ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ അമ്മ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ശേഷിക്കേയാണു മകൾക്കായി കരുതിവച്ചിരുന്ന ആഭരണങ്ങളും പണവും എടുത്തുകൊണ്ട് അമ്മ വരനൊപ്പം ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണു വിവരം. വീട്ടിൽ ഇടയ്ക്കിടെ സന്ദർശകനായിരുന്നു വരൻ, തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നതായി പറയുന്നു. ക്ഷണക്കത്തുകൾ വിതരണം ചെയ്തശേഷം ഷോപ്പിംഗിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മദ്രക് പോലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
ഇതൊക്കെയാണ് ടൈം മോനേ… വഴിയോരകടയില്നിന്ന് 1000 രൂപയ്ക്ക് വാങ്ങിയ പെയിന്റിംഗിന് 8.5 കോടിയുടെ മൂല്യം
യൂറോപ്യന്‍ പെയിന്റിംഗുകൾ സ്വന്തമാക്കാൻ കോടികൾ ചെലവഴിക്കാൻ ആളുകളുണ്ട്. പഴക്കം കൂടുന്തോറും പെയിന്റിംഗിന് വിലയും കൂടും. വഴിയോരകടയില്നിന്ന് ആയിരം രൂപയ്ക്കു വാങ്ങിയ ചിത്രത്തിലൂടെ പെന്‍സില്‍വാനിയ സ്വദേശിനി കോടിപതിയായ സംഭവമാണ് ഈ മേഖലയിൽനിന്നുള്ള പുതിയ വാർത്ത. ഹെയ്ദി മാര്‍കോവ് എന്ന സ്ത്രീ ഈ വർഷം ആദ്യമാണ് ചിത്രവില്പനശാലയിൽനിന്ന് ഒരു ചിത്രം വാങ്ങിയത്. അവർ കടയിൽ ചെല്ലുന്പോൾ അവിടെ ലേലം നടക്കുകയായിരുന്നു. 1,000, 2,000, 3,000 ഡോളറുകൾക്ക് ചില പെയിന്റിംഗുകൾ വിറ്റ് പോയി. പക്ഷേ, ചെറിയൊരു പെയിന്റിംഗ് മാത്രം ആരും വാങ്ങിയില്ല. ഒടുവില്‍ വെറും 12 ഡോളറിന് (1,000 രൂപ) ഹെയ്ദി ആ പെയിന്റിംഗ് സ്വന്തമാക്കി. വീട്ടിലെത്തിയശേഷം നടത്തിയ വിശദമായ പരിശോധനയില്‍ പെയിന്റിംഗിന്റെ പുറകിലായി ഒരു ഒപ്പ് കണ്ടെത്തി. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവാറിന്റേതാണ് ആ ഒപ്പ് എന്നും ചിത്രകാരന്റെ ഭാര്യ അലിയന് ചാരിഗോട്ടിന്റെ…
Read Moreമുൻ വിവാഹം മറച്ചുവച്ചു രണ്ടാമതും കല്യാണം കഴിച്ചു: കുടുംബത്തിന്റെ ദാരിദ്രം പറഞ്ഞ് യുവതി ഭർത്താവിൽ നിന്ന് 15 ലക്ഷം അടിച്ചെടുത്ത് മുങ്ങി
കർണാടകയിൽ വിവാഹത്തട്ടിപ്പിനിരയായ യുവാവിനു നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ! മാണ്ഡ്യ താലൂക്കിലെ എം.ബി. ശശികാന്താണ് തട്ടിപ്പിനിരയായത്. മുൻ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹിതയായ മദ്ദൂർ താലൂക്ക് കെസ്തൂർ ഗ്രാമത്തിലെ പുട്ട സ്വാമിയുടെയും ഷീലയുടെയും മകൾ കെ.പി. വൈഷ്ണവിയാണ് യുവാവിനെ കബളിപ്പിച്ചു പണവുമായി മുങ്ങിയത്. സംഭവത്തിൽ ശശികാന്ത് പോലീസിൽ പരാതി നൽകി. മാർച്ച് 24നാണ് ഇരുവരും വിവാഹിതരായത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ വിവരിച്ച് സ്വർണമായും പണമായും വിവാഹത്തിനു മുൻപ് വൈഷ്ണവി 15 ലക്ഷത്തിലേറെ ശശികാന്തിൽനിന്നു വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ഇരുവരും ക്ഷേത്രത്തിൽ പോകുമ്പോൾ ശശികാന്ത് കാർ നിർത്തി വെള്ളം വാങ്ങാനിറങ്ങി. ഈ സമയത്ത് വൈഷ്ണവി കാറിൽനിന്നിറങ്ങി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി നേരത്തെ ബംഗളൂരു സ്വദേശിയുമായി വിവാഹം കഴിച്ചിരുന്നതായി അറിഞ്ഞതെന്ന് ശശികാന്ത് പോലീസിനോട് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരും ചതിക്കു കൂട്ടുനിന്നതായും ശശികാന്ത് പരാതിയിൽ പറയുന്നു.
