മറ്റു മൃഗങ്ങളെ അപോക്ഷിച്ച് കുരങ്ങുകൾക്ക് ബുദ്ധി അൽപം കൂടുതലാണെന്ന് പറയാറുണ്ടെങ്കിലും ഇപ്പോഴിതാ അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഫാർമസി കണ്ടപ്പോൾ അകത്ത് കയറി മുറിവ് കാണിച്ചു കൊടുക്കുന്നതാണ് വീഡിയോ. ബംഗാളി ടൈഗേഴ്സ് എന്ന ഉപയോക്താവാണ് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഫാർമസിയിൽ എത്തി ചികിത്സ തേടുന്ന എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മെഹർപൂർ നഗരത്തിലെ അൽഹേര ഫാർമസിയിലാണ് ഈ സംഭവം. ഒരു ഫാർമസിയിൽ കുറച്ച് പേർ കൂടി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അവർക്ക് നടുവിലായി ഒരു കുരങ്ങൻ അവിടെ ഇരിക്കുന്നതും കാണാൻ സാധിക്കും. അവന്റെ കൈയിൽ പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഭാഗത്ത് ഫാർമസി ജീവനക്കാർ മരുന്ന് വച്ച് കൊടുക്കുന്നത് കാണാം. കുരങ്ങന്റെ മുറിവിൽ മരുന്ന് തേക്കുന്പോൾ അവൻ അടങ്ങി…
Read MoreCategory: Today’S Special
ട്രെയിനിന്റെ ശുചിമുറിയില്‍ യുവതിയുടെ നമ്പർ എഴുതിയിട്ടു: പിന്നീട് സംഭവിച്ചത്
മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടുവെന്ന കേസില്‍ റെയില്‍വേ പോലീസ് കേസെടുത്തു. വളാഞ്ചേരി സ്വദേശിനിയുടെ ഫോണ്‍ നമ്പറാണ് സാമൂഹ്യദ്രോഹികള്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടതെന്നാണ് യുവതിയുടെ സംശയം. സംഭവത്തെ തുടര്‍ന്ന് രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് യുവതി പൊറുതിമുട്ടിയിരിക്കുകയാണ്. പോലീസിലും ആര്‍പിഎഫിലും യുവതി പരാതി നല്കിയിരുന്നതിനൊടുവില് കഴിഞ്ഞദിവസമാണ് റെയില്‍വേ പോലീസ് കേസെടുത്തത്. കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമുവിലാണ് യുവതിയുടെ നമ്പര്‍ എഴുതിയിട്ടത്. ട്രെയിനില്‍ നമ്പര്‍ എഴുതിയിട്ടതായി അറിയിച്ചത് മറ്റൊരു യാത്രക്കാരനായിരുന്നു. ശുചിമുറിയില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്ന് ഫെബ്രുവരി 28ന് നിരവധി പേരാണ് യുവതിയെ പാതിരാത്രിയില്‍ വരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശുചിമുറിയില്‍നിന്ന് പേരും ഫോണ്‍ നമ്പറും മായ്ച്ചു കളഞ്ഞു.
Read Moreപഠിച്ചുകൊണ്ടിരുന്ന യുവാവിന്റെ നേരേ ചായം തേക്കാൻ ചെന്നു; വേണ്ടന്ന് പറഞ്ഞപ്പോൾ അക്രമിക്കാൻ തുടങ്ങി; ഹോളി ആഘോഷിക്കുന്നതിനിടെ സംഭവിച്ചത് കേട്ടാൽ ഞെട്ടും
ഹോളിക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിനിടെ ലൈബ്രറിയിൽ യുവാവിന് ദാരുണാന്ത്യം. മത്സരപരീക്ഷകൾക്കായി തയാറെടുപ്പുകൾ നടത്തുകയായിരുന്ന 25കാരനായ ഹൻസ് രാജ് ആണു കൊല്ലപ്പെട്ടത്. ലൈബ്രറിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയവരോടു തന്റെ ദേഹത്ത് പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ അശോക്, ബബ്ലു, കലുറാം എന്നിവർ ചേർന്നു ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ദേശീയ പാത ഉപരോധിക്കുകയുംചെയ്തു.
Read Moreകാമുകിക്ക് ഉമ്മ കൊടുത്തിട്ടും മതിയാകാതെ കാമുകൻ, സഹായിക്കാൻ കൂട്ടുകാരനും: ബൈക്കിൽ ‘ചുംബനയാത്ര’ യുവാവിനു 4,000 രൂപ പിഴ!
