പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ചൊക്കെ സ്കൂളുകളിലും കോളജിലും പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് സർവ സാധാരമമായ കാര്യമാണ്. എന്നാൽ ചൈനയിൽ വിദ്യാർഥികളിൽ ഈ ആശയങ്ങൾ പ്രാക്ടിക്കലായി നടപ്പിലാക്കാൻ കോളജുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന വാർത്തയാണഅ പുറത്ത് വരുന്നത്. ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്കിയാല് വിദ്യാര്‍ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവയെ കുറിച്ച് പൊസിറ്റീവ് മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ചൈനയിൽ യുവാക്കൾക്ക് വിവാഹത്തിനോടും കുട്ടികൾ ഉണ്ടാകുന്നതിനോടുമൊക്കെ ഇപ്പോൾ മുഖം തിരിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ‘ലവ് എജ്യുക്കേഷന്‍’ പ്രോത്സാഹിപ്പിക്കുന്നത്. ‘വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്’.
Read MoreCategory: Today’S Special
എന്ത് മനോഹരമായ ആചാരം: ചത്ത പാറ്റകളും പ്രാണികളുമായി ഹോട്ടലിലെത്തി മുറിയെടുക്കും…! ചൈനീസ് യുവാവ് തട്ടിയതു ലക്ഷങ്ങൾ
ബെയ്ജിംഗ്: ഹോട്ടലുകളിൽ മുറിയെടുത്തശേഷം വ്യാജ പരാതികൾ ഉന്നയിച്ച് പണം തട്ടിയെടുക്കുന്ന ചൈനീസ് യുവാവ് ഒടുവിൽ കുടുങ്ങി. മൂന്നൂറോളം ഹോട്ടലുകളിൽ താമസിച്ച് ഹോട്ടൽ ഉടമകളിൽനിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ജിയാംഗ് എന്ന 21കാരനെയാണു പോലീസ് പൊക്കിയത്. വൻകിട ഹോട്ടലുകൾ മുതൽ ഇടത്തരം ഹോട്ടലുകൾ വരെ ജിയാംഗിന്റെ കെണിയിൽ അകപ്പെട്ടതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചത്തപാറ്റകൾ, ചീവീട്, പ്രാണികൾ, കീടങ്ങൾ, ഉപയോഗിച്ച ഗർഭനിരോധന ഉറകൾ, മുടി തുടങ്ങിയവയുമായാണു ജിയാംഗ് ഹോട്ടലുകളിൽ മുറിയെടുക്കാനെത്തുന്നത്. മുറിയെടുത്തശേഷം ഇവ കിടക്കയിലും ഭക്ഷണത്തിലും ടോയ് ലറ്റിലും മറ്റും നിക്ഷേപിക്കും. തുടർന്നു വൃത്തിയില്ലെന്നു പറഞ്ഞ് ഹോട്ടലിൽ ബഹളമുണ്ടാക്കും. ഹോട്ടലിനെതിരേ കേസ് കൊടുക്കുമെന്നും വൃത്തിഹീനമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും. കേസും മറ്റുമായാൽ ബിസിനസിനെ ബാധിക്കുമെന്നു ഭയന്ന് ചോദിക്കുന്ന നഷ്ടപരിഹാരം യുവാവിനു നൽകി ഹോട്ടൽ ഉടമകൾ ഒത്തുതീർപ്പാക്കും. ഈവിധം ഒരു ഹോട്ടലിൽ ബഹളമുണ്ടാക്കുന്പോൾ…
Read Moreകിണറ്റിൽ നിന്നും നിലവിളി കേട്ടു: പ്രേതബാധയെന്ന് നാട്ടുകാർ വിചാരിച്ചു; 3 ദിവസം കുടുങ്ങിക്കിടന്ന് യുവാവ്
എത്രയൊക്കെ പുരോഗമനം ഉണ്ടെന്നു പറഞ്ഞാലും മനുഷ്യൻ ഇപ്പോഴും പ്രേതത്തിൽ വിശ്വസിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം തായ്ലൻഡിൽ നടന്നത്. ഉപയേഗ ശൂന്യമായി കിടന്ന കിണറിൽ യാദൃശ്ചികമായി ലിയു ചുവാനി എന്ന 22 -കാരൻ അകപ്പെട്ടു. എത്രയൊക്കെ പരിശ്രമിച്ചിട്ടും യുവാവിന് മുകളിലെത്താൻ കഴിഞ്ഞില്ല. അവിടെ കിടന്ന് പ്രാണരക്ഷാർഥം യുവാവ് നിലവിളിച്ചു. എന്നിട്ടും ആരും സഹായത്തിനെത്തിയില്ല. യുവാവിന്റെ നിലവിളി കേട്ട് ബാക്കിയുള്ളവർ കരുതിയത് കിണറ്റിൽ പ്രേതബാധ ഉണ്ടെന്നാണ്. ഭയന്നുവിറച്ച നാട്ടുകാർ കിണറിന് സമീപത്തേക്ക് പോലും പോകാതെയായി. അതോടെയാണ് തളർന്ന് അവശനായ യുവാവ് മൂന്നുദിവസം രക്ഷപ്പെടാനാവാതെ കിണറിനുള്ളിൽ തന്നെ അകപ്പെട്ടുപോയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തു. ശരീരത്തിൽ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. വിവർത്തകരുടെ സഹായത്തോടെ പോലീസ് ഇയാളോട് സംസാരിച്ചു.
