെന്നും ഫോണിന് ആരും മറുപടി നല്‍കിയില്ലെന്നും യുവതി പറയുന്നു. വീഡിയോ വൈറലായതിനു പിന്നാലെ നോയിഡ പോലീസ് സ്വമേധയാ കേസെടുക്കുകയും റസ്റ്ററന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോണ്‍വെജ് ഹോട്ടലില്‍നിന്നു വെജ് ബിരിയാണി…
Read More