നിർത്താതെയുള്ള സംസാരം കേൾക്കുമ്പോൾ എന്തൊരു നീളമാ നാവിന് എന്നു പറയുന്നത് കേട്ടിട്ടില്ലേ. എപ്പോഴെങ്കിലും ഏറ്റവും നീളം കൂടിയ നാവുള്ളത് ആർക്കായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നാവിന്റെ നീളം കൊണ്ട് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി. ഒരു ഐഫോണിന്റെ വലിപ്പമുണ്ട് യുവതിയുടെ നാവിന്. സാധാരണ ഒരു മനുഷ്യന്റെ നാവിന്റെ നീളത്തേക്കാൾ രണ്ടിരട്ടിയാണിത്. പലരും തന്റെ നാവ് കണ്ട് ഞെട്ടുകയും ഭയത്തോടെ അലറുകയും ചെയ്യുന്നത് ആസ്വദിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ചാനൽ ടാപ്പർ എന്ന യുവതി തന്റെ എട്ടാമത്തെ വയസ് മുതലാണ് നാവിന് എന്തോ പ്രത്യേകതയുള്ളതായി തിരിച്ചറിയുന്നത്. ഒരിക്കൽ ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിലാണ് അവൾ അതു ശ്രദ്ധിക്കുന്നത്. ഇതുറപ്പാക്കാൻ ഹാലോവീന്റെ ഫോട്ടോകൾ പ്രിന്റെടുത്തു. പിന്നീട് അതൊക്കെ ചാനൽ ടപ്പർ വിട്ടു. പിന്നെ അവൾ അതിനെ കുറിച്ച് കൂടുതൽ ബോധവതിയായത് മിഡിൽ സ്കൂളിൽ പഠിക്കുമ്പോവാണ്. അപ്പോഴേക്കും ആളുകളും അവളുടെ നാവ്…
Read MoreCategory: Today’S Special
തറയിൽ ചാണകം മെഴുകിയിരുന്ന ഭൂതകാലമല്ലിത്; കനത്ത വെയിലിൽ കാർ ചൂടാകാതിരിക്കാൻ ചാണകം മെഴുകി അയുർവേദ ഡോക്ടർ
മുംബൈ: കനത്ത വെയിലിൽ തന്റെ കാറിനു ചൂടേൽക്കാതിരിക്കാൻ മുംബൈ ഡോക്ടർ സ്വീകരിച്ച “നാടൻവിദ്യ’ സോഷ്യൽ മീഡിയയ്ക്ക് കൗതുകമായി. ആയുർവേദ ഡോക്ടറായ റാം ഹരി കദം ചൂടിനെ പ്രതിരോധിക്കാൻ തന്റെ എസ്യുവിയിൽ ചാണകം മെഴുകുകയായിരുന്നു. മഹാരാഷ്ട്രയിലെ പന്ദർപുറിലാണു സംഭവം. കാറിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.ചൂടിൽനിന്നു വാഹനങ്ങളെ പരിപാലിക്കാൻ ചാണകം തേച്ചാൽ മതിയെന്നും ഇതു വലിയ പണച്ചെലവുള്ള കാര്യമല്ലെന്നും ഡോക്ടർ പറയുന്നു. ഗോമൂത്രവും ചാണകവും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കാറിന്റെ പുറത്ത് തേയ്ക്കുകയാണു വേണ്ടത്. ഇങ്ങനെ ചെയ്താൽ മണിക്കൂറുകളോളം വെയിലത്ത് പാർക്ക് ചെയ്താലും കാറിന്റെ ഉൾവശം ചൂടാകില്ല. മറ്റു കേടുപാടുകളും സംഭവിക്കില്ല. ചൂടു കുറയ്ക്കാൻ ചാണകം മെഴുകുന്ന വിദ്യ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർ വീടിന്റെ ഭിത്തിയിലും ചാണകം മെഴുകാറുണ്ട്. വീടിന്റെ തറയിൽ ചാണകം മെഴുകിയിരുന്ന ഒരു ഭൂതകാലം മലയാളിക്കുമുണ്ടല്ലോ.