സുഹൃത്തിനെയും അയാളുടെ കാമുകിയെയും ബൈക്കിൽ കയറ്റി ബംഗളുരൂ നഗരത്തിലൂടെ ‘ചുംബനയാത്ര’ നടത്തിയ യുവാവിനു 4,000 രൂപ പിഴയിട്ട് കർണാടക പോലീസ്. രാഗി ഗുഡ്ഡ ബസ് സ്റ്റോപ്പിനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സിസിടിവി കാമറയിലാണു ബൈക്കിലെ പ്രണയലീലകൾ പതിഞ്ഞത്. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. ബൈക്കോടിച്ച 23കാരനായ യുവാവിന്റെ പിന്നിലാണു സുഹൃത്ത് ഇരുന്നത്. തൊട്ടുപിന്നിൽ സുഹൃത്തിന്റെ കാമുകിയും. ചുംബനങ്ങൾ കൈമാറിയായിരുന്നു കമിതാക്കളുടെ സവാരി. മൂന്നു പേരും ഹെൽമറ്റു ധരിച്ചിരുന്നില്ല. ഇവരുടെ വിവാദയാത്ര പൊതുസമൂഹത്തിൽ ചർച്ചയായതോടെ യുവാവിനെ അയാളുടെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു. 4,000 രൂപ പിഴയടപ്പിച്ചശേഷം വിട്ടയച്ചു. മൂവരും മെഡിക്കൽ സ്റ്റോർ ജീവനക്കാരാണ്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനും അമ്മ വീട്ടുജോലിക്കാരിയുമാണ്. വായ്പയെടുത്താണ് തന്റെ മകന് അമ്മ ബൈക്ക് വാങ്ങിക്കൊടുത്തതെന്നു പറയുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഎന്റെ ഐസ്ക്രീം അമ്മ കഴിച്ചു, വന്ന് അറസ്റ്റ് ചെയ്യൂ എന്ന് നാലുവയസുകാരൻ: പോലീസ് എത്തിയപ്പോൾ മറുകണ്ടം ചാടി കുഞ്ഞാവ
താൻ കഴിക്കാൻ കരുതിവച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചതിനെത്തുടർന്നു നാലു വയസുകാരൻ പോലീസിനെ വിളിച്ചു. എമർജൻസി നമ്പറായ 911 ൽ വിളിച്ച കുട്ടി, അമ്മ തന്റെ ഐസ്ക്രീം കഴിച്ചെന്നും അതിനാൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയിലെ വിസ്കോൺസിനിലാണു കൗതുകസംഭവം അരങ്ങേറിയത്. ഫോൺകോൾ അറ്റൻഡ് ചെയ്ത പോലീസുകാരനോടു കുട്ടി ആദ്യം പറഞ്ഞത് “എന്റെ മമ്മി മോശമാണ്’ എന്നായിരുന്നു. എന്താണ് സംഭവിച്ചതെന്നു പറയാൻ ആവശ്യപ്പെട്ടപ്പോൾ “വന്ന് എന്റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ’എന്നായിരുന്നു മറുപടി. ഇതിനിടെ കുട്ടിയുടെ ഫോൺ സംഭാഷണം ശ്രദ്ധിച്ച അമ്മ ഫോൺ വാങ്ങി പോലീസുകാരനോടു കാര്യം വിശദീകരിച്ചു. അവന്റെ ഐസ്ക്രീം ഞാൻ കഴിച്ചിരുന്നുവെന്നും അതുകൊണ്ടായിരിക്കാം അവൻ പോലീസിനെ വിളിച്ചതെന്നും അമ്മ പറഞ്ഞു. കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് നേരിട്ടു വീട്ടിലെത്തി. ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ചപ്പോൾ “വേണ്ട, എന്റെ അമ്മയെ കൊണ്ടുപോകണ്ട’ എന്നു പറഞ്ഞ് കുട്ടി നിലപാട് മാറ്റി.…
Read Moreമാഡം, നിങ്ങൾ സ്വന്തം കുഞ്ഞിനെ മറന്നു… മൊബൈൽ സംസാരത്തിനിടെ അമ്മ കുഞ്ഞിനെ പാർക്കിൽ മറന്നു!
