എങ്ങനെ സാധിക്കുന്നെടാ ഇതൊക്കെ…. പെരുമ്പാന്പുകളുമായി കടയിലെത്തി മോഷണശ്രമം: വൈറലായി ദൃശ്യങ്ങൾ

പെരുമ്പാമ്പുകളുമായി ഷോപ്പിലെത്തി മോഷണം നടത്താൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണു സംഭവം നടന്നത്. ഷോപ്പിലെത്തിയ രണ്ടുപേർ കാഷ്യറുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ചുരുട്ടി പന്ത് പോലെയാക്കിയ പെരുമ്പാമ്പിനെ മേശപ്പുറത്തു വയ്ക്കുകയായിരുന്നു. ജീവനക്കാരെ ഭീതിപ്പെടുത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാന്പിനെ കണ്ടു ഭയന്ന കാഷ്യർ മാറിനിന്ന് അതിന്‍റെ ചിത്രം മൊബൈലിൽ പകർത്താന്‍ ശ്രമിച്ചപ്പോൾ ഫോണ്‍ തട്ടിപ്പറിക്കാനും മോഷ്ടാക്കൾ ശ്രമിച്ചു. കാഷ്യര്‍ ഇതു ചെറുത്തപ്പോൾ രണ്ടാമത്തെയാൾ മറ്റൊരു പെരുമ്പാമ്പിനെ കൂടി മേശപ്പുറത്തേക്കിട്ടു. അതിനിടെ കാഷ്യര്‍ പോലീസിനെ വിവരം അറിയിക്കുന്നതു കണ്ട മോഷ്ടാക്കൾ പാന്പുകളുമായി രക്ഷപ്പെട്ടു. പോകുന്നവഴി 34,266 രൂപ വിലയുള്ള സിബിഡി ഓയില്‍ പായ്ക്കറ്റും ഇവർ കൊണ്ടുപോയി. സംഭവസമയം നിരവധിപ്പേർ കടയില്‍ ഉണ്ടായിരുന്നു. മോഷണത്തിനായാണു പാമ്പുകളെ കൊണ്ടുവന്നതെന്നും പ്രതികളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More

നന്മയുള്ള ലോകമേ… ടാക്സി ഡ്രൈവറുടെ സത്യസന്ധതയെ വാഴ്ത്തി യാത്രക്കാരന്‍റെ കുറിപ്പ്

ടാക്സിയിൽ മറന്നുവച്ച ഫോൺ തിരികെ തന്നതിൽ ഡ്രൈവറോടു നന്ദി അറിയിച്ച് സമൂഹമാധ്യമത്തിൽ യാത്രക്കാരൻ പങ്കുവച്ച കുറിപ്പ് വൈറലായി. ബംഗളൂരുവിലെ ഹെബ്ബാളിൽ വച്ചാണ് യുവാവ് കാറിൽ ഫോൺ മറന്നുവച്ചത്. രാത്രി 11ന് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന ടാക്സിയിലായിരുന്നു യാത്ര. ചെറിയ ദൂരമായതിനാൽ ഡ്രൈവർ പണം വാങ്ങിയിരുന്നില്ല. കാറിൽനിന്നിറങ്ങിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം മനസിലാവുന്നത്. അപ്പോഴേക്കും കാർ അവിടെനിന്നു പോയിരുന്നു. ആപ്പിൽ അല്ല കാബ് ബുക്ക് ചെയ്തത് എന്നതുകൊണ്ടുതന്നെ വാഹനത്തിന്‍റെ ഒരു വിവരവും ഇല്ലായിരുന്നു. ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. നഷ്ടമാകുന്നതിനു മുൻപേ ഫോണിനു ചാർജ് കുറവായിരുന്നു. സാംസംഗ് ട്രാക്കിംഗ് സർവീസ് ഉപയോഗിച്ച് നോക്കിയെങ്കിലും ഫോൺ ഓഫായതുകൊണ്ട് കാര്യമുണ്ടായില്ല. എന്നാൽ‌, 15 മണിക്കൂർ കഴിഞ്ഞപ്പോൾ ഫോൺ ഓണായതായി സാംസംഗിൽനിന്നു മെയിൽ വന്നു. വിളിച്ച് നോക്കിയപ്പോൾ ഡ്രൈവർ ഫോൺ എടുത്തു.…

