കൊല്ലം: ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് വന്ദേഭാരത് കാർഗോ ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേയ്ക്ക് പദ്ധതി. ഇതിന്റെ പ്രാരംഭ നടപടികൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചു . രൂപകൽപ്പന അന്തിമ ഘട്ടത്തിലാണ്. ഉയർന്ന മൂല്യമുള്ള വസ്തുക്കളും ഭാരം കുറഞ്ഞ വസ്തുക്കളും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതിനാണ് പദ്ധതി മുൻഗണന നൽകുക. പരമ്പരാഗത ചരക്ക് ട്രെയിനുകളേക്കാൾ വേഗം കാർഗോ ട്രെയിനുകൾക്ക് ഉണ്ടാകും. മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനുകൾ ആയിരിക്കും ഇതിനായി അവതരിപ്പിക്കുക.12 മുതൽ 24 മണിക്കൂറുകൾ വരെ യാത്രാ ദൈർഘ്യമുള്ള റൂട്ടുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ പരിഗണിക്കുക. അതിവേഗ ഇടനാഴികൾക്ക് മുന്തിയ പരിഗണന നൽകുമെന്നും സൂചനയുണ്ട്. വിമാന ഗതാഗത കാര്യക്ഷമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാർസൽ കണ്ടെയ്നറുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തരത്തിലാണ് കോച്ചുകളുടെ നിർമിതി. എട്ട്, 11, 13 മീറ്റർ നീളത്തിലുള്ള…
Read MoreCategory: Today’S Special
ചേച്ചി ഞങ്ങളെ ചതിച്ചാശാനേ… ഗൂഗിൾ മാപ്പ് നോക്കി എത്തിയത് വനത്തിനുള്ളിൽ: ഒരു രാത്രി മുഴുവൻ കുടുംബം കാറിൽ കഴിഞ്ഞു
ബംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി ബിഹാറിൽനിന്നു ഗോവയിലേക്കു കാറിൽ പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപുരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു. യാത്രയ്ക്കിടെ ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേക്ക് ഗൂഗിൾ മാപ്പ് കുടുംബത്തെ നയിക്കുകയായിരുന്നു. എട്ട് കിലോ മീറ്ററോളം കാർ ഉള്ളിലേക്കു പോയി. ദുർഘടമായ ഭൂപ്രദേശത്തുകൂടിയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്വർക്ക് കവറേജ് നഷ്ടമായതോടെ കാറിൽ രാത്രി ചെലവഴിക്കാൻ കുടുംബം നിർബന്ധിതരാകുകയായിരുന്നു. പുലർച്ചെ മൊബൈൽ നെറ്റ്വർക്ക് കവറേജുള്ള ലൊക്കേഷൻ കണ്ടെത്തി എമർജൻസി ഹെൽപ്പ്ലൈനുമായി പോലീസുമായി ബന്ധപ്പെടാൻ സാധിച്ചതോടെയാണ് കുടുംബത്തിന് വനത്തിൽനിന്നു പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ നിർമാണത്തിലിരിക്കുന്ന പാലത്തിൽനിന്ന് നദിയിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു.
Read Moreതീ തുപ്പി അഗ്നിപര്‍വതം: കണ്ണിനു വിരുന്നായി ആകാശദൃശ്യങ്ങള്‍; വൈറലായി ചിത്രങ്ങൾ
റെയ്ക്ജാനെസ്(ഐസ് ലാൻഡ്): അഗ്നിപര്‍വത സ്ഫോടനത്തിന്റെ ആകാശദൃശ്യങ്ങള്‍ സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുകൾക്കു വിരുന്നായി. ഐസ് ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിനു മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്‍നിന്നു ഇരുപത്തിരണ്ടുകാരനായ ടൂറിസ്റ്റ് കെയ് ലി പാറ്റർ പകർത്തിയ അഗ്നിപർവത സ്ഫോടനദൃശ്യങ്ങളാണു സോഷ്യൽ മീഡിയയുടെ പ്രിയം പിടിച്ചു പറ്റിയത്. അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഭീതി നിറയ്ക്കുന്ന പ്രകൃതി പ്രതിഭാസമാണെങ്കിലും ആകാശത്തുനിന്നുള്ള അതിന്റെ കാഴ്ച ഏറെ ആകർഷകമാണെന്നു ദൃശ്യങ്ങൾ കണ്ടവർ അഭിപ്രായപ്പെട്ടു. 800 വർഷത്തോളം നിഷ്ക്രിയാവസ്ഥയിലായിരുന്ന റെയ്ക്ജാനെസ് ഉപദ്വീപിലെ അഗ്നിപര്‍വതങ്ങള്‍ 2021ലാണ് വീണ്ടും സജീവമായത്. ഒരു വർഷത്തിനുള്ളിൽ ഈ മേഖലയില്‍ സംഭവിക്കുന്ന ഏഴാമത്തെ അഗ്നിപര്‍വത സ്ഫോടമാണു കഴിഞ്ഞ ദിവസം ഉണ്ടായത്. അഗ്നിപര്‍വതത്തിൽനിന്നു തീ തുപ്പി വമിച്ച ലാവാപ്രവാഹം ഏകദേശം മൂന്നു കിലോമീറ്റർ വീതിയിൽ പരന്നൊഴുകി.