Read Moreകുരങ്ങച്ചാരുടെ വികൃതി: ശശി തരൂരിന്റെ മടിയിൽ ഇരുന്ന് പഴം കഴിച്ച് സുഖമായി ഉറങ്ങുന്ന കുരങ്ങൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മനുഷ്യരേപ്പോലെ തന്നെ ബുദ്ധിയുള്ള മൃഗങ്ങളാണ് കുരങ്ങുകളെന്ന് പൊതുവെ പറയപ്പെടുന്നത്. ശശി തരൂര്‍ എം പിയും ഒരു കുരങ്ങനും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തരൂർ ഇതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കുരങ്ങൻ അദ്ദേഹത്തിന്റെ മടിയില്‍ കയറി ഇരുന്ന് പുറകിലേക്ക് നോക്കുന്നതാണ് ഒന്നാമത്തെ ചിത്രം. രണ്ടാമത്തേതില്‍ കുരങ്ങന് ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ പഴത്തിന്റെ തൊലി അദ്ദേഹത്തിന്റെ മടിയില്‍ തന്നെ ഉപേക്ഷിച്ച് കുരങ്ങന് ജാക്കറ്റ് പരിശോധിക്കുന്നതാണ്. നാലാമത്തെ ചിത്രത്തില്‍ കുരങ്ങന് ശശി തരൂരിന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം. അസാധാരണമായ ഒരു അനുഭവമാണ് ഇന്നുണ്ടായത്. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് രാവിലെത്തെ പത്രങ്ങൾ വായിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞ് നേരെ എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ കയറി…
Read More‘മൃഗമായാലും മനുഷ്യനായാലും, മര്യാദ മുഖ്യം’; കുരങ്ങിനോട് എയർപോട്ടില്‍ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് ജീവനക്കാരി; വൈറലായി വീഡിയോ
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമെത്തിയ കുരങ്ങുകളാണ് ഇപ്പോൾ വൈറലാകുന്നത്. കുരങ്ങുകളെ കൊണ്ട് വിമാന അതികൃധർ വലഞ്ഞു. കൂട്ടത്തിലൊരു ഒരു സ്റ്റാഫ് അംഗത്തിന്റെ അവസരോചിതമായ ഇടപെടലാണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്നത്. ടെർമിനലിൽ നിന്ന് കുരങ്ങിനോട് പുറത്തേക്ക് പോകാൻ യുവതി ആവശ്യപ്പെടുന്നു. യുവതിയുടെ നിർദേശം പാലിക്കുന്നു എന്നപോലെ വളരെ ക്ഷമയോടെ യുവതി പറയുന്നത് കേട്ട് കുരങ്ങ് പുറത്തേക്ക് ഇറങ്ങിപ്പോയി. കുരങ്ങുകളോട് പോലും ഇത്രയേറെ ശാന്തതയോടെ സംസാരിക്കാന്‍ തയ്യാറായ യുവതിയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു. വനിതാ എയർപോർട്ട് ജീവനക്കാരിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിങ്ങൾ എന്ത് ശാന്തശീലയാണ് . ലോകത്തിലെതന്നെ ക്ഷമയുളള വനിതയാണ് നിങ്ങളെന്നാണ് പലരും കമന്റ് ചെയ്തത്. View this post on Instagram …
Read Moreവിദ്യാർഥികൾക്കായി കെഎസ്ആര്‍ടിസിയുടെ വിജ്ഞാനയാത്ര