Read More

കൂട് വിട്ട് കൂട്ട് തേടി: അങ്ങാടികളില്ല അങ്ങാടിക്കുരുവികളും

അടുത്തകാലത്തുവരെ നമ്മുടെ അങ്ങാടികളുടെ സജീവ സാന്നിധ്യമായിരുന്ന അങ്ങാടിക്കരുവികള്‍, പ്രധാന നഗരങ്ങളില്‍നിന്നെല്ലാം പൂര്‍ണമായും അപ്രത്യക്ഷമായി. കോട്ടയം, ചങ്ങനാശേരി, എറണാകുളം മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍, ഈ വര്‍ഷത്തെ ലോക അങ്ങാടിക്കുരുവി ദിനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കുരുവിയെപ്പോലും കണ്ടെത്താനായില്ല. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല. കടയുടെ ഐശ്വര്യമായി കാണുകയും കടയ്ക്കുള്ളില്‍ കൂടു കൂട്ടാനും സ്വൈരവിഹാരം നടത്താനും അനുവദിച്ചിരുന്ന വ്യാപാരികളുടെ തലമുറ മാറി എന്നതാണ് മുഖ്യകാരണം. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കുരുവികളുടെ വിഹാരം തടഞ്ഞ് കൂട് കൂട്ടാന്‍ ഇടമില്ലാതാക്കുകയും ചെയ്യുന്നു. കീടനാശിനികള്‍ ഏറെയുള്ള ധാന്യങ്ങള്‍ ഭക്ഷണമാക്കിയപ്പോള്‍ കുഞ്ഞ് പക്ഷികളില്‍ ഒട്ടേറെയെണ്ണം ചത്തു. നഗരഹൃദയങളില്‍ ഇവയുടെ കൂടുകള്‍ക്ക് സമീപമായി ഒട്ടേറെ മൊബൈല്‍ ടവറുകള്‍ ഉയര്‍ന്നതുമൂലം മുട്ടകളിലെ ഭ്രൂണവളര്‍ച്ച തടസപ്പെട്ടതും…

Read More

ഒ.വി. വിജയന്‍ ഓര്‍മയായിട്ട് 20 വര്‍ഷം: ഒ.വി. വിജയനെ കോട്ടയം മറന്നിട്ടില്ല

ഖസാക്കിന്‍റെ ഇതിഹാസകാരന്‍ ഒ.വി. വിജയന്‍ ഓര്‍മയായിട്ട് 20 വര്‍ഷം. ജീവിതസായാഹ്നത്തില്‍ കുറേക്കാലം കോട്ടയം അക്ഷരനഗരിയിലായിരുന്നു വിജയന്‍റെ ജീവിതം. എംജി സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന സഹോദരി ഒ.വി. ഉഷയുടെ പരിചരണത്തിലായിരുന്നു അക്കാലത്ത് ഒ.വി. വിജയന്‍. എസ്എച്ച് മൗണ്ടില്‍ റെയില്‍വേ ലൈനിനോടു ചേര്‍ന്ന വാടകവീട്ടില്‍ വിജയനൊപ്പം ഭാര്യ തെരേസയുമുണ്ടായിരുന്നു. പുസ്തക പ്രസാധകരും സാഹിത്യകാരന്മാരുമായുള്ള അടുപ്പവും വിജയന് കോട്ടയം ജീവിതം രസകരമാക്കി. എസ്എച്ച് മൗണ്ടില്‍ എത്തുന്നതിനു മുന്പ് കോട്ടയം അഞ്ജലി ഹോട്ടലിലും ഹോംസ്റ്റഡിലും കുറെക്കാലം വിജയന്‍ താമസിച്ചിരുന്നു. സാഹിത്യവും സംഗീതവും പുസ്തകചര്‍ച്ചയുമായി ഇവിടെ വ്യാപൃതനായി. അഞ്ജലി ഹോട്ടലില്‍ പതിവു മെനുവില്‍നിന്നു വ്യത്യസ്തമായി കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവും ദോശയുമൊക്കെയായിരുന്നു വിജയന് ഇഷ്ടം. ചില അടുപ്പക്കാര്‍ സൂര്യകാലടി മനയ്ക്കു സമീപം മീനച്ചിലാറിനോടു ചേര്‍ന്ന് ഒരു ഹട്ട് വിജയനു താമസിക്കാന്‍ നിര്‍മിച്ചു. ഇവിടെയും ഏതാനും നാള്‍ വിജയന്‍ താമസിച്ചിട്ടുണ്ട്. മമ്മൂട്ടിയും സഖറിയയും എം.വി. ദേവനും…

