വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരിച്ചത്. അതുകൊണ്ടുതന്നെയാണ് 2019ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ജുവനൈൽ ഡ്രൈവിംഗിന് ഏറ്റവും കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയത്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസിലായിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും…
Read MoreCategory: Today’S Special
നീന്തിയാൽ മാത്രം പോര, ആരോഗ്യത്തിന് നടക്കുകകൂടി വേണം…രാത്രിയിൽ കാന്പസിൽ നടക്കാനിറങ്ങിയ ആളെ കണ്ട് ഞെട്ടി വിദ്യാർഥികൾ
മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) മുംബൈ പവായ് കാമ്പസിൽ രാത്രിനടത്തത്തിനിറങ്ങിയ ജീവിയെ കണ്ടവർ ഞെട്ടി. പടുകൂറ്റൻ മുതലയാണു കാന്പസിലെ റോഡിലൂടെ അലസമായി ഇഴഞ്ഞുനീങ്ങിയത്. സമീപത്തുള്ള പത്മാവതി ക്ഷേത്രത്തിലെ തടാകത്തിൽനിന്നാണു മുതല കാന്പസിൽ കടന്നത്. കഴിഞ്ഞദിവസം രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു പേടിപ്പെടുത്തുന്ന കാഴ്ച. സംഭവമറിഞ്ഞ ഉടൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ അവിടെനിന്നു സുരക്ഷിതമായി മാറ്റി. മുതല കാന്പസിലൂടെ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതാദ്യമായിട്ടല്ല കാന്പസിനുള്ളിൽ മുതല വരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreപതിവ് തെറ്റിച്ചില്ല, നോമ്പുതുറവിഭവങ്ങളുമായി ഗോപാലകൃഷ്ണൻ നായർ എത്തി
മാന്നാർ: ഗോപാലകൃഷ്ണൻ നായർ ഇരമത്തൂർ ജുമാ മസ്ജിദിൽ നടത്തിയ ഇഫ്താർ വിരുന്നിന് സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും ഇരട്ടിമധുരം. പതിവ് തെറ്റിക്കാതെ നോമ്പുതുറ വിഭവങ്ങളുമായി ഇത്തവണയും ഗോപാലകൃഷ്ൻ നായർ എത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ 27ാം വർഷത്തിലാണ് കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടി.എസ് ഗോപാലകൃഷ്ണൻ നായർ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. സുഹൃത്തുക്കളും സഹപാഠികളുമായ മുസ്ലിം സഹോദരങ്ങളുടെ വ്രതത്തിന്റെ മാഹാത്മ്യമാണ് ഗോപാലകൃഷ്ണൻ നായരുടെ ഇഫ്താർ വിരുന്നിന് പ്രചോദനമായത്. ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻകറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻ ഇതിനായി തെരഞ്ഞെടുക്കുന്നത്. മാന്നാറിന്റെ മത സാഹോദര്യവും പരസ്പര സ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. എൽഐസി ഏജന്റും മാന്നാർ സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ്…
Read Moreസിങ്ക പെണ്ണേ… ഒറ്റയ്ക്ക് സൈക്കിളിൽ 12 രാജ്യങ്ങൾ സഞ്ചരിച്ച് കൈയടി നേടി 66കാരി
