യൂറോപ്പിന്‍റെ ചപ്പുകൂനയായി മെഡിറ്ററേനിയൻ കടൽ! ഭാവിയിൽ മധ്യധരണ്യാഴിയിൽ ഇതു വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നു ഗവേഷകർ

യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) മാറിയതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും താഴ്ചയുള്ള (5,112 മീറ്റർ ആഴം) സ്ഥലമായ കാലിപ്‌സോ ഡീപ്പിൽ വൻ മാലിന്യശേഖരമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിൽ 88 ശതമാനത്തോളം പ്ലാസ്റ്റിക് ആണ്. കടലാഴങ്ങളിലെ അപൂർവ ജീവജാലങ്ങൾക്ക് ഇതുവരെ മാലിന്യശേഖരം ഹാനികരമായി മാറിയിട്ടില്ലെങ്കിലും ഭാവിയിൽ മധ്യധരണ്യാഴിയിൽ ഇതു വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നു ഗവേഷകർ വിലയിരുത്തുന്നു.മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കുകൾ, പാനീയ ടിന്നുകൾ, പേപ്പർ കാർട്ടണുകൾ തുടങ്ങിയവ ഉൾപ്പെടെ 167തരം വസ്തുക്കൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കലിപ്‌സോ ഡീപ്പിലേക്ക് 60 കിലോമീറ്റർ അകലെയുള്ള തീരത്തുനിന്നുപോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നു. ബോട്ടുകൾ മാലിന്യം നിറച്ച ബാഗുകൾ വലിച്ചെറിഞ്ഞതിന്‍റെ തെളിവുകളും ഗവേഷകർ കണ്ടെത്തി. ബാഴ്‌സലോണ സർവകലാശാലയിലെ ഗവേഷകരാണു സമുദ്രത്തിന്‍റെ അടിത്തട്ടിൽ പഠനം നടത്തിയത്. “ലിമിറ്റിംഗ് ഫാക്ടർ’ എന്ന ഹൈടെക് അന്തർവാഹിനിയിൽ ഗവേഷകസംഘം 650 മീറ്റർ അടിത്തട്ടിലൂടെ ‌സഞ്ചരിച്ചു. 43 മിനിറ്റോളം അവിടെ…

Read More

കട്ടിൽ കാറാക്കി മാറ്റി യുവാവ്; നടു റോഡിൽ അഭ്യാസ പ്രകടനം; കൈയോടെ തൂക്കി പോലീസ്

ഒരു കട്ടിലിനെ അതേപടി വാഹനമാക്കി മാറ്റിയ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ യുവാവിനു സോഷ്യൽ മീഡിയയുടെ കൈയടി. നവാബ് ഷെയ്ഖ് എന്ന ഈ ഇരുപത്തിയേഴുകാരന്‍റെ കാർ റോഡിലൂടെ പോകുന്നതു കണ്ടാല്‍ ഒരു ഡബിൾകോട്ട് കട്ടില്‍ ചലിക്കുന്നതായാണു തോന്നുക.   കട്ടിലിനടിയില്‍ നാല് ടയറും എഞ്ചിനും ഘടിപ്പിച്ചാണ് ‘ബെഡ് കാര്‍’ നിർമിച്ചത്. ഒത്തനടുക്ക് ഒരു സീറ്റും പിന്നെ സ്റ്റിയറിംഗും. സീറ്റിന്‍റെ ഇരുവശത്തുമായി രണ്ടു തലയിണകളും പുതപ്പും ബെഡ്ഡും. യാത്രയ്ക്കിടെ കിടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിനാണ് ഇത്തരത്തിലൊരു കാർ രൂപപ്പെടുത്തിയതെന്നു നവാബ് പറയുന്നു. തന്‍റെ പുതിയ കാറുമായി യുവാവ് റാണിനഗര്‍-ഡോങ്കല്‍ സംസ്ഥാന ഹൈവേയിൽ എത്തിയതോടെ കാഴ്ചക്കാരെക്കൊണ്ട് റോഡ് ബ്ലോക്കായി. പിന്നാലെ പോലീസും എത്തി. വാഹനിർമാണ ചട്ടങ്ങൾ പാലിക്കാതെ നിർമിച്ച വാഹനം റോഡിലൂടെ ഓടിക്കാൻ പറ്റില്ലെന്നു പറഞ്ഞ് കാർ പിടിച്ചെടുത്ത് ടയറുകൾ പോലീസ് അഴിച്ചുമാറ്റി. രണ്ട് ലക്ഷത്തോളം രൂപ മുടക്കി ഒരുവര്‍ഷംകൊണ്ടാണ് നവാബ് തന്‍റെ സ്വപ്നവാഹനം…