Read Moreസ്വപ്നത്തിലൂടെ ആശയവിനിമയം നടത്താം..! പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ
രണ്ടു വ്യക്തികൾക്കു സ്വപ്നത്തിലൂടെ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഇഎം സ്പേസിലെ ഗവേഷകർ. പങ്കാളികളുടെ മസ്തിഷ്ക തരംഗങ്ങളും മറ്റു ബയോളജിക്കൽ ഡാറ്റയും നിരീക്ഷിക്കാനായി രൂപകൽപ്പന ചെയ്ത ഉപകരണമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒരാൾ സ്വപ്നാവസ്ഥയിലേക്കു പ്രവേശിക്കുമ്പോൾ അതു കണ്ടുപിടിക്കാൻ കഴിവുള്ള ഒരു “സെർവറും’ ഇതിനായി ഉപയോഗിച്ചു. പങ്കാളികളിലൊരാൾ വ്യക്തമായ സ്വപ്നത്തിലേക്കു പ്രവേശിച്ചുവെന്ന് സെർവർ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, പ്രത്യേക ഭാഷയിൽ ഇയർബഡുകൾ വഴി ഒരു വാക്ക് കേൾപ്പിക്കും. പങ്കാളി സ്വപ്നത്തിൽ ഈ വാക്ക് ആവർത്തിക്കുന്നത് റെക്കോർഡ് ചെയ്ത് സെർവറിൽ സൂക്ഷിക്കും. അടുത്തയാൾ സ്വപ്നത്തിൽ പ്രവേശിക്കുന്പോൾ ആദ്യത്തെ പങ്കാളിയിൽനിന്നു സംഭരിച്ച സന്ദേശം സെർവർ കേൾപ്പിക്കും. ഈ പരീക്ഷണത്തിനുശേഷം പങ്കാളി ഉണർന്നപ്പോൾ ആ വാക്ക് ആവർത്തിച്ചതായി ഗവേഷകർ പറയുന്നു. ഉറക്കം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ കാണാനും ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ആർഇഎംസ്പേസിന്റെ ലക്ഷ്യം. ഈ സാങ്കേതികവിദ്യ അംഗീകരിച്ചുകഴിഞ്ഞാൽ, നിദ്രാസംബന്ധിയായ…
Read Moreഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവ്: മറവിരോഗമുള്ള ഭാര്യയ്ക്ക് വേണ്ടി 74 -കാരൻ ചെയ്യുന്നത് കണ്ടാൽ ആർക്കായാലും മനസ് നിറയും
ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ജോൺ റിച്ചാർഡ് എന്ന അയോവക്കാരന്റെ കഥയാണ് ഇന്ന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അൾഷിമേഴ്സ് രോഗം കണ്ടെത്തുകയായിരുന്നു. അതോടെ മാനസികമായി അദ്ദേഹം തകർന്നു. തന്റെ സങ്കടം ഭാര്യയെ അറിയിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ളതെല്ലാം പാലിച്ചുകൊടുക്കാൻ റിച്ചാർഡ് ശ്രമിക്കാൻ തുടങ്ങി. അവധിക്കാലങ്ങളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്ന തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ ക്രിസ്മസിനും റിച്ചാർഡ് സ്വന്തം വീടും അതുപോലെ തന്റെ അയൽ വീടുകളും അലങ്കിക്കും. തെരുവോരങ്ങളിലും കളർ ബൾബുകളും ലൈറ്റുകളും കൊണ്ട് വർണാഭമാക്കാറുണ്ട്. റിച്ചാർഡ് അലങ്കാരപ്പണികൾ ചെയ്യുന്പോൾ അദ്ദഹത്തെ സഹായിക്കാൻ അയൽവാസികളും എത്താറുണ്ട്. ഒത്തൊരുമയോടെ ആഘോഷിക്കേണ്ടതാണ് ക്രിസ്മസ്. അതിനാൽ തന്നെ റിച്ചാർഡിന്റെ ഈ പ്രവർത്തി മറ്റെല്ലാവരിലും ഒരുമയുടെയും ഒത്തുകൂടലിന്റെയും ആശയം ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള മനസുമുണ്ടാവുന്നു. റിച്ചാർഡിനെപ്പോലെ ഒരു അയൽവാസിയെ കിട്ടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് റിച്ചാർഡിന്റെ നാട്ടുകാർ…