മൊബൈൽ ഫോൺ കോളിൽ വ്യാപൃതയായ യുവതി തന്റെ കുഞ്ഞിനെ പാർക്കിൽവച്ചു മറന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു. അസാധാരണസംഭവത്തിൽ വൻ വിമർശനമാണ് അമ്മയ്ക്കു നേരിടേണ്ടിവന്നത്. “ഘർ കെ കലേഷ്’ എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ സാരി ധരിച്ച യുവതി മൊബൈൽ ഫോണിൽ സംസാരിച്ചു പാർക്കിൽനിന്നു പുറത്തേക്കുള്ള റോഡിലൂടെ നടന്നുനീങ്ങുന്നതാണു കാണുന്നത്. സംസാരത്തിൽ മുഴുകിയാണു യുവതിയുടെ നടപ്പ്. തൊട്ടുപിന്നാലെ, കൈക്കുഞ്ഞിനെയുമെടുത്ത് ഒരാൾ യുവതിയോടു നിൽക്കാൻ ആവശ്യപ്പെട്ടു പിന്നാലെ വരുന്നതു കാണാം. മാഡം, നിങ്ങൾ സ്വന്തം കുഞ്ഞിനെ മറന്നു… എന്നു വിളിച്ചുപറഞ്ഞാണ് അയാൾ യുവതിയുടെ പിന്നാലെ വരുന്നത്. തനിക്കു പറ്റിയ തെറ്റിൽ അസ്വസ്ഥയായ യുവതി തന്റെ കുഞ്ഞിനെ അയാളിൽനിന്നു വാങ്ങുകയും മാറോടു ചേർക്കുകയും ചെയ്യുന്നു. സംഭവത്തിനു ദൃക്സാക്ഷികളായി പാർക്കിന്റെ പ്രധാന ഗേറ്റിന്റെ മുന്നിൽ നിരവധിപ്പേർ നിൽക്കുന്നുണ്ടായിരുന്നു. എവിടെയാണു സംഭവം നടന്നതെന്നു വീഡിയോയിൽ ഇല്ല.
Read Moreഫാഷൻ ലോകത്ത് പുതിയ ട്രെൻഡ് “ഒറ്റക്കാലന് ജീന്‍സ്’; ഫാഷൻ പ്രേമികൾ ഒറ്റകാലനെ ഏറ്റെടുത്ത് കഴിഞ്ഞു
പാരീസ്: വസ്ത്രത്തിൽ അനുദിനമെന്നോണമാണു പുതിയ ഫാഷനുകൾ കടന്നുവരുന്നത്. ഓരോ ഫാഷൻ വരുന്പോഴും അടുത്തത് ഏതുരീതിയിലായിരിക്കുമെന്ന ആകാംക്ഷയും ഫാഷന്‍ പ്രേമികൾക്കുണ്ടാകും. ഏറ്റവുമൊടുവിൽ ജീൻസിൽ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉണ്ടായിരിക്കുന്നു. ഒറ്റക്കാലന് ജീന്‍സാണ് (one legged jeans) പുത്തൻ താരം. കണ്ടാൽ വിചിത്രമായും പരിഹാസ്യമായും തോന്നുമെങ്കിലും ഫാഷന്‍ പ്രേമികൾ ഒറ്റക്കാലൻ ജീന്‍സിനെ ഏറ്റെടുത്തു കഴിഞ്ഞതായാണു റിപ്പോർട്ട്.ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപർണിയാണു വണ്‍ ലെഗ്ഡ് ജീന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാൽ മാത്രമേ ഉള്ളൂവെങ്കിലും വിലയിൽ കുറവൊന്നുമില്ല. ഒരു പീസിന് 38,330 രൂപ നൽകണം. ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ ഏഴു ദശലക്ഷത്തിലധികവും ഫോളോവേഴ്സുള്ള ക്രിസ്റ്റി സാറ, ഈ വിചിത്ര ജീന്‍സിനെ സമൂഹമാധ്യമങ്ങൾക്കു പരിചയപ്പെടുത്തി. “വിവാദപരമായ ജീൻസ്’ എന്ന വിശേഷണത്തോടെയാണ് അവർ ജീന്‍സിനെ വിശേഷിപ്പിച്ചത്. ചൂടപ്പംപോലെ ഈ ജീൻസ് വിറ്റുതീരുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്. ജീന്‍സിനെ പരിചയപ്പെടുത്തിയ ക്രിസ്റ്റിയുടെ…
Read Moreവല്ലാത്ത ചൂടല്ലേ; പറമ്പിലും മുറ്റത്തും പാമ്പ് വരാം; രാവും പകലും ജാഗ്രത വേണം; പരിചയമില്ലാത്തവരുടെ പാമ്പുപിടിത്തം അപകടം
വേനല്‍ കടുത്തതോടെ ജനവാസമേഖലകളില്‍ പാമ്പുശല്യം വര്‍ധിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 248 പാമ്പുകളെയാണ് ജില്ലയിലെ വിവിധ ജനവാസ മേഖലകളില്‍നിന്ന് വനംവകുപ്പിന്റെ പരിശീലനം നേടിയവര്‍ പിടികൂടിയത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ പരിശീലനം ലഭിച്ചവരുടെ മൊബൈല്‍ ആപ്പ് സര്‍പ്പയില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. ഇതിനു പുറത്തുള്ളതുകൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും. വേനല്‍ മാസങ്ങള്‍ ഇണചേരല്‍ കാലം കൂടിയാണ്. ഇതിനൊപ്പം ചൂട് വര്‍ധിച്ചതും പാമ്പുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് എത്താന്‍ കാരണമാണ്. ഇണചേരല്‍ അവസാനിച്ചതോടെ നാടിറക്കത്തിന് കുറവുണ്ടാകാമെങ്കിലും തണുപ്പ് തേടി പാമ്പുകള്‍ എത്തുന്നത് തുടരുമെന്ന് വനം പാലകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് മൂര്‍ഖന്‍ പാമ്പുകളെ കൂടുതലായി കാണുന്നുണ്ട്. മൂര്‍ഖന്‍ പാമ്പുകള്‍ കഴിഞ്ഞിരുന്ന കല്ലു കെട്ടുകളും മാളങ്ങളും നിര്‍മാണങ്ങള്‍ക്കും മറ്റും പൊളിച്ചുനീക്കുന്നതിനാലാണ് ഇവ കൂടുതലായി ജനവാസ മേഖലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം 755 പാമ്പുകളെ ജനവാസ മേഖലയില്‍നിന്നു പിടികൂടി. വീടുകള്‍ക്കുസമീപം പാമ്പുകളെ കണ്ടാല്‍ സര്‍പ്പ ആപ്പില്‍ നല്‍കിയിരിക്കുന്ന…
Read Moreഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിനു നൂറുവയസ്; സാമൂഹ്യാവസ്ഥയുടെ ഉള്ളുപൊള്ളിക്കുന്ന ചിത്രങ്ങളുമായി വൈക്കം സത്യഗ്രഹ സ്മാരകം
മനുഷ്യനെ മൃഗത്തേക്കാള്‍ നികൃഷ്ടനായി നോക്കിക്കണ്ടിരുന്ന ഒരു സാമൂഹ്യാവസ്ഥയുടെ ഉള്ളുപൊള്ളിക്കുന്ന ചിത്രങ്ങള്‍ വൈക്കം സത്യഗ്രഹ സ്മാരകത്തിലെ മ്യൂസിയത്തിലെത്തിയാല്‍ തൊട്ടറിയാം. വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും ജാലകം തുറന്നുതരുന്ന വൈക്കം സത്യഗ്രഹ മ്യൂസിയം മഹാത്മജി ബോട്ടിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടിയുടെ സമീപത്താണ്. വൈക്കം സത്യഗ്രഹ സമരത്തിലെ സംഭവ ബഹുലമായ അനര്‍ഘനിമിഷങ്ങളും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനവുമെല്ലാം പഴയകാല രേഖകളിലൂടെയും ചിത്രങ്ങളിലൂടെയും മ്യൂസിയത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. സത്യഗ്രഹ സ്മാരക മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള മഹാത്മജിയുടെ അര്‍ധകായ പ്രതിമയാണ് സ്മാരകത്തിലെ മുഖ്യാകര്‍ഷണം. അധഃസ്ഥിതര്‍ക്ക് നിരത്തില്‍ പരിധി നിശ്ചയിച്ചിരുന്ന തീണ്ടാപ്പലക സത്യഗ്രഹികള്‍ എടുത്തെറിയുന്ന ശില്‍പ്പം, വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പ്രവേശിക്കാനായി നില്ക്കുന്ന വിശ്വാസികളുടെ ശില്പവുമൊക്കെ നൂറുവര്‍ഷം മുമ്പത്തെ സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. സത്യഗ്രഹ സ്മാരകത്തിലെത്തി മ്യൂസിയം സന്ദര്‍ശിച്ച് പുറത്തിറങ്ങുന്നൊരാള് പോയകാലത്തെ മനുഷ്യര്‍ നേരിട്ട കൊടിയ പീഡനങ്ങളും യാതനകളും ഉള്‍ക്കൊണ്ടാണു മടങ്ങുന്നത്.നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളേക്കാള്‍ അവഗണന സഹിച്ചു ജന്മത്തെ ശപിച്ചു…
Read Moreമൗറീഷ്യസ് സന്ദർശനം: മോദി സമ്മാനമായി നൽകിയത് ത്രിവേണി സംഗമജലവും ബനാറസ് സാരിയും
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്മാനമായി മൗറീഷ്യൻ പ്രധാനമന്ത്രി നവിൻചന്ദ്ര രംഗൂലിനും പ്രസിഡന്റ് ധരം ഗോഖൂലിനും മഹാകുംഭമേള നടന്ന ത്രിവേണി സംഗമജലം കൈമാറി. ഇതോടൊപ്പം ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മറ്റ് സമ്മാനങ്ങളും നൽകി. പ്രഥമ വനിത ബൃന്ദ ഗോഖൂലിന് ഇന്ത്യയുടെ സ്വന്തം ബനാറസ് സാരിയും സമ്മാനിച്ചു. മൗറീഷ്യസ് പരമോന്നത സിവിലിയൻ പുരസ്കാരമായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ’ നൽകി നരേന്ദ്ര മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളിൽനിന്നു പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണിത്.
Read More