Read Moreപാമ്പാടുംചോല കാഴ്ചയുടെ സ്വര്‍ഗഭൂമി; പൊള്ളുന്ന വെയിലിലും കുളിരുള്ള കാലാവസ്ഥ; വിപുലമായ സൗകര്യങ്ങളൊരുക്കി വനം വകുപ്പ്
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല, ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരേയും ആകര്‍ഷിക്കുന്നതാണ്. മൂന്നാറില്‍നിന്നു 35 കിലോമീറ്റര്‍ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടുംചോലയിലെ കാഴ്ചകള്‍ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്. വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടമാണിത്. കൊടുംവേനലിലും പാമ്പാടുംചോലയിലെ പുലര്കാലങ്ങളില് മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകള്‍ക്കൊപ്പം കിളികള്‍ തലങ്ങും വിലങ്ങും ചിലച്ചു പായും. പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കാഴ്ച്ച വര്‍ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്. ഞാവല്‍, എടന്ന, കരിമരം, വെട്ടി, മെഴുകുനാറി, കാട്ടുവിഴാല്‍ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ കാട്ടുമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെക്കൊണ്ട്…
Read Moreസ്വാമി ജീവത്യാഗം ചെയ്തെന്നു ശിഷ്യൻ: നിത്യാനന്ദയ്ക്ക് എന്തു സംഭവിച്ചു? മരിച്ചെന്നും ഇല്ലെന്നും റിപ്പോർട്ടുകൾ; ഏപ്രിൽ ഫൂൾ ആകുമെന്ന് സോഷ്യൽ മീഡിയ
സ്വയംപ്രഖ്യാപിത ആൾദൈവവും വിവാദനായകനുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സ്വാമി ജീവത്യാഗം ചെയ്തെന്നു നിത്യാനന്ദയുടെ സഹോദരിയുടെ മകനും ശിഷ്യനുമായ സുന്ദരേശ്വരൻ അറിയിച്ചതാണ് അഭ്യൂഹത്തിന് ഇടയാക്കിയിരിക്കുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു വെളിപ്പെടുത്തൽ. സനാതധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്നാണ് സുന്ദരേശ്വരൻ അറിയിച്ചത്. അതേസമയം, നിത്യാനന്ദ മരിച്ചെന്ന വാർത്ത അടുത്തവൃത്തങ്ങൾ നിഷേധിച്ചു. മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർഥത്തിൽ പങ്കുവച്ചതായിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേരത്തെയും നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നിരവധി തമിഴ്, ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. തനിക്കു ദിവ്യശക്തി ഉണ്ടെന്ന് പ്രചരിപ്പിച്ച് വലിയതോതിൽ ആളുകളെ ആകർഷിച്ചിരുന്നു നിത്യാനന്ദ. രാജ്യത്തും വിദേശത്തുമായി നിരവധി ആശ്രമങ്ങൾ സ്ഥാപിച്ചു. 2010ൽ സിനിമാ നടിക്കൊപ്പമുള്ള സ്വകാര്യവീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദ പൊതുമധ്യത്തിൽ അസ്വീകാര്യനായി മാറുന്നത്. ഇതിനിടെ ബലാത്സംഗക്കേസുകളിലും നിത്യാനന്ദ അകപ്പെട്ടു. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതിമാരുടെ…
Read Moreവാടകഗര്‍ഭധാരണം: ഒരു കോടി രൂപയ്ക്കു കരാർ; 17 കാരി ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി; ചൈനയിൽ അന്വേഷണം
പതിനേഴുകാരി വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്കു ജന്മം നല്കിയ സംഭവത്തിൽ ചൈനയിൽ അന്വേഷണം. പ്രായപൂർത്തിയാകും മുൻപ് പതിനാറാമത്തെ വയസിലാണ്, വാടകഗര്ഭധാരണത്തിനായുള്ള ഭ്രൂണം പെണ്‍കുട്ടിയിൽ നിക്ഷേപിച്ചതെന്നും ഇതിനു പ്രേരിപ്പിച്ച അന്പതുകാരന് പ്രത്യുപകാരമായി ഒരു കോടി രൂപ നല്കിയെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണു ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സിചുവാന്‍ പ്രവിശ്യയിൽ താമസിക്കുന്ന പെണ്‍കുട്ടി ഒരു ഏജന്‍സി വഴിയാണ് വാടകഗര്‍ഭധാരണത്തിന് സമ്മതിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി. ഷിയാങ്ജി പ്രവിശ്യയില്‍നിന്നുള്ള 50 കാരനായ ലോങ് ആണ് വാടകഗർഭധാരണത്തിന് പ്രേരിപ്പിച്ചത്. തനിക്ക് ഇരട്ടക്കുട്ടികൾതന്നെ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. മനുഷ്യക്കടത്തുവിരുദ്ധ പ്രവര്‍ത്തകനായ ഷാങ്ഗുവാന്‍ ഷെങ്ഷി ആണ് ഈ സംഭവം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഗ്വാങ്ഷോ ജുന്‍ലാന്‍ മെഡിക്കല്‍ എക്യുമെന്റ് കമ്പനിയുമായി 81 ലക്ഷം രൂപയുടെ കരാറാണ് ഇരട്ടക്കുട്ടികൾക്കായി ലോങ് ഒപ്പിട്ടതെന്നും എന്നാല്‍ കുട്ടികൾ ജനിച്ചശേഷം ഒരു കോടി രൂപ നല്‍കേണ്ടി വന്നെന്നും കുറിപ്പിലുണ്ടായിരുന്നു. ഇതിൽ…