Read More2k കാലം കലികാലം… വേഗത്തിൽ വൈറലാവാൻ റെയിൽവേ ട്രാക്കിൽ കിടന്ന് റീലെടുത്തു; വൈറലായി, പിന്നാലെ യുവാവിന് സംഭവിച്ചത് കണ്ടോ!
ന്യൂഡൽഹി: വൈറലാവാൻ എന്തുചെയ്യാനും തയാറായി കുട്ടികൾ. റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഉന്നാവോയിലെ ഹസൻഗഞ്ച് നിവാസിയായ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്. ഇയാളുടെ റീൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് റെയിൽവേ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ വരുമ്പോഴും എഴുന്നേറ്റ് മാറാതെ ഇയാൾ ട്രാക്കിൽ തന്നെ കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരേ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Read Moreഉയരം കൂടിയ പച്ചമുളകു ചെടിക്ക് ലോക റിക്കാർഡ്; 17.4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് റിക്കാർഡിൽ ഇടംനേടിയത്
ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യുആർഎഫ് ലോക റെക്കോർഡ്.കല്ലൂപ്പാറ കടമാൻകുളം മേട്ടിൻപുറത്ത് ജയിംസ് ഏബ്രഹാമിന്റെ വീട്ടുമുറ്റത്ത് 17.4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് കോൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ബുക്കിൽ ഇടം നേടിയത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് സർട്ടിഫിക്കറ്റ് കൈമാറി. കൃഷി ഓഫീസർ പ്രവീണ ഫലകവും യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡലും നൽകി. ഒരു മാസം മുമ്പ് കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻമാരായ ഡോ. സി.പി. റോബർട്ട്, ഡോ. റിൻസി , ഡോ. വിനോദ് മാത്യു, കല്ലൂപ്പാറ കൃഷി ഓഫീസർ എ. പ്രവീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അളവുകളും ഇനവും രേഖപ്പെടുത്തിയിരുന്നു. ജയിംസ് മല്ലപ്പള്ളിയിൽ നിന്നും വാങ്ങി നട്ട മുളകുചെടിയാണ് റിക്കാർഡുകൾ താണ്ടി ഉയരത്തിലേക്ക് വളർന്നിരിക്കുന്നത്.
Read Moreകൃഷിമന്ത്രിയുടെ വീട്ടിലെ കൂണ് കൃഷിയും ഹിറ്റ്; വീണ്ടും മികച്ച കര്‍ഷകനാണെന്നു തെളിയിച്ച് മന്ത്രി പി.പ്രസാദ്
കൃഷിമന്ത്രി സ്വന്തം വീട്ടില്‍ പരീക്ഷണാര്‍ഥം നടത്തിയ കൂണ് കൃഷി ഹിറ്റായി. പച്ചക്കറി കൃഷിയും ഓണത്തിന് പൂകൃഷിയും ചെയ്ത് മികച്ച വിളവ് നേടിയ മന്ത്രി പി. പ്രസാദ് താനൊരു മികച്ച കര്‍ഷകനാണെന്നു തെളിയിച്ചിരുന്നു. പിന്നീടാണ് മന്ത്രി കൂണ് കൃഷിയിലേക്ക് തിരിയുന്നത്. മന്ത്രിയുടെ ചേർത്തലയിലെ വീട്ടിൽ പ്രത്യേകം തയാറാക്കിയ ഷെഡിൽ ചിപ്പിക്കൂണിലെ നാല് ഇനങ്ങളും പാൽക്കൂണിലെ മൂന്ന് ഇനങ്ങളുമാണ് കൃഷി ചെയ്തത്. എല്ലാത്തിലും നൂറുമേനി വിളവ്. സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായി സ്വർണനിറത്തിലെ കൂൺ, പിങ്ക് നിറത്തിലെ കൂണ് എന്നിവയാണ് മന്ത്രിയുടെ നേതൃത്വത്തിൽ വീട്ടിൽ കൃഷിക്കായി ഒരുക്കിയത്. മന്ത്രി പി. പ്രസാദിനൊപ്പം ഭാര്യ ലൈന പ്രസാദ്, മകൻ ഭഗത്, മകൾ അരുണ അൽമിത്ര എന്നിവരും കൃഷിജോലികളില്‍ പങ്കാളികളായി. ആദ്യ വിളവെടുപ്പിൽതന്നെ 10 കിലോയ്ക്ക് മുകളിൽ വിളവ് ലഭിച്ചു. സ്വർണ നിറത്തിലുള്ള കൂൺ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. അതിനാൽത്തന്നെ ഇതിന് ആവശ്യക്കാർ കൂടുതലാണ്.…
