അലബാമ(യുഎസ്): ആറു കിലോഗ്രാമോളം (13 പൗണ്ട്) തൂക്കംവരുന്ന കുഞ്ഞിന് ഇംഗ്ലണ്ടുകാരി ജന്മം നൽകി. ബർമിംഗ്ഹാമിൽനിന്നുള്ള ഡെലിവറി ഡ്രൈവറായ പമേല മെയിനാണു കുഞ്ഞിന്റെ അമ്മ. ജനനസമയത്ത് കുഞ്ഞിനെ കണ്ട നഴ്സുമാരെല്ലാം എന്റെ ദൈവമേ എന്നു പറഞ്ഞെന്നും താനും അന്തംവിട്ടുപോയെന്നും പമേല പറയുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുമ്പോൾ സാധാരണ മൂന്നു മൂന്നരക്കിലോയാണു തൂക്കമുണ്ടാവുക. യുഎസിൽ അലബാമയിലെ ഒരു ആശുപത്രിയിൽ സിസേറിയൻ വഴിയായിരുന്നു അസാധാരണ തൂക്കമുള്ള കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ജനനത്തിന് നാലാഴ്ച മുമ്പ് നടത്തിയ സ്കാനിംഗിൽ ഭാരം എട്ട് പൗണ്ട് ആയിരിക്കുമെന്നാണു കണക്കാക്കിയിരുന്നത്. പിന്നീട് 10 പൗണ്ടെന്നു തിരുത്തിയെങ്കിലും ജനനസമയത്ത് കുഞ്ഞിന്റെ ഭാരം 13 പൗണ്ടായി വർധിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ 16 ദിവസം മുമ്പായിരുന്നു പിറവി. കുഞ്ഞിന്റെ ഭാരക്കൂടുതലിന്റെ കാരണമെന്തെന്നു ഡോക്ടർമാർ വ്യക്തമാക്കിയില്ലെന്നു കുഞ്ഞിന്റെ അമ്മ പറയുന്നു. എന്തായാലും തന്റെ കുഞ്ഞ് പ്രശസ്തയായതിൽ സന്തോഷവതിയാണ് അവർ.
Read MoreCategory: Today’S Special
വാഹനങ്ങൾ പതിവഴിയില്‍ നിശ്ചലം: പന്പിൽനിന്നടിച്ച പെട്രോളിൽ 80 ശതമാനം വെള്ളം!
പൂനെ: പൂനെയിലെ ഒരു പെട്രോൾ പമ്പില്‍നിന്ന് അടിച്ച പെട്രോളിൽ 80 ശതമാനത്തോളം വെള്ളം. പെട്രോളടിച്ച് പുറത്തിറങ്ങിയ വാഹനങ്ങൾ അധികദൂരം ഓടുംമുന്പേ വഴിയില്‍ കിടന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പമ്പില്നിന്നടിച്ച പെട്രോളില്‍ ഭൂരിഭാഗവും വെള്ളമാണെന്നു കണ്ടെത്തിയത്. പൂനെയിലെ ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിംപ്രി-ചിഞ്ച്വാഡിലെ ഷാഹുനഗറിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ഇവിടെനിന്ന് ഇന്ധനം നിറച്ച് പമ്പില്‍നിന്നു പുറത്തേക്കിറങ്ങിയ വാഹനങ്ങൾ നിശ്ചലമാകുകയായിരുന്നു. ഒന്നോ രണ്ടോ ലിറ്റർ മാത്രം ഇന്ധനം നിറച്ചവർക്കും എഞ്ചിൻ തകരാർ അനുഭവപ്പെട്ടു. സംശയം തോന്നിയ ചില ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ആളുകൾ പെട്രോൾ പമ്പിന് മുന്നിലേക്ക് ഇരുചക്രവാഹനങ്ങൾ കൊണ്ട് വന്ന് വാഹനങ്ങളിലെ പെട്രോൾ പമ്പിന് മുമ്പില്‍ മറിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ബോധപൂര്‍വമുള്ള പ്രവര്‍ത്തിയല്ലെന്നും ഭൂഗർഭ ഇന്ധന ടാങ്ക് തുരുമ്പെടുത്തതിനാൽ ടാങ്കിലേക്ക് വെള്ളം…
Read More100 ശതമാനം സാക്ഷരതാ സാർ … ‘100 രൂപയ്ക്ക് 10 സെന്റ് ഭൂമി, 10 രൂപയ്ക്ക് നാലു സെന്റ് ’: നിയമത്തെ നോക്കുകുത്തിയാക്കി വാട്സ്ആപ്പ് ലാൻഡ് ലോട്ടറി; എത്ര കണ്ടാലും പഠിക്കില്ലേ എന്ന് സോഷ്യൽ മീഡിയ