Read More

അരനൂറ്റാണ്ടായി തുടരുന്ന സേവനം; പുഷ്പാധരന്‍റെ സൈക്കിൽ ബെല്ല‌ടിയിൽ പത്രത്തിനായി മുഹമ്മ കണ്ണു തുറക്കും; എല്ലാപിൻതുണയുമായി കുടുംബവും

കഴിഞ്ഞ അരനൂറ്റാണ്ടായി പുഷ്പാധരൻഎന്ന പത്രഏജന്‍റിന്‍റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സൈക്കിളിലാണ് മുഹമ്മ മേഖല ഒന്നാകെ പുഷ്പാധരൻ പത്രം വിതരണം ചെയ്തിരുന്നത്. ഒരു കാലത്ത് മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ജനങ്ങൾ കണികണ്ടുണരുന്നത് അക്ഷരവെളിച്ചവുമായി എത്തുന്ന പുഷ്പാധരനെയായിരുന്നു. പുഷ്പാധരൻ പത്ര ഏജന്‍റായി പ്രവർത്തനം തുടങ്ങിയത് 1975ലാണ്. അന്ന് കെഎസ്ആർടിസി ബസുകളിലാണ് മുഹമ്മയിൽ പത്രക്കെട്ട് എത്തിയിരുന്നത്. ഇവിടെനിന്നു സൈക്കിളിൽ മണിക്കൂറുകളോളം സഞ്ചരിച്ചാണ് വരിക്കാർക്കു പത്രം എത്തിച്ചിരിന്നത്. വൈദ്യുതി വിളക്കുകൾ ഇല്ലായിരുന്ന കാലത്ത് സൈക്കിൾ ബാറ്ററിയിൽ നിന്നുള്ള ഇത്തിരി വെട്ടത്തിലാണ് ഇടവഴികൾ താണ്ടിയിരിന്നത്. തുടക്കത്തിൽ നാട്ടിലെ ഭേദപ്പെട്ട കുടുംബങ്ങളിൽ മാത്രമാണ് പത്രം എടുത്തിരുന്നത്. പത്രത്തിന്‍റെ വരിക്കാരാകാൻ കഴിയാത്തവർ പലരും പുലർച്ചെ മുഹമ്മ ജംഗ്ഷനിലെത്തി പുഷ്പാധരന്‍റെ പത്രം വായിക്കുമായിരുന്നു. ഇപ്പോൾ രണ്ടായിരത്തോളം പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും നാടിന്‍റെ മുക്കിനും മൂലയിലുമായി എത്തുന്നത് പുഷ്പാധരന്‍റെ ഏജൻസിയിലൂടെയാണ്. ഇപ്പോൾ പത്രവിതരണത്തിന് 10 ലേറെ വിതരണക്കാരുണ്ട്. ഭാര്യ നാൻസിയും…

Read More

കേരളത്തിൽ ജിഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ ആദിവാസി ഉത്പന്നം: കണ്ണാടിപ്പായയ്ക്ക് ഭൗമസൂചികാ പദവി

ആദിവാസിജനതയുടെ കരവിരുതിൽ നെയ്തെടുക്കുന്ന കണ്ണാടിപ്പായയ്ക്കു ഭൗമസൂചികാ പദവി. കേരള വനഗവേഷണകേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് കണ്ണാടിപ്പായയ്ക്ക് പദവി ലഭിച്ചത്. കേരളത്തിൽ ജിഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ ആദിവാസി ഉത്പന്നമാണിത്. ഗോത്രജനതയുടെ കരവിരുതിൽ ഞൂഞ്ഞലീറ്റ അഥവാ മെയ്യീറ്റ എന്ന പ്രത്യേക തരം ഈറ്റയുടെ കനം കുറഞ്ഞ, മിനുസപ്പെടുത്തിയ പാളികൾ ഉപയോഗിച്ചാണു കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. പായയിൽ കലാപരമായി നെയ്തുചേർക്കുന്ന ചതുരങ്ങളെയാണ് കണ്ണാടികളെന്നു വിളിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലെ മണ്ണാൻ, മുതുവാൻ, മലയർ, കാടർ എന്നീ വിഭാഗക്കാരാണ് പ്രധാനമായും കണ്ണാടിപ്പായകൾ നെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കേരള വനഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ കണ്ണാടിപ്പായ ഭൗമസൂചികാ പദവിയിലേക്കെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഈ ഉത്പന്നങ്ങൾ നിർമിക്കാൻ ആധുനിക യന്ത്രങ്ങൾ ഇറക്കി കെഎഫ്ആർഐ പരിശീലനങ്ങൾ നൽകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശ്രദ്ധവരുത്തുകയാണു ലക്ഷ്യം. കെഎഫ്ആർഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ, മുൻ ഡയറക്ടർ ഡോ. ശ്യാം…