Read Moreലഹരിക്കെതിരേ മാജിക് വിസ്മയം തീർത്ത് ജോയ്സ് മുക്കുടം; 4,500ഓളം വേദികളിൽ പിന്നിട്ട് ജൈത്രയാത്ര തുടരുന്നു
തൊടുപുഴ: ലഹരിക്കെതിരേ സമൂഹം കൈകോർക്കുന്പോൾ മാജിക്കിലൂടെ മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോയ്സ് മുക്കുടം. പുതുതലമുറ ലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്പോൾ ഇതിനെതിരേ തുറന്ന യുദ്ധവുമായി ജൈത്രയാത്ര നടത്തുകയാണ് ഇദ്ദേഹം. ഹൈബ്രിഡ് കഞ്ചാവ്, ബ്രൗണ്‍ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയ്ക്കു പുറമേ എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് തുടങ്ങിയ മാരക രാസലഹരി വസ്തുക്കളുടെ ഉപയോഗം പുതുതലമുറയിൽ വർധിച്ചുവരുന്പോൾ വ്യക്തികളും കുടുംബങ്ങളും നാടും തകർന്നടിയുകയാണ്. ഇതിനെതിരേ പ്രതിരോധക്കോട്ട തീർക്കാനുള്ള ശ്രമത്തിലാണ് സമൂഹം ഇന്ന്. ഈ ഉദ്യമത്തിൽ തോളോടുതോൾ ചേർന്ന് പങ്കാളിയാകുകയാണ് ജോയ്സ് മുക്കുടം. ഇതിനോടകം 4,500ഓളം വേദികളിൽ ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ഇദ്ദേഹം എത്തിക്കഴിഞ്ഞു. കേരളത്തിനു പുറമേ വിദേശത്തും ലഹരിയുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുണ്ട് ഈ മനുഷ്യ സ്നേഹി.സീറോമലബാർ സഭ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറികൂടിയായ ഇദ്ദേഹം വിദ്യാർഥികൾ, യുവജനങ്ങൾ, നഴ്സുമാർ, അധ്യാപകർ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബസംഗമങ്ങൾ,…
Read Moreപ്രായം വെറും അക്കം മാത്രം; 96-ാം വയസിൽ കരുവള്ളിക്കാട് കുരിശുമല താണ്ടി പൗലോസ് അത്തിക്കളം
കോട്ടയം: പ്രായം വെറും അക്കം മാത്രമാണെന്നു തെളിയിച്ച് ചിങ്ങവനം സ്വദേശി പൗലോസ് അത്തിക്കളം. 96-ാം വയസിൽ പ്രായത്തിന്റെ അവശതകളെ നിഷ്പ്രഭമാക്കിയാണ് നാട്ടുകാരുടെ പൗലോസ് സാർ ചുങ്കപ്പാറ കരുവള്ളിക്കാട് കുരിശുമല കയറിയത്. സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളത്തിന്റെ പിതാവാണ്. കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽനിന്നുള്ള തീർഥാടക സംഘത്തോടൊപ്പമാണ് പൗലോസ് കഴിഞ്ഞ വെള്ളിയാഴ്ച കുരിശുമല കയറിയത്. വടി കുത്തിയായിരുന്നു മലകയറ്റം. കാലിൽ ചെറിയ നീർവീക്കം ഉള്ളതൊന്നും കണക്കിലെടുക്കാതെയുള്ള മലകയറ്റം കൂടെയുള്ളവരെയും അതിശയപ്പെടുത്തി. മറ്റൊരു മകനും പരിശീലകനുമായ എ.പി. തോമസും ഭാര്യ മിനി തോമസും വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിലും പൗലോസ് അത്തിക്കളം സജീവമാണ്. പ്രായത്തിന്റെ പേരിൽ ഒരു പരിപാടിയും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് വത്തിക്കാനിൽ ജോൺ പോൾ രണ്ടാമൻ പാപ്പയിൽനിന്ന് നേരിട്ട് അനുഗ്രഹം വാങ്ങാൻ ഭാഗ്യം ലഭിച്ചിട്ടുള്ള പൗലോസ് സാറിന്റെ അഭിപ്രായം. വിവിധ ജില്ലകളിലെ പള്ളികളിലേക്ക് കടുവാക്കുളം പള്ളിയിലെ…