പരിയാരം (കണ്ണൂർ): നൂറ് രൂപയ്ക്ക് 10 സെന്റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി… നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം’… പലതരത്തിലുള്ള തട്ടിപ്പുകളിൽ വീണിട്ടും പഠിക്കാത്ത മലയാളിയെ ഒരിക്കൽകൂടി പറ്റിക്കാനുള്ള പുതിയ തന്ത്രവുമായി ഇത്തവണ അവതരിച്ചിരിക്കുന്നത് ലാൻഡ് ലോട്ടറിയാണ്. കാസർഗോഡ് ചീമേനി സ്വദേശിയാണു പുതിയ തട്ടിപ്പിനു പിന്നിലെന്നാണ് അറിയുന്നത്. വാട്സ് ആപ്പിലൂടെയാണ് ലോട്ടറിയുടെ പ്രചാരണം. ഗൂഗിൾ പേയിലൂടെ പണമടച്ചാണു ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കേണ്ടത്. 2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്തു വച്ചാണ് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു. നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ…
Read Moreതിരുനക്കരയില്‍ അന്ന് അലകടലായി ജനം; കൂപ്പുകരങ്ങളുമായി മഹാത്മജിയെത്തി
കോട്ടയം: കേരള ചരിത്രത്തിന്റെ ഇതിഹാസ ഏടുകളൊന്നായ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മാഗാന്ധി കോട്ടയത്തു നടത്തിയ പ്രസംഗത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് നൂറു വയസ്. 1925 മാര്‍ച്ചിലായിരുന്നു മഹാത്മാവിന്റെ ആഗമനം. തിരുവനന്തപുരത്തുനിന്നു കാറില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി മാര്‍ച്ച് 15നു തിരുനക്കര മൈതാനത്ത് ഖദര്‍മുണ്ടും ഖദര്‍ ഷാളും അണിഞ്ഞ ഗാന്ധിജി അനേകായിരങ്ങള്‍ക്കു മുന്നില്‍ പ്രസംഗിച്ചു. അതിന് ഏതാനും ദിവസം മുമ്പ്, മാര്‍ച്ച് 10 നായിരുന്നു വൈക്കത്ത് അധസ്ഥിതര്‍ക്കു ക്ഷേത്രവളപ്പിലൂടെ വഴിനടക്കാനുള്ള അനുമതിക്ക് സവര്‍ണ സമുദായ മേധാവികളുമായി ഗാന്ധിജി ചര്‍ച്ച നടത്തിയത്. കോട്ടയത്തെത്തിയ ഗാന്ധിജി വിശ്രമിച്ചത് എംടി സെമിനാരി വളപ്പിലുള്ള കെട്ടിടത്തിലായിരുന്നു. ഇന്നത് ഗാന്ധിസദനായി സംരക്ഷിക്കപ്പെടുന്നു. വൈക്കത്തെ ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജി നടത്തിയ ചര്‍ച്ച വൈക്കം സത്യഗ്രഹികള്‍ക്ക് വലിയ ആവേശം പകര്‍ന്നു. വൈക്കം ക്ഷേത്ര വഴി എല്ലാവര്ക്കും തുറന്നുനല്‍കണമെന്ന് ഗാന്ധിജിയുടെ നിര്‍ദേശം ഇണ്ടംതുരുത്തിമനയിലെ പ്രമാണിമാര്‍ സ്വീകരിച്ചില്ല. തീരുമാനമാകാതെ ചര്‍ച്ച…
Read Moreആഹാ ഇന്ന് നല്ല ലാക്കാ… മഹാരാഷ്ട്രയിൽ ഹിന്ദുക്കൾക്ക് മാത്രമായി മട്ടൺ കടകൾ
മഹാരാഷ്ട്രയിലെ മുഴുവൻ ജട്ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നു നിർദേശം. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആണ് നിർദേശം പുറപ്പെടുവിച്ചത്. മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കടകൾ ഹിന്ദുക്കൾ മാത്രം നടത്തുന്നതായിരിക്കുമെന്നും ഈ കടകളിൽനിന്നല്ലാതെ ഹിന്ദുക്കൾ ആട്ടിറച്ചി വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലവിലുള്ള ഹലാൽ സർട്ടിഫിക്കേഷന് സമാനമാണു മൽഹാർ സർട്ടിഫിക്കേഷൻ. ഹലാൽ കശാപ്പ് രീതിക്ക് വിരുദ്ധമായി, വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് മൃഗത്തെ കൊന്നശേഷമാണ് ജട്ട്ക മാംസം തയാറാക്കുന്നത്.