Read Moreമക്കളെ ഞാൻ നോക്കിക്കോളാം, നീ പോയ്ക്കോ: ഭാര്യയെ കാമുകനു കെട്ടിച്ചുകൊടുത്ത് മാസ് കാട്ടി; മൂന്നാം ദിവസം ഭർത്താവ് ചെന്ന് കരഞ്ഞ് കാല് പിടിച്ച് തിരികെ കൊണ്ടുവന്നു
ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു നൽകിയ ഭർത്താവ് മൂന്നാം ദിവസം ഭാര്യയെ തിരികെ വീട്ടിലേക്കു കൊണ്ടുവന്നു. ഭാര്യ രാധികയെയാണ് ഭർത്താവ് ബബ്ലു കാമുകനായ വികാസിന് വിവാഹം കഴിപ്പിച്ച് നൽകിയത്. രാധികയ്ക്ക് വികാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബബ്ലു ഈ സാഹസം കാട്ടിയത്. ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ താൻ വളർത്തുമെന്ന കരാറും യുവാവ് ഉണ്ടാക്കി. മാർച്ച് 25ന് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് നാട്ടുകാരെ സാക്ഷിയാക്കി രാധികയെ കാമുകൻ വികാസ് മിന്നുകെട്ടി. ഈ സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ബബ്ലു വികാസിന്റെ വീട്ടിലെത്തി രാധികയെ വിട്ടുതരണമെന്ന് അഭ്യർഥിച്ചു. “അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണ്. വിവാഹം കഴിഞ്ഞശേഷമാണ് അവളുടെ ഭാഗത്ത് തെറ്റില്ലെന്നു മനസിലാക്കിയത്. അവളെ എന്നോടൊപ്പം തിരികെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണ്. അവളുടെ ഉത്തരവാദിത്തം…
Read Moreഇന്ന് ബാലപുസ്തകദിനം: കുട്ടികൾക്കു സമ്മാനിക്കാം, നിധിപോലൊരു പുസ്തകം
ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ രണ്ട് ദ ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യംഗ് പീപ്പിൾ (ഐബിബിവൈ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 1967 മുതൽ ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്. വായന കുറയുന്നു എന്ന പരിദേവനം ഉയരുന്ന കാലത്ത് കുട്ടികളെ ബാല്യംതൊട്ടേ പുസ്തകങ്ങളുമായി പരിചയപ്പെടുത്താൻ നിരവധി ശ്രമങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. ചെറുപ്പത്തിലേ പുസ്തകങ്ങൾ സമ്മാനമായി നൽകുക എന്നത് അതിലൊന്നാണ്. കുട്ടികൾ അവശ്യം വായിച്ചിരിക്കേണ്ട എക്കാലത്തേയും മികച്ച അഞ്ചു പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരിയായ ഇ.കെ.ഷീബ. 1. ടോട്ടോച്ചാൻ ലോകമെമ്പാടുമുള്ള കുട്ടികളെ ഇതുപോലെ രസിപ്പിച്ച ഒരു പുസ്തകം വേറെയില്ല. കുസൃതിയായ ഒരു പെൺകുട്ടി സമർഥനും വാത്സല്യനിധിയുമായ ഒരു അധ്യാപകന്റെ ശിക്ഷണത്തിൽ മിടുക്കിയായി മാറുന്നത് അതീവഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം. 2.ബെന്നി സ്വന്തം കാലിൽ (ബെന്നി വാക്ക്സ് ഓണ്‍ ഹിസ് ഓണ്‍ ) അൽബേനിയൻ എഴുത്തുകാരനായ കിസോ…
Read Moreനടുറോഡിൽ ട്രാഫിക് കുരുക്കുണ്ടാക്കി ഭാര്യയുടെ റീൽ: പോലീസുകാരനായ ഭർത്താവിന് സസ്പെൻഷൻ; വീഡിയോ വൈറൽ
നിയമപാലകർ തന്നെ നിയമം തെറ്റിച്ചാൽ എന്താകും അവസ്ഥ. കഴിഞ്ഞ ദിവസം അത്തരത്തിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അജയ് കുണ്ടുവിന്റെ ഭാര്യയുടെ ഒരു നിമിഷത്തെ അശ്രദ്ധയോ പക്വതക്കുറവോ മൂലം സംഭവിച്ചതാണിത്. മറ്റൊന്നുമല്ല, സീബ്രാ ക്രോസിംഗിൽ നിന്ന് അയ്യുടെ ഭാര്യ ജ്യോതി പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ്. ഇവരുടെ ഡാൻസ് കാരണം വലിയ ഗതാഗത തടസം തന്നെ ഉണ്ടായി. അതോടെ റീൽസ് വൈറലാകുകയും പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അതോടെ ഇതിനെതിരേ നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തിയതിനും ബിഎൻഎസ് സെക്ഷൻ 125, 292, 3(5) എന്നിവ പ്രകാരം ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനും സസ്പെൻഷനും ലഭിച്ചു.