അടുത്ത ജംഗ്ഷൻ വരെ ഒന്നു പോയി വരാൻ പറഞ്ഞാൽ പോലും നമുക്ക് നല്ല മടിയാണ്. യാത്രകൾ ഇഷ്ടപ്പെടുന്നു എന്ന് എത്ര പറഞ്ഞാലും കുറച്ച് കഴിയുന്പോൾ മടി നമ്മളെ മൂടിയിരിക്കും. എന്നാൽ ഇപ്പോഴിതാ ഒറ്റയ്ക്ക് സൈക്കിളിൽ 12 രാജ്യങ്ങൾ സഞ്ചരിച്ച് കൈയടി നേടിയിരിക്കുകയാണ് ചൈനയിലെ ഷെങ്ഷൗവിൽ നിന്നുള്ള 66 വയസ്സുള്ള ലി ഡോങ്ജു. കംബോഡിയ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇവർ ഒറ്റയ്ക്ക് യാത്ര ചെയ്തത്. തന്റെ മകനാണ് യാത്ര ചെയ്യാനുള്ള സൈക്കിൾ തനിക്ക് സമ്മാനിച്ചതെന്നും വീട്ടുജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താണ് ഓരോ യാത്രയ്ക്കും ആവശ്യമായ പണം കണ്ടെത്തുന്നതെന്നും ലി പറഞ്ഞു. വിവാഹ മോചനത്തോടെ മാനസികമായി തകർന്ന ലീ വിഷാദത്തിൽ നിന്നും കരകയറാനാണ് സൈക്ലിംഗിലേക്ക് തിരിഞ്ഞത്. പിന്നീട് മത്ത് പിടിപ്പിക്കുന്ന ഒരുതരം ലഹരിയായി അത് മാറിയെന്നും ഇവർ പറഞ്ഞു. സൈക്ലിംഗ് ആരംഭിക്കുന്നതിനു മുൻപ് താൻ ഒരു പൊട്ടക്കിണറ്റിലെ തവളയെ…
Read Moreവിവാഹത്തിന് മോതിരവുമായി എത്തുന്നത് ആരാണെന്ന് കണ്ടോ? ഇവൾ എന്ത് ക്യൂട്ടാണെന്ന് സോഷ്യൽ മീഡിയ
വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഇന്നത്തെ കാലത്ത് ആളുകൾ കരുതുന്നത്. എന്തൊക്കെ കാട്ടിയാലും തങ്ഹളുടം വിവാഹം മറ്റുള്ളവരിൽ നിന്ന് ഒരുപടി മുന്നിൽ നിൽക്കണമെന്നാണ് പലരും ചിന്തിക്കുന്നത് പോലും. ആഡംബരം കാട്ടാനായി ലോണെടുത്ത് പോലും ആളുകൾ വിവാഹവും അതിനോടനുബന്ധിച്ചുളള ചടങ്ങുകളും ഭംഗിയാക്കുന്നു. വിദേശ രാജ്യങ്ങളിലൊക്കെ വിവാഹ ദിവസം വരനും വധുവും മോതിരം കൈമാറുന്ന സമയം മോതിരം കൊണ്ടുവരുന്നത് അവർ വീട്ടിൽ ഓമനിച്ച് വളർത്തുന്ന ജീവികളായിരിക്കും. അവരുടെ പക്കൽ മോതിരം ഏൽപ്പിക്കുക എന്നത് അവിടൊക്കെ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. അത്തരത്തിലൊകു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വിവാഹത്തിന് മോതിരവുമായെത്തുന്നത് തന്റെ കാമുകൻ ഏറെ ഓമനിച്ച് വളർത്തുന്ന പുൽച്ചാടിയാണ് എന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാമുകൻ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അത് അങ്ങനെ ആയിരുന്നില്ല. അവൾ തന്നെയാണ് മോതിരം നൽകാൻ വരുന്നത് ആദ്യമൊക്കെ…
Read Moreമരണശേഷം അടക്കം ചെയ്യുന്നതിനെ കുറിച്ച് വിൽപത്രത്തിൽ പരാമർശം: ചോക്കളേറ്റ് പ്രിയന് സ്നിക്കേഴ്സ് തീമിൽ ശവപ്പെട്ടിയൊരുക്കി വീട്ടുകാർ
മരിക്കുന്പോൾ തന്നെ സ്നിക്കേഴ്സിന്റെ തീമിലുള്ള ശവപ്പെട്ടി ഒരുക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങൾ. കെയർ അസിസ്റ്റന്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മരണാനന്തരം വീട്ടുകാർ സാധിച്ചു നൽകിയത്. ജീവിച്ചിരുന്ന കാലത്ത് ഇതൊരു തമാശ ആയിരിക്കുമെന്നാണ് എല്ലാവരും കണക്കാക്കിയത്. എന്നാൽ വിൽപത്ര്ത്തിൽ ഇക്കാര്യം സംബന്ധിച്ച് സൂചിപ്പിച്ചപ്പോഴാണ് കളിയല്ല കാര്യമായാണ് അദ്ദേഹം സ്നിക്കേഴ്സ് തീമിലുള്ള ശവപ്പെട്ടി വേണമെന്ന് പറഞ്ഞതെന്ന് എല്ലാവർക്കും മനസിലായത്. പൊതുവേ നർമം തുളുന്പുന്ന സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാവരോടും പെട്ടെന്ന് ചങ്ങാത്തം കൂടുന്ന അദ്ദേഹത്തെ ഇഷ്ടമമല്ലാത്തവർ ചുരുക്കമെന്നാണ് പോഴിന്റെ സുഹൃത്തുക്കളും നാട്ടുകാരമൊക്കെ പറയുന്നത്. പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്സ് എന്നും എഴുതിയിരുന്നു.