Read Moreജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി… റീൽസ് എടുക്കാൻ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു..! പൊട്ടിത്തെറിയിൽ യുവതിക്കും ബന്ധുവിനും പരിക്ക്
പാചകവാതക സിലിണ്ടർ തുറന്നുവിട്ട് റീൽസെടുക്കാനുള്ള ശ്രമം വൻ പൊട്ടിത്തെറിയിൽ കലാശിച്ചു. രഞ്ജന ജാട്ട് എന്ന യുവതിയും ബന്ധുവായ അനിൽ ജാട്ടും ആണു കൈവിട്ട കളി നടത്തി അപകടത്തിലായത്. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറി ഉണ്ടായഏഴുനില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ലെഗസി പ്ലാസ കെട്ടിടസമുച്ചയത്തിൽ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. ഈ സമയംകൊണ്ട്, അപ്പാർട്ട്മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. അതിനിടെ കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സിഎഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ പെട്ടെന്നു തീ പടരുകയായിരുന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇത്തരം അപകടകരമായ വീഡിയോകൾ ഇവർ പതിവായി ചിത്രീകരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കത്തുന്ന വസ്തുക്കൾ കൈകാര്യം…
Read Moreഹൽദി ചടങ്ങിൽ നവവരന് ‘മദ്യാഭിഷേകം’: പുതിയ ആചാരമോയെന്നു സോഷ്യൽ മീഡിയ: തലയിലൂടെ ഒഴുകിവരുന്ന മദ്യം കൈക്കുന്പിളിൽ ശേഖരിച്ച് വരൻ
മുംബൈ: ഹൽദി ചടങ്ങിനിടെ നവവരന്റെ തലയിലൂടെ “മദ്യാഭിഷേകം’ നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. ഇത് എന്തുതരം ആചാരമാണെന്നു ചോദിച്ചാണു സോഷ്യൽ മീഡിയ കുറ്റപ്പെടുത്തിയത്. ആചാരപ്രകാരം മഞ്ഞൾ, പാൽ, വെള്ളം എന്നിവയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഇതിനു പകരമായിരുന്നു മദ്യാഭിഷേകം. “പരന്പരാഗത ഇന്ത്യൻ വിവാഹാചാരങ്ങളുടെ ഇന്മൂലനം’ എന്ന വാചകത്തോടെ റോസി എന്ന എക്സ് അക്കൗണ്ടിലാണ് വിവാദ ഹൽദി വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ വരൻ വലിയൊരു തളികയിലിരിക്കുന്നതും വരന്റെ ശിരസിലൂടെ സുഹൃത്തുക്കൾ മദ്യക്കുപ്പികൾ തുറന്ന് ഒഴിക്കുന്നതും കാണാം. ബിയർ, വൈൻ, വോഡ്ക തുടങ്ങി വിവിധങ്ങളായ ലഹരിപാനീയങ്ങളാണ് യുവാവിന്റെ തലയിലേക്കു സുഹൃത്തുക്കൾ ഒഴിക്കുന്നത്. തലയിലൂടെ ഒഴുകിവരുന്ന മദ്യം കൈക്കുന്പിളിൽ ശേഖരിച്ച് യുവാവ് കുടിക്കുന്നതും ലഹരിയിൽ ലക്കുകെട്ട സുഹൃത്തുക്കൾക്കൊപ്പം പാടുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. പവിത്രമായി കാണേണ്ട ചടങ്ങിൽ മദ്യവർഷം നടത്തിയത് വരന്റെയും വധുവിന്റെയും ബന്ധുക്കളിലും അതൃപ്തിയുണ്ടാക്കി.