Read Moreമക് ഡൊണാൾഡ്സിൽ നിന്നും ഒരു കൊല്ലം ഫ്രീയായി ഭക്ഷണം കഴിച്ചു, സഹായിച്ചത് കൂട്ടുകാരൻ: വൈറലായി പോസ്റ്റ്
കടയിൽ കയറി ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ കടന്നു കളയുന്ന ചില വിരുതൻമാർ നാട്ടിലുണ്ട്. ഒന്നോ രണ്ടോ തവണയൊക്കെ ഇങ്ങനെ കടക്കാരെ പറ്റിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കും. എന്നാൽ അതിൽ കൂടുതൽ തവണയൊക്കെ എങ്ങനെയാണ് മറ്റുള്ളവനെ പറ്റിച്ച് കഴിക്കാൻ സാധിക്കുക. എന്നാൽ ഇതൊക്കെ നിസാരമെന്ന് പറയുകയാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്. റെഡിറ്റിലാണ് ഇതിനെ കുറിച്ച് യുവാവ് പറഞ്ഞിരിക്കുന്നത്. മക്ഡൊണാൾഡ്സിൽ നിന്ന് താനും തന്റെ കൂട്ടുകാരും ഒരു കൊല്ലമാണ് ഫ്രീ ആയി ഫുഡ് അടിച്ചതെന്നാണ് പോസ്റ്റിൽ യുവാവ് പറഞ്ഞിരിക്കുന്നത്. മക്ഡൊണാൾഡ്സിൽ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്ത് വഴിയാണ് ഭക്ഷണം ഓസിന് കഴിക്കാനുള്ള അവസരം ഉണ്ടായത്. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താനോ തന്റെ കൂട്ടുകാരോ പിടിക്കപ്പെട്ടില്ലന്നും ഇയാൾ പറയുന്നു. പണം കൊടുക്കാതെ ഇതുപോലെ ഭക്ഷണം കഴിക്കുന്നതിൽ ഒരിക്കൽ പോലും തങ്ങൾക്ക് കുറ്റബോധം ഉണ്ടായിട്ടില്ലന്നും ഇയാൾ പറയുന്നു. ചിലപ്പോൾ അഞ്ച്…
Read Moreവിവാഹത്തിലെ സ്വർണം ഒഴിവാക്കി; അന്തേവാസികൾക്കായി കെട്ടിടം നിർമിച്ചു നൽകി കണിയാംപറമ്പിൽ സുരേഷ് ബാബുവും സിനി വിശ്വനാഥനും
ആർഭാട വിവാഹ ആഘോഷങ്ങളുടെ കാലത്ത് വേറിട്ട മാതൃകയുമായി ഒരു വിവാഹം. മകൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം ഉപയോഗിച്ച് അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമിച്ചുനൽകി മാതൃക കാട്ടിയത് അടൂർ സ്വദേശികളായ മാതാപിതാക്കളാണ്. അടൂർ എംജി റോഡിൽ കണിയാംപറമ്പിൽ സി. സുരേഷ് ബാബു-സിനി വിശ്വനാഥ് ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തോടനുബന്ധിച്ചാണ് കെട്ടിടം നിർമിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ. സുരേഷ് ബാബുവിന്റെയും ബിനുവിന്റെയും മകൻ അക്ഷയ് ആയിരുന്നു വരൻ. മകളുടെ മുത്തച്ഛൻമാരുടെ സ്മരണയിൽ 1800 ചതുരശ്ര അടിയുള്ള കെട്ടിടമാണ് മഹാത്മാ ജനസേവന കേന്ദ്രത്തിനു നിർമിച്ചു നൽകിയത്. മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് വിവാഹത്തിനു സ്വർണം വേണ്ടെന്ന തീരുമാനം ആദ്യം അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായ രണ്ട് പെൺകുട്ടികളുടെ…
Read More