കോട്ടയം: ബജറ്റ് ടൂറിസം നേട്ടമായതിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ ടു ടെക്നോളജിയും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതിക്കു തുടക്കമായി. ശബരിമല സീസണും വാര്‍ഷിക പരീക്ഷയും കഴിഞ്ഞതിനുശേഷമാണ് ട്രാവല്‍ ടു ടെക്നോളജി പൂര്‍ണതോതില്‍ നടപ്പിലാക്കുന്നത്. ബജറ്റ് ടൂറിസത്തിനു സമാനമായി നിശ്ചിത എണ്ണം വിദ്യാര്‍ഥികളുമായി ബസ് ഒരു ദിവസം വ്യാവസായിക, സാങ്കേതിക മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതാണ് ട്രാവല്‍ ടു ടെക്നോളജി പദ്ധതി. യാത്രയ്ക്കും ഉച്ച ഭക്ഷണത്തിനും വിദ്യാര്‍ഥികളില്‍നിന്ന് 500 രൂപയില്‍ താഴെയായിരിക്കും ഈടാക്കുക. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ, സാങ്കേതിക മേഖലകളെ കൂടുതല്‍ പരിചയപ്പെടാനും അവബോധം സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഐഎസ്ആര്‍ഒ, കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്ഷോപ്പുകള്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കയര്‍ മ്യൂസിയം, മില്‍മ പ്ലാന്റ് തുടങ്ങി നൂറിലേറെ കേന്ദ്രങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പുറപ്പെട്ടു രാത്രി തിരികെ എത്തുന്ന രീതിയിയിലായിരിക്കും യാത്ര. പരിചയപ്പെടുന്ന സ്ഥലങ്ങള്‍,…
Read Moreനെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ; മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈശോയുടെ ചിത്രം വരച്ചത്
പത്തനംതിട്ട: ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽവിത്തുകൾ ഉപയോഗിച്ച് കരനെൽ കൃഷി തുടങ്ങിയ അദ്ദേഹം വിത്തുകൾ മുളപ്പിച്ചെടുത്തത് ഈശോയുടെ രൂപം വരച്ചുകൊണ്ടാണ്. വിത്തുകൾ മുളച്ചുവന്നതോടെ ചിത്രം പച്ചപിടിച്ചു നിൽക്കുകയാണ്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരയിലും നെൽകൃഷി വിജയമാകുമെന്നാണ് അജയകുമാറിന്റെ പക്ഷം. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് അദ്ദേഹം. കൃഷി ഒരു ഈശ്വര സമർപ്പണമായി താൻ കരുതുന്നുവെന്നതാണ് ഈശോയുടെ രൂപത്തിൽ വിത്തുകൾ മുളപ്പിക്കാൻ തീരുമാനിച്ചതെന്നും ഇത് അനുഗ്രഹമായി മാറുമെന്നുമുള്ള വിശ്വാസം അജയകുമാറിനുണ്ട്. അജയകുമാറിന്റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണയും മാർഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്ഷ്യം കൂടി…
Read Moreതായ്ലൻഡിലെ സന്യാസിമഠങ്ങളിൽ റെയ്ഡ് ; 873 മൃതദേഹങ്ങൾ, നിരവധി ശവപ്പെട്ടികൾ, 8600 മുതലകൾ; ഞെട്ടി പോലീസ് !
