ലഹരിക്കെതിരേ സമൂഹം കൈകോർക്കുന്പോൾ മാജിക്കിലൂടെ മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോയ്സ് മുക്കുടം. പുതുതലമുറ ലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്പോൾ ഇതിനെതിരേ തുറന്ന യുദ്ധവുമായി ജൈത്രയാത്ര നടത്തുകയാണ് ഇദ്ദേഹം. ഹൈബ്രിഡ് കഞ്ചാവ്, ബ്രൗണ്‍ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയ്ക്കു പുറമേ എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് തുടങ്ങിയ മാരക രാസലഹരി വസ്തുക്കളുടെ ഉപയോഗം പുതുതലമുറയിൽ വർധിച്ചുവരുന്പോൾ വ്യക്തികളും കുടുംബങ്ങളും നാടും തകർന്നടിയുകയാണ്. ഇതിനെതിരേ പ്രതിരോധക്കോട്ട തീർക്കാനുള്ള ശ്രമത്തിലാണ് സമൂഹം ഇന്ന്. ഈ ഉദ്യമത്തിൽ തോളോടുതോൾ ചേർന്ന് പങ്കാളിയാകുകയാണ് ജോയ്സ് മുക്കുടം. ഇതിനോടകം 4,500ഓളം വേദികളിൽ ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ഇദ്ദേഹം എത്തിക്കഴിഞ്ഞു. കേരളത്തിനു പുറമേ വിദേശത്തും ലഹരിയുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുണ്ട് ഈ മനുഷ്യ സ്നേഹി. സീറോമലബാർ സഭ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറികൂടിയായ ഇദ്ദേഹം വിദ്യാർഥികൾ, യുവജനങ്ങൾ, നഴ്സുമാർ, അധ്യാപകർ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബസംഗമങ്ങൾ,…
Read MoreCategory: Today’S Special
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയിലധികം തൂക്കവുമുള്ള ഭീമൻ ആമകളുണ്ടെന്നത് നാട്ടുകാർക്ക് കാലങ്ങളായുള്ള അറിവാണ്. നാട്ടുകാർ “പാലപ്പൂവൻ’ എന്ന് പേരിട്ടു വിളിക്കുന്ന ഈയിനം ആമകളെ പുഴയുടെ മുകൾത്തട്ടിലും കരയിലുമൊന്നും പൊതുവേ കാണാറില്ല. പുഴയുടെ അടിത്തട്ടിലെ അഴുക്കും ചെളിയുമാണ് ഇവയുടെ പ്രധാന ഭക്ഷണം. എങ്കിലും വേനലിൽ പുഴയിലെ വെള്ളം കുറയുമ്പോൾ രാത്രികാലങ്ങളിൽ മണൽപ്പരപ്പുകളിൽ മുട്ടയിടാനെത്തുന്ന പാലപ്പൂവൻ ആമകളെ പലരും കണ്ടിട്ടുണ്ട്. ഇവയുടെ മുട്ടകളും കാണാറുണ്ട്. ഈ ആമകളെ അന്വേഷിച്ച് 2019 മേയിൽ യുപിയിൽ നിന്നൊരു പെൺകുട്ടി കാസർഗോട്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ള “ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ’ എന്ന അപൂർവയിനം ആമകൾ തന്നെയാണോ ഈ “പാലപ്പൂവൻ’ എന്ന് അന്വേഷിച്ചറിയുകയായിരുന്നു ആയുഷി ജെയിൻ എന്ന 22 കാരിയുടെ ലക്ഷ്യം. ഡോ. ജാഫർ പാലോട്ട് തയാറാക്കിയ ഒരു പഠന റിപ്പോർട്ടിൽ പയസ്വിനിപ്പുഴയിലെ ഭീമൻ ആമകളുടെ സാന്നിധ്യത്തെ…
Read Moreഅമ്മ തിരുവയർ ഉള്ളിൽ കുറുകണ കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ്… പശുവിനു സീമന്ത ചടങ്ങ് നടത്തി ബംഗളൂരു വ്യവസായി
ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കുകയും സീമന്ത ചടങ്ങുകൾ നടത്തുകയും ചെയ്യുന്നതു സാധാരണമാണ്. എന്നാൽ, ബംഗളൂരുവിലെ വ്യവസായി ലക്ഷങ്ങൾ ചെലവഴിച്ചു സീമന്ത ചടങ്ങ് നടത്തിയത് തന്റെ പ്രിയപ്പെട്ട പശുവിനു വേണ്ടിയാണ്. ഹാസനിൽനിന്നുള്ള ദിനേശ് എന്ന വ്യവസായിയാണു ഗൗരി എന്നു പേരിട്ട ഹള്ളികർ പശുവിന് സീമന്ത ചടങ്ങുകൾ നടത്തിയത്. ചന്നപട്ടണയിലെ ഗോമതി കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പൂക്കൾ, വെറ്റില, അക്ഷതം, ശർക്കര, തേങ്ങ, പഴങ്ങൾ എന്നിവകൊണ്ട് മണ്ഡപം അലങ്കരിച്ചിരുന്നു. ആരതി നടത്തിയശേഷം പശുവിനു പഴങ്ങൾ നൽകി. അഞ്ഞൂറിലധികം പേർ സീമന്ത ചടങ്ങിൽ പങ്കെടുത്ത് ഗൗരിക്ക് ആശംസകൾ നേർന്നു. അതിഥികൾക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു. ബംഗളൂരുവിലെ ബിദാദിക്കടുത്തുള്ള ഗ്രാമത്തിൽനിന്നു നാലുമാസം മുന്‍പാണ് ദിനേശ് തദ്ദേശീയ ഇനത്തിൽപ്പെട്ട ഹള്ളികർ പശുവിനെ വാങ്ങിയത്
Read Moreഅന്ധനായ നായയെ ലിഫ്റ്റിൽ കയറ്റരുതെന്ന് ഫ്ലാറ്റിലെ മറ്റ് താമസക്കാർ: നിയമപോരാട്ടം നടത്താൻ 51 -കാരൻ
മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് അവർ തങ്ങൾ വളർത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നത്. എന്നാൽ വീട്ടുകാരല്ലാതെ മറ്റുള്ളവർക്ക് നമ്മുടെ മൃഗങ്ങളെ നമ്മൾ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാനും പരിപാലിക്കാനുമൊക്കെ കഴിഞ്ഞെന്ന് വരില്ല. ആശിഷ് ഗോയൽ എന്ന 51കാരൻ തന്റെ വളർത്തു നായയ്ക്കായി നിയമ പോരാട്ടത്തിന് പോകുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ അന്ധനായ വളർത്തു നായയെ ലിഫ്റ്റിനുള്ളിൽ കയറ്റാൻ തന്റെ ഫ്ലാറ്റിലെ മറ്റ് താമസക്കാർ അനുവദിക്കാത്തതിനാണ് ആശിഷ് നിയമ പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചത്. ഗണപത്രാവു കദം മാർഗിലെ മാരത്തൺ എറ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ എറ-2 കെട്ടിടത്തിലെ 22 -ാം നിലയിലാണ് ഗോയൽ താമസിക്കുന്നത്. കെട്ടിടത്തിലെ മൂന്ന് ലിഫ്റ്റിലും നായയെ കൊണ്ടുപോകാൻ കഴിയില്ല എന്നാണ് അവിടുത്തെ കമ്മിറ്റിയുടെ തീരുമാനം. അതോടെ വളർത്തുമൃഗങ്ങളുടെ അവകാശം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട്ബോംബെ ഹൈക്കോടതിയിൽ…
Read Moreഗോൾഡൻ ജൂബിലി ആഘോഷത്തിൽ മൈക്രോസോഫ്റ്റ്: പിന്നിട്ടത് 50വർഷങ്ങൾ