Read Moreകളഞ്ഞ് പോയ ചെയിൻ കുഞ്ഞുവാവയ്ക്ക് നൽകി പോലീസുകാർ: അമ്മയും ഹാപ്പിയായി കുട്ടിയും ഹാപ്പി; താങ്ക്സ് മാമൻമാരേയെന്ന് കുട്ടിക്കുറുന്പി
പത്തനംതിട്ട: അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കൈയിലേക്ക് പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ആർ. വി. അരുൺ കുമാർ സ്വർണച്ചെയിൻ വച്ചു കൊടുക്കുമ്പോൾ ഒന്നും തിരിയാത്ത അവൾ പാൽ പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. പത്തനംതിട്ട മൈലപ്ര എസ്ബിഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും കഴിഞ്ഞദിവസം ഉച്ചയ്ക്ക് മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്ക് ലഭിച്ച സ്വർണാഭരണം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു. കുഞ്ഞിന്റെ കൈയിൽ കിടന്ന ചെയിൻ നഷ്ടപ്പെട്ട സങ്കടത്തോടെ കഴിയുമ്പോഴാണ് മീര വിവരം അറിയുന്നത്. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടറുടെ ഫോണിൽ വിളിച്ച് സ്വർണത്തിന്റെ അടയാളവിവരവും മറ്റും പറഞ്ഞപ്പോൾ സ്റ്റേഷനിൽ എത്താൻ നിർദേശം കിട്ടി. അങ്ങനെയാണ് സ്വർണാഭരണം കൈപ്പറ്റാൻ അമ്മയും കുഞ്ഞും സ്റ്റേഷനിൽ വന്നത്. സ്വർണം…
Read Moreഅമ്പട മിടുക്കൻമാരേ… സ്പെഷൽ സ്കൂളിലെ സ്പെഷൽ പച്ചക്കറിത്തോട്ടം
കുട്ടികൾ എല്ലാവരും ഒരുപോലെയല്ല. ഓരോരുത്തർക്കും അവരവരുടെതായ പ്രത്യേകതകൾ. സ്പെഷൽ സ്കൂളിലെ കുട്ടികളും അതുപോലെ വ്യത്യസ്തമായ പ്രത്യേകതകൾ ഉള്ളവർ. അവരെ പ്രത്യേക രീതിയിൽ പരിശീലിപ്പിക്കുവാനും ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുന്നതാണ് സാൻജോ സദൻ സ്പെഷൽ സ്കൂൾ. സാൻജോ സദൻ എന്ന പേരിൽ തുറവൂർ കവലയ്ക്ക് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന ഈ സ്പെഷൽ സ്കൂൾ പല കാര്യങ്ങൾ കൊണ്ടും സ്പെഷൽ തന്നെ. സാധാരണ കുട്ടികളെപ്പോലെ സാധാരണ രീതിയിൽ ചെയ്യാൻ കഴിയാത്ത സ്കൂളിലെ കുട്ടികൾ പക്ഷേ അവരുടെ സാൻജോ സദൻ സ്കൂൾ കോമ്പൗണ്ടിൽ ഉണ്ടാക്കിയിരിക്കുന്ന പച്ചക്കറിത്തോട്ടം കണ്ടാൽ എല്ലാവർക്കും അസാധാരണമായി തോന്നും. എഫ്സിസി എറണാകുളം പ്രൊവിൻസിൽപ്പെട്ട സാൻജോ സദൻ സ്പെഷൽ സ്കൂൾ ജില്ലയിലെ തന്നെ ഇത്തരം സ്കൂളുകളിൽ മികച്ചതാണ്. അതിന് പ്രധാന തെളിവുകളിലൊന്നാണ് ഇവിടത്തെ പച്ചക്കറി കൃഷി. സ്കൂളിലെ കുട്ടികളുടെ തോട്ടത്തിലെ പണികൾ നടക്കുന്നത് എഫ്സിസി സിസ്റ്റേഴ്സിന്റെയും ടിച്ചേഴ്സിന്റെയും നേതൃത്വത്തിൽ. തുറവൂർ…
Read More