Read More

പുഴയോരത്തെ ഈ മുളങ്കാട്  ഓക്‌സിജന്‍ പാര്‍ക്കാണ്; ഒപ്പം മുളകളുടെ സംഗീതവും; പാറപ്പള്ളി ജോയി ജോസഫ് ഒരുക്കിയ പ്രകൃതിവനം കാണാൻ കാഴ്ചക്കാരുടെ തിരക്ക്

കോട്ടയം: കൊടുംചൂടില്‍ വിയര്‍ക്കുമ്പോള്‍ മീനച്ചിലാറിന്‍റെ തീരം ചേര്‍ന്നുള്ള മുളങ്കാട്ടിലേക്കു കടന്നാല്‍ വലിയൊരു ആശ്വാസമാണ്. ഇവിടെ ഇരുന്നാല്‍ മുളകളുടെ സംഗീതം ആസ്വദിക്കാം, ശുദ്ധവായു ശ്വസിക്കാം, വശ്യമായ കാഴ്ചകള്‍ കാണാം, മനസ് ശാന്തമാക്കാം. പാലാ പാറപ്പള്ളി മൂക്കന്‍തോട്ടത്തില്‍ ജോയി ജോസഫാണ് പല തരം മുളകള്‍ തിങ്ങിവളരുന്ന പ്രകൃതിവനം വളര്‍ത്തിയിരിക്കുന്നത്. മീനച്ചില്‍ ബാംബു ഓക്‌സിജന്‍ പാര്‍ക്ക് എന്ന മുളങ്കാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇവിടത്തെ വശ്യമായ കാഴ്ച കാണാനെത്തുന്നവരോടൊക്കെ ജോയി മുളകളുടെ പ്രാധാന്യവും വിശേഷവും പറഞ്ഞുതരും. കഴിഞ്ഞ കോവിഡ് കാലത്താണ് ജോയിക്ക് മുളയില്‍ കമ്പം കയറിയത്. കിസാന്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍ജിഒയില്‍ അംഗമായ ജോയി അവിടെ ലഭിച്ചതും വായിച്ചറിഞ്ഞതുമൊക്കെ കേട്ട് വയനാട് ഉറവില്‍നിന്നും 100 രൂപ നിരക്കില്‍ ഏഴുനൂറ് മുളംതൈകള്‍ വാങ്ങി. മീനച്ചിലാറിന്‍റെ തീരത്തെ രണ്ടരയേക്കര്‍ റബര്‍ മരങ്ങള്‍ വെട്ടി അവിടെ നിരനിരയായി മുള നട്ടു. നട്ട് ഒരുമാസം തികഞ്ഞില്ല, പ്രളയത്തിൽ…

Read More

ഒരു സാധാരണ മേക്ക് ആർടിസ്റ്റ് പോപ് ഐക്കൺ റിഷാനയെപ്പോലെ മേക്കപ്പ് ചെയ്തു; വൈറലായി വീഡിയോ; ഇതൊക്കെയാണ് കഴിവെന്ന് സോഷ്യൽ മീഡിയ

മേക്കപ്പിലൂടെ മേക്ക് ഓവർ നടത്തുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ട്. മിക്ക മേക്കപ്പ് ആർട്ടിസ്റ്റുകളും ഇത്തരത്തിൽ മേക്ക് ഓവറിലൂടെ വിസ്മയം തീർക്കുന്നവരാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മേക്ക് ഓവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് കോലാപ്പൂരിലുള്ള സോണാലി എന്ന യുവതി. മെഹന്ദി മേക്കപ്പ് ആർട്ടിസ്റ്റ് ആണിവർ. അംബാനി കല്യാണത്തിന് എത്തിയ പോപ് ഐക്കൺ റിഹാനയുടെ മേക്ക് അപ്പ് ആണ് സൊണാലി പരിചയപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്‍റെ വീഡിയോയും യുവതി പങ്കുവച്ചു. മേക്കപ്പിന് വേണ്ടുന്ന പ്രൊഡക്ടുകൾ ഉള്ള കവർ തുറക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. അതിൽ നിന്നും ഓരോ പ്രൊഡക്ടുകളായി എടുത്ത് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ ആളുകളെ അമ്പരപ്പിച്ച് കൊണ്ട് ശരിക്കും റിഹാനയുടേത് പോലെ തന്നെ മേക്കപ്പ് സൊണാലി ചെയ്യുന്നത് കാണാൻ സാധിക്കും. കണ്ണും ചുണ്ടും എല്ലാം എങ്ങനെയാണോ റിഹാന ചെയ്തിരിക്കുന്നത് അതേപോലെതന്നെയാണ് യുവതിയും മേക്കപ്പ് ഇട്ടിരിക്കുന്നത്. എന്തായാലും ഇവരുടെ…