ബാങ്കോക്ക്: തായ്ലൻഡിലെ രണ്ടു സന്യാസിമഠങ്ങളിൽ നടത്തിയ പോലീസ് റെയ്ഡിൽ 73 മൃതദേഹങ്ങൾ ഒളിപ്പിച്ചനിലയിലും നിരവധി ശവപ്പെട്ടികളും കണ്ടെത്തി. സന്യാസിമഠത്തോടു ചേർന്നുള്ള കുളത്തിൽ 600 ലധികം മുതലകളെ പാർപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തായ്ലൻഡിലെ ഫിചിറ്റ് പ്രവിശ്യയിൽ ഫോ താലെയിലെ പ്രശസ്തമായ തിഫക്സോംഗ് പാ സാംഗ്നായതം സന്യാസിമഠമാണു റെയ്ഡ് ചെയ്തതിൽ ഒരെണ്ണം. അവിടെനിന്നു മാത്രം 41 മൃതദേഹങ്ങൾ ലഭിച്ചു.ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ബാംഗ് മുൻ നാക് ജില്ലയിലെ മറ്റൊരു സന്യാസിമഠത്തിൽ നടത്തിയ പരിശോധനയിൽ 32 മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ടു മഠങ്ങളും മഠാധിപതിയായ ഫ്രാ അജാൻ സായ് ഫോൺ പണ്ഡിറ്റോയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ്.സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം ആദ്യത്തെ സന്യാസിമഠം 16,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വനത്തിൽ സ്ഥിതി ചെയ്യുന്നതാണ്. ഇവിടെ 600 ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്ന കുളം ഉയർന്ന വേലികളാൽ മറയ്ക്കപ്പെട്ടനിലയിലായിരുന്നു. മൃതദേഹങ്ങൾ മരണത്തിന്…
Read Moreആരെങ്കിലും കണ്ടെത്തുമോ ഇല്ലയോ എന്ന് ചിന്തിക്കുമ്പോൾ കൈപ്പത്തികൾ വിയർക്കും: ഇതോടെ ആവേശം കയറും, ഈ സമയം സമ്മർദ്ദം ഒഴിവാക്കുന്നു; വീടുകളിൽ അതിക്രമിച്ച് കയറിയതിന്റെ കാരണം വെളിപ്പെടുത്തി യുവാവ്
കാശും പണ്ടവുമൊക്കെ അലമാരിയിൽ വച്ച് പൂട്ടിയിട്ട് മനുഷ്യന്റെ ഒരു ഉറക്കമുണ്ട് ഭൂതം നിധി കാക്കുന്ന പോലെ എനിക്കത് കാണുന്പോഴിങ്ങനെ തരിപ്പ് വരും സാറേ, ആ തരിപ്പോടെ മോഷ്ടിക്കുന്പോൾ കിട്ടുന്ന സുഖോണ്ടല്ലോ അത് ആളില്ലാത്ത വീട്ടിൽ നിന്ന് കിട്ടില്ല സാറേ…. ആസിഫ് അലി നായകനായ കൂമൻ സിനിമയിലെ ഡയലോഗിനെ അന്വർഥമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ജപ്പാനിൽ നടന്നത്. ഫുക്കുവോക്ക പ്രിഫെക്ചറിലെ ദസായിഫുവിൽ സ്വയംതൊഴിൽ ചെയ്യുന്ന ഒരാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു യുവാവിനെ ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു പോയി. സ്വന്തം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ വേണ്ടിയാണ് മറ്റുള്ള വീടുകളിൽ യുവാവ് അതിക്രമിച്ച് കയറുന്നത്. ഇങ്ങനെ ചെയ്യുന്നത് ഇയാളുടെ ഒരു ഹോബിയാണ്, ഇതുവരെ 1,000 ലധികം വീടുകളില്‍ ഇത്തരത്തില്‍ കയറിയിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു. “ആരെങ്കിലും എന്നെ കണ്ടെത്തുമോ ഇല്ലയോ…
Read Moreലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യം: സോളാർ കൊറോണയെക്കുറിച്ചു പഠിക്കുന്നതിനുള്ള പ്രോബ-3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ
ശ്രീഹരിക്കോട്ട: സൂര്യന്റെ ഏറ്റവും പുറത്തുള്ളതും ചൂടേറിയതുമായ സോളാർ കൊറോണയെക്കുറിച്ചു പഠിക്കുന്നതിനുള്ള പ്രോബ-3 (PROBA-3 ) ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ വൈകുന്നേരം 4.06 ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശാകേന്ദ്രത്തിൽ നടക്കുമെന്ന് ഐഎസ്ആർഒ. ഏകദേശം 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി- 59 ഭ്രമണപഥത്തിൽ എത്തിക്കും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ “ഇൻ-ഓർബിറ്റ് ഡെമോൺസ്ട്രേഷൻ ദൗത്യം’ ആണ് പ്രോബ-3. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണിത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്കു കൊണ്ടുപോകാൻ സഹായിക്കുന്ന വിക്ഷേപണവാഹനമാണ് പിഎസ്എൽവി. ലിക്വിഡ് സ്റ്റേജുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് ഈ ലോഞ്ച് വെഹിക്കിൾ.1994 ഒക്ടോബറിൽ ആദ്യത്തെ പിഎസ്എൽവി വിജയകരമായി വിക്ഷേപിച്ചു.
Read More