Read More

ആഹാ!!! പച്ചപ്പും മനോഹാരിതയും… വേനലവധി സുന്ദരമാക്കാൻ ഇടുക്കി ഒരുങ്ങി

വിദ്യാലയങ്ങൾ മധ്യവേനലവധിക്കായി അടച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. കടുത്ത വേനൽച്ചൂടിൽ നിന്നും താത്കാലിക ആശ്വാസം തേടിയും കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്രയും ലക്ഷ്യമിട്ടാണ് കൂടുതൽ പേരും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇടുക്കിയിലെ പച്ചപ്പും മഞ്ഞും തണപ്പും മലനിരകളും വശ്യമായ മറ്റു കാനന കാഴ്ചകളും സഞ്ചാരികൾക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേനലവധിക്കാലത്ത് മലകയറി ജില്ലയിലെത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 10,30,485 സഞ്ചാരികളാണ് ഇടുക്കിയിലെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത്. 2023ലേക്കാൾ 1,07,942 പേരുടെ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്, സാഹസിക പാർക്ക്, മാട്ടുപ്പെട്ടി ഡാം, ഹിൽവ്യു പാർക്ക്, രാമക്കൽമേട്, ബൊട്ടാണിക്കൽ ഗാർഡൻ, ആമപ്പാറ, അരുവിക്കുഴി, പാഞ്ചാലിമേട്, എസ്എൻ പുരം, മലങ്കര തുടങ്ങിയ കേന്ദ്രങ്ങളിലാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ഡിടിപിസിയുടെ…

Read More

40 ലക്ഷം ലോണെടുത്ത് അമേരിക്കയിൽ ‌പഠിക്കാൻ പോയി: ഒടുവിൽ ജോലി ഇല്ലാതെ നാട്ടിലേക്ക് മടങ്ങി; ഇപ്പോൾ കടത്തിനു മേൽ കടം; എന്ത് ചെയ്യുമെന്നറിയാതെ യുവാവ്

വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുക എന്നത് മിക്ക വിദ്യാർഥികളുടേയും ഒരു സ്വപ്നമാണെന്ന് തന്നെ പറയാം. ലോണെടുത്തും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റു പെറുക്കിയാണെങ്കിലും കുഞ്ഞുങ്ങളുടെ ഈ ആഗ്രഹം മാതാപിതാക്കൾ സാധിച്ച് കൊടുക്കാറുണ്ട്. എന്നാൽ ഇവർ പുറത്ത് പോകുന്പോൾ വരുത്തി വയ്ക്കുന്ന കടം വീടാൻ പലപ്പോഴും സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ചിലർക്ക് മാത്രം അതൊക്കെ നിസാരമായി വീട്ടാനും സാധിക്കും. ഇപ്പോഴിതാ കടം വാങ്ങി പുറത്ത് പഠിക്കാൻ പോയ വിദ്യാർഥിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎസിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രി എടുക്കണമെന്ന ആഗ്രഹത്തോടെ എച്ച്ഡിഎഫ്സിയിൽ നിന്നും 40 ലക്ഷം രൂപ ലോണെടുത്ത് പുറത്ത് പഠിക്കാൻ പോയതായിരുന്നു. അച്ഛന് ചെറിയൊരു ബിസിനസ് ആയിരുന്നു. തന്‍റെ സ്വപ്നങ്ങൾക്ക് എതിര് നിൽക്കാൻ അച്ഛൻ ഇന്നേവരെ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ആഗ്രഹത്തിനും അച്ഛൻ അദ്ദേഹത്തെ കൊണ്ടാവും വിധം പിന്തുണ നൽകി. മാസ്റ്റേഴ്സ് എടുത്ത…