Read More

കളക്ടർ പറഞ്ഞാ സുമ്മാവാ… കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല; പത്തനംതിട്ട വെട്ടിപ്പുറത്തെ കളിക്കളത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ കളിക്കാനെത്തിയപ്പോള്‍

 സ്മാര്‍ട്ട് ഫോണിന്‍റെയും കംപ്യൂട്ടറിന്‍റെയും ലോകത്തുനിന്ന് കളിക്കളങ്ങളിലേക്ക് ഇറങ്ങാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നടത്തിയ ആഹ്വാനത്തിനു വലിയ പ്രതികരണം. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെ കളിക്കളങ്ങളില്‍ കളക്ടര്‍ നേരിട്ടിറങ്ങിയപ്പോള്‍ കുട്ടികളിലും ആവേശമായി. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന പേരില്‍ ഇട്ട പോസ്റ്റില്‍ കുട്ടികള്‍ അവരവരുടെ നാട്ടിലെ കളിസ്ഥലങ്ങളിലേക്ക് ഇറങ്ങാനുള്ള ആഹ്വാനമാണ് നടത്തിയത്. പോസ്റ്റിനു പിന്നാലെ ഇന്നലെ രാവിലെ പത്തനംതിട്ട നഗരത്തിലെ ഒരു കളിക്കളത്തില്‍ കളക്ടര്‍ നേരിട്ടെത്തി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും കളക്ടറുടെ പോസ്റ്റിന്‍റെ കമന്‍റ് ബോക്‌സില്‍ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളില്‍ സമയം അനുസരിച്ച് താനും എത്തുമെന്ന് കളക്ടര്‍ പറയുന്നു. നല്ല ഫോട്ടോകള്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.പഴയകാല ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കിനാണ് കളക്ടര്‍ ശ്രമിച്ചിരിക്കുന്നത്. മുന്‌പൊക്കെ അവധി ലഭിച്ചാല്‍ കുട്ടികളെ വീട്ടില്‍ കാണാറില്ലായിരുന്നു. രാവിലെ ക്രിക്കറ്റ് ബാറ്റും ബോളുമൊക്കെയായി…

Read More

സ്വന്തം ശവമടക്ക് എങ്ങനെ വേണം? അന്ത്യാഭിലാഷങ്ങൾ കേട്ടാൽ അന്പരക്കും!

സ്വന്തം ശവസംസ്കാരം ഏതുവിധത്തിൽ നടക്കണമെന്നാണ് ആഗ്രഹം? ഈ ചോദ്യവുമായി ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവേയിൽ വെളിപ്പെട്ടത് അസാധാരണമായ അന്ത്യാഭിലാഷങ്ങൾ! 1,500 വ്യക്തികളെയും 100 ഫ്യൂണറൽ ഹോം ഡയറക്ടർമാരെയും ഉൾപ്പെടുത്തിയായിരുന്നു സർവേ. തന്‍റെ ചിതാഭസ്മം കുടുംബാംഗങ്ങൾ ഒരു പാത്രത്തിൽ വീട്ടിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ അഭിപ്രായപ്പെട്ടത് മരണാനന്തര ചടങ്ങുകൾക്കായി തന്‍റെ മൃതശരീരം പാരച്ചൂട്ടിൽ കൊണ്ടുപോകണമെന്നായിരുന്നു. മരണശേഷം തങ്ങളുടെ മൃതശരീരം കുഴിച്ചിട്ടാൽ മതിയെന്ന് അഭിപ്രായപ്പെട്ടത് ചുരുക്കം ചിലർമാത്രം. സർവേയിൽ പങ്കെടുത്ത മുക്കാൽ ഭാഗം പേരും ശവശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. ഈവിധം ആഗ്രഹിച്ചവരിൽ 51 ശതമാനം ആളുകളും തങ്ങളുടെ ചിതാഭസ്മം ഏതെങ്കിലും പ്രശസ്തമായ സ്ഥലത്ത് വിതറണമെന്നും പറഞ്ഞു. എന്നാൽ, 27 ശതമാനം പേർ തങ്ങളുടെ ചിതാഭസ്മം വീട്ടുകാർ ഒരു പാത്രത്തിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. 20 ശതമാനം പേർ തങ്ങളുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്കാര…