Read Moreപാറ്റാപ്പാൽ എന്നും പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധം: എന്തൊക്കെ കേട്ടാൽ പറ്റുമെന്ന് സൈബറിടം
പാറ്റയുടെ പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്നു ഗവേഷകർ. കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ഷുഗർ എന്നിവയാൽ സമ്പന്നമാണു പാറ്റാപ്പാൽ എന്നും പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണിതെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. “ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ’ വിഭാഗത്തിൽപ്പെട്ട പസഫിക് പെൺ പാറ്റകൾ കുഞ്ഞുങ്ങളെ പോറ്റാൻ ഉത്പാദിപ്പിക്കുന്ന പാൽപോലുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. പാറ്റയെ കൊല്ലാതെതന്നെ അതിന്റെ വയറ്റിൽനിന്ന് ഈ ദ്രാവകം ശേഖരിക്കാനാകും. 54 ദിവസം പ്രായമായ പാറ്റകളെ വേണം ഇതിനായി തെരഞ്ഞെടുക്കാനെന്ന് ജേണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എല്ലാ സൂപ്പർഫുഡുകളെയുംപോലെ, പരമ്പരാഗതആരോഗ്യഭക്ഷണശീലങ്ങൾക്കു പകരമായി പാറ്റപ്പാൽ ഉപയോഗിക്കാൻ കഴിയും. പക്ഷേ, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിനു ലഭ്യമായിട്ടില്ല. ഇതിന്റെ ഉത്പാദനംതന്നെയാണ് ഏറ്റവും വലിയ തടസം. എന്നിരുന്നാലും പാറ്റപ്പാലിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്.…
Read Moreഅമ്മയ്ക്കും മുത്തശ്ശിക്കും മകൾക്കുമൊപ്പം ഊബർ കാറിൽ യാത്ര: പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിംഗ് ഏറ്റെടുത്ത് യുവതി
യാത്രയ്ക്കിടെ നമ്മുടെ വാഹനം ഓടിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകും സ്ഥിതി. അത്തരത്തിൽ ഒരു അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഹണി പിപാൽ എന്ന യുവതി. തന്റെ അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഇവർ ഊബറിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് വാഹനം ഓടിച്ച ഡ്രൈവർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു. ഉടൻതന്നെ യുവതി കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറെ വണ്ടിയുടെ പുറകിലെ സീറ്റിൽ ഇരുത്തി. വണ്ടിയുടെ ഡ്രൈവിംഗ് ഏറ്റെടുത്തു. ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും സമയോചിതമായ ഇവരുടെ ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി. ഇതിന്റെ വീഡിയോ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് ഡ്രൈവിംഗ് പഠിക്കുന്നതിന്റെ ഗുണം മനസിലാവുക. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ ഡ്രൈവിംഗ് പഠിക്കേണ്ടതായുണ്ടെന്ന് യുവതി പറഞ്ഞു. നിങ്ങൾക്ക് വയ്യാത്തപ്പോൾ ഞാനാണ് കാറോടിച്ചത്. അതുകൊണ്ട് ടാക്സിക്കൂലി നമ്മൾ പകുതി പകുതിയായി ഭാഗിക്കണം. അതിൽ 50 ശതമാനം തനിക്ക് തരണം എന്ന് തമാശ…