Read Moreഇത്രയും ബോധമില്ലാത്ത മനുഷ്യരോ; കാറിന്റെ മുകളില്‍ നായകളെയും കൊണ്ട് സവാരി; വിമർശിച്ച് സൈബറിടം
സ്വന്തം കുറ്റം നിമിത്തം മറ്റുളളവർക്കു കൂടി അപകടം വരുത്തുന്ന ചില ഡ്രൈവർമാർ നിരത്തിലുണ്ട്. അനേകം വീഡിയോകൾ അത്തരത്തിൽ നമുക്ക് കാണാൻ സാധിക്കും. അശ്രദ്ധ മുലം അപകടം വരുത്തിവയ്ക്കുന്ന പല വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതുപോലൊരു അശ്രദ്ധക്കുറവിന്റെ വീഡിയോ ആണിന്ന് സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്. കർണാടക പോർട്ട്ഫോളിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണിത്. വളരെ തിരക്കറിയ റോഡിൽ കൂടി ഒരാൾ കാർ ഓടിച്ചുപോകുന്നതാണ് വീഡിയോയുടെ തുടക്കം. അയാളുടെ കാറിനൊപ്പവും എതിരേയുംമൊക്കെ ധാരാളം വണ്ടികൾ വരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കല്ല്യാൺ നഗറിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഹൈവേയിലൂടെ നന്നേ വേഗത്തിലാണ് കാർ ഓടിക്കൊണ്ടിരിക്കുന്നത്. എന്നാൽ കാറിന്റെ വേഗമോ കളറോ ഒന്നുമല്ല ഇവിടെ ഹൈലൈറ്റ്. കാറിനു മുകളിൽ രണ്ട് നായക്കുട്ടികളെ വച്ചുകൊണ്ടു പെകുന്ന കാർ യാത്രക്കാരന്റെ സവാരിയാണ് ഇവിടെ വിമർശനം ഏറ്റു വാങ്ങുന്നത്. നായകൾ…
Read Moreഎന്ത് വിധിയിത്… വല്ലാത്ത ചതിയിത്… ഇന്‍ഡിഗോയുടെ റാമ്പ് ഉപയോഗിക്കവെ തെന്നി വീണ് കാല് ഒടിഞ്ഞു: ദുരനുഭവം പങ്കുവച്ച് യുവാവ്; വൈറലായി കുറിപ്പ്
ഇൻഡിഗോ വിമാന യാത്രയെ സംബന്ധിച്ച് പല വാർത്തകളും ഇപ്പോൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗുഡ്ഗാവ് സ്വദേശിയായ രത്നേന്ദു റേ തനിക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാന യാത്രയ്ക്കിടെ സംഭവിച്ച ദുരിതത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണങ്കാലിന് പരിക്കേറ്റതിനെക്കുറിച്ചാണ് രത്നേന്ദുവിന്റെ പോസ്റ്റ്. “ഓഗസ്റ്റ് 14 ന് പുലർച്ചെ ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഞാൻ ദില്ലിയിലെ ടി 2 ൽ എത്തി. എന്നാൽ എയറോബ്രിഡ്ജ് ഞങ്ങൾക്ക് ആർക്കും തന്നെ അവർ നൽകിയിട്ടില്ല, പകരം എല്ലാവരോടും അവരുടെ റാമ്പുകൾ ഉപയോഗിച്ച് ഇറങ്ങാൻ ആവശ്യപ്പെട്ടു. ശക്തമായ മഴ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്കിയ റാമ്പ് നന്നേ നനഞ്ഞിരുന്നു. അതുവഴി നടന്നു താഴേക്ക് പോയ്ക്കൊണ്ടിരുന്നപ്പോൾ ഈർപ്പം കാരണം തന്റെ വലതു കാൽ റാമ്പിലെ…
Read Moreപരന്പരാഗത ചികിത്സക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചു: പിന്നാലെ ദേഹാസ്വാസ്ത്യം; മെക്സിക്കന്‍ നടി മരിച്ചു