വമ്പന്‍ കമ്പനികളും ശാസ്ത്രലോകവും മാത്രം ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളെ ജനകീയമാക്കിയ മൈക്രോസോഫ്റ്റിന് 50 വയസ്. അതിസങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെ നിയന്ത്രിച്ചിരുന്ന കംപ്യൂട്ടറുകളെ എല്ലാവർക്കും ഉപയോഗിക്കാൻ പ്രാപ്തമാക്കിയ മൈക്രോസോഫ്റ്റ് കന്പനിയുടെ തുടക്കം 1975ലായിരുന്നു. സുഹൃത്തുക്കളായ ബില്‍ ഗേറ്റ്സും പോള്‍ അലനും ചേർന്നു രൂപപ്പെടുത്തിയ പ്രോഗ്രാമുകളിലൂടെ ലോകജനത സ്വയം കംപ്യൂട്ടർ സാക്ഷരരാകുകയായിരുന്നു. മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് ഇന്നലെ നടന്ന വാർഷികാഘോഷങ്ങൾക്കിടെ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം ആഘോഷത്തിന്റെ ശോഭ കെടുത്തി. ഇസ്രയേലിനു മൈക്രോസോഫ്റ്റ് സഹായം നൽകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ സംസാരിക്കവേ ഇബ്തിഹാൽ അബൗസദ് എന്ന ജീവനക്കാരി എഴുന്നേറ്റ് “താങ്കളെക്കുറിച്ചോർക്കുന്പോൾ ലജ്ജ തോന്നുന്നു’’ എന്ന് ഉറക്കെപ്പറഞ്ഞു. എഐ ആയുധങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ പ്രദേശത്തു നിങ്ങൾ വംശഹത്യ നടത്തുകയാണ് എന്ന ആരോപണവും ഉന്നയിച്ചു. ഉടനടി ഇവരെ പുറത്താക്കിയെങ്കിലും തൂവാല വേദിയിലേക്കു വലിച്ചെറിഞ്ഞിട്ടാണ് അവർ പോയത്. “പ്രതിഷേധത്തിനു നന്ദിയെന്നും താങ്കളുടെ ശബ്ദം ഞാൻ…
Read Moreവീട്ടിലെത്തിക്കുന്ന ആനവണ്ടി, കരുതലായി മിഖായേല്‍, താരമാണ് ജനകീയന്‍… ഇങ്ങനെയും ചില ബസ് കഥകൾ
ടാറിടാത്ത വീതികുറഞ്ഞ ഗ്രാമ മണ്വഴികളിലൂടെ പുക തള്ളി ഓടുന്ന ഏക ബസിനെ ആശ്രയിച്ചായിരുന്നു കാല് നൂറ്റാണ്ടു മുന്‍പു വരെ പല ഗ്രാമീണരും ജീവിതം ചലിപ്പിച്ചിരുന്നത്. സ്വരാജ്, കൊണ്ടോടി, കെഎംഎസ്, ടിഎംഎസ്, സീക്കോ, പികെഎംഎസ്, ലവ്ലി, ചമ്പക്കര, മഹാരാജ തുടങ്ങിയ ബസ് കമ്പനികളെ പഴമക്കാര്‍ മറന്നിട്ടില്ല. ഹൈറേഞ്ച് കുടിയേറ്റത്തിന് കരുത്തായത് കിഴക്കന്‍ റൂട്ടിലേക്ക് കോട്ടയം, ചങ്ങനാശേരി, പാല എന്നിവിടങ്ങളില്‍നിന്നുള്ള ബസുകളായിരുന്നു. കട്ടപ്പനയും കുമളിയും കഴിഞ്ഞാല്‍ തെന്നിത്തെറിക്കുന്ന ഗട്ടര്റോഡും കൈത്തോടുകളും വെള്ളച്ചാലുമൊക്കെ നീന്തിയും കിതച്ചുമാണ് ബസുകള്‍ ഫസ്റ്റ് ഗിയറില്‍ കയറ്റം പിടിക്കുക. ബസിനു മുകളില്‍ കുരുമുളക് വള്ളിയും വാഴവിത്തുമൊക്കെ മല കയറിപ്പോയി. ഫിലിം പെട്ടിയും അലുമിനിയം പാത്രക്കുട്ടയും കട്ടിലുമൊക്കെ ബസിനു മുകളിലെ ചതുരക്കമ്പിക്കൂട്ടിലുണ്ടാകും. ബസിനു പിന്നിലെ ഇരുമ്പു ഗോവണി കയറി അതൊക്കെ ഇറക്കുന്ന പോര്‍ട്ടര്‍മാരുടെ സാഹസം അപാരം. കൈയും തലയും പുറത്തിടരുത്, പുകവലി പാടില്ല എന്നൊക്കെ ബസില്‍ അറിയിപ്പുകളുണ്ടായിരുന്നു. കോവിഡും…
Read Moreഓളങ്ങളിൽ ഒഴുകിയൊഴുകി… ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ശക്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും സുരക്ഷ ലക്ഷ്യമിട്ടും ഐഎൻഎസ് സുനയന ദൗത്യയാത്രയിൽ