Read Moreഅയ്യോ പാമ്പേ… ബസിൽ പാഴ്സൽ ആയി പാമ്പ്! ലഹരി ഉപയോഗത്തിനെന്ന് നിഗമനം
ചാത്തന്നൂർ: ബംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്കാനിയ ബസിൽ പാഴ്സലായി പാമ്പിനെ കടത്തിയത് ലഹരി ഉപയോഗത്തിനെന്ന് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനുസമീപം ബസ് എത്തിയപ്പോൾ വിജിലൻസ് സംഘം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളിൽ നിന്നും വീര്യംകുറഞ്ഞവിഷമുള്ള ചെറിയപാമ്പുകളെ കണ്ടെത്തിയത്. രണ്ടു ജീവനക്കാരെ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് പിടികൂടുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ളതും വീടുകളിൽ വളർത്തുന്നതുമായ ചെറിയ ഇനം വിഷം കുറഞ്ഞ പാമ്പുകളെയാണ് കണ്ടെത്തിയത്. ലഹരി ഉപയോഗത്തിനായാണ് പാമ്പുകളെ കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. നാക്കിനടിയിൽ പാമ്പുകളെ കൊണ്ട് കൊത്തിച്ചു ലഹരിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. പാമ്പിനെക്കൊണ്ട് നാക്കിനടിയിൽ കൊത്തിച്ച് ലഹരിനുണയുന്ന ഒരു സംഘത്തെ സമീപകാലത്ത് കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കെതിരേ സംസ്ഥാനത്തുടനീളം സർക്കാർ സംവിധാനങ്ങൾ ജാഗ്രതയിലായതിനാലാണ് വിജിലൻസ് സംഘം ഉടൻ എത്തി…
Read Moreകുടകിലെ തെയ്യാട്ടം: തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങൾ പഴയ കോലത്തുനാട്ടിൽ ഉൾപ്പെട്ടതായതിനാലാണു വടക്കൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായി തെയ്യം അറിയപ്പെടുന്നത്. ദൈവത്തിന്റെ രൂപങ്ങളായാണ് ഉത്തര മലബാറുകാർ പ്രധാനമായും തെയ്യക്കോലങ്ങളെ കാണുന്നത്. തെയ്യാട്ടം അഥവാ തെയ്യം അതിവിശിഷ്ടമായ ഈശ്വര ആരാധനയായി കർണാടകത്തിലും പ്രചാരത്തിലുണ്ടെന്നത് മറ്റൊരു കാര്യം. ദക്ഷിണ കുടകാണ് ഇതിന്റെ പ്രധാന കേന്ദ്രം. കുടകിൽ പ്രചാരത്തിലുള്ള തെയ്യങ്ങൾ അനുഷ്ടാന വൈവിധ്യങ്ങള്‍കൊണ്ടും ആചാരങ്ങള്‍കൊണ്ടും തെയ്യാട്ടത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നു. വീരാജ്പേട്ടയില്‍നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ബാല്ഗോഡ് ഗ്രാമത്തിലെ മൂരിര തറവാട്ടിലെ തെയ്യാട്ടത്തിന്റെ സവിശേഷത പുതുതലമുറയെ അത്ഭുതപ്പെടുത്തുന്നതാണ്. കുടകിൽ പൂർവീകാരാധന കുടകർ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്മറഞ്ഞുപോയ തറവാട്ട് കാരണവരെ സ്മരിക്കുന്നതിനായാണ് തിറയാട്ടം ഒരുക്കുന്നത്. മൂരിര കുടുംബത്തിന്റെ ആയ്മനയിലെ മന്തോജപ്പന് കാരണവരാണ് പിന്തലമുറക്കാരെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും നേര്‍വഴി കാട്ടിക്കൊടുക്കാനും തെയ്യമായി അവതരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍നിന്നും പ്രത്യേകിച്ച്…
Read More