Read More

സൈബർ സുരക്ഷിതരായിരിക്കാം: മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അവധിക്കാലത്ത് ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികള്‍ക്കു ശരിയായ അവബോധം നല്‍കണം. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്‌ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണ്. ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എപ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും എന്താണ് യഥാര്‍ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം.  തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ പാസ്‌വേര്‍ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ കുട്ടികളെ കബളിപ്പിച്ചേക്കാം.  അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്‍റുള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇ-മെയില്‍ അപരിചിതരില്‍നിന്നു ലഭിച്ചാല്‍ രക്ഷിതാക്കളെ സമീപിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. അപരിചിതരില്‍നിന്നു സൗഹൃദ അഭ്യര്‍ഥനകള്‍ സ്വീകരിക്കാതിരിക്കുക.  ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍ മുതിര്‍ന്നവരെക്കൊണ്ടു പരിശോധിപ്പിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക ഓണ്‍ലൈന്‍…

Read More

ചേട്ടാ, ക്ലിക് ചെയ്തോ… നമുക്കൊരു കാൻഡിഡ് എടുക്കാം: ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വൈറലായി വീഡിയോ

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്പോൾ അപ്രതീക്ഷിതമായി ആരെങ്കിലും കടന്നു വന്നാൽ ആരായാലും ഞെട്ടിപ്പോകും. അതൊരു പാന്പാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത്തരത്തിലൊരു അവസ്ഥ സംഭവിച്ചിരിക്കുകയാണ് നേച്ചർ റിസര്‍വിലെ നടവഴിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത യെഷി ഡെമ എന്ന യുവതിക്ക്. അവരുടെ അടുത്തേക്ക് സാമാന്യം വലിപ്പമുള്ള പാന്പ് ഇഴഞ്ഞ് നീങ്ങിയെത്തുകയായിരുന്നു. പാന്പ് എത്തുന്നത് പക്ഷേ യെഷി കണ്ടില്ല. അവൾ സാധാരണ പോലെ ഫോട്ടോ എടുക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയും ഫോട്ടോ എടുത്തുകൊടുക്കുന്ന വ്യക്തിയും ഈ അപ്രതീക്ഷിത അതിഥിയുടെ വരവ് അറിഞ്ഞതേയില്ല. അവർക്ക് തൊട്ടടുത്തു നിന്ന വ്യക്തിയാണ് ഇക്കാര്യം ഇരുവരുടേയും ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ ഇരുവരും ഫോട്ടോ എടുക്കുന്നത് നിർത്തി അവിടെ നിന്നും മാറിപ്പോയി. ഭാഗ്യം കൊണ്ടാണ് താൻ രക്ഷപെട്ടത്, മൂർഖന്‍റെ കടിയിൽ നിന്നും അപ്രതീക്ഷിതമായി രക്ഷപെട്ട ശേഷം യുവതി പ്രതികരിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കാപ്പിപ്പൊടികൊണ്ട് വിസ്മയചിത്രങ്ങൾ തീർക്കുന്ന സജ്നയുടെ കോഫി പെയിന്‍റിംഗ് പെരുമ രാഷ്ട്രപതിഭവനിലും