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ശക്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും സുരക്ഷ ലക്ഷ്യമിട്ടും പ്രവർത്തനം ആരംഭിച്ച സേനയുടെ ഓഫ്ഷോർ പട്രോളിംഗ് കപ്പൽ ഐഎൻഎസ് സുനയനയുടെ സാഗർ(സെക്യൂരിറ്റി ആൻഡ് ഗ്രോത് ഓഫ് ഓൾ ദ റീജൺ) ദൗത്യയാത്ര കർണാടകയിലെ കാർവാറിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ടാൻസാനിയയിലെ ദാരിസ്-സലാം തുറമുഖം, മൊസാംബിക്കിലെ ലൂയി തുറമുഖം, സീഷെൽസിലെ വിക്ടോറിയ തുറമുഖം എന്നിവിടങ്ങളിൽ കപ്പലിന് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. ഇന്ത്യയുടെ തീരദേശ ദൗത്വങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന രാജ്യങ്ങളുമായി യുദ്ധപരിശീലനം, എൻജിൻ റൂം മാനേജ്മെന്റ് എന്നീ മേഖലകളിൽ സഹകരണമുണ്ടാകും.
Read Moreലഹരിമാഫിയയ്ക്കു വിലങ്ങിടാന്‍ എക്സൈസിന്റെ ഡിജിറ്റൽ പോര്‍ട്ടല്‍
കോട്ടയം: ലഹരി മാഫിയയ്ക്കു കടിഞ്ഞാണിടാന്‍ എക്സൈസിന്റെ പുതിയ നീക്കം. 16 സര്‍ക്കാര്‍ വകുപ്പുകളെ എകോപിപ്പിച്ച് ഒറ്റ ഡിജിറ്റല്‍ പോര്‍ട്ടല്‍ രൂപീകരിക്കാനാണ് എക്സൈസ് തീരുമാനം. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനാണ് നീക്കം. പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പോലീസ്, വനിതാ ശിശു വികസനം സാമൂഹ്യനീതി, കൊളീജിയറ്റ് എഡ്യൂക്കേഷന്‍, കുടുംബാരോഗ്യ ക്ഷേമം, എക്സൈസ് ,മെഡിക്കല്‍ വിദ്യാഭ്യാസം, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം, തദ്ദേശസ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ കൂട്ടായ ശ്രമാണ് ഇതിലുണ്ടാവുക. കൂടാതെ ഡീ അഡിക്ഷന് സെന്ററുകള്‍, ലഹരി വിരുദ്ധ സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മറ്റു ബോര്‍ഡുകളിലുള്ള സ്കൂളുകള്‍, സോഷ്യല്‍ വര്‍ക്ക് – സോഷ്യോളജി ഇന്റേണ്‍സ് എന്നിവരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കൂടാതെ 16 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സൈക്കോളജി, സൈക്കാട്രി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി വിമുക്തി മെന്റേഴ്സ് പാനലും പ്രാബല്യത്തില്‍…
Read Moreകടൽ കടന്ന കരവിരുത്: ഒഴിവു സമയങ്ങള്‍ ഒട്ടും പാഴാക്കാതെ നിര്‍മിച്ച അലങ്കാര തിടമ്പുകളുമായൊരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടർ
ജോലിത്തിരക്കുകള്‍ക്കിടയിലും വീണു കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഒട്ടും പാഴാക്കാതെ നിര്‍മിച്ച അലങ്കാര തിടമ്പുകള് കടല്‍ കടന്ന സന്തോഷത്തിലാണ് സ്പെഷല്‍ ബ്രാഞ്ച് എറണാകുളം റേഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ കെ.എസ്. ബിനു. ഇദ്ദേഹം നിര്‍മിച്ച തിരുക്കുടുംബത്തിന്റെയും ഹൈന്ദവ ദൈവങ്ങളുടെയും തിടമ്പുകളാണ് ഓസ്ട്രേലിയ, യുകെ, കാനഡ, കുവൈറ്റ് എന്നിവിടങ്ങളിലെ സ്വീകരണമുറികളില്‍ ഇടം പിടിച്ചിരിക്കുന്നത്. അലങ്കാര നെറ്റിപ്പട്ടം, ആലവട്ടം തുടങ്ങിവയും ബിനു ഉണ്ടാക്കിയിട്ടുണ്ട്. വില്പനയില്ലെങ്കിലും ഇതെല്ലം തന്റെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുകയാണ് ഇദ്ദേഹം. ‘യു ട്യൂബാണ്’ ഗുരുപഠനകാലത്ത് തലയോലപ്പറമ്പ് മിഠായിക്കുന്നം പണിക്കശേരി വീട്ടില്‍ ബിനുവിന് ആര്‍ട്ടിലും ക്രാഫ്റ്റിലുമൊക്കെ കമ്പമുണ്ടായിരുന്നു. എന്നാല്‍ അതിനെ അത്രയ്ക്ക് ഗൗരവമായി എടുത്തിരുന്നില്ല. രണ്ടു വര്‍ഷം മുമ്പ് രോഗബാധിതനായി വീട്ടില്‍ വിശ്രമത്തിലിരുന്ന സമയത്താണ് എഎസ്ഐ ബിനു സമയം കളയാനായി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചത്. യുട്യൂബില്‍ പലതും സെര്‍ച്ച് ചെയ്തെങ്കിലും ഒടുവില്‍ അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തില്‍ കണ്ണുടക്കി. ബന്ധുക്കളെക്കൊണ്ട് എറണാകുളത്തു…
Read Moreമുലപ്പാലിൽ നിന്നും സോപ്പും മറ്റ് സൗന്ദര്യ വസ്തുക്കളുമായി യുവതി: എന്തൊക്കെ കണ്ടാൽ പറ്റുമെന്ന് സോഷ്യൽ മീഡിയ
മുലപ്പാലിൽ നിന്ന് ഐസ്ക്രിം ഉണ്ടാക്കിയത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ മുലപ്പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കുന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ജോലിക്ക് പോകുന്ന അമ്മമാർ മുലപ്പാൽ സ്റ്റോർ ചെയ്ത് വയ്ക്കാറുണ്ച്. ചില അമ്മമാർ ആകട്ടെ തന്റെ കുഞ്ഞിനു മാത്രമല്ല മറ്റ് കുഞ്ഞുങ്ങൾക്കും തന്റെ പാൽ ശേഖരിച്ച് അവർക്ക് നൽകാറുണ്ട്. അങ്ങനെ ചെയ്യുന്പോൾ ചില സമയങ്ങളിൽ അതിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ് പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആ പാൽ കളയുകയാകും പതിവ്. എന്നാൽ ഡേറ്റ് കഴിഞ്ഞ പാൽ കളയണ്ട, അതിൽ നിന്ന് സോപ്പും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കാമെന്നാണ് ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്ലർ റോബിൻസൺ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ ടെയ്ലർ പങ്കുവച്ചിട്ടുണ്ട്. എങ്ങനെയാണ് മുലപ്പാൽ ഇവർ വിവിധ ഉത്പന്നങ്ങൾ ആക്കി മാറ്റുന്നത് എന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ഉത്പന്നങ്ങൾ…
Read More