Read Moreവിമാന ശുചിമുറിയിലും കാമറക്കണ്ണ്: കൗമാരക്കാരികളുടെ വീഡിയോ ചിത്രീകരിച്ചെന്നു വെളിപ്പെടുത്തൽ
വിമാനത്തിലെ ടോയ്ലറ്റുകളില് രഹസ്യമായി ഒളിപ്പിച്ച ഐഫോണ്‍ ഉപയോഗിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളുടെ വീഡിയോകൾ ചിത്രീകരിച്ചെന്ന് അമേരിക്കൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ വെളിപ്പെടുത്തൽ. 37കാരനുമായ എസ്റ്റസ് കാർട്ടർ തോംസൺ ആണു കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. 2023 ല്‍ സെപ്റ്റംബർ രണ്ടിന് ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തിരുന്ന 14 വയസുള്ള ഒരു പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ. വിമാനത്തിലെ ടോയ്ലറ്റില് “സീറ്റ് മോശമാണ്’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് പെണ്‍കുട്ടി ശ്രദ്ധിച്ചു. ഒപ്പം മുന്നറിയിപ്പ് എഴുതി ഒട്ടിച്ച കടലാസിന് പിന്നില്‍നിന്ന് ഒരു മങ്ങിയ വെളിച്ചം വരുന്നതും കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം കുട്ടി അപ്പോൾതന്നെ മറ്റ് കാബിന് ക്രൂ അംഗങ്ങളെ അറിയിച്ചു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോയ്ലറ്റ് സീറ്റിന് പിന്നില്‍ ഒളിപ്പിച്ചുവച്ച ഐഫോണ്‍ കണ്ടെത്തുകയും തോംസണെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാളുടെ നോർത്ത് കരോലിനയിലെ വീട്ടില്‍ നടത്തിയ…
Read Moreതെറ്റുപറ്റിപ്പോയി, മാപ്പാക്കണം: റംസാനിൽ ഫാഷൻ ഷോ നടത്തി; ക്ഷമാപണവുമായി ഡിസൈനർമാർ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയ്ക്കെതിരേ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്നു ക്ഷമാപണവുമായി ഡിസൈനർമാരായ ശിവനും നരേഷും. റംസാൻ സമയത്ത് നടത്തിയ ഷോ മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അഗാധമായി വേദനിക്കുന്നുവെന്നും സർഗാത്മകയെ ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദേശിച്ചതെന്നും ഇരുവരും എക്സിൽ വ്യക്തമാക്കി. ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പ്രാദേശിക സാഹചര്യം പരിഗണിക്കാതെയുള്ള നടപടിക്കെതിരേ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്നു. അതേസമയം, സംഭവത്തിൽ ഒമർ അബ്ദുള്ളയെയാണ് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തിയത്. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു.
Read Moreചരിത്രമുറങ്ങുന്ന മണ്ണ്… ആന്ധ്രയിലെ വനത്തിൽ ഇരുന്പുയുഗ ശിലാചിത്രങ്ങളും ലിഖിതങ്ങളും കണ്ടെത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കടപ്പയിലെ ലങ്കാമല റിസർവ് വനത്തിൽനിന്ന് 800 മുതൽ 2,000 വർഷം വരെ പഴക്കമുള്ള പുരാതനലിഖിതങ്ങൾ കണ്ടെത്തി. സമീപകാലത്തെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലാണിത്. ഇരുന്പുയുഗ (1200-550 ബിസി) കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ശിലാചിത്രങ്ങളും മൂന്നു ശിലാഗുഹകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ശിലാഗുഹകളിൽ ഒന്നിൽ മൃഗങ്ങൾ, ജ്യാമിതീയ പാറ്റേണുകൾ, മനുഷ്യരൂപങ്ങൾ തുടങ്ങിയവയുടെ അതിശയകരമായ ചിത്രങ്ങൾ ഉണ്ടെന്നു ഗവേഷകർ പറഞ്ഞു. ആദ്യകാല ചരിത്ര കാലഘട്ടത്തിലെ (ബിസി 2500 -എഡി രണ്ട്) ചിത്രങ്ങളാണിത്. ചുവന്ന മണ്ണ്, ചീനക്കളിമണ്ണ്, മൃഗക്കൊഴുപ്പ്, പൊടിച്ച അസ്ഥികൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ചിത്രമെഴുതിയിട്ടുള്ളത്. വടക്കേ ഇന്ത്യയിൽനിന്നുള്ള ഭക്തർ പതിവായി സന്ദർശിച്ചിരുന്ന പ്രധാന ശൈവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണു ലങ്കാമല. ശ്രീശൈലത്തിനു തെക്കുഭാഗത്തുള്ള നിത്യപൂജകോണ, അക്കാദേവതല കൊണ്ട, ബണ്ടിഗാനി ചെല്ല എന്നിവിടങ്ങളിലെ ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഫെബ്രുവരി 27നും ഈമാസം ഒന്നിനുമിടയിലായിരുന്നു സർവേ.…
Read More