കാപ്പിപ്പൊടികൊണ്ട് വിസ്മയചിത്രങ്ങൾ തീർക്കുന്ന സജ്നയുടെ കോഫി പെയിന്‍റിംഗിന്‍റെ പെരുമ ഡൽഹി രാഷ്ട്രപതി ഭവനിലും.എടത്തനാട്ടുകര സ്വദേശി സജ്ന ക്രാഫ്റ്റ് ഹൗസിനാണ് രാഷ്ട്രപതിഭവനിൽ നടക്കുന്ന ഉദ്യംഉത്സവിൽ പങ്കെടുത്തു പെയിന്‍റിംഗ് പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.കാൻവാസ്, മരം, പേപ്പർ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളിൽ പെയിന്‍റിന് പകരമായി ഇൻസ്റ്റന്‍റ് കോഫി പൗഡർ ഉപയോഗിച്ചാണ് കോഫി പെയിന്‍റിംഗ് നിർമിക്കുന്നത്. ഹൈദരാബാദ്, മൈസൂർ, വെസ്റ്റ് ബംഗാളിലെ ശാന്തിനികേതൻ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്ര ടെക്സ്റ്റൈൽ മിനിസ്ട്രി സംഘടിപ്പിച്ച പ്രദർശനങ്ങളിലും പങ്കെടുക്കാൻ സജ്നക്ക് അവസരം ലഭിച്ചിരുന്നു.കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിലാണ് രാഷ്ട്രപതി ഭവനിൽ ഉദ്യം ഉത്സവ് എന്ന പേരിൽ ഇപ്പോൾ പ്രദർശനം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും തെരഞ്ഞെടുത്ത 72 സംരംഭകരാണ് ഉദ്യം ഉത്സവിൽ പങ്കെടുക്കുന്നത്. ഇതിൽ കേരളത്തിൽനിന്നും മൂന്നു സംരംഭങ്ങൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.പി.എം. വിശ്വകർമ്മ ട്രൈബൽ എന്‍റർപ്രണേഴ്സ് പവലിയൻ, വുമൺ എന്‍റർപ്രണേഴ്സ് പവലിയൻ, ഗ്രീൻ ആൻഡ് എംഎസ്എംഇ ടെക്…

Read More

മധുര സർപ്രൈസ്… മുലപ്പാൽ രുചിയുള്ള ഐസ്ക്രീം!

ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി പൊതുവെ ആരുംതന്നെയില്ല. ഷുഗർ വരുമെന്ന് പേടിച്ച് ജീവിക്കുന്നവർ പോലും ഐസ്ക്രീമിന്‍റെ മുന്നിൽ മുട്ട് മടക്കും. പലതരം ഫ്ലേവറുകളിൽ ഐസ്ക്രീമുകൾ ലഭ്യമാണ്. മാങ്ങ, ചക്ക, സീതപ്പഴം, ചോക്ളേറ്റ്, സ്ട്രോബറി, ബ്ലൂബെറി അങ്ങനെ പോകുന്നു ഫ്ലേവറുകൾ. മുലപ്പാലിന്‍റെ രുചിയുള്ള ഐസ്ക്രീം കേട്ടിട്ടുണ്ടോ? നെറ്റി ചുളിക്കേണ്ട. യുഎസിലെ ഒരു ജനപ്രിയ ബേബി ബ്രാൻഡായ ഫ്രിഡയാണ് മുലപ്പാലിന്‍റെ രുചിയുള്ള ഐസ്ക്രീം അവതരിപ്പിച്ചിരിക്കുന്നത്. മുലപ്പാലിന്‍റെ മധുരവും രുചിയും ക്രീമിയും ഒപ്പം പോഷക സമൃദ്ധവുമാണ് എന്നാണ് കന്പന്‍റി അവകാശപ്പെടുന്നത്. എന്നാൽ, ഐസ്ക്രീമിൽ മുലപ്പാൽ അടങ്ങിയിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു. വാണിജ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഉപയോഗിക്കാൻ മനുഷ്യ പാലിന് എഫ്ഡിഎ അംഗീകാരം ഇല്ലാത്തതിനാൽ പകരം ബ്രാൻഡ് അതിന്‍റെ സിഗ്നേച്ചർ മധുരവും, നട്ട് രുചിയും, ഉപ്പിന്‍റെ ചെറിയൊരു സൂചനയും പിടിച്ചെടുക്കുന്ന ഒരു ഫോർമുല തയാറാക്കിയാണ് ഐസ്ക്രീം നിർമിച്ചിരിക്കുന്നത്.

Read More