പരമ്പരാഗത ചികിത്സ തേടി പോകുന്ന ആളുകൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. ചില സമയങ്ങളിൽ അത്തരം ചികിത്സാ രീതികൾ ജീവനെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകാം. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മെക്സിക്കൻ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്സിക്കൻ നടി രോഗശാന്തി ചടങ്ങിനിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചു. പിന്നാലെ മരണത്തിനു കീഴടങ്ങി. 33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് എന്ന നടിയാണ് പരമ്പരാഗത ചികിത്സയ്ക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചത്. തെക്കേ അമേരിക്കൻ പരമ്പരാഗത ആചാരത്തിലെ ഒരു ചടങ്ങാണ് ശരീരത്തില്‍ അടങ്ങിയ വിഷവസ്തുക്കളെ പുറന്തള്ളാന്‍ തവള വിഷം അടങ്ങിയ പാനീയമായ കോംബോ കുടിക്കുക എന്നത്. ഈ പരമ്പരാഗത ചടങ്ങിൽ പങ്കെടുക്കുന്നവർ ആദ്യം ഒരു ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം. ശേഷം അവരുടെ ചർമ്മത്തിൽ ചെറിയ പൊള്ളലുകൾ ഉണ്ടാക്കും. പിന്നീട് ഈ മുറിവുകളിൽ തവളയുടെ സ്രവം…
Read Moreഎല്ലാവരും സ്പെഷ്യലാണ്; വൈറലായി അസാപ് കേരള പങ്കുവച്ച വീഡിയോ
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ASAP Kerala യുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീം റിലീസ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പലവിധ ഭിന്നശേഷിക്കാരായ കുട്ടികൾ ഫീച്ചര്‍ ചെയ്ത വീഡിയോ എന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാവരിലും സ്പെഷ്യല്‍ ആയ കഴിവുകള്‍ അലിഞ്ഞ് ചേർന്നിട്ടുണ്ടെന്നുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വീഡിയോ. വീഡിയോയ്ക്ക് വേണ്ടി ASAP കേരളയോടൊപ്പം സംസ്ഥാന ഭിന്നശേഷി ക്ഷേമ വകുപ്പ്, നിഷ്, ഡിഫറെന്റ് ആര്‍ട്സ് സെന്റര്‍, വിഷ്വലി ഇമ്പേയേര്ഡ് സ്കൂള്‍, കേരളം ഒളിമ്പിക് അസോസിയേഷന്, ഡാഡ് എന്നീ സ്ഥാപനങ്ങളും പങ്കാളികളായി.
Read More‘ലവ് എജ്യുക്കേഷന്‍’: പ്രണയവും കല്ല്യാണവും വേണം; കുഞ്ഞുങ്ങൾ ഉറപ്പായും വേണം; കോളജിൽ പുതിയ കോഴ്സുകളാരംഭിക്കാൻ ചൈന
പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ചൊക്കെ സ്കൂളുകളിലും കോളജിലും പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് സർവ സാധാരമമായ കാര്യമാണ്. എന്നാൽ ചൈനയിൽ വിദ്യാർഥികളിൽ ഈ ആശയങ്ങൾ പ്രാക്ടിക്കലായി നടപ്പിലാക്കാൻ കോളജുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന വാർത്തയാണഅ പുറത്ത് വരുന്നത്. ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്കിയാല് വിദ്യാര്‍ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവയെ കുറിച്ച് പൊസിറ്റീവ് മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ചൈനയിൽ യുവാക്കൾക്ക് വിവാഹത്തിനോടും കുട്ടികൾ ഉണ്ടാകുന്നതിനോടുമൊക്കെ ഇപ്പോൾ മുഖം തിരിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ‘ലവ് എജ്യുക്കേഷന്‍’ പ്രോത്സാഹിപ്പിക്കുന്നത്. ‘വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്’.
Read More