Read More

പത്തുവർഷം മുന്പ് 239 പേരുമായി കാണാതായ മലേഷ്യൻ എയർലൈൻസ്: യാത്രാവിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവച്ചു

പത്തുവർഷം മുന്പ് 239 പേരുമായി കാണാതായ മലേഷ്യൻ എയർലൈൻസ് യാത്രാവിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവച്ചതായി മലേഷ്യ അറിയിച്ചു. സമയം അനുകൂലമല്ലാത്തതാണു കാരണമെന്നു ഗതാഗത മന്ത്രി ആന്‍റണി ലോകി പറഞ്ഞു. ഡിസംബറിൽ തെരച്ചിൽ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014 മാർച്ച് എട്ടിന് ക്വാലാലംപുരിൽനിന്നു ചൈനയിലെ ബെയ്ജിംഗിലേക്കു പറന്ന വിമാനം ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലായിരിക്കവേ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ചൈന, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യക്കാരായിരുന്നു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹ തിരോധാനങ്ങളിലൊന്നായി കണക്കാക്കുന്ന സംഭവത്തിൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി വന്പൻ തെരച്ചിലാണു നടത്തിയത്. ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിശോധിച്ചെങ്കിലും വിമാനത്തിന്‍റേതെന്നു കരുതുന്ന ചില ചെറിയ അവശിഷ്ടങ്ങളല്ലാതെ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഓഷൻ ഇൻഫിനിറ്റി എന്ന സംഘടന നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. ഓഷൻ ഇൻഫിനിറ്റി തന്നെയാണ് ഡിസംബറിൽ തെരച്ചിൽ…

Read More

മൂത്രം കുടിച്ചു ജീവിച്ചത് അഞ്ചുദിവസം; ഭൂകന്പത്തിന്‍റെ അഞ്ചാംദിനം രക്ഷപ്പെടൽ

യാങ്കോൺ: മ്യാൻമർ ഭൂകന്പമുണ്ടായി അഞ്ചാം ദിനം അധ്യാപകനെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. സ്കൂൾ പാഠങ്ങളും സ്വന്തം മൂത്രവുമാണു തന്‍റെ ജീവൻ നിലനിർത്തിയതെന്നു നാല്പത്തേഴുകാരനായ ടിൻ മാവുംഗ് പറഞ്ഞു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായ ഇദ്ദേഹം പരിശീലന കോഴ്സിനായി ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമായ സാഗെയിംഗ് നഗരത്തിലെത്തിയതായിരുന്നു. ഭൂകന്പമുണ്ടാകുന്പോൾ ഇദ്ദേഹം ഹോട്ടലിലെ താഴത്തെ നിലയിലുള്ള മുറിയിലായിരുന്നു. കെട്ടിടം കുലുങ്ങിത്തുടങ്ങിയപ്പോൾ സ്കൂളിൽ പഠിപ്പിച്ചിരുന്ന പാഠങ്ങൾ ഓർമ വന്നു. അതു പ്രകാരം കിടയ്ക്കയ്ക്കടിയിൽ അഭയം തേടി. തൊട്ടു പിന്നാലെ ഹോട്ടൽ മുഴുവൻ ഇടിഞ്ഞു മുകളിലേക്കുവീണു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നുവെന്നു തോന്നിത്തുടങ്ങിയപ്പോൾ സ്വന്തം മൂത്രം കുടിച്ചു. കൂടെക്കൂടെ ‘രക്ഷിക്കണേ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. മേഖലയിൽ തെരച്ചിൽ നടത്തുന്ന മ്യാൻമർ റെഡ് ക്രോസ് ടീമാണു ബുധനാഴ്ച ടിൻ മാവുംഗിനെ കണ്ടെത്തിയത്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനിടെ ആരെയെങ്കിലും ജീവനോടെ കണ്ടെത്തുന്ന പ്രതീക്ഷ തെരച്ചിൽ സംഘത്തിനില്ലായിരുന്നു. ടിൻ മാവുംഗിനു ജീവനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർക്കും വലിയ സന്തോഷമായി.…

Read More